Monday, July 27, 2009

കുട്ടി പരിധിക്ക് പുറത്താണ് : മൊബൈല്‍ ദുരന്തങ്ങള്‍ ‍- 4: mobile tragedy -4

മാതാപിതാക്കള്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍‌കേണ്ടിവരുമ്പോള്‍ അവര്‍ എന്തായിരിക്കും ഇപ്പോള്‍ നല്‍കുന്നത്. കുട്ടികളുടെ സന്തോഷമാണ് തങ്ങളുടെ സന്തോഷം എന്ന് കരുതുന്നവര്‍ കുട്ടികള്‍ എന്ത് ആവിശ്യപെട്ടാലും അവര്‍ക്ക് അത് വാങ്ങി നല്‍കാറുണ്ട്. കുട്ടികള്‍ ഇന്ന് മാതാപിതാക്കളോട് ആവിശ്യപ്പെടുന്നത് മൊബൈല്‍ ഫോണാണ്. അതും ബ്ലൂടൂത്തും ക്യാമറയും ഉള്ള ഫോണുകള്‍. ബ്ലൂടൂത്ത് എന്താണന്നോ ഫോണില്‍ ക്യാമറയുടെ ഉപയോഗം എന്താണന്നോ അറിയാത്ത മാതാപിതാക്കള്‍ ആ‍യിരങ്ങള്‍ വിലയുള്ള ഫോണുകള്‍ യാതൊരു നിഷ്‌കര്‍ഷയും ഇല്ലാതെ കുട്ടികള്‍ക്ക് സമ്മാനമായി നല്‍കുന്നു. അവര്‍ അതുകൊണ്ട് എന്തു ചെയ്യുന്നു എന്ന് അവര്‍ ഒരിക്കള്‍ പോലും കുട്ടികളോട് ചോദിക്കാ റില്ല. സെക്യൂരിറ്റി കോഡിനുള്ളില്‍ തങ്ങളുടെ ഫോണ്‍ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് അറിയാം. ആ സെക്യൂരിറ്റി കോഡിനുള്ളില്‍ മറഞ്ഞിരിക്കുന്ന നീലയ്ക്കുള്ളില്‍ ആരയൊക്കയോ സംഹരിക്കാനുള്ള രഹസ്യങ്ങള്‍ മറഞ്ഞിരിപ്പുണ്ട്.

കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാ ക്കാ‍ന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെ ടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു ‘മുഖം’ ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് ‘മാഫിയ’ അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു. സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് ‘എസ്‌കോര്‍ട്ട്’ പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്.

ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍‌പതാം‌ക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ ‘എസ്‌കോര്‍ട്ട് ‘ പോകല്‍. മണല്‍ ലോറിക്ക് ‘എസ്‌കോര്‍ട്ട് ‘പോകാന്‍ എ‌ക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് ‘എസ്‌കോര്‍ട്ട് ‘ നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍‌പതാം ക്ലാസില്‍ തുടാങ്ങിയ ‘എസ്‌കോര്‍ട്ട് ‘ പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ‘എസ്‌കോര്‍ട്ട് ‘ പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ????

മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളിലണ്ടാണ്ട് പഠിക്കുമ്പോള്‍ ഏതോ ഒരു ചാ‍നലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് കാശ് പതിനഞ്ച് ആയിരമാണ് ചിലവ് ). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയി ക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സിരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറത്തുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാണം പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും ‘കുന്ത്രാണ്ടം‘ ചെവിയ്ക്കകത്ത് തന്നെ. ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . “ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?” “നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...”. എങ്ങനെയുണ്ട് കൊച്ച് ?? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ ...”മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ... “. എങ്ങനെയുണ്ട് അമ്മ ??

പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം. ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ...” നിന്റെ ഓഫര്‍ ഏതാ?...”. ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ?

ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്‌ടി ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷ്ണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റിക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിനും ഒരു പങ്കുണ്ടന്ന് മനസിലാക്കാം.

പത്തനംതിട്ട കോഴഞ്ചേരി നിന്നുള്ള ഒരാള്‍ പറഞ്ഞത്. കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച് പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ ( പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു. പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രിഅകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും ‘കൂട്ടുകാരും’ ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി.” ഞാന്‍ പോയി തൂങ്ങിച്ചാവും”.ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ???

മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്. അമ്മയുടെ എ.ടി.എം. കാര്‍ഡില്‍ നിന്ന് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയമൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു.നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം ‘അഡികറ്റ്’ ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് നമുക്ക് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്‌നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാ‍താക്കള്‍ക്ക് കഴിഞ്ഞു.

ഓഫറുകള്‍ നല്‍കി കുട്ടികളെ ഒരു വഴിക്കാക്കാന്‍ മൊബൈല്‍ സേവനദാതാക്കളും തങ്ങളാല്‍ ആവുന്നത് ചെയ്യുന്നുണ്ട്. ബിസ്നസ് നടത്തുന്നവര്‍ക്ക്എന്ന്ഹനേയും തങ്ങളുടെ ബിസ്‌നസ് നടക്കണമെന്നേയുള്ളൂ. കുട്ടികളെ മൊബൈല്‍‘അഡികറ്റ്’ ആക്കുന്നതില്‍ മൊബൈല്‍ സേവനദാതാക്കളുടെ പങ്കിനെക്കുറിച്ച് അടുത്തതില്‍ ....

Saturday, July 25, 2009

മൊബൈല്‍ ദുരന്തങ്ങള്‍ ‍-3 : mobile tragedy-3



21/07/2009 ചൊവ്വാഴ്ചത്തെ മനോരമയില്‍ വന്ന ഈ നോട്ടീസ് ആണ് വീണ്ടും മൊബൈല്‍ വിഷയമാക്കി എഴുതാന്‍ പ്രേരിപ്പിച്ചത്. മാര്‍ച്ചില്‍ രണ്ട് പോസ്റ്റുകള്‍ ഇട്ടുവെങ്കിലും ഈ വിഷയത്തെക്കുറിച്ച് തുടര്‍ന്നെഴുതാന്‍ കഴിഞ്ഞില്ല. ഇപ്പോഴെത്തെ സാഹചര്യത്തില്‍ വീണ്ടും ഈ വിഷയത്തെക്കുറിച്ച് എഴുതുകയാണ്. മുന്‍പ് എഴുതിയ പോസ്റ്റുകള്‍ ഇവിടെ വായിക്കാവുന്നതാണ്.



ഭാഗം ഒന്ന് ഭാഗം 2



ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു. പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വലവെട്ടിച്ച് ഓടാന്‍ വിളിക്കാര്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ക്ക് പണി കിട്ടിയത്. ഒട്ടുമിക്ക സ്ത്രികളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍‌കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍‌ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍‌കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം.



എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ ‘വിളിക്കാര്‍ക്ക്’ കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. “ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?” എന്ന് അവരോട് ചോദിച്ചാല്‍; “അതൊക്കെ കിട്ടി“ എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക. മറ്റൊരു സംഭവം കേള്‍ക്കുക. നേ‌ഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് ‘അജ്ഞാതന്‍‘ വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊ ന്നും ‘അജ്ഞാതന്‍ ‘തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം‘അജ്ഞാതന്റെ’ ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ ‘അജ്ഞാതന്‍’ ഒന്നു പരുങ്ങി.“നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?” എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ “അവളെനിക്ക് തന്നതാണ് “ എന്ന് ‘അജ്ഞാതന്‍’ മറുപിടി നല്‍കി.‘അജ്ഞാതന്റെ’ ശബ്ദ്ദം എവിടോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ ‘അജ്ഞാത‘ ശബ്ദ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ’ ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് ‘അജ്ഞാതന്റെ’ വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്‘അജ്ഞാതന്‍’ തന്റെ ‘ഇരകളെ‘ കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞ പ്പോള്‍ ‘അജ്ഞാതന്‍’ ഏതായാലും ദൃശ്യനായി.



ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്. അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ ‘ബിസിനസ്സ് പ്രൊമോഷന്‍’ ഇങ്ങനെ. “നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)“. എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ
ഗുരുദക്ഷിണ!!!!!



പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’ ആഡുകളുടെഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്നത് തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടയോ, അയല്‍‌പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. (കുത്തിയിരുന്ന് എങ്ങനെ എഴുതാന്‍ കഴിയുന്നു എന്നത് അത്ഭുതമാണ്). [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം‘ബിസ്‌നസ്സ് പ്രൊമോഷനു’വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].



സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുത്നമാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തി. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികള്‍ / സ്ത്രികളുടെ ഫോണ്‍ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കീയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ ‘കടുവ’യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ ‘കടുവകള്‍’പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ ‘കിടുവ‘കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.

എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍ ,മൊബൈല്‍ ത്ട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുകതിക്ക് നിരക്കുന്നതിനപ്പുറ ത്തേക്കുള്ള ‘വാഗ്ദാനങ്ങള്‍’ ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്.



ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ് . ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു ‘വാക്കാണ്’ ‘മൊബൈല്‍ പെണ്‍‌വാണിഭം‘!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍‌വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ ‘എരിഞ്ഞടങ്ങാന്‍‘ വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.



മുതിര്‍ന്നവര്‍ പോലും (ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍) പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ ‘കരിങ്കണ്ണുകള്‍’ തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാം‌‌പാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്. ഓണ്‍‌ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ്ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രി സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൌജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരമായി വേണമെങ്കില്‍ ‘മൊബൈല്‍ ചാറ്റിംങ്ങിനെ’ ചൂണ്ടിക്കാണിക്കാവുന്നതാണ്.



തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ??? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍ , മോഷ്ണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്‍ .. മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍ .... .



കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു.... നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്. കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ??? ഇല്ല എന്നു തന്നെ ആയിരിക്കും ഉത്തരം..... കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് അടുത്തതില്‍ ‍...

Sunday, July 19, 2009

ആനയ്ക്കും ചൊറിച്ചില്‍ :

ചൊറിച്ചില്‍ മാറാന്‍ ചൊറിയുക തന്നെ വേണം. ആനയ്ക്ക് ചൊറിയാന്‍ തോന്നിയാലോ?

പിന്‍ കാലില്‍ചങ്ങല ഇല്ലാത്തതുകൊണ്ട് ഒരു കാലെടുത്ത് മറ്റേ കാല്‍ ചൊറിയാം.



മുന്‍ കാലില്‍ ചങ്ങല കിടക്കുന്നതുകൊണ്ട് ചൊറിച്ചില്‍ മാറാന്‍ കമ്പു തന്നെ ശരണം.
കോന്നി ആനക്കൂട്ടില്‍ നിന്നും.
"പടത്തില്‍ ക്ലിക്കിയാല്‍ ചൊറിച്ചില്‍ ശരിക്ക് കാണാം"

Saturday, July 18, 2009

ഐറ്റി ലോകത്തെ കാണാക്കാഴ്ചകള്‍ 2

ഇംഗ്ലീഷില്‍ ഇന്‍സെന്റീവ് (incentive) എന്നൊരു വാക്കുണ്ട്. ഇതിന്റെ അര്‍ത്ഥം ഡിക്ഷണറിയില്‍ നോക്കിയാല്‍ കാണാന്‍ കഴിയുന്നത്; പ്രേരകമായ , പ്രോത്സാഹകമായ എന്നൊക്കെയാണ്.അതായത് ഏതെങ്കിലും ഒരു പ്രവൃത്തിയോ മറ്റോ ചെയ്യാനോ, ചെയ്തുകഴിയുമ്പോഴോ അത് ചെയ്യാന്‍ പ്രേരകമായോ പ്രോത്സാഹനമായോ എന്തെങ്കിലും കൊടുക്കുക എന്നാണ് നമുക്ക് ‘ഇന്‍സെന്റീവ്’എന്ന പദത്തിന്റെ അര്‍ത്ഥം കൊണ്ട് മനസിലാക്കാവുന്നത്. ഒട്ടുമിക്ക തൊഴില്‍ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കാറുണ്ട്. ഐ.റ്റി സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കാറുണ്ട്. എന്നാല്‍ ചില ഐ.റ്റി. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നത് എങ്ങനെയാണന്ന് അറിയുമ്പോഴാണ് ഐറ്റി സ്ഥാപനങ്ങളുടെ തൊഴിലാളി ചൂഷ്ണം എത്രമാത്രമാണന്ന് അറിയാന്‍ കഴിയുന്നത്.

