Monday, December 21, 2009

ഉണ്ണിത്താന്റെ മുണ്ട് കോണ്‍ഗ്രസ് തലയില്‍ ...

വാളെടുത്തവന്‍ വാളാലേ എന്നൊക്കെ പറയുന്നതുപോലെയായി രാജ്‌മോഹന്‍ ഉണ്ണിത്താ ന്റെ കാര്യം. പണ്ട് കൃത്യമായിട്ട് പറഞ്ഞാല്‍ 2004 ജൂണ്‍ 2 ന് ഒരു ‘മുണ്ട് പറിയല്‍’ സംഭവത്തോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നാലാളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് തൊട്ട് ഇന്നലെവരെ പുള്ളിക്കാരന്‍ കോണ്‍‌ഗ്രസില്‍ ഒരു സംഭവം തന്നെയായിരുന്നു. കൊല്ലത്തുനിന്ന് തലശേരിയില്‍ പോയി കൊടിയേരുമായി കഴിഞ്ഞ നിയമസഭാ ഇലക്ഷ നില്‍ അങ്കം വെട്ടിയ ചേവകനാണ്. കൊല്ലത്ത് നിന്ന് ഒരിക്കല്‍ ചെന്ന് അങ്കം വെട്ടിയത് അവിടുള്ളവര്‍ ക്ഷമിച്ചു. പക്ഷേ ഇടയ്ക്കിടെ ചെന്ന് അങ്കം വെട്ടിയാലോ? അവസാനം സംഭവിക്കേണ്ടത് സംഭവിച്ചു...

കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് പോരാട്ടത്തിന്റെ രക്തസാക്ഷി പരിവേഷം ലഭിച്ചവരായിരുന്നു ഉണ്ണിത്താനും ശരതും. ഉമ്മന്‍‌ചാണ്ടിയും കരുണാകരനും മുഖത്തോടുമുഖം നോക്കി പോരാട്ടം നടത്തുമ്പോഴാണ് കരുണാകരന്റെ വിശ്വസ്തനായ ഉണ്ണിത്താന്‍ മറുകണ്ടം ചാടിയത്. ഉണ്ണിത്താനും ശരത് ചന്ദ്രപ്രസാദും കെ.പി.സി.സി. യോഗത്തില്‍ പങ്കെടുക്കാന്‍(?) വന്ന പ്പോള്‍ മുരളിയുടെ ആളുകള്‍(?) ഉണ്ണിത്താനെയും ശരതിനെയും അടിച്ചോടിച്ച് മുണ്ട് പറിച്ചെ ടുക്കാന്‍ ശ്രമിച്ചത് കോണ്‍ഗ്രസില്‍ മറ്റൊരു യുദ്ധത്തിനാണ് വഴിതെളിച്ചത്. ഈ മുണ്ട് പറിക്കല്‍ സംഭവമാണ് കോണ്‍‌ഗ്രസിലെ വര്‍ത്തമാനകാലത്തിലെ പിണങ്ങി പ്പോകലിനു നാന്ദികുറിക്കല്‍. അന്നുതൊട്ട് തുടങ്ങിയ വാക്‍പോര് അവസാനം കരുണാകരന്‍ കോണ്‍‌ഗ്ര സ് വിട്ടതോടുകൂടിയാണ് അവസാനിച്ചത്.

അന്ന് “എന്റെ മുണ്ട് പറിച്ചേ പറിച്ചേ“ എന്ന് വിലപിച്ച ഉണ്ണിത്താന് ഇന്നലെ മുണ്ട് കുത്താന്‍ പോലും അശക്തനായിരുന്നു എന്നാണ് ചിലര്‍ എഴുതിപിടിപ്പിച്ചത്. അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ ഉദിച്ചാല്‍ ഇവിടെയുള്ള പലരുടേയും മറ്റൊരുമുഖം കാണാം എന്ന് ഉണ്ണിത്താന്‍ പറഞ്ഞത് ഏതായാലും ഗുളികന്‍ ആയി. അര്‍ദ്ധരാത്രിയില്‍ സൂര്യന്‍ ഉദിക്കാതെ തന്നെ ജനങ്ങള്‍ ടോര്‍ച്ച് അടിച്ചപ്പോള്‍ തന്നെ ചിലരുടെ മുഖങ്ങള്‍ കണ്ടു എങ്കില്‍ സൂര്യന്‍ ഉദിച്ചാല്‍ എന്തായിരിക്കും അവസ്ഥ??? പിണറായി വിജയന്‍ എതാണ്ടൊക്കെ കണ്ടിട്ടാണ് പി.ഡി.പി.യെ സംരക്ഷിക്കുന്നതെന്ന് പറഞ്ഞ ‘അന്വേഷി‘ ആയിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

2004 ല്‍ ആരക്കയോ പറിച്ചെറിഞ്ഞ ഉണ്ണിത്താന്റെ മുണ്ട് കോണ്‍‌ഗ്രസിലെ വെടിനിര്‍ത്തല്‍ കാലത്ത് എല്ലാവരും കൂടി തിരിച്ചു നല്‍കി. പിന്നെ കോണ്‍‌ഗ്രസിന്റെ ‘നാക്ക്’ തന്നെ ആയിരു ന്നു ഉണ്ണിത്താന്‍. ഉണ്ണിത്താന്‍ എവിടെത്തിരിഞ്ഞാലും അവിടെല്ലാം ചാനല്‍‌ക്യാമറകള്‍, ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം ക്ഷണിതാവായി, പിന്നെ കിട്ടുന്ന കുറച്ച് സമയം കൊണ്ട് രണ്ട് മൂന്ന് സിനിമകളിലും അഭിനയിച്ചു. തങ്ങളുടെ ചര്‍ച്ചകളില്‍ പങ്കെടുത്ത ഒരാളാണ് എന്നുള്ള പരിഗണനപോലും ഇന്നലെ രാത്രിമുതല്‍ രാജ്‌മോഹന് ഒരു ചാനലുകാരനും കൊടുത്തില്ല. (അറിയാവുന്ന പോലീസുകാരന്‍ ഒരടി കൂടുതല്‍ കൊടുക്കുമന്ന് പറയുന്നത് ശരിയാണല്ലേ?). ഏതായാലും കോണ്‍‌ഗ്രസുകാര്‍ കൊടുത്ത മുണ്ട് ഇപ്പോള്‍ കോണ്‍‌ഗ്രസിന്റെ തലയില്‍ ആയിപ്പോയി. ഉണ്ണിത്താന്റെ നാക്ക് പലരും ഉപയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‍സഭാ ഇലക്ഷനില്‍ തിരുവന്തപുരത്ത് ശശിതരൂര്‍ സ്ഥാനാര്‍ത്ഥിയായത് കേരളത്തിലുള്ളവര്‍ അറിയാതെ ആണന്നും ചില എം.എല്‍.എ മാര്‍ ഹൈക്കമാന്‍‌ഡിനെ ഹൈജാക്ക് ചെയ്ത് സ്ഥാനാര്‍ത്ഥിയായന്നും (ലക്ഷ്യം വേണുഗോപാല്‍ തന്നെ) രാജ്‌മോഹന്‍ സ്വന്തമായിട്ട് പറയില്ലന്നുറപ്പ്. അണിയറയില്‍ ഇരുന്ന് കോപ്പ് കൂട്ടിയവര്‍ക്ക് തങ്ങളുടെ തല്‍‌ക്കാലത്തേക്ക് ആയുധം നഷ്ട്‌പെട്ടു.

