Sunday, March 30, 2008

കവിത : തെരുവു വേശ്യയുടെ അല്ല തെരുവിലെ ഒരമ്മയുടെ അപേക്ഷ

ആരോ തെരിവില്‍ പെറ്റിട്ടതാകാം എന്നെ
ആരോ തെരുവില്‍ എറിഞ്ഞുകളഞ്ഞതുമാകാം എന്നെ
തെരുവിലാണ് ഞാന്‍ വളര്‍ന്നത് തെരുവാണെന്നെ വളര്‍ത്തിയത്
തെരുവിലലാണ് ഞാന്‍ ഉറങ്ങിയത് തെരുവാണിനിക്ക് താ‍രാട്ട് പാടിയത്
തെരുവാണെന്റെ അമ്മ ഞാന്‍ തെരുവിന്റെ സന്തതി.

ഞങ്ങള്‍ തെരുവിന്റെ മക്കള്‍, വിശന്നപ്പോള്‍ നിങ്ങളുടെ മുന്നില്‍ കൈകള്‍ നീട്ടി
നിങ്ങള്‍ നല്‍കിയ നാണയത്തുട്ടുകള്‍ കൊണ്ട് വിശപ്പടക്കാന്‍ ശ്രമിച്ചു.
നിങ്ങള്‍ ആട്ടിയോടിച്ചപ്പോള്‍ വിശപ്പടക്കാനായി
ഒരിലക്കീറിനായി കൊടിച്ചി പട്ടികളുമായി ശണ്ഠ്‌കൂടി
നിങ്ങള്‍ എറിഞ്ഞുതന്ന എച്ചില്‍കൊണ്ട് വിശപ്പടക്കി.

ഒരു ചാണ്‍ വയറിനുവേണ്ടി കൈകള്‍ നീട്ടി ഞാന്‍ വളര്‍ന്നു
ഒരിക്കല്‍ ‘പിച്ച’തെണ്ടി നടക്കുമ്പോള്‍
‍കണ്‍ങ്കാലില്‍ഊടെ രക്തം ഒഴുകി പരന്നപ്പോള്‍
കഴുകന്‍ കണ്ണുകള്‍ എന്നെ കൊത്തിവലിച്ചുകീറിയപ്പോ
ള്‍ഞാനൊരു പെണ്ണായത് ഞാനറിഞ്ഞില്ല.

സ്നേഹത്തോടെ എന്റെ തലയില്‍ തലോടിയ കൈകള്‍
‍എന്റെ മാറിലേക്ക് നീണ്ടപ്പോള്‍ ഞാന്‍ പകച്ചു.
സ്നേഹത്തോടെ നാണയത്തുട്ടുകള്‍ നീട്ടിയവര്‍
‍കാമത്തോടെ പച്ചനോട്ടുകള്‍ നീട്ടിയപ്പോള്‍ ഞാനറിഞ്ഞു
പണ്ടവര്‍ നീട്ടിയ നാണയത്തുട്ടുകള്‍ എന്റെ ശരീരത്തിന്റെ വിലയായിരുന്നുവെന്ന്.

ഇരുള്‍ വീണാല്‍ ഓടിയൊളിക്കാന്‍ ഞാന്‍ ശ്രമിച്ചു
ഒരു തെരുവു പെണ്ണിന് എവിടെ ഒളിത്താവളം?
പരുന്ത് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചും പോലെ അവരെത്തിയപ്പോള്‍
‍എനിക്ക് രക്ഷാകവചം തീര്‍ക്കാന്‍ ഒരമ്മക്കോഴിയുടെ ചിറകുകള്‍ ഇല്ലായിരുന്നു.
എന്റെ നിലവിളി ആരുടയോ കൈകളില്‍ അമര്‍ന്നുപോയി.

പകലിന്റെ വെളിച്ചത്തില്‍ ‘നാറിയവള്‍’ എന്ന് എന്നെ ആട്ടിയവര്‍
‍ഇരുട്ടിന്റെ മറപറ്റി എന്നെ തേടിയെത്തിയപ്പോള്‍
‍അവര്‍ നാറിയവളുടെ മണം ആസ്വദിച്ചപ്പോള്‍
‍ഈ നാറിയവളിലേക്ക് സ്നേഹമലരുകള്‍ പൊഴിച്ചപ്പോള്‍
‍ഈ ലോകത്തിന്റെ കാപട്യം ഞാന്‍ തിരിച്ചറിഞ്ഞു.

എരിയുന്ന വിശപ്പില്‍ എന്റെ വയര്‍ കത്തിയെരിയുമ്പോഴും
പേരറിയാത്ത ആരുടയോ വിശപ്പടങ്ങാന്‍ ഞാന്‍ നഗ്നയായി
ഇരുളിന്റെ കോണില്‍ തളര്‍ന്നുറങ്ങുമ്പോള്‍
ഒരിക്കലും ഉണരാതിരിക്കാന്‍ ഞാന്‍ കൊതിച്ചു
മരണത്തെ വരിക്കാന്‍ ശ്രമിച്ചുവെങ്കിലും മരണം എന്നെ വെറുത്തു.