കൊച്ചിയിലെ ഒരു ഐറ്റി കമ്പിനിയിലെ പ്രോഗ്രാമണാണ് ജാവേദ്. ആ കമ്പിനിയില്‍ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കമ്പിനി ഒന്നു മാറിയാല്‍ നന്നായിരിക്കും എന്ന് ജാവേദിന് തോന്നി. തനിക്കിനി ആ കമ്പിനി മാനേജ്‌മെന്റുമായി ഒത്തുപോകാന്‍ കഴിയില്ല എന്ന തോന്നല്‍ ശക്തമായപ്പോഴാണ് കമ്പിനി മാറുക എന്ന തീരുമാനം അയാള്‍ എടുത്തത്. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് തന്നെ കരുതാം. എത്രയും പെട്ടന്ന് തന്നെ തനിക്ക് കമ്പിനിയില്‍ നിന്ന് വിടുതല്‍ നല്‍കണമെന്ന് പറഞ്ഞ് ജാവേദ് കത്ത് നല്‍കുന്നു. ഒരു മാസത്തെ ‘നോട്ടീസ്’ പിരീഡ് ആണ് കമ്പിനിയുടെ നിയമം എന്ന് മാനേജര്‍ ‘ഓര്‍മ്മി’പ്പിച്ചപ്പോള്‍ ആ രീതിയില്‍ ഒരു റിസൈന്‍ ലെറ്റര്‍ എഴുതി നല്‍കി. ഒരു മാ‍സം കഴിഞ്ഞ് ജാവേദ് കമ്പിനിയില്‍ നിന്ന് പോരുമ്പോഴാണ് മാനേജരുടെ ‘നിയമം’ ആണ് കമ്പിനി നിയമം എന്ന് അയാള്‍ അറിഞ്ഞത്. തനിക്ക് കിട്ടാനുള്ള ‘ഇന്‍സെന്റീവിനായി അയാള്‍ എച്ച്.ആര്‍. ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ അത് നല്‍കേണ്ട എന്ന് മാനേജര്‍ പറഞ്ഞിട്ടുണ്ടന്നാണ് എച്ച്.ആര്‍. പറഞ്ഞത്. അതിന് കാരണം തിരക്കിയപ്പോള്‍ വിചിത്രമായ നിയമം ആണ് മാനേജര്‍ പറഞ്ഞത്. കമ്പിനി നിയമം അനുസരിച്ച് വാര്‍ഷിക ഇന്‍‌സെന്റീവ് മാത്രമേ നല്‍കുകയുള്ളൂ എന്ന്. തനിക്ക് ലഭിക്കാനുള്ള തുകയാണ് ഇന്‍‌സെന്റീവ് എന്ന് അയാള്‍ പറഞ്ഞുനോക്കി. താന്‍ ജോലി എടുത്തതിന്റെ പ്രതിഫലമാണ് താന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞിട്ടും അയാള്‍ക്ക് ആ തുക ലഭിച്ചില്ല. ഒരു വലിയ തുക ആണ് ജാവേദിന് ലഭിക്കാതെ പോയത്. ആ തുക ലഭിച്ചു ചെയ്തുകഴിയുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും അയാള്‍ തയ്യാറാക്കിയിരുന്നു. ഒന്നരവര്‍ഷം ചെയ്ത ജോലിക്ക് ലഭിച്ച വലിയ പ്രതിഫലം!!!!!. ഇനി ഇന്‍‌സ്ന്റീവിന്റെ അകക്കഥ കേള്‍ക്കുക.

കമ്പിനിയില്‍ ജോലിക്ക് കയറുമ്പോള്‍ പറയുന്ന ശമ്പളത്തില്‍ നിന്ന് എല്ലാമാസവും ഒരു നിശ്ചിത സംഖ്യ കമ്പിനി പിടിച്ചു വയ്ക്കും. ആ തുക കഴിച്ചേ ശമ്പളമായി ലഭിക്കൂ. ഇരുപതിനായിരം ശമ്പളം പറയുന്ന ആള്‍ക്ക് പതിനഞ്ചായിരമോ പതിനാറായിരമോ ലഭിക്കൂ.(രണ്ടായിരം മുതല്‍ അഞ്ചായിരം രൂപാ വരെ ഇങ്ങനെ കമ്പിനി എല്ലാമാസവും പിടിക്കും.). ആ കമ്പിനിയിലെ ജോലി എപ്പോള്‍ നിര്‍ത്തി പോരുന്നോ , ആ സമയത്ത് ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരിച്ചു നല്‍കും. തൊഴിലാളിയെ സംബന്ധിച്ചും ഇതൊരു അനുഗ്രഹമാണ്. കമ്പിനിയിലെ ജോലി നിര്‍ത്തി ഇറങ്ങുമ്പോള്‍ ഒരു നല്ല തുക കൈയ്യില്‍ ലഭിക്കും. (ചില കമ്പിനികള്‍ ഇങ്ങനെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയോടൊപ്പം തങ്ങളുടെ വിഹിതമായി ഒരു തുകയും നല്‍കാറുണ്ട്.).ഇങ്ങനെ ശമ്പളത്തീല്‍ നിന്ന് പിടിക്കുന്ന തുകയാണ് ജാവേദിന്റെ കമ്പിനി ഇന്‍‌സെന്റീവ് ആയി നല്‍കിയിരുന്നത്. തന്റെ ശമ്പളത്തീല്‍ നിന്ന് മാസം തോറും പിടിച്ചിരുന്ന തുകയാണ് ജാവേദിന് ലഭിക്കാതെ പോയത്.

ഇങ്ങനെ ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുക പിടിക്കുന്നതുകൊണ്ടുള്ള പ്രയോജനം കമ്പിനിക്ക് തന്നെയാണ്. ഒരു തൊഴിലാളി റിസൈന്‍ ലെറ്റര്‍ കൊടുത്താലും അവന്റെ പിരിഞ്ഞുപോക്ക് നീട്ടികൊണ്ടുപോകാന്‍ ‘ഈ തുകയ്ക്ക് ‘ കഴിയും. തങ്ങള്‍ക്ക് ലഭിക്കാനുള്ള കാശ് കിട്ടാതെ ആരും പോവുകയില്ലല്ലോ?? അല്ലങ്കില്‍ ആ തുക ഉപേക്ഷിച്ച് പോകണം. ഒരു വലിയ തുക കിട്ടാനുള്ള
പ്പോള്‍ ആ ‘തുക’ ഉപേക്ഷിച്ച് ആരും പോവുകയില്ലല്ലോ? ഐറ്റി കമ്പിനിയുടെ ‘ഇന്‍സെന്റീവ് ‘ എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ? തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് പ്രോത്സാഹനമായി / പ്രേരകമായി അവരുടെ ശമ്പളത്തീല്‍ നിന്ന് പിടിച്ച തുക തന്നെ നല്‍കുക!!!!! (എല്ലാ ഐറ്റി കമ്പിനികളും ഇങ്ങനെയല്ലന്ന് ഓര്‍മ്മിപ്പിക്കട്ടെ.).