:: കേരള രാഷ്ട്രീയവും പെണ്‍ആരോപണങ്ങളും ::

1. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ആദ്യ ‘പെണ്‍‌ആരോപണം‘ ആര്‍.ശങ്കറിന്റെ മന്ത്രിസഭയിലെ അംഗം ആയിരുന്നു പി.ടി.ചാക്കോയ്ക്ക് എതിരെ ആയിരുന്നു. വിമര്‍ശന ങ്ങളുടേയും ആരോപണങ്ങളുടേയും അവസാനം പി.ടി.ചാക്കോ മന്ത്രിസഭയില്‍ നിന്നുതന്നെ രാജിവയ്ക്കുകയും കോണ്‍ഗ്രസിനോട് വിടപറയുകയും ചെയ്തു.

2. സൂര്യനെല്ലി പെണ്‍‌വാണിഭത്തില്‍ പി.ജെ.കുര്യന്‍ തന്നെ പീഡിപ്പിച്ചു എന്നുള്ള പെണ്‍കുട്ടി യുടെ മൊഴി രാഷ്ട്രീയകൊടുങ്കാറ്റിന് വഴിവച്ചില്ലങ്കിലും പി.ജെ.കുര്യന്റെ രാഷ്ട്രീയഭാവിയെ അത് ബാധിച്ചു. പിന്നീട് നടന്ന ലോക്‍സഭാഇലക്ഷനില്‍ പരാജപ്പെട്ട പി.ജെ.കുര്യന്‍ പിന്നീട് രാജ്യസഭയിലേക്ക് എം.പി.യായി. ‘ഇര‘യുടെ മൊഴി പ്രതികൂലമായിട്ടും തെളിവുകളുടെ അഭാവത്തില്‍ പി.ജെ.കുര്യന്‍ കുറ്റവിമുക്തനായി. പക്ഷെ ജനങ്ങളുടെ കോടതിയില്‍ അദ്ദേഹത്തിനു വിജയിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ തിരസ്ക്കരിച്ച ഒരാളെ പിന്നെ എന്തിന് ? എം.പിയാക്കി എന്നതിന് കോണ്‍ഗ്രസ് നെതൃത്വം ആണ് ഉത്തരം നല്‍കേണ്ടത് .

3. ഐ‌സ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ.കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനാവുകയും കേരളരാഷ്ട്രീയത്തിലിതിനെക്കാള്‍ മുസ്ലീം‌ലീഗില്‍ തന്നെ പൊട്ടിത്തെറികള്‍ ഉണ്ടാവുകയും ചെയ്ത്. മുനീറിന്റെ നേതൃത്വത്തില്‍ ഉള്ള ഇന്ത്യാവിഷന്‍ തുറന്നുവിട്ട ‘റെജീനയുടെ അഭിമുഖം’ കേരളസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാവുകയും ഇപ്പൊഴും ആ അഭിമുഖത്തിന്റെ ന്യായ‌അന്യായങ്ങളില്‍ ചര്‍ച്ചതുടരുകയും ചെയ്യുന്നു. ഈ കേസില്‍ കോടതി കുഞ്ഞാലിക്കു ട്ടിയെ കുറ്റവിമുക്തനാക്കി.

4. 1996-2001 വര്‍ഷത്തിലെ ഇടതുപക്ഷ സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്ന നീലലോഹിതദാസനാടാര്‍ക്ക് എതിരെ വകുപ്പ് സെക്രട്ടറിയായിരുന്ന നളിനിനെറ്റോ ഫയല്ല് ചെയ്ത പിഡനക്കേസില്‍ നാടാരെ കീഴ്‌ക്കോടതി ശിക്ഷിച്ചു എങ്കിലും മേല്‍ക്കോടതി വെറു തെവിട്ടു. (മേല്‍ക്കോടതിയില്‍ നീലലോഹിതദാസനാടാര്‍ സമര്‍പ്പിച്ച വ്യാജരേഖയുടെ അടിസ്ഥാനത്തിലായിരുന്നു നീലലോഹിതദാസനാടാര്‍ ശിക്ഷയില്‍ നിന്ന് രക്ഷപെട്ടത്.) . പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന നീലലോഹിതദാസനാടാര്‍ ഇപ്പോള്‍ ബി.എസ്.പി.യുടെ ഭാഗമാണ്. (സ്ത്രികളുടെ സംരക്ഷക എന്ന് നടിക്കുന്ന മായാവതിയുടെ പാര്‍ട്ടിയില്‍ നാടാര്‍ക്ക് സ്ഥാനം കിട്ടിയത് മറ്റൊരു വിരോധാഭാസം)

5. കോണ്‍‌ഗ്രസ്(ജെ) നേതാവും മന്ത്രിയും ആയിരുന്ന പി.ജെ ജോസഫിനെതിരെ കിംങ്ങ്‌ഫിഷര്‍ വിമനത്തിലെ സഹയാത്രികയായ ലക്ഷ്‌മി ഗോപകുമാര്‍ പീഡന ആരോപണം ഉന്നയിച്ചതിനെതുടര്‍ന്ന് 2006 ല്‍ പി.ജെ ജോസഫിന് രാജിവയ്ക്കേണ്ടിവന്നു. കോടതി കുറ്റവിമുകതനാക്കിയതിനെത്തുടര്‍ന്ന് 2009 ഓഗസ്റ്റില്‍ അദ്ദേഹം തിരിച്ച് മന്ത്രിയാവുകയും ചെയ്തു. (വി.സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിയില്‍ ഉയര്‍ത്തിയ കലാപക്കൊടി പി.ജെ ജോസഫ് തിരിച്ചു വന്നതോടെ അവസാനിക്കുകയും ചെയ്തു. വി.സുരേന്ദ്രന്‍ പിള്ള ജയിച്ച തിരുവനന്തപുരം വെസ്റ്റില്‍ മുണ്ട്പറിയലില്‍ ‘ഇര’യായ ശരത്‌ചന്ദ്രപ്രസാദ് കോണ്‍‌ഗ്രസ് റിബലായി മത്സരിച്ചിരുന്നു.)

6. ഇപ്പോള്‍ ഈ ലിസ്റ്റില്‍ അവസാനമായി രാജ്‌മോഹന്‍ ഉണ്ണിത്താനും.
: കേട്ട്‌കേള്‍വി :
7. ഇതും കോണ്‍‌ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെ. ഒരു നേതാവ് തന്റെ അടുത്ത അനുയായി ആയിരുന്ന ഒരാളുമായി തെറ്റുകയും അയാളെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സമയത്ത് നേതാവിന്റെ കണ്ണിലെ കരടായവന്‍ ഒരു സിനിമാനടിയുമായി ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ടന്ന് ആരോ നേതാവിനെ വിളിച്ചറിയിക്കുന്നു. നേതാവ് ഉടനെ പോലീസിനെ വിളിച്ചു പറയുന്നു. സര്‍വ്വസന്നാഹങ്ങളുമായി പൊലീസ് സ്ഥലത്ത് എത്തി നോക്കുമ്പോള്‍ ഹോട്ടല്‍ മുറിയില്‍ സിനിമാനടിയും നേതാവിന്റെ അടുത്ത ആളും. അന്ന് ചാനലുകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇപ്പോഴും ഇവര്‍ രാഷ്ട്രിയത്തില്‍ ‘തിളങ്ങി’ നില്‍ക്കുന്നു.