‘മുഖമില്ലാത്ത‘ മനുഷ്യര്‍ മുഖമൂടിയണിഞ്ഞ് എന്നെത്തേടിയെത്തിയപ്പോള്‍
‍എനിക്കെന്റെ മുഖം നഷ്ടപ്പെട്ടു,
അതിലാരോ എനിക്കാരു സമ്മാനം നല്‍കി;
“അരവയര്‍ നിറയാ പെണ്ണിന് നിറവയര്‍ നല്‍കിയ
മര്‍ത്യനു” നിങ്ങളും സ്തുതി പാടീടുവിന്‍ .

അടിവയറിന് കനം വയ്ക്കുന്ന തെരുവു പെണ്ണിന് സ്മാര്‍ത്ത വിചാരമോ?
‘മുഖമില്ലാത്ത‘ മനുഷ്യര്‍ മുഖം അണിഞ്ഞ് എനെക്കിതിരെ വരുന്നു.
അവര്‍ ഉയര്‍ത്തുന്ന ആക്രോശങ്ങളില്‍ ഞാനൊരു പിഴച്ചവള്‍
‍അവരുടെ കൈകളില്‍ എന്നെ എറിയാന്‍ കല്ലുകള്‍
എന്നെ രക്ഷിക്കാന്‍,അവരുടെ കല്ലുകള്‍ തടയാന്‍ തെരുവില്‍ ക്രിസ്തുവുണ്ടോ ?

തെരുവിനു ഒരു അവകാശി കൂടി ജന്മമെടുത്തു;ഞാനൊരമ്മയായി.
അവള്‍ക്കറിയില്ലല്ലോ അവളുടേതാണ് തെരുവെന്ന് .
അവള്‍ വിശന്ന് കരയുമ്പോള്‍ അവള്‍ക്കറിയില്ലല്ലോ ഈ അമ്മയുടെ ദുഃഖം
തെരുവില്‍ വളര്‍ന്നതാണങ്കിലും തെരുവില്‍ പിഴച്ചതാണങ്കിലും
ഞാനും ഒരമ്മല്ലേ ?എനിക്കാരോ സമ്മാനിച്ച എന്റെ മകളുടെ അമ്മ !

അവളും ഈ തെരുവില്‍ ഇനി വളരും
വിശക്കുമ്പോള്‍ അവളും നിങ്ങളുടെ മുന്നില്‍ കൈകള്‍ നീട്ടും .
നിങ്ങള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ കൊണ്ട് അവളെനിക്കും ആഹാരം നല്‍കും.
അവള്‍ വളരുമ്പോള്‍ നിങ്ങള്‍ അവളുടെ നേരെ പച്ച നോട്ടുകള്‍ നീട്ടരുതേ
ഇത് ഒരു അമ്മയുടെ അപേക്ഷ.. തെരുവിലെ ഒരമ്മയുടെ അപേക്ഷ..

Sunday, March 16, 2008

രക്തസാക്ഷി : കവിത

ഇവനൊരു രക്തസാക്ഷി
എന്തിനെന്നറിയാതെ രക്തസാക്ഷി ആയവന്‍
ഇവന്റെ പേരില്‍ സ്മാരകങ്ങള്‍ ഉയര്‍‌ന്നിടും
ഇവനൊരു രക്തസാക്ഷി !

ഇവന്റെ മക്കള്‍ നാളെ തെരുവില്‍ അലഞ്ഞിടാം
ഇവന്റെ സ്മാരകത്തിന്‍ മുന്നിലിരുന്ന്
ഇവന്റെ ഭാര്യ നാളെ ഇരന്നിടാം
ഇവന്റെ അമ്മ അപ്പോഴും പതം പറഞ്ഞ് കരഞ്ഞിടും.

ഉയരുന്ന വാളുകള്‍ , തെറിക്കുന്ന തലകള്‍
എന്തിനെന്നറിയാതെ രക്തസാക്ഷികള്‍ ആകുന്നവര്‍
‍വഴിക്കണ്ണുമായി അച്ഛനെ കാത്തിരിക്കുന്ന മക്കള്‍
ഇവരുടെ കണ്ണീരൊപ്പാന്‍ ആര്‍ക്കാവും .

രാഷ്‌ട്രീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്നു
രക്തമഴ പെയ്യുന്നു ,ഭൂമി ചുവക്കുന്നു
നിങ്ങളിന്ന് ഉയര്‍ത്തുന്ന വാളുകള്‍ നാളെ നിങ്ങളുടെ നേരെ ഉയര്‍ന്നിടാം
ഓര്‍ക്കുവിന്‍ നിങ്ങളുടെ സിരകളിലും രക്തമുണ്ട്.