തൊഴിലാളികള്‍ മാത്രമല്ല ഐറ്റി കമ്പിനികളുടെ തട്ടിപ്പിന് ഇരയാകുന്നത്. ചെക്കായിട്ടും പണമായിട്ടും വല്ലപ്പോഴും ‘സാലറി’ നല്‍കിയിരുന്ന ഒരു കമ്പിനി സുപ്രഭാതത്തില്‍ എല്ലാവര്‍ക്കും സാലറി അക്കൌണ്ട് എന്നൊരു നിര്‍ദ്ദേശവുമായി ജോലിക്കാരെ സമീപിച്ചു. കമ്പിനിതന്നെ ഫോം പൂരിപ്പിച്ച് എല്ലാ ജോലിക്കാരുടേയും ഒപ്പിട്ടു വാങ്ങി. അക്കൌണ്ട് കിട്ടിക്കഴിഞ്ഞിട്ടും
അക്കൌണ്ട് വഴി സാലറിയൊന്നും ആര്‍ക്കും കിട്ടിയില്ല. ആ സാലറി അക്കൌണ്ടിന്റെ രഹസ്യം തൊഴിലാളികള്‍ അറിയുന്നത് കുറച്ചുനാളുകള്‍ക്ക് ശേഷം കമ്പിനിയുടെ ഒരു ‘ വിശ്വസ്തന്‍’ മാനേജുമെന്റുമായി അകന്നപ്പോഴാണ്. തൊഴിലാളികളുടെ പേരില്‍ സാലറി അക്കൌണ്ട് തുറന്ന് അവരുടെ അക്കൌണ്ടിലേക്ക് ഒരു വലിയ തുക തന്നെ എല്ലാമാസവും സാലറിയായി ട്രാന്‍സ്ഫര്‍ ചെയ്യിക്കുക. നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം ഈ സാലറി അക്കൌണ്ട് കാണിച്ചു കൊണ്ട് ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുക. ഇതായിരുന്നു ‘എല്ലാവര്‍ക്കും സാലറി അന്നൌണ്ട്’ എന്നതിലെ രഹസ്യ അജണ്ട. പക്ഷേ എന്തുകൊണ്ടോ ഈ തട്ടിപ്പ് നടന്നില്ല. ( ഈ തട്ടിപ്പിന് ആവിശ്യമായ ‘പ്രാഥമിക മൂലധനം’ കിട്ടാന്‍ താമസിച്ചതാണ് തട്ടിപ്പ് നടക്കാതെ പോയത് ).

എന്തുകൊണ്ടാണ് ഐ.റ്റി. മേഖലയില്‍ തട്ടിപ്പ് കൂടുന്നത്. ??? ഏറ്റവും കുറഞ്ഞ മൂലധനത്തില്‍ തുടങ്ങി ഏറ്റവും കൂടുതല്‍ ലാഭം നേടാവുന്ന ഒന്നാണ് ഐ.റ്റി. സ്ഥാപനം എന്ന് സമൂഹത്തില്‍ ഉണ്ടായിപ്പോയ ഒരു മിഥ്യാ ധാരണയാണ് ഐ.റ്റി. മേഖലയിലെ തട്ടിപ്പിന്റെ അടിസ്ഥാന കാരണം. ഐറ്റി മേഖലയില്‍ നിന്ന് വിജയിച്ച കമ്പിനികളുടെ കഥ മാധ്യമങ്ങളില്‍ നിന്ന് അറിയുമ്പോള്‍ ഐറ്റി സ്ഥാപനങ്ങള്‍ ‘രത്നനിക്ഷേപ സ്ഥലം’ ആണ് എന്ന് തെറ്റിദ്ധരിച്ച് ആണ് പലരും ഐറ്റി സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. ഇവര്‍ കേട്ടിരിക്കുന്ന വിജയ കഥകളിലെ സ്ഥാപനങ്ങളെല്ലാം ചെറിയ മുതല്‍ മുടക്കില്‍ നിന്ന് വളര്‍ന്ന് വലുതായതാണ് . വലിയ മുതല്‍ മുടക്കില്‍ തുടങ്ങി മാസങ്ങള്‍ക്കകം പൂട്ടിപ്പോയ സ്ഥാപനങ്ങളുടെ കഥകളൊന്നും ആരും എവിടേയും റിപ്പോര്‍ട്ട് ചെയ്യാറില്ല.

എല്ലാ അടിസ്ഥാന സൌകര്യങ്ങളും വാടകയ്ക്ക് കിട്ടും എന്നതാണ് ഒരു ഐ.റ്റി. കമ്പിനി തുടങ്ങാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. എവിടെ നിന്നങ്കെലും ഒരു പ്രോജക്ട് കിട്ടിയാല്‍ ഫര്‍ണിഷ് ചെയ്ത് ബില്‍ഡിംങ്ങ് വാടകയ്ക്ക് എടുക്കുക. പത്തുപേര്‍ക്ക് ചെയ്യാവുന്ന പ്രോജക്ട് ആണങ്കില്‍ എക്സ്‌പീരന്‍സ് ഉള്ള പത്തുപേരെ എടുത്ത് ഇരുപതുകമ്പ്യൂട്ടറുകളും വാടകയ്ക്ക് എടുത്ത് കമ്പിനി തുടങ്ങുക. അധികത്തിലുള്ള പത്തു കമ്പ്യൂട്ടറാണ് കമ്പിനിയുടെ കൊള്ള ലാഭം. ഈ പത്തു കമ്പ്യൂട്ടറുകള്‍ ട്രെയിനികള്‍ക്ക് ഉള്ളതാണ് . നല്ലൊരു തുക ട്രെയിനിംങ്ങ് ഫീസായി വാങ്ങികയറ്റുന്ന ട്രെയനികളാണ് അധികത്തിലുള്ള കമ്പ്യൂട്ടറിന്റെ അവകാശികള്‍. വാടകയും പത്തുപേര്‍ക്ക് നല്‍കിയ സാലറിയും പ്രോജക്ടിന് ലഭിച്ച പ്രതിഫലത്തില്‍ നിന്ന് കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ ലാഭമാണ് .. ഈ ലാഭം എത്രനാള്‍ എന്ന് മാത്രമാണ് പ്രശ്‌നം...... ട്രെയിനി കം അപ്രന്റീസുകളായ ട്രെയിനികളെ കൊണ്ട് പലതുണ്ട് ഗുണം... അവരാണ് കമ്പിനിയുടെ പൊ‌ന്‍ മുട്ടയിടുന്ന താറാവ് ..... ഈ താറാവുകളുടെ കഥ അടുത്തതില്‍ (അപ്രന്റീസ് എന്താണന്ന് അറിയണമെങ്കില്‍ സിദ്ദിഖിന്റെ ‘ഫ്രണ്ട്സ്‘ ഒന്നു ഓര്‍ത്തു നോക്കിയാല്‍ മതി. അതില്‍ എളേപ്പന്റെ ഒരു ഡയലോഗുണ്ട്... “നമുക്കെല്ലാവരേയും അപ്രന്റിസുകള്‍ ആക്കിയാലോ????)