:: ഭാവി ::
ജാമ്യം ലഭിക്കാനായി രാജ്‌മോഹന്റെ അഭിഭാഷകന്‍ വാദിച്ചത് പോലീസ് നടത്തിയ വൈദ്യപരിശോധനറിപ്പോര്‍ട്ടാണ്. ‘നെഗറ്റീവ്’ ആയ റിപ്പോര്‍ട്ട് അനുസരിച്ച് അവിടെ ഇന്നലെ ഒന്നും സംഭവിച്ചിട്ടില്ല. ഒരു വീട്ടില്‍ നിന്ന് ഒരു സ്ത്രിയേയും പുരുഷനേയും പിടിച്ചു എന്നുമാത്രം. തനിക്ക് പേടിക്കാനൊന്നും ഇല്ലന്ന് ഉണ്ണിത്താന്‍ പറയുമ്പോള്‍ പിന്നെ എന്തിന് ഇന്നലെ വാഹനഠില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു എന്നത് ഒരു ചോദ്യം??പെണ്‍‌വാണിഭ ക്കേസില്‍ പെട്ട ആളെ ജനങ്ങളുടെ വിധിയെഴുത്തിനുമുകളിലൂടെ എം.പിയാക്കിയ പാരമ്പര്യമുള്ള കോണ്‍‌ഗ്രസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.

:: നമ്മുടെ നിയമം ::

കാടിളക്കി പിടിക്കുന്നവര്‍ ഒരു കുഴപ്പവും ഇല്ലാതെ ഇറങ്ങിപ്പൊകുന്നത കണ്ടിട്ടായിരിക്കും ‘ഇതൊക്കെ അങ്ങ് നിയമവിധേയമാക്കിക്കൂടേ‘ എന്ന് കോടതി ചോദിച്ചത് ??. (പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൊഗിംകബന്ധം മാത്രമേ നമുടെ നിയമങ്ങളില്‍ കുറ്റകരമായിട്ടുള്ളത് എന്നതുകൂടി ഓര്‍ക്കുക.)

:: നാറ്റക്കഥകള്‍ ::

കഥകളും നാറ്റക്കഥകളും ആയി നമ്മുടെ കേരളരാഷ്ട്രീയത്തി കുറച്ച് ദിവസങ്ങളിലേക്ക് ഒരു പെരുന്നാള്‍ ആയിരിക്കും. ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് ഷാനിമോള്‍ ഉസ്‌മാനും , ഷാനിയുടെ ചരിത്രവും ഭൂമിശാസ്ത്രവും പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലന്ന് ഉണ്ണിത്താനും പറഞ്ഞ് സാമ്പിളി വെടിക്കെട്ടുകള്‍ നടത്തികഴിഞ്ഞു. പുതിയ പുതിയ കഥകള്‍ കേള്‍ക്കാനായി നമുക്കും കാത്തിരിക്കാം. (കുറച്ച് പഞ്ഞികൂടി കരുതുന്നത് നന്നായിരിക്കും. നാറ്റം കൂടിയാല്‍ മൂക്കിലോ കാതിലോ വയ്ക്കാമല്ലോ??)

:: ഗൂഗിള്‍ ട്രന്‍‌ഡ് ::

മാസങ്ങള്‍ക്ക് ശേഷം ഗൂഗിള്‍ ട്രെന്‍‌ഡില്‍ ആദ്യ പത്തില്‍ നമ്മുടെ ഒരു രാഷ്ട്രീയ നേതാവ് കയറിപറ്റി. ലാവ്‌ലില്‍ കേസ് ഉയര്‍ന്നപ്പോള്‍ പിണറായി വിജയന്‍ ആദ്യപത്തില്‍ എത്തിയതിനുശേഷം രാജ്‌മോഹന്‍ ഉണ്ണിത്താനാണ് ഈ ‘ബഹുമതി‘ കിട്ടിയിരിക്കുന്നത്.



ഇതുപോലെ തലയില്‍ കൈവച്ച് നമ്മളും ഇരുന്ന് പോകും. എന്റെ കോണ്‍‌ഗ്രസേ വിതച്ചതേ കൊയ്യൂ .. കൊയ്‌തതേ പാറ്റൂ.. പാറ്റുന്നതേ വേവൂ...




:: പാഴ്‌വെടി ::
സ്ത്രികള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ് രാജ്‌മോഹന്‍ നടത്തിയിരിക്കുന്നത്. ഇത് വച്ച്പൊറിപ്പിക്കാന്‍ സാധ്യമല്ല. കോണ്‍‌ഗ്രസ് പാര്‍ട്ടിക്ക് തന്നെ ഇത് കളങ്കം വരുത്തിയിരി ക്കുന്നു. :: ഷാനിമോള്‍ (മഹിളാകോണ്‍‌ഗ്രസ് സംസ്ഥാന പ്രസിഡണ്ട് )

ഹോ പിന്നെ... കളങ്കം ഇല്ലാത്ത ഒരു പാര്‍ട്ടി. വലിയ രാജകുമാരനും ഗേള്‍‌ഫ്രണ്ടും കുമരകത്ത് ഹൌസ്‌ബോട്ടില്‍ കറങ്ങിനടന്നപ്പോല്‍ ഇല്ലാത്ത ‘സ്ത്രികള്‍ക്ക് നേരെ യുള്ള കടന്നാക്രമണം’ ഇന്നലെ ഉണ്ടായോ?? രാജകുമാരന്‍ കതിനപൊട്ടിക്കുമ്പോള്‍ ഭടന്‍ ഒരു ഓലപ്പടക്കം എങ്കിലും പൊട്ടിക്കേണ്ടേ???

Wednesday, December 9, 2009

ഇത് ഫോര്‍‌വേഡ് ചെയ്യാമോ , സാറുന്മാരേ ????

