Friday, October 16, 2009

ട്രയിനില്‍ രതി തേടുന്ന കുട്ടികള്‍ :: രതി തേടുന്ന കുട്ടികള്‍3


എറണാകുളം സൌത്ത് റയില്‍‌വേ സ്റ്റേഷന്‍ :
അതിരാവിലെ എറണാകുളം സൌത്ത് റയില്‍‌വേ സറ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ട്രെയിന്‍ വന്ന് നില്‍ക്കുന്നു. യാത്രക്കാരുടെ തിരക്കൊഴിഞ്ഞപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ രണ്ട് പോലീസുകാരോ ടൊപ്പം ഒരാണ്‍‌കുട്ടി നില്‍ക്കുന്നു. കുറേ നേരം സംസാരിച്ചതിനുശേഷം ആണ്‍കുട്ടി പേഴ്‌സില്‍ നിന്ന് കുറേ നോട്ടുകള്‍ പോലീസുകാര്‍ക്ക് കൊടുക്കുന്നു. പോലീസുകാര്‍ അവന് ഒരു ഐഡിന്റിറ്റി കാര്‍ഡ് കൊടുത്തു. അവന്‍ ഐഡന്‍‌റ്റിറ്റി കാര്‍ഡുമായി ഓവര്‍ബ്രിഡ്‌ജ് കയറി ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് പോകുന്നു. ഒന്നാമത്തെ
പ്ലാറ്റ്ഫോമില്‍ അവനേയും കാത്ത് അതേ ട്രയിനില്‍ വന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.

എന്തിനാണ് അവന്‍ പോലീസുകാര്‍ക്ക് പണം കൊടുത്തത് ?
ട്രയിനിലെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കൂടി നടന്നുപോയ പോലീസുകാര്‍ ഒരു ബര്‍ത്ത് ഒഴിഞ്ഞു കിടക്കുന്നതും അതിന്റെ തൊട്ടടുത്ത ബര്‍ത്തില്‍ നാലുകാലുകള്‍ കാണുകയും ചെയ്തു.ചിലപ്പോഴെക്കെ കാണുന്ന കാഴ്ചകള്‍ ആയതുകൊണ്ട് അവര്‍ അത് ഗൌനിക്കാതെ കടന്നുപോയി. കുറച്ചു സമയത്തിനുശേഷം തിരിച്ചു വന്നപ്പോള്‍ ബര്‍ത്തുകളിലെ അവസ്ഥകള്‍ക്ക് യാതൊരു മാറ്റവും ഇല്ല. പോലീസുകാര്‍ ബര്‍ത്തില്‍ കിടന്നവരെ തട്ടിവിളിച്ചു. ബര്‍ത്തില്‍ നിന്ന് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും എഴുന്നേറ്റു. അവരുടെ പേരില്‍ കേസ് എടുക്കുമെന്നും കേസ് എടുക്കാതിരിക്കണമെങ്കില്‍ ആയിരം രൂപാ നല്‍കണമെന്നും പോലീസുകാര്‍ പറഞ്ഞു. തന്റെ കൈയ്യില്‍ അത്രയും പണം ഇല്ലന്ന് അവന്‍ പറഞ്ഞപ്പോള്‍ കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി എറണാകുളത്ത് എത്തുമ്പോള്‍ നല്‍കിയാല്‍ മതിയന്ന് പറഞ്ഞ് അവന്റെ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡുമായി പോലീസുകാര്‍ പോയി. വീണ്ടും അവനും അവളും ഒരേ ബര്‍ത്തില്‍ യാത്ര തുടര്‍ന്നു. എറണാകുളത്ത് എത്തിയപ്പോള്‍ എവിടെ നിന്നക്കയോ പണം ഒപ്പിച്ച് അവന്‍ പോലീസുകാര്‍ക്ക് നല്‍കി ഐഡന്റിറ്റി കാര്‍ഡ് തിരികെ വാങ്ങി.

:: എ.സി. കമ്പാര്‍ട്ടുമെന്റില്‍ ഒരു യാത്ര ::
റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റുകളിലെ ‘റിസ്ക്’ ഒഴുവാക്കി യാത്ര ചെയ്യാവുന്നത് എ.സി. കമ്പാര്‍ട്ടുമെന്റുകളില്‍ ആണത്രെ. ടിക്കറ്റ് നോക്കിയിട്ട് റ്റിറ്റിആര്‍ പോയിക്കഴിഞ്ഞാല്‍ ഒരാളും അവിടേക്ക് വരില്ല. ‘കൂപ്പ‘കളുടെ വാതില്‍ അടഞ്ഞുകഴിഞ്ഞാല്‍ അത് എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കേണ്ടത് അകത്ത് യാത്ര ചെയ്യുന്നവരാണല്ലോ? തനിക്ക് ഇറങ്ങേണ്ട സ്ഥലം ആകുമ്പോള്‍ തുറന്ന് ഇറങ്ങിപോകുമ്പോള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ക്ക് എസി കമ്പാര്‍ട്ടുമെന്റില്‍ ഉള്ളവരെ കാണാനും കഴിയില്ല. കുറച്ച് കാശ് പോയാലും പോലീസിനെ പേടിക്കേണ്ടാത്ത
‘സുഖ’കരമായ യാത്ര.

:: റയി‌ല്‍‌വേ സ്റ്റേഷനില്‍ നിന്ന്... ::
ഒരു തിരുവതാംകൂര്‍ ജില്ലയിലെ ഒരു റയി‌ല്‍‌വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രയിനില്‍ നിന്ന് ‘പ്രണയ’ത്തില്‍ ഏര്‍പ്പെട്ടിരുന്ന കാമുകനേയും കാമുകിയേയും പോലീസ് അറസ്റ്റു ചെയ്തത് പത്രങ്ങള്‍ എല്ലാവരേയും അറിയിച്ചതാണ്. ഈ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രയിനുകളില്‍ നിന്നുള്ള ‘പ്രണയം’ മറ്റുള്ളവര്‍ക്ക് ഭീകരമായി തുടങ്ങിയപ്പോഴാണ് പോലീസ് ട്രയിനില്‍ ‘പ്രണയി‘ക്കുന്നവരെ പിടിക്കാന്‍ തുടങ്ങിയത്. താക്കീതും പിഴയും ഒക്കെ നല്‍കി പലരേയും വിട്ടയ്ക്കുകയും ചെയ്തു. ഇതുകൊണ്ട് ബുദ്ധുമുട്ട് ഉണ്ടായത് സാധാരണക്കാരായ യാത്രക്കാരാണ് ട്രയിന്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുന്നതുകണ്ട് കയറി ഇരിക്കുന്ന പലര്‍ക്കും ‘ട്രയിനില്‍ അതിക്രമിച്ചു കയറി’ എന്ന കുറ്റത്തിന് പിഴ നല്‍കേണ്ടി വന്നു.

