Showing posts with label സാമൂഹികം. Show all posts
Showing posts with label സാമൂഹികം. Show all posts

Friday, April 29, 2011

തത്ക്കാല്‍ മാഫിയ

 അത്യാവശ്യമായി പെട്ടന്ന്  യാത്ര ചെയ്യേണ്ടിയവര്‍ക്ക്  ഒരുക്കിയ സംവിധനമാണല്ലോ റെയില്‍‌വേയുടെ തത്ക്കാല്‍ റിസര്‍‌വേഷന്‍. തത്ക്കാല്‍ റിസര്‍‌വേഷനു വേണ്ടി വളരെക്കുറച്ച് ടിക്കറ്റുകള്‍ മാത്രമെ നീക്കി വെച്ചിട്ടും ഉള്ളൂ. യാത്ര തിരിക്കേണ്ട ദിവസത്തിനു മുമ്പുള്ള രണ്ട് ദിവസത്തിനു മുമ്പേ തത്ക്കാല്‍ ടിക്കറ്റ് നല്‍കാറുള്ളൂ. എന്നാല്‍ ബുദ്ധിമുട്ടി വളരെ അകലെ നിന്ന് വന്ന് ക്യു നില്‍ക്കുന്ന എത്ര പേര്‍ക്ക് ഈ ടിക്കറ്റ് കിട്ടും????(എല്ലാവര്‍ക്കും കിട്ടണം എന്നല്ല പറഞ്ഞ് വരുന്നത്)... എനിക്കുണ്ടായ അനുഭവം  ഇന്ന് എറണാകുളം നോര്‍ത്ത് റെയില്‍‌വേ സ്റ്റേഷനില്‍ ഒരു തത്ക്കാല്‍ ടിക്കറ്റ് എടുക്കാനായി പോയി. രാവിലെ ആറുമണീ ആയപ്പോഴേക്കും അവിടെ ചെന്നു. ഒരു പത്തു നാല്‍‌പ്പതു പേര്‍ അവിടെ നില്‍ക്കുകയും ഇരിക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ചെന്ന് ഒരു പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു പേപ്പറൊക്കെ ചുരുട്ടിപ്പിടിച്ച ഒരു ചേട്ടന്‍ ആ പേപ്പര്‍ എന്റെ നേരെ നീട്ടി. ആ പേപ്പറില്‍ ഓരോ കൌണ്ടറിന്റേയും പേര് എഴുതിയിട്ടുണ്ടായിരുന്നു. അതിന്റെ താഴെ താഴേ വരുന്നവര്‍ പേരെഴുതിയിട്ടുണ്ടാ‍ായിരുന്നു. മൂന്നാമത്തെ കൌണ്ടറിന്റെ താഴേയായി ഞാനു പേരെഴുതി.
“ഈ ലിസ്റ്റ് എപ്പോഴാ ചേട്ടാ എഴുതി തുടങ്ങുന്നത്?” എന്ന് ഞാന്‍ ചേട്ടനോട് ചോദിച്ചു.
തലേന്ന് രാത്രിയിലേ ഒന്‍പതും പത്തു മണിക്കും ഒക്കേ വന്ന് ആള്‍ക്കാര്‍ പേരെഴുതും എന്ന് പറഞ്ഞു. ആ ലിസ്റ്റ് അനുസരിച്ചുള്ളതിന്റെ പകുതിപോലും ആള്‍ക്കാര്‍ അവിടെ ഇല്ലായിരുന്നു എന്നതാണ് സത്യം. ആ ലിസ്റ്റില്‍ അനുസരിച്ച് ടിക്കറ്റ് എടുക്കാന്‍ നിന്നാല്‍ ടിക്കറ്റ് കണ്‍ഫേം ആയി കിട്ടില്ലന്ന് ഉറപ്പായിരുന്നു. അവിടെ നിന്ന് നേരെ സൌത്ത് റയില്‍‌വേ സ്റ്റേഷനിലേക്ക് വിട്ടു. അവിടെ ചെന്നപ്പോള്‍ അവിടെ ക്യു നില്‍ക്കുന്നതുമായി ചില പ്രശ്നങ്ങള്‍ നടക്കുകയാണ്. ഒന്നു രണ്ടു പേരോടും പോലീസുകാരനോടും ചോദിച്ചതില്‍ നിന്ന് മനസിലായ കാര്യങ്ങള്‍ ഇവയാണ്.