ടിന്റുമോന്‍ രണ്ടു ദിവസമായി ആകെ ടെന്‍ഷനിലാണ് . കൃത്യമായി പറഞ്ഞാല്‍ തിങ്കളാഴ്‌ച രാവിലെ മുതല്‍ ടിന്റു‌മോന് ടെന്‍‌ഷന്‍ തുടങ്ങിയതാണ്. ടിന്റുമോന് ഒരു മെയില്‍ കിട്ടി. ആ മെയില്‍ ആര്‍ക്കെങ്കിലും അയച്ചുകൊടുത്താല്‍ പോലീസ് പിടിക്കുമോന്ന് പേടി അയച്ചുകൊടുക്കാതിരുന്നാല്‍ കൂട്ടുകാര്‍ക്ക് എന്ത് തോന്നുമെന്നുള്ള വിചാരം. ഈ രണ്ട് അവസ്ഥകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ടിന്റു‌മോന് ടെന്‍‌ഷനോട് ടെന്‍ഷന്‍. ഒരു ‘വ്യാജവീട് ‘അയച്ചുകൊടുത്തതിന്റെ ടെന്‍‌ഷന്‍ കഴിഞ്ഞതേയുള്ളു.... വീട് അയച്ചു കൊടുത്തതിന്റെ പേരില്‍ പോലീസ് വന്ന് തന്റെ കമ്പ്യൂട്ടര്‍ പരിശോധിക്കുന്നതും ആരും കാണാതെ സിഡ്രൈവിലെ പ്രോഗ്രാം ഫയലില്‍ ഇട്ടിരുന്ന തന്റെ കാമുകി തിന്റു‌മോളുടെ ഫോട്ടോ വീട്ടിലെല്ലാവരുംകാണുന്നതും പോലീസ് പിടിച്ചുകൊണ്ടു പോകുന്ന തന്നെ തിന്റു‌മോളുടെ അപ്പന്‍ വെട്ടുകത്തിയുമായി വന്ന് വെട്ടുന്നതും സ്വപ്നത്തില്‍ കണ്ട് ടിന്റു‌മോന്‍ ഞെട്ടിയുണര്‍ന്നത് ഒരാഴ്ചയാണ് . വീടെല്ലാം ആറിത്തണുത്ത് നില്‍ക്കുമ്പോഴാണ് പുതിയ മെയില്‍ വരുന്നത്. മെയിലിന്റെ രൂപമാണ ങ്കിലും സംഗതി ആരും ‘ഉണ്ടാക്കി‘ വിട്ടതല്ല. പത്രത്തില്‍ വന്ന ഒരു ഫോട്ടോയാണ് തിങ്കളാഴ്ച് ടിന്റുമോന് കിട്ടിയത് ...


പോലീസിന് ഒരെല്ല് കൂടുതലാണന്ന് പറഞ്ഞ് സിന്‍‌ഡിക്കേറ്റ് പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് മെയിലില്‍ വന്നിരിക്കുന്നത്. മന്ത്രി പോലീസ് എന്ന് എഴുതിയപ്പോള്‍ ഒരെല്ല് കൂടിപോയതാണ് പ്രശ്നമായതും ഒരെല്ല് കൂടുതലാണന്ന് പറഞ്ഞ് പത്രങ്ങളൊക്കെ വാര്‍ത്തയാക്കിയതും. നമ്മുടെ പോലീസ് പാവമാണന്ന് ടിന്റുമോന് അറിയാം. കള്ളന്മാരെപിടിക്കാന്‍ നേരം നമ്മുടെ പോലീസിന് എല്ലുതന്നെയില്ലന്നാ‍ണ് എല്ലാവരും പറയുന്നത്. ഹെല്‍മറ്റ് ഇല്ലാത്തവരെ പിടിക്കാന്‍ റോഡിലോട്ട് ഇറങ്ങിയാല്‍ പോലീസിന് ഒരെല്ല് കൂടുതലും ആവും .. മന്ത്രി അധികത്തില്‍ ഇട്ടുകൊടുത്ത എല്ല് ഊരാന്‍മറ്റൊരാള്‍ വന്നു. എല്ല് മാറ്റിയപ്പോള്‍ 'POLLICE' 'POL ICE' ആയി..

ടിന്റു‌മോന്റെ ഗവേഷ്ണം 'POL ICE' നെ ചുറ്റുപ്പറ്റിയായി. ആധുനിക ഉത്തരാധുനിക സാഹിത്യകൃതികളെ വലിച്ചുകീറി വിശകലനം ചെയ്യുന്നതുപോലെ മോഡേണ്‍ ആര്‍ട്ടിലെ നിറങ്ങളും വരകളും ബിംബങ്ങളും ഭൂതകണ്ണാടികൊണ്ട് നോക്കി മൂര്‍ത്തവും അമൂര്‍ത്താവുമായ ജീവിതത്തിന്റെ അര്‍ത്ഥവ്യാതിയില്‍ എത്തിക്കുന്നതുപോലെ ടിന്റുമോനും 'POL ICE' നെ വിശകലനം ചെയ്തു. പോള്‍ ഇപ്പോള്‍ പോലീസിന് ഒരു തലവേദനയായിത്തീര്‍ന്നിരിക്കുവാണല്ലോ? ഒരു ബൈക്കുകാരനെ ഇടിച്ചുവീഴ്‌ത്തിയ പോള്‍ മുത്തൂറ്റിനെ തങ്ങളുടെ ക്വൊട്ടേഷന്‍‌പോലും മാറ്റിവച്ച് പൌരബോധത്തില്‍ തിളച്ചുമറിഞ്ഞ ‘ഗുണ്ടകള്‍’ എന്‍ഡോവറിനെ ചെയ്സ് ചെയ്ത് കുത്തികൊലപെടുത്തിയ മുതല്‍ പോലീസും പോളും തമ്മിലുള്ള
ബന്ധം ആരംഭിക്കുന്നു. അവസാനം പഴുതടച്ച് പൂര്‍ത്തിയാക്കിയ ‘തിരക്കഥ‘യില്‍ മുഴുവന്‍ അബദ്ധങ്ങളാണന്ന് പറഞ്ഞ് കോടതി ആ കുറ്റപത്രം ഇന്നലെ തിരിച്ചും കൊടുത്തു. പോളും ‘എസ്’ കഠിയും ഇപ്പോഴും നമ്മുടെ പോലീസിനെ വട്ടം കറക്കുകയാണ്. ആരാണ് വട്ടം കറക്കുന്നതെന്ന്
ചോദിച്ചാല്‍ ഒരുത്തരവും ഇല്ല. ആരോ ഒരാള്‍ ... കുട്ടിച്ചാത്തന്‍ സിനിമകളിലൊക്കെ കണ്ടിട്ടില്ലേ അദൃശ്യനായ ഒരാള്‍ വടിയെടുത്ത് വില്ലന്മാരെഓടിക്കുന്നത് കണ്ടിട്ടില്ലേ? അങ്ങനെയുള്ള ആരോ ഒരാളാണ് നമ്മുടെ പോലീസിനേയും വട്ടം കറക്കൂന്നത്. പോള്‍ വധക്കേസിലെ നല്ലവരായ
രണ്ടുപേരെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ വരുന്നവഴിക്ക് തന്നെ സിനിമാ‌സ്റ്റൈലില്‍ വാഹനം ഓടിച്ച് അതില്‍ ഒരു പൊലീസ് ഓഫീസര്‍ ചാടിക്കയര്‍ ചൂടോടെ അവരെ ചോദ്യം ചെയ്‌തത് പോലീസിന് സത്‌കീര്‍ത്തി തന്നെയാണ് നല്‍കിയത്.

പോള്‍ പോലീസിനെ ഐസ് ആക്കുമെന്നാണോ അതോ പോളിനെ പോലീസ് ഐസ് ആക്കുമെന്നാണോ അതോ പോള്‍ വധക്കേസ് ഫ്രീസറില്‍ തന്നെ ഇരിക്കുമെന്നാണോ 'POL ICE' എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്ന് മാത്രം ടിന്റുമോന് മനസിലായില്ല. അവരവരുടെ മനോധര്‍മ്മത്തിന് അനുസരിച്ച് അര്‍ത്ഥവ്യാപ്തികള്‍ കണ്ടെത്താവുന്ന ഒരു വാക്കായി 'POL ICE' മാറട്ടെ എന്നാണ് ടിന്റുമോന്റെ അഗ്രഹം...