:: പാസഞ്ചര്‍ ട്രയിനില്‍ നിന്ന് ::
പാസഞ്ചര്‍ ട്രയിനുകളിലെ തിരക്കൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ ചിലപ്പോള്‍ ‘പ്രണയിക്കുന്ന‘വരെ കാണാറുണ്ട്. മറ്റുള്ളവര്‍ ആ ബോഗികളില്‍ ഉണ്ടന്നുള്ള ചിന്തകളൊന്നും ഇവര്‍ക്ക് പലപ്പോഴും കാണാറില്ല. കുറച്ചു സ്റ്റേഷനുകള്‍ പിന്നിട്ട് ഒരു സ്റ്റേഷനില്‍ ഇറങ്ങി അടുത്ത ട്രയിനിനു കയറി അവര്‍ തിരികെ എത്തും.

:: ട്രയിനിലെ അതിക്രമങ്ങള്‍ ::
ട്രയിനില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു വരുന്നുണ്ട്. ആരും പരാതിപ്പെടാറില്ലന്ന് മാത്രം. കേരളത്തിനുവെളിയിലുള്ള ചില കോളേജുകളിലെ കുട്ടികള്‍ പരസ്പരം ‘കുടിപ്പക’യോടെയാണ് പെരുമാറുന്നത്. റയില്‍‌വേ സ്റ്റേഷനുകളില്‍ വച്ച് സംഘര്‍ഷം ഉണ്ടാക്കുന്ന മലയാളിവിദ്യാര്‍ത്ഥികള്‍ ട്രയിനുകളിലും അടി തുടരും. മറ്റ് കോളേജുകളിലെ പെണ്‍കുട്ടികളെ ‘പിടി‘ക്കുന്നതും ഭയപ്പെടുത്തുന്നതും പലര്‍ക്കും ഹരമാണ്.

:: മാതാപിതാക്കള്‍ ഇത് അറിയുന്നുണ്ടോ ?? ::
തങ്ങളുടെ മക്കള്‍ എവിടേക്ക് എങ്ങനെപോകുന്നു എന്ന് പലരും അന്വേഷിക്കാറില്ല. .മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് തങ്ങളുടെ മക്കള്‍ തങ്ങളുടെ വിളിപ്പുറത്ത് തന്നെയുണ്ടന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ആ വിശ്വാസം പലപ്പോഴും തകിടം മറിയുന്നത് എപ്പോഴാണ് ? ഇന്ന് എവിടയും മൊബൈല്‍ സിഗ്നല്‍ ലഭ്യമായതുകൊണ്ട് എവിടെനിന്ന് വേണമെങ്കിലും സംസാരിക്കാം. കോട്ടയത്ത് പോകുന്നു എന്ന് പറഞ്ഞ ആള്‍ക്ക് കൊടേക്കനാലില്‍ നിന്ന് വേണമെങ്കിലും സംസാരിക്കാം. കൌമുദി പ്ലസില്‍ വന്ന ഈ വാര്‍ത്തയൊന്ന് വായിച്ചു നോക്കുക.

അടുത്ത പോസ്റ്റില്‍ :: സ്റ്റഡി ടൂറും ടൂര്‍ പാക്കേജും.

Friday, October 9, 2009

മൌലീകാവകാശം ആര്‍ക്ക് ???



രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം ഇല്ലാതാക്കിയന്ന് നമ്മുടെ സ്വന്തം മന്ത്രി ജി.സുധാകരന്റെ ആരോപണം. സ്വന്തം യാത്ര മുടങ്ങിയതു കൊണ്ടായിരിക്കണം മന്ത്രി ഇങ്ങനെ ആരോപണം ഉന്നയിച്ചത്. നമ്മള്‍ ജനങ്ങള്‍ ഈ വഴിയില്‍ കിടപ്പിന് എന്നും വിധിക്കപെട്ടവരാണ് അന്നൊന്നും ഈ മന്ത്രിമാര്‍ ആരെങ്കിലും ഇങ്ങനെ പരാതി പറയുന്നത് കേട്ടിട്ടുണ്ടോ??


കൊടിവച്ച കാറില്‍ മന്ത്രിമാര്‍ വരുമ്പോള്‍ എത്ര വണ്ടികളാണ് മുന്നിലും പുറകിലും ഹോണടിച്ച് പായുന്നത് ? ഈ വണ്ടികള്‍ പോകാനായി ജനങ്ങളെ തടയുന്നത് ഇതുവരെ ജി.സുധാകരന്‍ കേട്ടിട്ടില്ലേ? ഹര്‍ത്താലുകളും ബന്ദുകളും നടത്തുമ്പോള്‍ ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം സംരക്ഷിക്കണമെന്ന് ഇതുവരെ ഏതെങ്കിലും മന്ത്രി പറഞ്ഞിട്ടുണ്ടോ? കേന്ദ്ര അവഗണയ്ക്കെതിരെ പോസ്റ്റ് ഓഫീസും ടെലിഫോണ്‍ ഭവനും ഉപരോധിക്കുമ്പോള്‍ ജനങ്ങള്‍ക്കും അവിടെ ജോലി ചെയ്യുന്നവര്‍ക്കും മൌലീകാവകാശങ്ങള്‍ ഇല്ലേ? സംസ്ഥാന ഗവണ്മെന്റിന്റെ അവഗണയ്ക്ക് എതിരെ കളക്‍ട്രേറ്റും താലൂക്ക് ഓഫീസും ഉപരോധികുമ്പോള്‍ അവിടെ ആവിശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ജോലിക്കാര്‍ക്കും മൌലീകാവകാശങ്ങള്‍ ഇല്ലേ?? രാഷ്ട്രീയപാര്‍ട്ടികള്‍ വഴിതടയല്‍ സമരമുറയാക്കുമ്പോള്‍ നങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം സംരക്ഷിക്കപെടുകയാണോ?? ജാഥകളും പ്രകടനങ്ങളും കടന്നുപോകുമ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ എത്രമാത്രം വലയുന്നുണ്ടന്ന് ഇവിടിത്തെ മന്ത്രിമാര്‍ ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ??

മന്ത്രി സുധാകരന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രതികരിച്ചതെങ്കില്‍ നല്ലത്. അടുത്ത മന്ത്രി സഭായോഗത്തില്‍ അദ്ദേഹം തന്നെ ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശത്തെ ഹനിക്കുന്ന വഴിതടയലും ഉപരോധങ്ങളും അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ മുന്‍‌കൈ എടുക്കണം.

ഷക്കീല വിശുദ്ധയായി


ഒരു സിനിമാനടിയെക്കുറിച്ചും ആര്‍ക്കും എന്തും പറയാമോ? പറയാന്‍ പാടില്ല എന്ന് കുറഞ്ഞ പക്ഷം തമിഴ് പത്രമായ ദിനമലറിന്റെ ന്യൂസ് എഡിറ്റര്‍ ഡി.ലെനിന് മനസിലായിട്ടുണ്ടാവും. മലയാളത്തിന്റെ രോമാഞ്ചമായി മൂന്നാലുവര്‍ഷം പരിലസിച്ച ഷക്കീലചേച്ചിയെക്കുറിച്ചുപോലും ഡി.ലെനിന് അപവാദം പത്രത്തിലൂടെ പറഞ്ഞു പരത്തി. പത്രക്കാരന് സ്വപ്നം കണ്ടിട്ട് എഴുന്നേറ്റ്
ഇരുന്ന് എഴുതിയതൊന്നും അല്ല ഈ കഥകള്‍. മുപ്പത്തഞ്ചുവയസുള്ള ഭുവനേശ്വരിയെ ചെന്നയില്‍ നിന്ന് ‘ഡ്യൂട്ടി’ സമയത്ത് പോലീസ് പൊക്കി.
സിനിമയിലും ഭുവനേശ്വരി പ്രശസ്തയാണ്. ആരും മറക്കാത്തത് ഷക്കറിന്റെ ബോയ്സിലെ രംഗം ആണന്ന് മാത്രം.