ഇവനൊരു രക്തസാക്ഷി
ഇവന്റെ പേരില്‍ സ്മാരകങ്ങള്‍ ഉയര്‍ത്തിയാലും
ഇവന്റെ പേരില്‍ ബക്കറ്റുകള്‍ നിറച്ചാലും
ഇവന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിന് വില നല്‍കാന്‍ പറ്റുമോ ?

ഇവനൊരു രക്തസാക്ഷി
പത്തുമാസം ഇവനെ വഹിച്ച അമ്മയുടെ വേദന ആരറിയുന്നു
പത്തുമാസം ഇവന്‍ നല്‍കിയ ബീജം വഹിച്ച അവളുടെ വേദന ആരറിയുന്നു
വേദനകളും നഷ്ടങ്ങളും നൊമ്പരങ്ങളും ഇവര്‍ക്കുമാത്രം .

നാളെ ഒരു പക്ഷേ ഞാനും രക്തസാക്ഷി ആയിടാം
എന്റെ മക്കള്‍ നിങ്ങളുടെ മുന്നില്‍ കൈ നീട്ടീടാം
എന്റെ ഭാര്യ വിശപ്പടക്കാന്‍ മടിക്കുത്തഴിച്ചിടാം
അപ്പോഴും എന്റെ പേരില്‍ സ്മാരകങ്ങള്‍ ഉയരും.

എന്റെ മക്കളേ , നിങ്ങളും രക്തസാക്ഷി ആയിടാം
ഇതാണിപ്പോള്‍ നമ്മുടെ നാട്ടിലെ നീതി
ഇതാണിപ്പോള്‍ നമ്മുടെ നാടിന്റെ ശാസ്ത്രം
രക്തസാക്ഷികളുടെ സൃഷ്ടി ശാസ്ത്രം !

വാളുകള്‍ ഉയര്‍ത്തുന്ന മക്കളേ ഓര്‍ക്കുവിന്‍ ‍,
നിന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ വേദന
നിന്റെ പ്രിയപ്പെട്ടവളുടെ ആലിംഗനങ്ങ
ള്‍നിന്റെ കുഞ്ഞിന്റെ പാല്‍പ്പുഞ്ചിരി .

എറിയുവിന്‍ നിന്റെ കൈയ്യിലെ വാളുകള്‍ന
മുക്കിനി രക്തസാക്ഷികള്‍ വേണ്ട
നമ്മുടെ മണ്ണിലിലി രക്തസാക്ഷിമണ്ഡപങ്ങള്‍ ഉയരേണ്ട
നമ്മുക്ക് നമ്മുടെ മണ്ണിലിനി സ്‌നേഹ കുടീരങ്ങള്‍ മാത്രം ഉയര്‍ത്തിടാം.

Friday, March 7, 2008

മരണവും പ്രതീക്ഷയും :കവിത

1. മരണം

നിന്നെയൊന്ന് കാണാന്‍ ...
നിന്റെ മന്ദഹാസമൊന്ന് കാണാന്‍ ...
എത്രയോ രാവ് കാത്തിരുന്നു ഞാന്‍ ...
ഒരിക്കലും നീ എത്തിയില്ല ...
ഒരിക്കലും നീ എന്റെ നേരെ കണ്‍ചിമ്മിയില്ല...
നീ എവിടെ ? എവിടെ ഒളിച്ചു നീ ?
മരിച്ചവര്‍ നക്ഷ്ത്രങ്ങളായി
പുനര്‍ജനിക്കുമെന്ന് ആരാണ് പറഞ്ഞത് ??
..........................................................................................

2. പ്രതീക്ഷ

ശിശിരം ഇലകള്‍ പൊഴിച്ചിട്ടും
വസന്തം നമുക്കായ് പൂക്കള്‍ വിരിയിച്ചിട്ടും
കണിക്കൊന്ന പൂത്തിട്ടും വിഷുപ്പക്ഷി ചിലച്ചിട്ടും
സഖീ നീ എന്തേ വന്നില്ല ?

പ്രണയം പെയ്തിറങ്ങിയ രാവുകള്‍ക്ക് വിടനല്‍കി
നിശബ്ദ്ദയായി നീ കടന്നുപോയതെന്തേ ?
പ്രണയം പൂക്കുന്ന ശാരോനിലെ പനിനീര്‍പുഷ്പവുമായി
ഞാന്‍ നിനക്കായി കാത്തിരുന്നു

താഴ്‌വരയില്‍ ഉത്തമഗീതം മുഴങ്ങുന്നു
വീണ്ടും വിഷുപ്പക്ഷി ചിലയ്ക്കുന്നു,പ്രണയം തളിര്‍ക്കുന്നു
കണ്ണനെ കണികാണാനായി ഉണരുന്നേരം
വിഷുക്കണിയായി നീ എന്റെ മുന്നില്‍ വന്നാലും സഖീ.