മുകളിലെ ഫോട്ടോ പത്തുപേര്‍ക്ക് അയച്ചു കൊടുത്താല്‍ അപകീര്‍ത്തികരമായ മെയില്‍ അയച്ചതിന് തന്നെ പോലീസ് അറസ്റ്റുചെയ്യുമോ എന്നാണ് ടിന്റുമോന് അറിയേണ്ടത് .. താന്‍ ഈ ഫോട്ടോ അയക്കാതിരുന്നാല്‍ ഉണ്ടായ അപകീര്‍ത്തി സത്കീര്‍ത്തിയായി മാറുമോ എന്ന് ടിന്റുമോന് അറിയില്ല.ഏതായാലും ടിന്റുമോന് ഒന്നറിയാം തന്റെ ക്ലാസ്‌ടീച്ചര്‍ ഇതുവരെ സ്കൂളിന്റെ പേര് തെറ്റിച്ചെഴുതിയിട്ടില്ല.....

:: ടിന്റുമോന്‍ സ്പെഷല്‍ ::

തിന്റുമോള്‍ :: “ടിന്റു മോനേ ... വ്യാജ ഈമെയില്‍ അയച്ച ആളുകളെ പിടിച്ചത് വ്യാജ സിഡി ഉണ്ടാക്കിയതിന് സസ്‌പെന്‍ഷന്‍ കിട്ടിയ ആളാണന്ന് !! "

ടിന്റുമോന്‍ :: “കാല്‍ക്കള്ളനെ പിടിക്കാന്‍ അരക്കള്ളനെങ്കിലും വേണമെന്ന് പറയുന്നത് ശരിയാ ...”

Tuesday, December 8, 2009

ഗൂഗിള്‍ ബസ് കേരളത്തില്‍ വന്നേ ....: google internet bus

അങ്ങനെ കേരളത്തിലും ഗൂഗിള്‍ ബസ് വന്നു... വന്നിട്ട് രണ്ടു മൂന്ന് ദിവസം ആയെങ്കിലും ഞാന്‍ ഇന്നാണ് ഈ ബസ് കണ്ടത്. ഇന്ന് എറണാകുളത്തെ അവസാന ദിവസമായിരുന്നു. നാളെമുതല്‍ ആലപ്പുഴയിലാണ് ബസിന്റെ സഞ്ചാരം എന്നാണ് പറഞ്ഞത്. ഗൂഗിള്‍ ഇന്റ്‌ര്‍നെറ്റ് ബസ് എന്ന് കുറച്ചു നാളുകളായി കേള്‍ക്കാന്‍ തുടങ്ങിയെങ്കിലും അത് ചുക്കാണോ ചുണ്ണാമ്പാണോ എന്നൊന്നും ഒരു പിടിയും ഇല്ലായിരുന്നു. 2009 ഫെബ്രുവരി 3 ആം തീയതി മദ്രാസില്‍ നിന്നാണ് ബസിന്റെ യാത്ര തുടങ്ങിയത്. ഇന്റ്‌ര്‍നെറ്റിനെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവ് നല്‍കി അവരുടെ ജീവിതത്തില്‍ എന്ത് പ്രയോജനം ഉണ്ടാകും എന്നു മനസിലാക്കി കൊടുക്കാനാണ് ഗൂഗിളിന്റെ യാത്ര...
കേരളത്തിലെ യാത്രയുടെ പരിപാടി ഇങ്ങനെയാണ് ...
05 Dec :: Kochi
10 Dec :: Allapuzha
12 Dec :: Kollam
14 Dec :: Trivandrum
19 Dec :: Thrissur
21 Dec :: Pallakad
23 Dec :: Kozhikode
26 Dec :: Thalasery
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ സൈറ്റ് നോക്കിയാല്‍ മതിയാവും

ഈ ബസില്‍ നിന്ന് നമുക്ക് ലഭിക്കുന്നതില്‍ 99% കാര്യങ്ങളും ഗൂഗിളിന്റെ സേവനങ്ങളെ ക്കുറിച്ചാണ്. ഗൂഗിളിന്റെ ഒരു പരസ്യവണ്ടിയാണ് ഇതെന്ന് വേണമെങ്കില്‍ പറയാം...

കുറച്ചു ചിത്രങ്ങള്‍കൂടി കാണൂ... എറണാകുളം കളമശ്ശേരി എച്ച്.എം.ടി ജഗംക്ഷനില്‍ നിന്ന് എടുത്ത താണ് ...



ഈ ചിത്രങ്ങള്‍ എല്ലാം കണ്ടു കഴിഞ്ഞില്ലേ?? ഇനി ഈ വണ്ടിയിലേക്കൊന്ന് സൂക്ഷിച്ച് നോക്കിക്കേ... എന്തെങ്കിലും കുഴപ്പമുണ്ട് ... ഇന്റ്‌ര്‍‌നെറ്റിന്റെ ലോകമറിയുക എന്ന് എഴുതിയി രിക്കുന്നത് ശ്രദ്ധിച്ചുവോ...

നമ്മുടെ മലയാളഭാഷയില്‍ കമ്പ്യൂട്ടറില്‍ അല്ലാതെ ഇങ്ങനെയൊരു വാക്ക് കാണാന്‍ കഴിയില്ല. കമ്പ്യൂറിനെക്കുറിച്ചോ കമ്പ്യൂട്ടറിലെ മലയാളഭാഷാലിപിയെക്കുറിച്ചോ അറിയാത്ത ഒരാള്‍ ഈ വണ്ടിയില്‍ എഴുതിയിരിക്കുന്ന ‘ ഇന്‌റര്നെറ്റിന്‌റെ ‘ നെ ഇന്റ്‌ര്‍‌നെറ്റിന്റെ എന്ന് ഒരിക്കല്‍‌പോലും വായിക്കില്ലന്ന് ഉറപ്പാണ് ... ഈ എഴുത്തുകൂടി ഒന്ന് തിരുത്തി ഗൂഗിള്‍ ഇന്റ്‌ര്‍നെറ്റ് ബസ് യാത്രതുടരുന്നത് നന്നായിരിക്കും...

പരശുറാമിലെ തുറന്ന കക്കൂസ്

ഇന്ന് (ഡിസംബര്‍ 8 ചൊവ്വ) എറണാകുളത്തേ ക്ക് വന്ന പരശുറാമിലെ ഒരു കമ്പാര്‍ട്ടു മെന്റില്‍ (അവസാനത്തുനിന്നുള്ള അഞ്ചാമത്തെ കമ്പാര്‍ട്ടു മെന്റ് ) മൂത്രം ഒഴിക്കാനായി കയറി. മൂത്രം ഒഴിക്കാന്‍ നിന്നപ്പോള്‍ നല്ല തണുത്തകാറ്റ് . നോക്കിയപ്പോള്‍ ബാത്ത് റൂമിന് ജനലില്ല.... ഇങ്ങനെയുള്ള ബാത്ത് റൂമില്‍ ഇരിക്കുന്നതും റയില്‍‌വേട്രാക്കിന്റെ സൈഡില്‍ ഇരിക്കുന്നതും തമ്മില്‍ എന്താണ് വെത്യാസം?????