ഏതായാലും ഒരു മണിക്കൂര്‍ ‘ഡ്യൂട്ടിക്ക്’ 30000 വാങ്ങുന്ന ഭുവനയെ പോലീസ് പൊക്കിയപ്പോള്‍ താന്‍ വെറും പാവമാണന്നും മറ്റുള്ളവരുടെ മുന്നില്‍ താന്‍ വെറും ‘ലോ സര്‍വീസ്’ ആണന്നും ധൈര്യമുണ്ടങ്കില്‍ പോയി മറ്റുള്ളവരെ പോയി പിടിക്കന്ന് പറഞ്ഞ് തന്നെപ്പോലെ സര്‍വീസ് ഇന്‍ഡസ്ട്രിയില്‍ സേവനം നടത്തുന്ന കുറച്ചുപേരുടെ ലിസ്റ്റും അവരുടെ സേവനനിരക്ക് പെര്‍ അവറില്‍ ഭുവന പോലീസിന് കൊടുത്തു. ഈ ലിസ്റ്റാണ് മാധ്യമ സിന്‍ഡിക്കേറ്റുകളായ തമിഴ് പത്രങ്ങള്‍ക്ക് കിട്ടിയതും അവരാലിസ്റ്റില്‍ കത്തി വയ്ക്കാതെ നേരെ പത്രത്തിലേക്ക് കയറ്റി വിട്ടു.ലിസ്റ്റ് കണ്ടപ്പോള്‍ കോടമ്പാക്കം ഒന്നു പകച്ചു.
തങ്ങളുടെ പേര്‍
ഇനിയും പ്രസിദ്ധീകരിക്കാത്ത പേരില്‍(?) ഉണ്ടോ എന്ന് പലരും വിളിച്ച് പോലീസിനോട് അന്വേഷിച്ചത്രെ. നമ്മുടെ കൂട്ട് ലാവ്‌ലിനും എസ്‌ കത്തിയും ഗുണ്ടാവിളയാട്ടവും ഒന്നും പത്രത്തില്‍ അടിച്ചാല്‍ പത്രം വിറ്റുപോകില്ലന്ന് തമിഴ്‌നാട്ടിലെ പത്രക്കാര്‍ക്ക് അറിയാം. ഒട്ടും താമസിക്കാതെ പത്രങ്ങളില്‍ നക്ഷത്ര ലോകത്തെ ‘സേവന’ത്തെക്കുറിച്ച് പരമ്പരകള്‍ വന്നു തുടങ്ങിയതോടെ നടികര്‍ സംഘം കമ്മീഷ്ണര്‍ ഓഫീസില്‍ ഒരു പിക്കടിംങ്ങ് നടത്തി.


പാവം പത്രക്കാര്‍!!!. കേരളത്തിലെ പോലെ പത്രക്കാര്‍ക്ക് അവിടെ ഡിമാന്റൊന്നും ഇല്ലല്ലോ?. നടികര്‍ പറയും അടിയര്‍ കേള്‍ക്കും എന്നാണ് അവിടിത്തെ ലൈന്‍. നടികരില്‍ ഒരാള്‍ ഒന്ന് കത്തിക്കടാ എന്ന് പറഞ്ഞാല്‍ ഇവിടെയാണങ്കില്‍ നീ പോയി കത്തിക്കടാ എന്ന് നടിക്കുന്നവന്റെ മുഖത്ത് നോക്കി പറയുമെങ്കില്‍ തമിഴ് നാട്ടില്‍ അങ്ങനെയല്ലല്ലോ? നടികരില്‍ ഒരാള്‍ ഒന്ന് കത്തിക്കടാ എന്ന് പറഞ്ഞാല്‍ അവിടെയാണങ്കില്‍ അവന്മാര്‍ മുഴുവനുംകൂടി കത്തിക്കും. അങ്ങനെ ഒരു അവസ്ഥ യിലേക്ക് കാര്യങ്ങള്‍ പോയി തുടങ്ങിയപ്പോള്‍ പോലീസ് ദിനമലരിന്റെ എഡിറ്ററെ അറസ്റ്റു ചെയ്തു. നടികരോടാ പത്രക്കാരുടെ കളി. തമിഴ്നാട് ഭരിക്കുന്നത് സിനിമാക്കാരന്‍ പ്രതിപക്ഷത്തിരി ക്കുന്നത് പഴയസിനിമാനടി , പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത് നടികര്‍. ചുരുക്കി പറഞ്ഞാല്‍ സൃഷ്ടിയും സംഹാരമെല്ലാം നടികരുടെ ചുമതലയില്‍. ആ അവസ്ഥയിലാണ് സിനിമാപരസ്യങ്ങളുടെ പച്ചപ്പില്‍ മുന്നോട്ട് പോകുന്ന പത്രങ്ങളിലെ ‘നക്ഷത്രകഥകള്‍’. സിനിമാക്കാരുടെ പരസ്യം കിട്ടാതിരുന്നാല്‍ പത്രങ്ങളെല്ലാം അടച്ചു പൂട്ടേണ്ടിവരുമന്ന് വാര്‍ത്ത കൊടുക്കാനുള്ള ആവേശത്തില്‍
തമിഴ്നാട്ടിലെ പത്രക്കാര്‍ മറന്നു പോകാനാണ് സാധ്യത.


