Friday, January 23, 2009

ഒരു മന്ത്രിയുടെ ഒറ്റപ്പെടല്‍ :

ഓര്‍ത്തഡോക്സ് സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപനായിരുന്ന ഫിലിപ്പോസ് മാര്‍ യൌസേഫിയോസ് മെത്രാ‍പ്പോലീത്തായുടെ കബറടക്ക ശുശ്രൂഷയോട് അനുബന്ധിച്ച് നടന്ന ‘നഗരകാണിക്കല്‍’ ശുശ്രൂഷയില്‍ പങ്കെടുത്ത ഗതാഗത വകുപ്പുമന്ത്രി മാത്യു ടി തോമസ് വല്ലാത്ത ഒരവസ്ഥയില്‍ ചെന്ന് പെടുകയുണ്ടായി. നഗരകാണിക്കല്‍ പത്തനംതിട്ട ഗാന്ധി പ്രതിമയുടെ അടുത്തെത്തി തിരിഞ്ഞ് കോളേജ് റോഡ് വഴി കബറക്ക സ്ഥലമായ ബേസില്‍ അരമനയിലേക്ക് പോവുകയാണ് . നഗരകാണിക്കലില്‍ പങ്കെടുക്കുന്ന ( നഗരകാ ണിക്കല്‍ എന്ന് പറഞ്ഞാല്‍ ബിഷപ്പിനെ തന്റെ നാടിനോട് വിടപറഞ്ഞ് കബറക്ക ത്തീനായി കൊണ്ടു പോവുകയാണ് .ഇതില്‍ നടന്നാണ് പങ്കെടുക്കുന്നത്). മാത്യു ടി തോമസും ഈ ചട ങ്ങില്‍ പങ്കെടുക്കുകയാണ് .ഗാന്ധിപ്രതിമയുടെ അടുത്തുവരെ അദ്ദേഹം എത്തിയത് ചടങ്ങില്‍ പങ്കെടുക്കൂന്ന ‘ഖദര്‍ വസ്ത്രധാരി’ കളുടെ കൂടെ ആയിരുന്നു.

ഗാന്ധിപ്രതിമയുടെ അടുത്ത് ബിഷപ്പിന് വ്യാപാരികളുടെ ആദരാഞ്ജലിഅര്‍പ്പണത്തിനായി രഥം അവിടെ നിര്‍ത്തുമന്ന് ആദ്ദേഹത്തോട് ആരെങ്കിലും പറഞ്ഞതുകൊണ്ടാണോ എന്നറിയില്ല അദ്ദേഹം നടന്നുകൊണ്ടിരുന്ന ലൈനില്‍ നിന്ന് മാറി റോഡ് സൈഡിലേക്ക് മാറിനിന്നു. ക്യാമറകള്‍ മാത്യു ടി തോമസിനെ ഫോക്കസ് ചെയ്യുന്നു എന്നറിഞ്ഞ ഉടനെ അദ്ദേഹത്തിനു ചുറ്റും കുറെ ഖദര്‍ ധാരികള്‍ കൂടി.
അല്പസമയത്തിനകം ബിഷപ്പിന്റെ മൃതശരീരവുമായി വന്ന രഥം ഗാന്ധി‌പ്രതിമയുടെ സമീപ ത്തായി എത്തി. ക്യാമറക്കണ്ണുകള്‍ രഥത്തെ ഫോക്കസ് ചെയ്തതോടെ മാത്യു ടി തോമസിന്റെ ചുറ്റും നിന്ന ഖദര്‍ ധാരികള്‍ അപ്രത്യക്ഷരായി.( അവരെവിടെ പ്രത്യക്ഷപെട്ടു എന്ന് പറയേണ്ട കാര്യമില്ലല്ലോ ?). ഗാന്ധിപ്രതിമയുടെ സമീപത്തെ ആദരാഞ്ജലിഅര്‍പ്പണം കഴിഞ്ഞതിനു ശേഷം രഥം മുന്നോട്ട് നീങ്ങി. അപ്പോഴും മാത്യു ടി തോമസ് റോഡ് സൈഡില്‍ തന്നെ നില്‍ക്കുന്നു. രണ്ടു മിനിട്ട് നേരം അദ്ദേഹം അവിടെ തന്നെ നിന്നു.

തന്റെ കൂടെ വന്നവര്‍ എങ്ങോട്ട് പോയന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവണം. ഏതായാലും
ഒരു ചെറുപ്പക്കാരനച്ചന്‍ അദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി. ‘ഖദര്‍ വസ്ത്രധാരി’ കളുടെ കൂടെ അദ്ദേഹത്തെ അച്ചന്‍ എത്തിച്ചിട്ടൂണ്ടാവുമെന്ന് ഞാന്‍ കരുതി .എന്നാല്‍ മാത്യു ടി തോമസ് അച്ചന്മാരുടെ കൂട്ടത്തില്‍ നടക്കുന്നതാണ് പിന്നീട് ഞാന്‍ കണ്ടത്.



2 comments:

ത്രിശ്ശൂക്കാരന്‍ said...

ബ്ലോഗില്‍ പൊതുവെ ഇല്ലാത്ത ഒരു സംരംഭമാണിത്. ഉള്ള പലതും ഫോട്ടോ ജീര്‍ണലിസ മാവുകയാണ് പതിവ്.

അഭിനന്ദനങ്ങള്‍

വെള്ളെഴുത്ത് said...

ഒരു പ്രശ്നം തന്നെയാണിത്.. ആലോചിക്കുമ്പോള്‍ രസമുണ്ട്..മന്ത്രിയാവുമ്പോഴും ചില ഒറ്റപ്പെടലുകള്‍..