റയില്‍‌വേയ്ക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. 99 ശതമാനം ആളുകളും ടിക്കറ്റ് എടുത്ത് തന്നെയാത്ര ചെയ്യുന്നവരാണ് . അത്യാവശം ഉള്ളവര്‍ മാത്രമാണ് ട്രയിനിലെ ബാത്ത് റൂമുകള്‍ ഉപയോഗിക്കുന്നത്. ‘പിടിച്ച് നില്‍ക്കാനാവാതെ’ ഇത്തരം ബാത്ത് റൂമില്‍ ‘അകപ്പെടേണ്ടി‘ വരുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് മനസിലാക്കാന്‍ വലിയ പഠിത്തം ഒന്നു വേണ്ട. .... ട്രയിനിലെ ബോഗികള്‍ ശരിക്കും പരിശോധിച്ചിട്ട് തന്നെയല്ലേ ഓടിക്കുന്നത് ?
(വീഡീയോ താഴെ കാണാം...)
നമ്മുടെ റയില്‍‌വേ മന്ത്രിയുടെ നാട്ടില്‍ക്കൂടി പോകുന്ന ട്രയിനാണ് ഇതെന്ന് ഓര്‍ക്കണം. നമ്മുടെ മലയാളികള്‍ക്ക് ഇതൊക്കെ മതിയന്ന് എല്ലാവരും കരുതിയിട്ടുണ്ടാവും... മിക്കപ്പോഴും ട്രയിനുകളിലെ ബാത്ത് റൂമില്‍ വെള്ളം ഉണ്ടാവാറില്ല. കഴിഞ്ഞ ശനിയാഴ്ച് പോയ ബാംഗ്ലൂര്‍ - കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലെ അവസാനത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ബാത്ത് റൂമില്‍ വെള്ളം ഇല്ലായിരുന്നു.

നമ്മള്‍ മലയാളികള്‍ എല്ലാം സഹിക്കുമെന്ന് റയില്‍‌വേയ്ക്കും അറിയാം....

:: ഇത് ഓര്‍ക്കുക ::
ശുഭയാത്ര അശുഭയാത്ര ആകാതിരിക്കാന്‍ റയില്‍‌വേ കമ്പാര്‍ട്ടുമെന്റിലെ ബാത്ത്‌റൂമില്‍ കയറി ഇരിക്കുന്നതിനു മുമ്പ് വെള്ളവും ജനലിനു കതകും ഉണ്ടന്ന് ഉറപ്പുവരുത്തുക....

Thursday, December 3, 2009

KSU തമാശകള്‍ നിറഞ്ഞ തിരഞ്ഞെടുപ്പ്

പഠിക്കുന്നത് ഒരു കുറ്റമാണോ ?
അല്ല
പഠനത്തിനുള്ള ചിലവ് കണ്ടത്താന്‍ ഒരു ജോലി ചെയ്യുന്നത് കുറ്റമാണോ?
അല്ല
ജോലിചെയ്ത് കാശുണ്ടാക്കി പഠിക്കുന്നത് കുറ്റമാണോ ?
അതും കുറ്റമല്ല.
ജോലിചെയ്ത് കാശുണ്ടാക്കി പഠിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത് കുറ്റമാണോ?
അല്ല.
അതും ചെയ്യുന്ന ജോലി ജനങ്ങള്‍ക്കുവേണ്ടിയുള്ള ‘സേവനം’ ആകുന്നത് കുറ്റമാണോ?
അല്ലേ അല്ല.


ഇത്രയും ചോദ്യങ്ങള്‍ക്കും അല്ല എന്നുതന്നേയല്ലേ നമ്മള്‍ ഉത്തരം പറയൂ.എന്നിട്ട് കെ.എസ്.യു വിന്റെ ഒരു വടക്കന്‍ജില്ലാ പ്രസിഡണ്ടിനെതിരെ ആരക്കയോ ആരോപണം ഉന്നയിക്കുവാണത്രെ.പുള്ളിക്കാരന്‍ മണല്‍മാഫിയാ‍യുടെ ആളാണന്ന് .പഠിക്കാനുള്ള പണം കണ്ടത്താന്‍ മണല്‍ വാരാന്‍ പോകുന്നത് തെറ്റാണോ??


ഇങ്ങനെ എന്തെല്ലാം തമാശകള്‍ ആണ് കുറച്ചു ദിവസമായി നടന്നു കൊണ്ടിരിക്കുന്നത് . ഈ തമാശകള്‍ ആരും നേരത്തെ കണ്ടില്ലേ? ചില തമാശകള്‍ കണ്ടിട്ടും കാണാതയും കെട്ടിട്ടും കേള്‍ക്കാതയും ഇരിക്കുന്നവര്‍ക്കു വേണ്ടി...


പത്തിരുപതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോഴത്തെ കെ.എസ്.യു തിരഞ്ഞെടുപ്പ്. പുതിയ പുതിയ മാര്‍ഗങ്ങളിലൂടെ ആയിരുന്നു ഇതുവരെ തിരഞ്ഞെടുപ്പ്. നോമിനേറ്റഡ് സ്ഥാനാര്‍ത്ഥികള്‍ അലങ്കരിച്ചിരുന്ന കെ.എസ്.യു പ്രസിഡന്റ് കസേരയില്‍ ഇനി മുതല്‍ ഇരിക്കുന്നത് ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍.. കെ.സി.വേണുഗോപാലിനുശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുന്ന കെ.എസ്.യു പ്രസിഡന്റ് ആയി ഷാഫി പറമ്പില്‍ .. ടാലന്റ് ഹണ്ട് നടത്തി തിരഞ്ഞേടുത്തവരുടെ ടാല്ന്റ് ശരിയാവാഞ്ഞതു കൊണ്ടാ ണോ വീണ്ടും പഴയ ബാലറ്റ് തന്നെ പൊടി തട്ടി എടുത്തതന്ന് ഒരു പിടിയും ഇല്ല. ഓണ്‍ലൈന്‍ വോട്ടെടുപ്പ് വഴി കെ.എസ്.യു പ്രസിഡണ്ടിനെ തിരഞ്ഞെടുക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ് ബാലറ്റ് വോട്ടെടുപ്പ് . ഏതായാലും ബാലറ്റ് വോട്ടെടുപ്പ് ആയതുകൊണ്ട് കെ.എസ്.യു പിള്ളാരുടെ വീറും വാശിയും ഒക്കെ കാണാന്‍ കഴിഞ്ഞില്ലേ??

കള്ളവോട്ടിന് കള്ളവോട്ട് , തെറിവിളിക്ക് തെറിവിളി , കൈയ്യങ്കാളിക്ക് കൈയ്യങ്കാളി എന്തിന് നമ്മുടെ ഇടതുപക്ഷഗവണ്മെന്റിന്റെ ‘മെഷ്യനറി’ വരെ കെ.എസ്.യു തിരഞ്ഞെടു പ്പിന് സഹായം ചെയ്തുകൊടുത്തില്ലേ??നമ്മുടെ പോലീസുകാര്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മുടെ പല കുട്ടിഖദര്‍ദാരികള്‍ക്കും വിജയാഹ്ലാദം ഏതെങ്കിലും ഒക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താമായിരുന്നു. കെ.എസ്.യു തിരഞ്ഞെടുപ്പ് വിജയികരമായി നടത്താന്‍ സഹായിച്ച കേരളപോലീസിന് ആരെങ്കിലും നന്ദിരേഖപ്പെടുത്തിയതായി ഇഅതുവരെ കേട്ടില്ല.