തമിഴ്നാട്ടിലെ കാര്യം അവിടെ നിക്കട്ടെ. നമുക്ക് നമ്മുടെ കാര്യത്തിലേക്ക് വരാം. മലയാളികളുടെ സ്വന്തം ഷക്കീലയെ മുകളില്‍ പറഞ്ഞ നാറ്റകേസിലേക്ക് വലിച്ചിഴച്ചതാരണങ്കിലും അവര്‍ക്ക് മാപ്പില്ല. നമുക്ക് ഷക്കീല വെറും ഒരു സിനിമാനടിമാത്രമായിരുന്നില്ലല്ലോ? മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കല്‍ ഹിറ്റ് ചിത്രമായ ‘കിന്നാരത്തുമ്പികളിലെ‘ നായിക. നായികാപ്രധാന്യമില്ലാത്ത ചിത്ര ങ്ങളാണ് മലയാളത്തില്‍ ഇറങ്ങുന്നത് എന്നുള്ള ആക്ഷേപിക്കുന്നവരുടെ മുന്നില്‍ പറഞ്ഞുകൊടുക്കാന്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഷക്കീലയുടെ ചിത്രങ്ങള്‍ മാത്രമല്ലേ? ഷക്കീലയുടെ തല(ത മാത്രമല്ല) പോസ്റ്ററില്‍ വന്നതുകൊണ്ടുമാത്രം എത്രയോ പടങ്ങളാണ് രക്ഷപെട്ടത്. കോടിക്കണക്കിന് രൂപാ ഇറക്കി പടമെടുത്ത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായ നിര്‍മ്മാതക്കള്‍ ഇന്‍‌ഡസ്ട്രിയില്‍ പിടിച്ചു നിന്നത് ലക്ഷങ്ങള്‍ മുടക്കി ഷക്കീലയുടെ പടങ്ങള്‍ എടുത്ത് കോടികള്‍ ലാഭമുണ്ടാക്കിയാണ് . നായകന്റെ പിന്നാലെ ഓടുന്ന നായികയെ മാത്രം കണ്ട പരിചിയമായ മലയാളികള്‍ക്ക് അഭിന യന്റെ മറ്റൊരു ദൃശ്യവിരുന്ന് ഒരുക്കയത് ഷക്കീലയല്ലേ? നായകനും വില്ലനും എന്തിന് സിനിമയിലുള്ള ആണുങ്ങളെല്ലാം നായികയുടെ പിന്നാലെ ഓടുന്നതും നടക്കുന്നതും കാണാന്‍ കഴിയുന്നത് ഷക്കീലയുടെ സിനിമകളില്‍ മാത്രം. മലയാള സിനിമായുടെ ‘വസന്ത‘കാലമായ 2000-2007 കാലത്ത് മലയാളം സിനിമയെ കൊണ്ടു നടന്നത് ഷക്കീല എന്ന ഒറ്റയാള്‍ പട്ടാളവും ആ പട്ടാളത്തെ അനുഗമിച്ചെത്തിയ ‘കുട്ടിപട്ടാള’ങ്ങളുമാണ്. എന്നിട്ട് നമ്മള്‍ മലയാളികള്‍ ഉണ്ടചോറിന് അവരോട് നന്ദി കാണിച്ചോ?അവരുടെ
പോസ്റ്റരുകളില്‍ കരി ഓയില്‍ ഒഴിച്ചും ചൂലെടുത്ത് ഓടിക്കുമെന്നും ഒക്കെ പറഞ്ഞ് അവരെ നമ്മള്‍ അപമാനിച്ചു. അപമാനം
സഹിക്കാനാവാതെ അവര്‍ കേരളം വിട്ടു. മനുഷ്യരാരും കാണാത്ത സിനിമകള്‍ക്ക് പോലും ജനപ്രീതിനേടിയ നേടിയ സിനിമയ്ക്കുള്ള അവാര്‍ഡ് നല്‍കിയപ്പോള്‍ സി ക്ലാസ് തിയേറ്ററില്‍ പോലും ഹൌസ്‌ഫുള്‍ ആയി ഓടിയ അവരുടെ സിനിമകള്‍ക്ക് സ്പെഷല്‍ ഇ‌ഫ്‌കറ്റിനുള്ള അവാര്‍ഡ് പോലും ആരും നല്‍കിയില്ല.


കേരളത്തില്‍ നിന്ന് പോയിട്ടും നമ്മള്‍ അവരെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഷക്കീല കന്യാസ്ത്രിയായി അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ തുരുമ്പെടുത്ത് തേഞ്ഞ സദാചാരത്തിന്റെ വാള്‍ നമ്മള്‍ രാകി മിനുക്കിയെടുത്തി.വാളു പേടിച്ച് ഷക്കീല കന്യാസ്ത്രിയാകാന്‍കേരളത്തിലെത്തിയില്ല. (പത്രങ്ങളിലെ ചില കന്യാസ്ത്രി കഥകള്‍ വായിച്ച് ഷക്കീല പൊട്ടിച്ചിരിച്ചിട്ടുണ്ടാവും.).
സ്ക്രീന്‍ നിറയുന്ന ശരീരം കൊണ്ട് മലയാളസിനിമയെ താങ്ങി നിര്‍ത്തിയ ഷക്കീലയോട് മാത്രമല്ല നമ്മള്‍ അനീതി കാണിച്ചത്. സ്ഥൂലമായ തന്റെ ശരീരം കൊണ്ട് മലയാളസിനിമയെക്ക് ഒരു ഒതയെങ്കിലും (ഒത :: കവിട്ടയുള്ള കമ്പുകൊണ്ട് വാഴയും മറ്റും താങ്ങിനിര്‍ത്തുന്നതിന് പറയുന്ന പേര്) ആകാമെന്ന് വച്ച് വന്ന്‍ ഹിറ്റുകള്‍ നല്‍കിയ രേശ്‌മയെ
നമ്മുടെ പോലീസ് എറണാകുളത്ത് നിന്ന് അറസ്റ്റുചെയ്തില്ലേ??? അറസ്റ്റുചെയ്തതു പോരാഞ്ഞിട്ട് അവളെ ചോദ്യം ചെയുന്നത് ഇന്റ്ര്‌ നെറ്റിലൂടെ ലോകം മുഴുവന്‍ കാണിച്ചില്ലേ? എന്നിട്ടും അവര്‍ ആരോടും പരാതി
പറഞ്ഞില്ല..... ജോലി നഷ്ടപെട്ട് വീട്ടിലിരിക്കുന്ന അവര്‍ക്ക് സാമ്പത്തിക ഉത്തേജക പാക്കേജോ , വായ്പകളോ ആരും നല്‍കിയില്ല. എന്നിട്ടും അവര്‍ ആരോടും പരാതി
പറഞ്ഞില്ല.??? എന്നിട്ടും ‘ദിനമലര്‍’ എന്തിന് ഈ ചതി ചെയ്തു??????

അവസാനം ദിനമലര്‍ എഡിറ്ററെ അറസ്റ്റു ചെയ്തതോടുകൂടി സിനിമാനടികളുടെ മേല്‍ ഉള്ളതും ആരോപിക്ക പെടുന്നതും ആയ എല്ലാ കളങ്കങ്ങളും ഇന്നു മുതല്‍ ഇല്ലാതാകുന്നതാണ്. അപമാനത്തിന്റെ കുഴിയില്‍ വീഴാതെ തങ്ങളെ രക്ഷിച്ച കരുണാനിധിയായ ഭഗവാന് അവര്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു. ഇനി മുതല്‍ അവര്‍ നമുക്ക് പരിശുദ്ധിയുടെ നിറകുടങ്ങളാണ്. പരിശുദ്ധിയുടെ നിറകുട ങ്ങളായ അവരുടെ പോസ്‌റ്ററുകളില്‍ ഇനി കരി ഓയില്‍ ഒഴിക്കുന്നത് നിയമപരമായും ആത്മീയപര മായും തെറ്റാണ്.