Thursday, July 9, 2009

ഐറ്റി ലോകത്തെ കാണാക്കാഴ്ചകള്‍ 1

ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ അല്ലങ്കില്‍ ഒരു സോഫ്റ്റ്വെയര്‍ പ്രോഗ്രാമര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസില്‍ എങ്ങനെയുള്ള ഒരാളുടെ രൂപമായിരിക്കും തെളിഞ്ഞു വരു ന്നത്. ഇന്‍‌ചെയ്ത് കഴുത്തില്‍ ഒരു ടൈയും കൈയ്യില്‍ ഒരു ലാപ്‌ടോപ്പുമായി കാറില്‍ അല്ലങ്കില്‍ കമ്പിനിയുടെ വണ്ടിയില്‍ കയറിപോകുന്ന ഒരാളായിരിക്കും നിങ്ങളുടെ മനസില്‍. മാസാദ്യം കിട്ടുന്ന അഞ്ചക്ക ശമ്പളവും ആഴ്ചാവസാ‍നം നടക്കുന്ന പാര്‍ട്ടികളില്‍ കൈകളില്‍ മദ്യവുമായി ഡാന്‍സ് ചെയ്യുന്ന രൂപവും നിങ്ങളുടെ മനസില്‍ തെളിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഇതുമാത്രമാണോ ഐറ്റി ലോകം?? നമ്മള്‍ സിനിമകളിലും കഥകളിലും കണ്ടിട്ടുള്ളവര്‍ മുകളില്‍ പറഞ്ഞവരായിരിക്കും. എന്നാല്‍ നമ്മള്‍ കണ്ടതും അറിഞ്ഞതും ഐറ്റി ലോകത്തെ ഒരു ന്യൂനപക്ഷത്തിന്റെ കഥകള്‍ മാത്രമാണ്.ന്യായമായ വേതനം ലഭിക്കാതെ ഐറ്റി പ്രൊഫഷണല്‍ എന്ന പേര് ഒരു ശാപമായി കൊണ്ടുനടക്കുന്ന ഒരായിരം ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവരുടെ കഥകളാണ് ഞാന്‍ പറയുന്നത്. കഥകള്‍ അല്ല ജീവിതം തന്നെ.



സോഫ്റ്റ്വെയര്‍ പ്രോഗ്രാമറെ ആവിശ്യമുണ്ട് എന്ന് പത്രത്തില്‍ പരസ്യം കണ്ടാണ് രഹ്‌ന കോഴിക്കോട്ടുനിന്ന് കോട്ടയത്ത് എത്തിയത്. പത്രത്തില്‍ പരസ്യത്തിന്റെ കൂടെ നല്‍കിയിരുന്ന ഫോണ്‍ നമ്പറിലേക്ക് അവള്‍ വിളിച്ചു. മോഹനമായ വാഗ്ദാനങ്ങള്‍ ആണ് കമ്പിനിയില്‍ നിന്ന് കിട്ടിയത്.മുന്‍ പരിചയം ഇല്ലാത്തതുകൊണ്ട് ആദ്യത്തെ മൂന്നുമാസംട്രെയിനിംങ്ങ് പിരീഡ് ആയിരിക്കും. ആ സമയത്ത് മൂവായിരം രൂപ നല്‍കും. അതിനുശേഷം ഓരോ മാസവും അഞ്ഞൂറ് രൂപാവച്ച് ഇങ്ക്രിമെന്റ്.ഈ കമ്പിനിയിലെ ജോലിക്കാരുടെ കുറഞ്ഞ ശമ്പളം പതിനായിരം രൂപ യാണന്നുകൂടി കമ്പിനിയില്‍ നിന്ന് അവളോട് പറഞ്ഞു. കമ്പിനിയുടെ വെബ് സൈറ്റില്‍ നോക്കിയ പ്പോള്‍ അവള്‍ക്ക് വിശ്വാസമായി. കമ്പിനി പ്രോജക്ടുകളിലധികവും ഫോറിന്‍ പ്രോജകടുകള്‍. ഇ‌ന്റ്വ്യു തീയതി ഉറപ്പിച്ച് ആ തീയതിയില്‍ രഹ്ന കോട്ടയത്ത് എത്തി.ജോലിയില്‍ കയറിയപ്പോള്‍ ഒന്നരവര്‍ഷത്തെ ബോണ്ട് ഒപ്പിട്ടുവാങ്ങി.സര്‍ട്ടിഫിക്കറ്റുകളും കമ്പിനി വാങ്ങി. ജോലി തുടങ്ങി യപ്പോള്‍ തന്നെ കാര്യങ്ങള്‍ നന്നായിട്ടല്ല എന്ന് പോങ്ങുന്നതന്നവള്‍ക്ക് മനസിലായി.ഫോറിന്‍ പ്രോജ്‌കടുകള്‍ ഉണ്ടന്നും വിദേശത്ത് ഓഫീസുകള്‍ ഉണ്ടന്നൊക്കെ പറയുന്നത് കളവാണന്ന് അറി ഞ്ഞു.ആദ്യമാസത്തെ ശമ്പളം വാങ്ങാന്‍ ചെന്നപ്പോള്‍ അവിടയും നിരാശ.ഹോസ്‌റ്റലില്‍ നില്‍ക്കാ നുള്ള പണം മാത്രം അവള്‍ക്ക് നല്‍കി.അങ്ങനെ തട്ടിയും മുട്ടിയും ആറേഴ് മാ‍സം കഴിഞ്ഞ് അല്പം ഭീക്ഷണിയൊക്കെ മുഴക്കി അവള്‍ സര്‍ട്റ്റിഫിക്കറ്റ് വാങ്ങിനാട്ടിലേക്ക് മടങ്ങി.



വിദേശത്തുള്ള കമ്പിനിയുടെ കേരളത്തിലെ ബ്രാഞ്ചിലേക്ക് ആളുകളെ എടുക്കുന്നു എന്ന് പരസ്യം കണ്ടാണ് അവിനാശ് ബയോഡേറ്റാ അയച്ചു കൊടുത്തത്. പറഞ്ഞ സമയത്ത് ഇന്റ്‌ര്‍വ്യൂവിന് ചെന്നു.അവിനാശിന്റെ കഴിവില്‍ ഇന്റ്‌ര്‍വ്യു നടത്തിയവര്‍ തൃപ്തരായി. പക്ഷേ കമ്പിനിയില്‍ ജോലിവേണമെങ്കില്‍ അമ്പതിനായിരം രൂപാ സെക്യൂരിറ്റി ഡിപ്പോസിറ്റ് കൊടുക്കണം.കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കമ്പിനിയില്‍ ജോലിചെയ്യണം. മാസം പതിനഞ്ചായിരം രൂപാ ശമ്പളവും കമ്പിനിയില്‍ നിന്ന് തിരിച്ചു പോരുമ്പോള്‍ ഡിപ്പോസിറ്റും തിരികെ നല്‍കും. ഒരു വര്‍ഷത്തിനുമുമ്പ് കമ്പിനിയില്‍ നിന്ന് പോവുകയാണങ്കില്‍ ഡിപ്പോസിറ്റ് തുകയുടെ പകുതി മാത്രമേ നല്‍കുകയുള്ളു. ഒരു വര്‍ഷം ജോലിചെയ്താല്‍ ഒന്നരലക്ഷം രൂപാകിട്ടുമല്ലോ എന്നുള്ള ചിന്തയില്‍ അവിനാശ് ഡിപ്പോസിറ്റ് നല്‍കി ജോലിയില്‍ കയറി. അവിനാശിനെപ്പോലെ ഒരുപാടാളുകള്‍ ജോലിക്ക് കയറിയിരുന്നു. നാലുമാസം ശമ്പളം കൃത്യമായി അക്കൌണ്ടിലേക്ക് കൃത്യമായി എത്തിക്കൊ ണ്ടിരുന്നു.പിന്നീട് ശമ്പളം മുടങ്ങി. ആരോടാണ് ശമ്പളം ചോദിക്കുന്നത്.? കമ്പിനിയുടമ പ്രോജക്ട് ആവിശ്യങ്ങള്‍ക്ക് വേണ്ടി ടൂറിലാണത്രെ. വാടക കൊടുക്കാതെ വന്നപ്പോള്‍ റെന്റിന് നല്‍കി യിരുന്ന കമ്പ്യൂട്ടര്‍ എടുക്കാന്‍ ആളുകള്‍ വന്നപ്പൊഴാണ് തങ്ങള്‍തട്ടിപ്പിന് ഇരയാവുകയായിരുന്നു വെന്ന് അവിനാശിനും കൂട്ടുകാര്‍ക്കും മനസിലായത്.