വിവരാവകാശ നിയമവും കെ.എസ്.യു തിരഞ്ഞെടുപ്പും തമ്മില്‍ എന്തെങ്കിലും ബന്ധമു ണ്ടോ ?? ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ പോഷകസംഘടനാ തിരഞ്ഞെടുപ്പി ല്‍ ‘വിവരാവകാശ നിയമം’ ഉപയോഗിച്ചതായി കേട്ടിട്ടുണ്ടോ? വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ പൂര്‍ത്തിയായ കെ.എസ്.യു തിരഞ്ഞെടുപ്പില്‍ വിവരവകാശ നിയമം മൂലം സംഘടിപ്പിച്ചെടുത്ത ചില രേഖകള്‍ പലരുടേയും സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി. വിവരാവകാശനിയമം വഴി ലഭിച്ച കുറിമാനം കൊണ്ട് ശരിക്കും അടികിട്ടിയത് എറണാകുളത്ത് മത്സരിച്ച ബിനോയി അരീക്കലിനാണ്. ബി.എഡ് വിദ്യാര്‍ത്ഥിയാണന്ന് പറഞ്ഞ് മത്സരിച്ച അരീക്കലിനെ പെട്ടിപൊട്ടിക്കുന്നതിനുമുമ്പുതന്നെ പുറത്താക്കി. വ്യാജരേഖ ചമച്ച് ജയിച്ച പലര്‍ക്കും ഇപ്പോള്‍ വിവരാവകാശ നിയമം പെടിസ്വപ്നമാവാനാണ് സാധ്യത. വ്യാജരേഖചമച്ച് മത്സരിച്ചവരെയെല്ലാം നേരിട്ട് യൂത്ത് കോണ്‍ഗ്രസിലോ , ആളും പേരും ഇല്ലാതെ ശുഷ്കിച്ചു പോയ സേവാദളിലേ ഓരോ സ്ഥാനങ്ങള്‍ കൊടുത്ത് ഭാവിയിലേക്ക് വളര്‍ത്തിയാല്‍ അടുത്ത നിയമസഭാ ഇലക്ഷനില്‍ കണ്ണൂരില്‍ ഇവരുടെ സേവനം ഉറപ്പാക്കാവുന്നതാണ്.

കെ.എസ്.യു തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ വന്നവരെ ഓടിച്ചന്നോ പിടിച്ചന്നോ ഒക്കെ കേട്ടു..!! കണ്ണൂരില്‍ സി.പി.എം. കള്ള വോട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് ചന്ദ്രഹാസം ഇളക്കിയവരാണ് കോണ്‍ഗ്രസുകാര്‍. കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയെ കണ്ണൂരിലേക്ക് കൊണ്ടുവരാന്‍ വരെ കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞു. ഇനി എന്നെങ്കിലും കെ.എസ്.യു വില്‍ തിരഞ്ഞെടുപ്പ് നടത്തുകയാണങ്കില്‍ കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ മറക്കേണ്ട. അതില്‍ നാണക്കേട് വിചാരിക്കുകയും വേണ്ട.

ഏതായാലും ഈ തിരഞ്ഞെടുപ്പുകൊണ്ട് കെ.എസ്.യു വിന് ഒരു ഗുണമുണ്ടായി. ഇന്നഗ്നെയൊരു വിദ്യാര്‍ത്ഥി സംഘടനയുണ്ടന്ന് നാലുപേര്‍ അറിഞ്ഞല്ലോ?? കോളേജ് ഇലക്ഷനില്‍ ജയിച്ച് പത്രത്തില്‍ പേര് വരാനുള്ള ശക്തിയൊന്നും ഇന്നത്തെ കെ.എസ്.യു.വിന് ഇല്ലന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. രണ്ട് സമരം നടത്തി അടിവാങ്ങാമെന്ന് വച്ചാല്‍ അടിവാങ്ങാന്‍ ശക്തിയുള്ള ഒരുഅണിയേയും കണ്ടുകിട്ടാന്‍ പോലുമില്ല. കുറെ നേതാക്കന്മാര്‍ മാത്രമുണ്ട്. അല്ല നമ്മള്‍ കെ.എസ്.യു വിനെ കുറ്റം പറയരുത്. തടിയും ആരോഗ്യമുള്ള യൂത്ത് കോണ്‍ഗ്രസിനുപോലും നേരാവണ്ണം ഒരു സമരം നടത്താന്‍ കഴിഞ്ഞിട്ടില്ല. നാഴികയ്ക്ക് നാല്പതുവട്ടം പത്രസമ്മേളനവും ചാനല്‍ ക്യാമറയുടെ മുന്നില്‍നിന്ന് ഗീര്‍വാണം മുഴക്കി യൂത്ത് കോണ്‍ഗ്രസിന്റെ യൌവനത്തിന് കുഴപ്പമൊന്നും വരാതെ പരിപാലിക്കുന്നവരെക്കാള്‍ നമ്മുടെ കെ.എസ്.യു. പിള്ളാരുതന്നെയാണ് ഭേദം. ഒന്നുമല്ലങ്കില്‍ അവര്‍ തങ്ങളുടെ കഴിവുകള്‍ പത്രസമ്മെളനങ്ങള്‍ ഒന്നും നടത്താന്‍ ഉപയോഗിക്കുന്നില്ലല്ലോ???