തൂവെള്ളയില്‍ ഒരുമാടപ്രാവിനെപ്പോലെ നില്‍ക്കുന്ന ഷക്കീലയെ കണ്ടിട്ട് നിങ്ങള്‍ തന്നെ പറയൂ.. അവള്‍ക്ക് വിശുദ്ധയാകാനുള്ള എല്ലാ യോഗ്യതകളും ഇല്ലേ?? കടത്തില്‍ നിന്ന് അനേകം നിര്‍മ്മാ താക്കളെ കരകയറ്റിയില്ലേ? അവള്‍ മൂലം സിനിമാ‌ഇന്‍ഡസ്ട്രിയിലുള്ള അനേകം ആളുകള്‍ക്ക് പട്ടിണിയില്‍ നിന്ന് രക്ഷപെടാന്‍ സാധിച്ചില്ലേ? കരിഓയില്‍ കച്ചവടക്കാര്‍ക്ക് ബിസിനസ്സ് നടന്നില്ലേ? പോസ്റ്ററുകള്‍ തിന്ന് അനേകം കാലികള്‍ക്ക് വിശപ്പടക്കാന്‍ കഴിഞ്ഞില്ലേ? ഇവള്‍ ആരുടേയും ഭര്‍ത്താവിനെ വശീകരിച്ചിട്ടില്ല. മറ്റ് നായികമാരുടെ
അവസരങ്ങള്‍ തട്ടിയെടുത്തില്ല. എല്ലാം ‘സഹിച്ച്‘ ആര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിക്കാതെ ജീവിക്കുന്ന ഷക്കീലതന്നയല്ലേ സിനിമാലോകത്തെ വിശുദ്ധ???!!!!!

Saturday, October 3, 2009

ന്യൂസ് ചാനല്‍ ഉഡായിപ്പ് ???

ഇത് എന്റെ ഒരു സംശയം. ഒരാള്‍ക്ക് ഒരേ സമയം രണ്ട് ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിയുമോ ? ഇന്നത്തെ ( ഒക്‍ടോബര്‍ 3 ശനി) രണ്ട് ചര്‍ച്ചകള്‍ കണ്ടപ്പോള്‍ ഒരാള്‍ക്ക് ഒരേ സമയം രണ്ട് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പറ്റുമെന്ന് മനസിലായി. അതും രാത്രി ഒന്‍പതുമണിക്ക്. ഒരേ സമയം രണ്ട് ‘ലൈവ്’ ചര്‍ച്ചയില്‍ പങ്കെടുത്ത് എന്നെ ഞെട്ടിച്ചിരിക്കുന്നത് നമ്മുടെ ധനമന്ത്രി ശ്രി.തോമസ് ഐസ്ക് ആണ്. എത്ര ആലോചിച്ചിട്ടും


എനിക്കതിന്റെ ടെക്‍നിക് അങ്ങോട്ട് മനസിലാകുന്നില്ല.


ഏഷ്യാനെറ്റ് ന്യൂസിന്റെ ‘ന്യൂസ് അവറും‘ മനോരമ ന്യൂസിന്റെ ‘കൌണ്ടര്‍ പോയിന്റും‘ തുടങ്ങുന്നത് രാത്രി ഒന്‍‌പതുമണിക്ക് .


ഇന്നത്തെ ( ഒക്‍ടോബര്‍ 3 ശനി)
ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ അവതാരകന്‍ :: ഹര്‍ഷന്‍ .
‘കൌണ്ടര്‍ പോയിന്റിന്റെ അവതാരകന്‍ :: വേണു.


ഏഷ്യാനെറ്റ് ന്യൂസ് അവറിന്റെ ആദ്യ വാര്‍ത്ത ‘അഴിമതി കൂടുതല്‍ അമരവിള ചെക്‍പോസ്റ്റില്‍’.
കൌണ്ടര്‍ പോയിന്റിന്റെ വിഷയം ‘ ഇനിയും അഴിമതി വിളയില്ലേ?’.


അമരവിള ചെക്‍പോസ്റ്റിലെ അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ശ്രി.തോമസ് ഐസ്‌ക് നടത്തിയ പരി‌ഷ്ക്കരണത്തെക്കുറിച്ചും അദ്ദേഹം ഇന്ന് നടത്തിയ പരാമര്‍‌ശത്തേയും ക്കുറിച്ചായിരുന്നു രണ്ട് ചാനലിലും ചര്‍ച്ച.

ന്യൂസ് അവറിലെ ചര്‍ച്ചയില്‍ ശ്രി തോമസ് ഐസകും , ശ്രി. വിഡി സതീശന്‍ എം.ല്‍.എ യും
കൌണ്ടര്‍ പോയിന്റിലെ ചര്‍ച്ചയില്‍ ശ്രി തോമസ് ഐസകും, ശ്രി. സി.പി.ജോണും, ശ്രി.ജോര്‍ജ് മേഴ്‌സ്യര്‍ എം.ല്‍.എ യും


രണ്ട് ചര്‍ച്ചകളും തുടങ്ങിയത് ഏതാണ്ട് ഒരേ സമയത്ത്. ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ച 9.23 ന് അടുത്ത് അവസാനിച്ചപ്പോള്‍ ന്യൂസ് അവറിലെ ചര്‍ച്ച അവസാനിച്ചത് 9.30ന്. ഒരേ സമയത്ത് നടന്ന ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ശ്രി തോമസ് ഐസകിന് എങ്ങനെ കഴിഞ്ഞു.???


ശരിക്കും ഏത് ചാനലാണ് ‘ലൈവ് ‘ ന്യൂസ് റിക്കോര്‍ഡ് ചെയ്‌തത് ? ആരായിരിക്കും ഉഡായിപ്പ് കാണിച്ചത് ? അതോ ടെക്‍നോളജികള്‍ പുരോഗിമിച്ചത് അറിയാത്ത എന്റെ ആണോ കുറ്റം ???


ആരെങ്കിലും ഒരു ഉത്തരം തരുമോ ???


(ടിവി സ്ക്രീനില്‍ നിന്ന് ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുത്തതിന്റെ ഒരു പോരായ്മ ചിത്രങ്ങള്‍ക്ക് ഉണ്ട്. )

Friday, October 2, 2009

‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍:: രതി തേടുന്ന കുട്ടികള്‍ 2


:: മാറുന്ന ചിന്താഗതി ::
ഇന്ന് ലോകം പുരോഗിമിക്കുമ്പോള്‍ മനുഷ്യന്റെ ചിന്താഗതികളും മാറുന്നത് സ്വാഭാവികമാണ്. പക്ഷേ ചില ചിന്തകള്‍ നമ്മുടെ സമൂഹത്തിന്റെ നിലനില്പ് അല്ലങ്കില്‍ ഇത്രയും നാളും നമ്മള്‍ അനുവര്‍ത്തിച്ചു വന്നിരുന്നവയ്ക്ക് വിഘനങ്ങള്‍ വരുത്തുന്നതാണങ്കിലോ? പുരോഗ്മനചിന്താഗതി എന്ന് നമ്മളില്‍ പലരും കരുതുന്ന ‘ചില കാര്യങ്ങളാണ്‘ പറയുന്നത്. ഈ ‘ചില കാര്യങ്ങളെ‘ എതിര്‍ക്കുന്നവര്‍ നമുക്ക് പഴഞ്ചന്മാരായിക്കാം. ആ
പഴഞ്ചന്മാരുടെ കണ്ണികളില്‍ കൂടിയാണ് ഇനിയും
ചിലരെ നമ്മള്‍ ഇവിടെ കാണുന്നത്.