നമ്മുടെ കേരളത്തില്‍ നിന്നുമാത്രം അയ്യായിരത്തോളം കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളാണ് എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് പുറത്തിറങ്ങുന്നത്. കമ്പ്യൂട്ടര്‍പോസ്റ്റ്ഗ്രാജുവേഷന്‍കഴി ഞ്ഞും ആയിരത്തോളം കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഓരോവര്‍ഷവും വെളിയില്‍ വരും. ഇങ്ങനെ ഇറങ്ങിവരുന്നവര്‍ക്കെല്ലാം മികച്ച തൊഴില്‍ ലഭിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യം ആണ് കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളെ ചൂഷ്ണം ചെയ്യുന്നതിനുവേണ്ടി കമ്പിനി ഉടമസ്ഥര്‍ ഉപയോഗിക്കുന്നത്. തികച്ചും അസംഘടിതരായ തൊഴിലാളികള്‍ ആരാണന്ന് ചോദിച്ചാല്‍ ഇന്നത്തെ അവസ്ഥയില്‍ ഒരു ഉത്തരം മാത്രമേ ഉള്ളു, കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍!! തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ലൈംഗികതൊഴിലാളികള്‍ വരെ സംഘടനരൂപീകരിച്ച് പരസ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ (രഹസ്യമായി പണ്ടെന്നോ രൂപം കൊണ്ട് ഒരു സംഘടന ഐറ്റി പ്രൊഫഷണലുകള്‍ക്ക് ഉണ്ടന്നുള്ള കാര്യം വിസ്‌മരിക്കുന്നില്ല..ഈ സംഘടനയെക്കുറുച്ചുള്ള കാര്യങ്ങള്‍ ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ ഇല്ല)തൊഴില്‍ സ്ഥലത്തെ ചൂഷ്ണം ഏറ്റുവാങ്ങാന്‍ കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ വിധിക്കപ്പെടുന്നു.



മാസം രണ്ടായിരം രൂപാ വാടക കൊടുത്താല്‍ കമ്പ്യൂട്ടര്‍ റെന്റിന് കിട്ടും. ഇങ്ങനെ ഒരു പത്ത കമ്പ്യൂട്ടര്‍ വാടകയ്ക്ക് എടുത്ത് ഒരു ഫര്‍ണിഷിംങ്ങ് റൂം സ്വന്തമായിട്ടുണ്ടങ്കില്‍ ആര്‍ക്കും ‘ഐറ്റി കമ്പിനി’ തുടങ്ങാം.പരസ്യം കൂടി നല്‍കിയാല്‍ പണം നല്‍കി ജോലിക്ക് കയറാന്‍ ആളും ഉണ്ടാവും. അവസാനം മൂന്നുമാസം കമ്പിനി നടത്തിയിട്ട് മുതലാളി മുങ്ങും. ടെക്‍നോപാര്‍ക്കില്‍ പോലും ഇങ്ങനെയുള്ള തട്ടിപ്പ് നടന്നു എങ്കില്‍ നമുക്ക് ഇത് ആലോചിക്കാവുന്നതേയുള്ളു. ഇന്ന് ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത്കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളാണന്ന് തോന്നുന്നു. ‘കണ്‍‌സല്‍ട്ടന്‍സി’ കള്‍ വഴിയാണ് ഒട്ടുമിക്ക് പ്രൊഫഷണലുകളും തട്ടിപ്പിന് ഇരയാകുന്നത്.(അത് പിന്നീട് പറയാം).



കൊച്ചിയിലെ ഒരു കമ്പിനിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ജിനു. അഞ്ചക്കശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചുത്തുടങ്ങി.വിവാഹം ഒക്കെഉറപ്പിച്ചു കല്യാണക്കുറിയൊക്കെ ഓഫീസില്‍ കൊടുത്തു എല്ലാവരേയും ക്ഷണിച്ചു . അന്ന് വൈകുന്നേരം മാനേജര്‍ ജിനുവിനെ ക്യാബിനിലേക്ക് വിളിച്ചു. വിശേഷങ്ങളൊക്കെ ചോദിച്ചിട്ട് മാനേജര്‍ അവസാനം അവനോട് പറഞ്ഞു.കമ്പിനിക്കിപ്പോള്‍ പഴയപോലെ വര്‍ക്കുകളൊന്നും കിട്ടുന്നില്ല അതുകൊണ്ട് അടുത്തമാസം മുതല്‍ സാലറിയില്‍ നാലായിരം രൂപ കുറവ് വരുത്തുകയാണ്. ഇങ്ങനെയാണ് പല കമ്പിനികളും.ഇപ്പോള്‍ സാലറികുറച്ചതിന്റെ പേരില്‍ ജിനു കമ്പിനിയില്‍ നിന്ന് പോയാല്‍ മറ്റൊരാളെ കിട്ടുമന്ന് മാനേജര്‍ക്കറിയാം. ജിനുവിന് സാലറികുറച്ചതിന്റെ പേരില്‍ മറ്റുള്ളവരാരും നാളെ മുതല്‍ വരാതിരിക്കല്ലന്നും മാനേജര്‍ക്കറിയാം. പെര്‍ഫോര്‍മന്‍സ് ഇല്ലാത്തതുകൊണ്ടാണ് സാലറി കുറച്ചതെന്ന് മാനേജര്‍ രണ്ടുപേരോട് പറയുകയും ചെയ്യും.