കോണ്‍‌ഗ്രസില്‍ എത്ര ഗ്രൂപ്പുണ്ട് ? നമ്മുടെ പത്രക്കാര്‍ കെ.എസ്.യു. തിരഞ്ഞെടുപ്പോടെ കുറേ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ കണ്ടുപിടിച്ചു. ഉമ്മഞ്ചാണ്ടിയുടെ എ ഗ്രൂപ്പ് , ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് , മൂന്നാം ഗ്രൂപ്പ് , നാലാം ഗ്രൂപ്പ് . ഐ തന്നെ മൂന്നെണ്ണം ഉണ്ടന്ന് . ചെന്നിത്തല , പത്മജ , പി.സി.ചാക്കോ എന്നിവരാണ് അവര്‍. ഇതില്‍ ചെന്നിത്തല എങ്ങനെയാണ് ഐ ഗ്രൂപ്പ് ആകുന്നതന്ന് ഒരു പിടിയും കിട്ടുന്നില്ല. കോണ്‍ഗ്രസുകാര്‍ക്കു തന്നെ മനസിലാകാത്ത ഗ്രൂപ്പ് കണക്കുകള്‍ നമ്മളെപോലുള്ളവര്‍ക്ക് മനസിലാക്കി എടുക്കാന്‍ അല്പം പാടാണ്. നാലാം ഗ്രൂപ്പ് എ ഗ്രൂപ്പിന് സപ്പോര്‍ട്ട് കൊടുത്തു. മൂന്നാം ഗ്രൂപ്പ് ഐ ഗ്രൂപ്പിനും. ഐ ഗ്രൂപ്പന്ന് പറയുന്ന സാദനം വലിയ ഒരു സംഭവമാണന്ന് മനസിലാക്കിയത് കുറച്ചുമുമ്പാണ് . വിശാലമതേതര മുന്നണി എന്നൊക്കെ പറയുന്നതുപോലെ ‘ഐ ഗ്രൂപ്പ്‘ ‘വിശാല ഐ ഗ്രൂപ്പ് ‘ ആയിട്ടാണത്രെ മത്സരിച്ചത്. പക്ഷേ വോട്ട് ചെയ്തവര്‍ അത്രയ്ക്ക് വിശാലര്‍ അല്ലാത്തതുകൊണ്ട് നാലു ജില്ല കൊണ്ട് തൃപ്തിപെടേണ്ടി വന്നുവെന്ന് മാത്രം. പത്മജ ഇപ്പോള്‍ ഏത് ഗ്രൂപ്പിലാണന്ന് ചോദിക്കാന്‍ പാടില്ലാത്തതാണ് . ആങ്ങളയെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരാന്‍ അച്ഛന്‍ ശ്രമിക്കുന്നതിന് ആവും വിധം പാരകള്‍ പണിയാന്‍ മാഡം ശ്രമിക്കുന്നുണ്ട്. മുരളിയെ പാര്‍ട്ടിയില്‍ തിരുച്ചെടുക്കാനുള്ള കത്ത് കരുണാകരന്റെ കൈയ്യില്‍ നിന്ന് വാങ്ങി തിരുവനന്തപുരത്താര്‍ക്കോ കൊണ്ടുപോയി കൊടുത്തന്ന് പറഞ്ഞ് ഒരാളെ ഏതോ സമിതിയില്‍ നിന്ന് മാറ്റിയ ആളാണ് പത്മജ. (ഇത് ശരിക്കങ്ങോട്ട് ഓര്‍മ്മവരുന്നില്ല.) . കരുണാകരന്റെ എഴുത്ത് ഡല്‍ഹിയില്‍ എത്തിച്ച പി.സി.ചാക്കോയെ എം.പി സ്ഥാനത്ത് നിന്ന് പത്മജമാഡത്തിന് മാറ്റാന്‍ കഴിയുമോ എന്തോ??? (ചില പത്രങ്ങളില്‍ വിശാല ഐ ഗ്രൂപ്പ് എന്നതിനു പകരം ഏകീകൃത ഐ ഗ്രൂപ്പ് എന്ന് കണ്ടു... വിശാലമാണോ ഏകീകൃതമാണോ നല്ലതന്ന് ഇനിയും തീരുമേനിക്കേണ്ടിയിരിക്കുന്നു. )

ഉഡായിപ്പും തട്ടിപ്പും എല്ലാം എ ഗ്രൂപ്പിനുമാത്രമാണ് സ്വന്തമെന്ന് കരുതെണ്ട. വിശാല ഐ ഗ്രൂപ്പും തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്.‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ ‘ തന്നെ എന്ന് കെട്ടിട്ടില്ലേ? കണ്ണുരില്‍ ഒരു കെ.എസ്.യു ക്കാരന്റെ വീട് തകര്‍ത്താല്‍ ആരായിരിക്കും അതിന് ഉത്തരവാദി. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ ‘ തന്നെ എന്ന തിയറി അനുസരിച്ച് ആ വീട് തകര്‍ത്തത് സി.പി.എമ്മുകാര്‍ തന്നെ. ഇതുതന്നെയാണ് കണ്ണൂരില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റിജിലും ചെയ്തത്. തന്റെ വീട് സി.പി.എമ്മു കാര്‍ തകര്‍ത്തു എന്നായിരുന്നു റിജിലിന്റെ പ്രചാരണം. (കോളേജ് ഇലക്ഷനില്‍ സഹതാപ തരംഗം കിട്ടാന്‍ ഇങ്ങനെയുള്ള തരികടകളൊക്കെ ഉപയോഗിക്കാറില്ലേ??). പക്ഷേ കൂടെയു ള്ളവര്‍ തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് പാരയായി. വീട് തകര്‍ത്തതിന് അറസ്റ്റിലായ തെല്ലാം ബിജെപിക്കാരാണന്നും അതിനുപിന്നില്‍ മറ്റ് പലകാരണങ്ങളാണന്നും സഹ’പ്രവര്‍ത്തകര്‍’ തന്നെ അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചു.

കെ.മുരളീധരന്‍ കോണ്‍ഗ്രസിന് പുറത്താണങ്കിലും അദ്ദേഹത്തിന്റെ രണ്ട് ‘അനുയായി’കള്‍ കെ.എസ്.യു. തിരഞ്ഞെടുപ്പില്‍ വിജയിച്ച് എല്ലാവരേയും ഞെട്ടിച്ചത്രെ!! കോണ്‍ഗ്രസിന് പുറത്ത് നിന്നിട്ടും രണ്ട് പേരെ വിജയിപ്പിക്കാന്‍ കെ.മുരളീധരന് കഴിഞ്ഞെങ്കില്‍ പാര്‍ട്ടിക്ക കത്ത് കയറിയാല്‍ എത്രപേരെ വിജയിപ്പിക്കാന്‍ കഴിയും.????

::: ഇലക്ഷന്‍ ഇം‌പാക്റ്റ് :::

കോണ്‍‌ഗ്രസുകാര്‍ പോലീസ് സ്റ്റേഷനില്‍ കയറി ആരെയെങ്കിലും മോചിപ്പിച്ചുകൊണ്ട് പോയി എന്ന് കേട്ടിട്ട് എത്രനാളായി. സി.പി.എം.കാരും , ഡി.വൈ.എഫ്.ഐ.കാരും, എസ്.എഫ്.ഐ. കാരും പോലീസ് സ്റ്റേഷനില്‍ കയറി പോലീസ് പിടിച്ച പലരേയും മോചിപ്പിച്ചോണ്ട് പോകുന്നത് നമ്മുടെ എല്ലാ പ്രചാരണ പത്രങ്ങളും ഒന്നാം പേജില്‍ തന്നെ ജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ നമ്മുടെ കെ.എസ്.യു നേതാവിനെ സ്റ്റേഷനില്‍ കയറി മോചിപ്പിച്ചോണ്ട് പോയത് എത്ര പേര്‍ അറിഞ്ഞു. എന്നാല്‍ കേട്ടോളൂ.. ഇങ്ങനെയും ഒരു സംഭവം ഉണ്ടായി. ചൊവ്വാഴ്ച രാത്രി മലപ്പുറം പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കെ.എസ്.യു. നേതാവിനെ മോചിപ്പിച്ചു കൊണ്ടു പോയത്. തിരഞ്ഞെടുപ്പ നടക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടന്നുതുടങ്ങിയെങ്കില്‍ കെ.എസ്.യു.വിന് ആശ്വസിക്കാം. കൈയ്യൂക്കില്‍ തങ്ങളും മറ്റുള്ളവരുടെ പിന്നിലല്ലന്ന് നാലാള്‍ അറിയട്ടെ..