:: ‘പ്രൊഫഷ്ണല്‍ കോഴ്സുകളുടെ’ ചാകര ::
തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ മാതാപിതാക്കളും ഇന്ന് ശ്രദ്ധിക്കാറുണ്ട്. തങ്ങളെക്കൊണ്ട് തങ്ങാന്‍ കഴിയുന്നതില്‍ അധികം ആണങ്കിലും ബാങ്ക് ലോണ്‍ തരമാക്കി മാതാപി താക്കള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. കേരളത്തിലെ ഏറിയ പങ്കു കുട്ടികളും വിദ്യാ ഭ്യാസത്തിനായി തിരിഞ്ഞെടുക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്. സമരങ്ങളില്ലാത്ത ക്യാമ്പസും ഫീസ് കുറവും റിസല്‍ട്ട് വരാനുള്ള കാലതാമസക്കുറവും കൊണ്ടാണ് പലരും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. തമിഴ്നാട് കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യാത്രാസൌകര്യങ്ങള്‍ അപര്യാപ്തമാണ്. ബാംഗ്ലൂര്‍ കോയമ്പത്തൂര്‍
ഭാഗങ്ങളിലെക്കുള്ള ട്രയിനിലും ട്രാന്‍സ്പോര്‍ട്ട് ബസുകളിലും നിന്നു തിരിയാനുള്ള സ്ഥലം ഉണ്ടാവുകയില്ല. ഇതുകൊണ്ട് കുട്ടികള്‍ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വന്നു. അവരുടെ കൂടെ നമുക്കും യാത്ര ചെയ്യാം....


:: കട്ടിലുള്ള ട്രാവത്സ് ::
ചില ട്രാവത്സുകാര്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഈ ട്രാവത്സുകളിലെ യാത്രക്കാരില്‍ 90% വും അന്യസംസ്ഥാനങ്ങലില്‍ പഠിക്കുന്ന മലയാളികുട്ടികളാണ്. സ്ലീപ്പര്‍, സെമിസ്ലീപ്പര്‍ , എസി വോള്‍വോ തുടങ്ങിയ പേരുകളില്‍ യാത്ര നടത്തുന്ന ബസുകള്‍ക്ക് തങ്ങളുടെ ബിസിനസ് വര്‍ദ്ധിക്കണമെങ്കില്‍ ചില കണ്ണടയ്ക്കുലുകള്‍ ഒക്കെ വേണം. ബര്‍ത്തുകള്‍ ഉള്ള ബസുകളില്‍ മാത്രം യാത്ര ചെയ്യുന്ന
കുട്ടികള്‍ ഉണ്ട്. ഈ യാത്രകളില്‍ ആണ് അവര്‍ തങ്ങളുടെ ‘ആവിശ്യ‘ങ്ങള്‍ സാധിക്കുന്നത്.

:: യാത്രയ്ക്ക് വേണം ഒരു കൂട്ട് ::
ബസുകളില്‍ യാത്രചെയ്യാന്‍ കൂട്ടുകാരനെ/കൂട്ടികാരിയെ ആവിശ്യമുണ്ടങ്കില്‍ അത് നല്‍കാനും ആളുകള്‍ ഉണ്ട്. ‘കൂട്ടുകാരി‘യുടെ ടിക്കറ്റ് കൂട്ടുകാരന്‍ എടുക്കണമെന്ന് മാത്രം. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയില്‍ കൂട്ടുകാരന്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ട് ‘കൂട്ടുകാരിക്ക്’ ലാഭം ആയിരം മുതല്‍ രണ്ടായിരം രൂപാവരെ. ആ യാത്രയുടെ അവസാനത്തോടെ ആ കൂട്ടുകെട്ട് അവസാനിപ്പിച്ച് അടുത്ത യാത്രയില്‍ അവള്‍ അടുത്ത കൂട്ടുകാരനെ തേടും, അവന്‍ അടുത്ത കൂട്ടുകാരിയേയും. യാത്രയോടെ ആ ബന്ധം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരു ‘കമിറ്റ്മെന്റും’ ഇല്ല. ഇങ്ങനെയാത്രയ്ക്ക് കൂട്ടുകാരനേയും കൂട്ടുകാരികളേയും നല്‍കുന്ന ‘കുട്ടി ഏജന്റുമാര്‍’ കുട്ടികളുടെ ഇടയില്‍
തന്നെയുണ്ട്.

:: അവനെല്ലാം ആഴ്ചയിലും അവിധിയുണ്ട് ::
നേഴ്‌സിംങ്ങ് പഠിക്കാനായാണ് അവന്‍ ബാംഗ്ലൂരില്‍ എത്തിയത്. ആറുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ അവന്‍ എല്ലാ ആഴ്ചയിലും നാട്ടില്‍ എത്താന്‍ തുടങ്ങി. വണ്ടിക്കൂലിക്ക് വീട്ടില്‍ നിന്ന് കാശൊന്നും വാങ്ങാത്തതുകൊണ്ട് വീട്ടുകാര്‍ അവന്റെ യാത്രയെക്കുറിച്ച് അന്വേഷിച്ചതുമില്ല. ഒന്നാം വര്‍ഷത്തെ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവന്‍ പഠിക്കുന്ന കോളേജില്‍ നിന്ന് എഴുത്ത് വന്നപ്പോഴാണ് അവന്റെ അപ്പന്‍ കോളേജില്‍ എത്തിയത്. അറ്റന്‍ഡ്സ് നോക്കിയപ്പോള്‍ പകുതി യിലധികം ദിവസവും അവന്‍ കോളേജില്‍ എത്തിയിട്ടില്ല. ഫീസും അടച്ചിട്ടില്ല. അദ്ധ്യാപകരെകൊണ്ട് അവന്റെ കൂട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ അയാള്‍ക്ക് മനസിലായത്. എല്ലാ ആഴ്ചയിലും അവന്‍ കൂട്ടുകാരിയേയും കൊണ്ടാണ് നാട്ടില്‍ വരുന്നത്. രണ്ടുപേരുടേയും ടിക്കറ്റ് അവന്‍ എടുക്കും. ഓരോ ആഴ്ചയിലും പുതിയ കൂട്ടികാരികളെ അവന്‍ എവിടെ നിന്നെങ്കിലും ഒക്കെ ഒപ്പിക്കും. വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കൊടുക്കുന്ന കാശുകൊണ്ടാണ് കളികള്‍ എല്ലാം. ഫീസ് അടച്ചതായികാണിച്ച് ഒരു ഡിറ്റിപി രസീത് എടുത്ത് വീട്ടിലും കൊടുക്കും.

:: നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസും പിന്നിലല്ല ::
നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസും രതികാര്യങ്ങളില്‍ പിന്നിലല്ല. ട്രാവത്സിലെപോലെ സൌകര്യങ്ങള്‍ ഇല്ലങ്കിലും ഉല്ല സൌകര്യത്തില്‍ ആവിശ്യക്കാര്‍ അഡ്‌ജസ്റ്റ് ചെയ്യുന്നുണ്ട്. കോയമ്പത്തൂര്‍ക്കുള്ള ബസില്‍ 'A' രംഗം കണ്ട ഒരുത്തന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ 'A' രംഗത്തിലെ നായകനെകണ്ട് നായികയെ തനിക്ക് കൂടി കിട്ടോമോ എന്ന് അന്വേഷിച്ചു. “ഏയ് അവളങ്ങനത്തെ ടൈപ്പോന്നും അല്ല... എന്റെ ക്ലാസ്‌മേറ്റാണന്ന്“ പറഞ്ഞ് നായകന്‍
നായികയെകൊണ്ട് ഉക്കടം ബസ്‌സ്റ്റാന്‍‌ഡിലെവിടയോ മറഞ്ഞു.