ഇങ്ങനെയൊക്കെ നടുക്കുമോ എന്ന് സംശയിക്കാം. ഇതു മാത്രമല്ല സംഭവിക്കുന്നത്. ഇതിനപ്പുറവും സംഭവിക്കും. ആ സംഭവങ്ങള്‍ പിന്നീട്. ഓര്‍ക്കുക എം.എന്‍.സി. കമ്പിനിയില്‍ ജോലി ചെയ്യുന്നവരുടെ പത്തിരിട്ടി ആളുകള്‍ മറ്റ് കമ്പിനികളില്‍ ജോലിചെയ്യുന്നുണ്ട്. അവരുടെ ജീവിതമാണ് ഞാന്‍ പറയുന്നത്. കമ്പ്യൂട്ടര്‍ പ്രൊഫഷണലുകളുടെ യാന്ത്രികമായ ജീവിതത്തിന്റെ പിന്നിലുള്ള യാതനകളും നഷ്ടങ്ങളും എത്രമാത്രമുണ്ടന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അവസ്ഥകളില്‍ കൂടി കടന്നുപോകുമ്പോഴാണല്ലോ അവസ്ഥാന്തരങ്ങള്‍ ഉണ്ടാവുന്നത് ... ആ അവസ്ഥാന്തരങ്ങളെക്കുറിച്ച് അടുത്തതില്‍ .....

Thursday, July 2, 2009

ചേറായിലേക്ക് തീവ്രവാദികള്‍ വരുന്നു.....

എന്റെ പൊന്നോ ഒരു പത്രക്കാരന് ഇത്രയും സംശയങ്ങള്‍ വരുമോ ?? ബര്‍ളിതോമസ് എന്ന ബ്ലോഗറുടെ ‘ബ്ളോഗിന്റെ പേരില്‍ ഒരു അസംബന്ധസംഗമം ‘ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതാണ്. ചേറായിബീച്ചില്‍ നടത്തുന്ന ‘ബ്ളോഗ് മീറ്റ് ‘ ആണ് ബര്‍ളിക്ക് അസംബന്ധസംഗമം. “ചെറായി ബീച്ചില്‍ ദിവസേന നൂറുകണക്കിനു സഞ്ചാരികള്‍ വന്നുപോകുന്നുണ്ട്, പല കൊള്ളരു തായ്മകളും നടക്കുന്നുണ്ട്, ലോകത്തെ സംബന്ധിച്ചിടത്തോളം, നാട്ടുകാരെ സംബന്ധിച്ചിടത്തോളം അത്തരത്തിലൊന്നു മാത്രമാണ് ഈ ബ്ളോഗ് മീറ്റും.“ എന്നാണ് പുള്ളിക്കാരന്‍ പറയുന്നത്. ചേറായി ബീച്ചില്‍ എത്തുന്നവരെല്ലാം ‘കൊള്ളരുതായ്മകള്‍ക്ക്’ ആയി എത്തുന്നവരാണ് എന്ന് ഏത് നാട്ടുകാരാണ് പറഞ്ഞത് ????

‘ബ്ലോഗ് മീറ്റ് എന്ന് ഈ സംഗമത്തിന് പേരിട്ടിരിക്കുന്നതുകൊണ്ട് ഒരു ബ്ലോഗറായ എനിക്കും‘ ചിലത്
പറയാനുണ്ട് . ആദ്യം തന്നെ പറയട്ടെ എനിക്ക് ഒരു ബ്ലോഗറേയും പരിചയമില്ല. പക്ഷേ താന്‍ പറയുന്നത് മാത്രമാണ് സത്യം എന്ന് ഒരാള്‍ വിളിച്ചു പറയുമ്പോള്‍ അയാള്‍ പറയുന്നത് മാത്രമല്ല സത്യം എന്ന് കൂടി ഓര്‍മ്മിപ്പിക്കേണ്ടത് കുറേ സത്യങ്ങള്‍ അറിയുന്നവന്റെ ധര്‍മ്മം ആണ് അതുകൊണ്ട് മാത്രമാണ് ഞാനിതിന് വേണ്ടി സമയം എടുക്കുന്നത് ?? താന്‍ കൂവിയില്ലങ്കില്‍ സൂര്യന്‍ ഉദിക്കില്ലന്ന് പൂവങ്കോഴി പറഞ്ഞാല്‍ അത് ലോകം അംഗീകരിക്കുമോ????

‘ബ്ലോഗ് മീറ്റ് ‘ എന്ന പേരില്‍ തന്നെ പുള്ളിക്കാരന് സംശയം തുടങ്ങി. ‘ബ്ലോഗ് മീറ്റ് എന്നു പേരിട്ടിരിക്കുന്നത് ബ്ളോഗര്‍മാരെ വഴിതെറ്റിക്കുന്നതിനും പരിപാടിയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണെന്നു സംശയിക്കുന്നതില്‍ തെറ്റുണ്ടോ ?‘ എന്ന് അദ്ദേഹം ചോദിക്കുന്നു. ഇതിലെന്താണ് വഴിതെറ്റിക്കല്‍. ???ചേറായിലെ ‘ബ്ലോഗ് മീറ്റ് ‘ ആദ്യത്തെ ബ്ലോഗര്‍മാര്‍ ഒത്തുകൂടുന്ന ആദ്യ സംഭവമല്ല. കേരളത്തിന്റെ പലഭാഗങ്ങളിലും ഇത്തരം മീറ്റ് നടന്നിട്ടുണ്ട്. (കുറച്ചുനാളുകള്‍ക്ക് മുമ്പ് ഒരു ബോട്ടില്‍ വച്ച് ടൂറിസം വകുപ്പിന്റെയൊക്കെ സ്പോണ്‍സറിംങ്ങില്‍ ‘ബ്ലോഗ് മീറ്റ് ‘ നടന്നത് ഞാന്‍ ഒരു പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.).

ചേറായിലെ ‘ബ്ലോഗ് മീറ്റിനെ ‘ മലയാളം ബ്ളോഗര്‍മാരുടെ സംഗമം എന്നു വിശേഷിപ്പിക്കു ന്നതെങ്ങനെ ? പുള്ളിക്കാരന്റെ അടുത്ത സംശയം!!! ഈ കൂട്ടായ്മയോട് യോജിപ്പില്ലാത്ത ബ്ലോഗര്‍മാര്‍ വിട്ടുനിന്നാല്‍ എങ്ങനെയാണ് ഇത് ‘മലയാളം ബ്ളോഗര്‍മാരുടെ സംഗമം‘ ആകുന്നത് ??? അച്ചയന്റെ ഒരു സംശയം. ???ഒരു മന്ത്രി മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നാല്‍ അത് മന്ത്രിസഭാ യോഗം അല്ലാതാകുമോ ?? ഇന്നലെ നടന്ന എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ. പങ്കെടുത്തില്ല എന്ന് വച്ച് അത് എല്‍.ഡി.എഫ് യോഗംഅല്ലന്ന് ആരെങ്കിലും പറയുമോ? എല്ലാ ബ്ലോഗര്‍മാരും പങ്കെടുത്താല്‍ മാത്രമേ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് ‘മലയാളം ബ്ളോഗര്‍മാരുടെ സംഗമം‘ ആകൂ. ഇനി ലോകത്തിലുള്ള എല്ലാ ബ്ലോഗര്‍മാരും ഈ സംഗമത്തില്‍ പങ്കെടുത്താലും അച്ചായന്‍ പങ്കെടുക്കില്ല. അതുകൊണ്ടുമാത്രം ഈ സംഗമം‘മലയാളം ബ്ളോഗര്‍മാരുടെ സംഗമം‘ എന്ന പേരില്‍ ചരിത്രത്തീല്‍ ഇടം നേടില്ലല്ലോ ??? അച്ചായനോടാകളി... അച്ചായനോട് ഒന്നു ചോദിച്ചോട്ടെ മനോരമ നടത്തുന്ന ‘കുടുംബസംഗമ‘ത്തില്‍ അച്ചായനും കുടുംബവും പങ്കെടുത്തില്ലങ്കില്‍ അത് ‘മനോരമ കുടുംബസംഗമം’ ആവില്ലേ???