:: കസിന്‍സ് ‘സിസ്റ്ററും‘ കസിന്‍ ‘ബ്രദറും’ വാടകയ്ക്ക് ::
എല്ലാം വാങ്ങാന്‍ കിട്ടുന്ന വിപണിയില്‍ നിന്ന് കസിന്‍ സിസ്‌റ്ററേയും കസിന്‍ ബ്രദറിനേയും വാടകയ്ക്ക് കിട്ടും. പക്ഷേ കുറച്ച് പണച്ചിലവ് ഉണ്ടന്ന് മാത്രം. ഇന്റ്ര്‌നെറ്റിന്റേയും മൊബൈല്‍ ഫോണിന്റേയും സഹായത്തോടെയാണ് ഈ വാ‍ടകയ്ക്ക് കൊടുക്കല്‍. നിങ്ങള്‍ ഒരാണാണങ്കില്‍ കസിന്‍ സി‌സ്റ്ററേ വാടകയ്ക്ക് കിട്ടൂ.

:: പെ‌ണ്‍‌വാണിഭത്തിന്റെ മറ്റൊരു മുഖം ::
പണത്തിനുവേണ്ടി എന്തും ചെയ്യാം എന്നൊരു മനോഭാവം സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. അതിന്റെ അനന്തരഫലമായിട്ടാണന്ന് തോന്നുന്നു സ്വയം ശരീര വില്‍‌പനയ്ക്ക് തയ്യാറാകുന്നവര്‍. ഇന്റ്ര്‌നെറ്റിന്റെ സഹായത്തോടെ വലിയ ഒരു മാംസവിപണി ഇന്ന് നമ്മുടെ കൊച്ചു
കേരളത്തിലും ഉണ്ട്. അറിഞ്ഞോ അറിയാതയോ പെണ്‍‌വാണിഭസംഘത്തിന്റെ ഇടയില്‍ പെട്ടുപോയിട്ടുള്ളവരെ വച്ച് വലിയ ഒരു ബിസിനസ് നടക്കുന്നുണ്ട്. സ്വന്തം ഫോണ്‍ നമ്പരുകളോ മെയില്‍ ഐഡികളോ നല്‍കിയാണ് ഇവര്‍ തങ്ങളുടെ ബി‌സ്‌നസ് കണ്ടെത്തുന്നത്. ‘എസ്‌കോര്‍ട്ട്’
എന്ന പേരില്‍ അറിയപ്പെടുന്ന പ
ച്ചയായ മാംസവി‌ല്പന തടയാന്‍ പലപ്പോഴും കഴിയാറില്ല. നമ്മുടെ കേരളത്തിലും ‘എസ്‌കോര്‍ട്ട്’ പോകു ന്നവരും ‘എസ്കോര്‍ട്ട്’ ആവിശ്യപ്പെടുന്നവരും അനേകമാണന്ന് തോന്നുന്നു. താഴെ കാണുന്ന രണ്ട് സ്ക്രീന്‍ ഷോട്ടുകള്‍ ശ്രദ്ധിക്കുക. തങ്ങളുടെ കൈവശം കോളേജ്ജ് കുട്ടികള്‍ ഉണ്ടന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇരുപതിനായിരം മുതല്‍ രണ്ടുലക്ഷം രൂപാവരെ ‘എസ്‌കോര്‍ട്ട്’ ഏജന്‍‌
സി ഈടാക്കും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. കോളേജ് കുട്ടികള്‍ എങ്ങനെ ഇവരുടെ വലയില്‍ പെടുന്നു എന്ന് അന്വേഷ്ണവിധേയമാക്കേണ്ടിയതാണ്. ‘ ജീഹിദി റോമിയോസ്’ പോലുള്ള സംഘടനകള്‍ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടില്ലന്ന് നടിക്കരുത്.


:: പെണ്‍‌വാണിഭം മാത്രമല്ല ആണ്‍‌വാണിഭവും ഉണ്ട് ::
സ്ത്രികള്‍ക്ക് വേണ്ടി പുരുഷന്മാരെ എത്തിച്ചു കൊടുക്കുന്ന
വരും ഉണ്ടത്രെ!! ‘എസ്‌കോര്‍ട്ട്’ ഏജ‌ന്‍‌സിയില്‍ നിന്ന് മാറി
സ്വന്തം നിലയില്‍ വില്പ്നയ്ക്ക് തയ്യറാകുന്നവരേയും നെറ്റില്‍ നിന്ന് ക
ണ്ടെത്താം. മണിക്കൂറിന് രണ്ടായിരം മുതല്‍ അഞ്ചായിരം രൂപാമാത്രമാണ് ഒരു എംബി‌എക്കാരന്‍ കൊച്ചിയില്‍ ഈടാക്കുന്നത് എന്നാണ് അവന്റെ പ്രോഫൈലില്‍ പറയുന്നത് . ചില എസ്കോര്‍ട്ട് പ്രൊഫൈലില്‍ മണിബാക്ക് ഗ്യാരിറ്റിയും ‘കണ്ട് ഇഷ്ടപെട്ടാല്‍ മാത്രം’ പണം എന്നൊക്കെ കണ്ടു. നമ്മുടെ കേരളത്തിന് ഇങ്ങനേയും ഒരു മുഖം ഉണ്ടന്ന് അറിയാന്‍ നമ്മള്‍ തമസിച്ചു പോയില്ലേ എന്നൊരു സംശയം ഇല്ലാതില്ല. പണത്തിനുവേണ്ടി രതി തേടുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്ന് സൂചിപ്പിക്കുക എന്നുള്ള ഒരൊറ്റ ഉദ്ദേശമാത്രമേ എനിക്കുള്ളു.


ഈ പെണ്‍കുട്ടി അമ്മയെ ഓര്‍ത്തിരിക്കുമോ??

ഒരു ഞായറാഴ്ച ദിവസം .കോയമ്പത്തൂരിലേക്ക് പോകാന്‍ പത്തനംതിട്ടയില്‍ എത്തി. തലേന്നേ ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴേ സീറ്റ് നമ്പരു നല്‍കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത സീറ്റില്‍ വരാതിരിക്കാന്‍ ടിക്കറ്റ് നല്‍കുന്നവര്‍ ശ്രദ്ധിക്കും.എനിക്ക് അന്ന് ടിക്കറ്റ് കിട്ടി യിരുന്നത് അവസാന സീറ്റിലേക്കാ‍യിരുന്നു .ബസ് വന്നപ്പോള്‍ അവസാന സീറ്റില്‍ ഞാന്‍ ചെന്നിരു ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുമായി ബസിലേക്ക് കയറി.സീറ്റ്നമ്പര്‍ നോക്കി നോക്കി എത്തിയത് എന്റെ അടുത്ത സീറ്റില്‍.മകള്‍ക്ക് ഇരിക്കേണ്ട സീറ്റിന്റെ അടുത്തസീറ്റില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കുമോ ?അമ്മയങ്ങോട്ട് ചൂടാവാന്‍ തുടങ്ങി. അമ്മയെ സപ്പോര്‍ട്ട് ചെയ്ത് മകളും സംസാരിക്കാന്‍ തുടങ്ങി .

മകളെ നല്ലരീതിയിലാണ് ഇതുവരേയും വളര്‍ത്തിയതെന്നും അവളിതുവരെ ഒരുത്തന്റെ കൂടേയും യാത്ര ചെയ്തിട്ടില്ലന്നും തുടങ്ങി എന്തക്കയോ അമ്മ പറഞ്ഞു.പാവം തമിഴന്‍ കിളിക്ക് ആ അമ്മ പറയുന്നതൊന്നും മനസ്സിലായില്ല.മോളുടെ കൂട്ടുകാരി തിരുവല്ലയില്‍ നിന്ന് കയറുമെന്നും ഒക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. ’‘ആമാ,ആമാ”എന്നു പറഞ്ഞു ആ കിളി എല്ലാം കേട്ടു.സാധാരണതൊട്ടടുത്ത സീറ്റില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നാല്‍ ആവിശ്യപ്പെട്ടാല്‍ മാറിയിരിക്കാറുള്ളതാണ് .എന്നാല്‍ അമ്മയും മകളും ആ സീറ്റില്‍ നിന്ന് മാറിയിരിക്കാമോ എന്ന് എന്നോടൊട്ട് ചോദിച്ചതുമില്ല , ഞാനായിട്ട് മാറാനും പോയില്ല .ഞാനവരുടെ മകളുടെ സീറ്റില്‍ ഇരിക്കാനായിട്ട് ആ ബസില്‍ കയറിഎന്നാണ് ആ അമ്മയുടെ ഭാവം.

ഡ്രൈവര്‍ എത്തി ആ പെണ്‍കുട്ടിക്ക് മറ്റൊരു സീറ്റ് നല്‍കിയതോടെ പ്രശ്നം തീര്‍ന്നു.“എടാ വൃത്തി കെട്ടവനേ എന്റെ മോളുടെ കൂടെ യാത്ര ചെയ്യാമന്നുള്ള നിന്റെ പൂതി മനസ്സിലിരുക്കത്തേയുള്ളു “എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടായിരിക്കണം ആ അമ്മ എന്നെ ഇരുത്തി നോക്കിയിട്ട് ബസില്‍ നിന്ന്ഇറങ്ങി.കോഴിക്കുഞ്ഞിനെ പരുന്തിന്റെ കാല്‍ക്കീഴില്‍ നിന്ന് രക്ഷിച്ച് ഒറ്റാലില്‍ കയറ്റിയിട്ട അമ്മച്ചിയുടെ ആശ്വാസമുഖമായിരുന്നു അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് .ആ അമ്മയെ ഒരിക്കലും കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?സ്വന്തം മകളെ കൃഷ്ണമണിപോലെ കാക്കാന്‍ ഏതൊരമ്മയാ ണ് തയ്യാറാവാത്തത് ?അന്യന്റെ നോട്ടം കൊണ്ട് പോലും മകള്‍ക്ക് ഒരു പോറല്‍ വീഴാതിരിക്കാന്‍ എല്ലാ അമ്മമാരും
ശ്രദ്ധിക്കും.

ബസ്സ് തിരുവല്ലയില്‍ നിര്‍ത്തി.അവിടെ നിന്ന് രണ്ടുമൂന്നുപേര്‍ കയറി.ബസ്സ് നീങ്ങിതുടങ്ങിയപ്പോള്‍ ‍തിരുവല്ലയില്‍ നിന്ന് കയറിയ ഒരുത്തന്‍ എന്റെ അടുത്ത് വന്നിരുന്നു.
“ചേട്ടാ ഒന്നു അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ? “ അവന്‍ എന്നോട് ചോദിച്ചു.ഞാന്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു. “ചേട്ടാ വേറെ ഒരു സീറ്റിലേക്ക്അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ?” അവന്റെ ചോദ്യം വീണ്ടും . ഞാന്‍ അവനെയൊന്നു തറപ്പിച്ച് നോക്കി.അവന്റെ പരുങ്ങല്‍ എനിക്ക് മനസ്സിലായി .ഞാന്‍ കൂടുതലൊന്നും ചോദിക്കാതെ എഴുന്നേറ്റു. അവന്‍ തന്നെ ഒരു സീറ്റ് എനിക്ക് കണ്ടെത്തി തന്നു.

ബസിലെ ലൈറ്റുകള്‍ അണഞ്ഞു.കിട്ടിയ സീറ്റില്‍ ഇരുന്ന് ഞാന്‍ ഉറങ്ങി.ബസ്സ് കോയമ്പത്തൂരില്‍ എത്തി. ഞാന്‍ എന്റെ ബാഗ് എടുക്കാനായി പുറകിലത്തെ സീറ്റിനടുത്തേക്ക് ചെന്നു.ഞാനിരുന്ന സീറ്റില്‍തിരുവല്ലക്കാരനോടൊപ്പം അവള്‍ ! പത്തനംതിട്ടയില്‍ നിന്ന് കയറിയ ആ പെണ്‍കുട്ടി. ഇതുവരേയുംഒരുത്തന്റെ കൂടേയും യാത്രചെയ്തിട്ടില്ലാത്തവള്‍ ... അവളും അവനും ഒരു പുതപ്പിനുള്ളില്‍ .... അവള്‍കണ്ണുതുറന്നു നോക്കിയത് എന്റെ മുഖത്തേക്ക് .... അവളുടെ മുഖം വിവര്‍ണ്ണമായി ... അവസാനത്തെ ആളും ബസില്‍ നിന്ന് ഇറങ്ങിയതിനു ശേഷമേ അവര്‍ക്കിരുവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങാന്‍സാധിക്കുകയുള്ളു എന്ന് എനിക്ക് മനസ്സിലായി ....

ചിലകോഴിക്കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ് ... ഒറ്റാലില്‍ അടച്ചാലും ഒറ്റാലിന്റെ മുകളിലൂടെ പറന്ന് പരുന്തിന്റെ കാല്‍ക്കല്‍ ചെന്നിരിക്കും ... ഞാന്‍ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി.അപ്പോള്‍ എന്റെ മനസ്സില്‍ തലേന്ന് രാത്രിയില്‍ ബസ്സില്‍ നിന്ന് സമാധാനത്തോടെ ഇറങ്ങിപ്പോയ ആ അമ്മയുടെ മുഖമായിരുന്നു...തിരുവല്ലയില്‍ നിന്ന് കയറുന്ന കൂട്ടുകാരിയോടൊപ്പം സുരക്ഷിതമായി കോയമ്പത്തൂരില്‍ ‍ചെന്നിറങ്ങുന്ന മകളെ സ്വപ്‌നം കണ്ട് എന്നെ തറപ്പിച്ച് നോക്കി ഇറങ്ങിപ്പോയ അമ്മയുടെ മുഖം ... ആ അമ്മയുടെ മുഖം ആ പെണ്‍കുട്ടി അന്ന് രാത്രിയില്‍ ഓര്‍ത്തിരിക്കുമോ ?

അടുത്ത പോസ്റ്റില്‍ :: ട്രയിനില്‍ ഒരു യാത്ര