ചേറായില്‍ നടക്കുന്ന ‘ബ്ലോഗ് മീറ്റ്’ ഏതാണ്ട് വലിയ പ്രശ്നമാണ് ഉണ്ടാക്കുന്നതന്ന് തോന്നുന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമ്പോള്‍ പോലീസ് എത്തി കുറേ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ എന്ത് ചെയ്യും????, കുറേ തീവ്രവാദികള്‍ ഈ സംഗമത്തിന് എത്തിയാല്‍ എന്ത് ചെയ്യും ?? ആ തീവ്രവാദികള്‍ അവിടെ വന്ന് ചര്‍ച്ചകള്‍ നടത്തി ബ്ളോഗര്‍മാരായി തന്നെ മടങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വവും ഇതിന്റെ സംഘാടകന്‍ ഏല്‍ക്കുമോ ? എന്ന ചോദ്യത്തിന് ഉത്തരം പറയൂ.... അങ്ങനെയേറ്റാലും രാജ്യദ്രോഹം, സംഘം ചേരല്‍, ഗൂഢാലോചന എന്ന കുറ്റങ്ങള്‍ അവിടെ ഒത്തു ചേര്‍ന്ന എല്ലാ ബ്ളോഗര്‍മാരുടെ പേരിലും ആരോപിക്കപ്പെടില്ല എന്ന് അദ്ദേഹത്തിനുറപ്പു പറയാന്‍ പറ്റുമോ ? ... എന്റെ അമ്മോ ഈ ചോദ്യങ്ങള്‍ വലിയ ചോദ്യങ്ങള്‍ തന്നെയാണേ ?? ഈ സംശയം പ്രകടിപ്പിക്കുന്ന ആള്‍സമയം ഉണ്ടങ്കില്‍ വെറുതെ ഒന്ന് കൊച്ചിയിലോട്ട് ഇറങ്ങിയാല്‍ നന്നാവും. ചേറായില്‍ പോയി ചര്‍ച്ച നടത്തുന്ന ഭീകരര്‍ക്ക് മറൈന്‍ ഡ്രൈവില്‍ വന്നിരുന്ന് ചര്‍ച്ച നടത്തിക്കൂടേ ?? ആറുരൂപകൊടുത്താല്‍ ജെട്ടിയില്‍ നിന്ന് മട്ടാഞ്ചേരിയില്‍ പോയി വരാം. ആ ബോട്ടില്‍ ഇരുന്ന് അവര്‍ക്ക് ചര്‍ച്ച ചെയ്തു കൂടേ? വാസ്ഗോഡിഗാമയുടെ പള്ളിയില്‍ പോയിരുന്ന് അവര്‍ക്ക് ചര്‍ച്ച ചെയ്തുകൂടേ ??? മറൈന്‍ ഡ്രൈവില്‍ നിന്ന് അഞ്ചര രൂപ കൊടുത്ത് ബസുകയറി ഈ ഭീകരര്‍ക്ക് ഇടപ്പള്ളി പാര്‍ക്കില്‍ പോയിരുന്ന് ചര്‍ച്ച ചെയ്തുകൂടേ??ഇതൊക്കൊ എന്റെ സംശയങ്ങള്‍ ആണേ..

ഇനി ഫോട്ടോ എടുക്കുന്നതിനെക്കുറിച്ച് .... “ മീറ്റിനെത്തുന്നവര്‍ ഫോട്ടോയും വിഡിയോയും അപ്ലോഡ്
ചെയ്യുമെന്നു കേള്‍ക്കുന്നു. ഇത് ആരുടെ അനുവാദത്തോടെയാണ് ? ഫോട്ടോയെടുക്കുന്നതും അത് നെറ്റില്‍ അപ്ലോഡ് ചെയ്യുന്നതും രണ്ടും രണ്ടു കാര്യമാണ്.“
” ... എനിക്കൊരു സംശയം ... കഴിഞ്ഞ ആഴ്ച ഞങ്ങള്‍, കൊച്ചിയില്‍ താമസിക്കുന്നവരെല്ലാം പോക്കാണന്ന് ധ്വനിയുണ്ടാക്കിച്ച് മനോരമ പത്രവും മനോരമ വിഷനും ആഘോഷിച്ച ‘നെറ്റ് വഴി പെണ്‍‌ വാണിഭം‘ എന്ന അന്വേഷ്‌ണ റിപ്പോര്‍ട്ടില്‍ ഇവരെടുത്ത ഫോട്ടോകള്‍ ആ പെണ്ണുങ്ങളോട് ചോദിച്ചിട്ട് എടുത്തതാണോ ? ( രണ്ടും രണ്ടാണന്ന് അറിയാമെങ്കിലും ഫോട്ടോ എടുക്കുന്നതിലെ അച്ചായന്റെ ധാര്‍മ്മിക രോഷത്തോട് ഒരു ചോദ്യം ചോദിച്ചു എന്ന് മാത്രം.) . അവിടെ(ബ്ലോഗ് മീറ്റില്‍) പങ്കെടുക്കുന്നവര്‍ക്ക് ഫോട്ടോ എടുക്കൂന്നതില്‍ കുഴപ്പമില്ലങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തിനാണ് സങ്കടം.??അതോ ചേറായി കടപ്പുറത്തെ ‘തന്ത്ര പ്രധാന‘മായ സ്ഥലങ്ങള്‍ ഫോട്ടോയില്‍ പതിയും എന്നുള്ളതുകൊണ്ടാണോ ???

മലയാളം ബ്ളോഗര്‍ എന്ന നിലയില്‍ എന്റെ നിലപാടുകള്‍ ഇവയാണ്:-
1.ചെറായി ബ്ളോഗ് മീറ്റ് എന്ന പേരില്‍ നടക്കുന്ന പരിപാടി ഒരു അനധികൃതസംഗമമാണന്ന് എനിക്ക് തോന്നുന്നില്ല.
2.ഈ പരിപാടിയെ ബ്ളോഗ് മീറ്റ് എന്നു വിളിക്കുന്നത് അസംബന്ധമല്ല.

ഓഫ് ലൈന്‍ ::
കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന് കുറുക്കന്‍ പറഞ്ഞത് വെറുതെയല്ല. [ കോഴി കൂവിയില്ലങ്കിലും നേരം വെളുക്കും]