തലേന്ന്(ഇന്നലെ) രാത്രിയില്‍ തൊട്ടെ ക്യുവില്‍ നിന്ന ചിലരുടെ പേരൊന്നും അവിടെ കറങ്ങി നടക്കുന്ന ലിസ്റ്റില്‍ ഇല്ലത്രെ. ലിസ്റ്റില്‍ പേരില്ലാത്ത അവരെ ക്യുവില്‍ നിന്ന് മാറ്റാന്‍ ആരക്കയോ നോക്കിയന്ന്. ആ പേരില്ല കൂട്ടത്തില്‍ പെട്ട ഒരു നോര്‍‌ത്ത് ഇന്ത്യന്‍ ചേട്ടന്‍ അവരോടങ്ങ് ചൂടായി. ആ ബഹളം ശാന്തമാക്കാന്‍ പോലീസ് വന്നപ്പോഴാണ് ഞാന്‍ അവിടെ എത്തിയത്.

ഇങ്ങനെ ഒരു ലിസ്റ്റ് റെയില്‍‌വേയുടെ അനുമതി ഇല്ലാതെ ആണത്രെ ഉണ്ടാക്കുന്നത്. ആരാണ് ഈ ലിസ്റ്റ് ഉണ്ടാക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല(?). മുന്നില്‍ വരുന്ന ആള്‍ക്കാര്‍ മുന്നില്‍ ക്യു നില്‍ക്കുന്ന രീതിയിലൊന്നും അല്ല ഈ സ്റ്റേഷനുകളില്‍ റിസര്‍വേഷന്‍ . (ടിക്കറ്റ് കൌണ്ടറ് തുറന്നു കഴിഞ്ഞാല്‍ ആള്‍ക്കാര്‍ ലിസ്റ്റിലെ പേരിനനുസരിച്ച് ക്യു നില്‍ക്കുന്നതുകൊന്റ് ക്യു വിന് അനുസരിച്ചല്ല ടിക്കറ്റ് കൊടുക്കുന്നതെന്നും പറയാന്‍ പറ്റില്ല). ആ ക്യുവിന്റെ പുറകില്‍ നിന്ന് കഴിഞ്ഞാല്‍ എട്ടര ആയാലും ടിക്കറ്റ് എടുക്കാന്‍ പറ്റില്ലന്ന് തോന്നിയതിനാല്‍(എന്റെ മുന്നില്‍ എണ്‍പതോളം ആളുകള്‍ ക്യുവില്‍ ഉണ്ടാ‍ായിരുന്നു) വീണ്ടും നോര്‍ത്തിലേക്ക് വന്നു.

ഒരു ഏഴുമണി കഴിഞ്ഞപ്പോള്‍ അവിടെ നിന്ന ഒരാള്‍ ലിസ്റ്റൊക്കെ നോക്കി പേര് വിളിച്ചു മൂന്നു ക്യുവായി ആള്‍ക്കാരെ നിര്‍ത്തി. ഈ മൂന്നു ക്യുവിലേയും ആദ്യത്തെ മൂന്നാലു ആള്‍ക്കാര്‍ ആ ലിസ്റ്റ് എഴുതിച്ച ആളിന്റേയും വായിച്ച ആളിന്റേയും ക്യൂ വായി നിര്‍ത്തുകയും ചെയ്യുന്ന ആളിന്റേയും ഒക്കെ ആള്‍ക്കാര്‍ ആണന്ന് അവരുടെ പെരുമാറ്റ രീതിയില്‍ നിന്ന് മനസിലാക്കാന്‍ പറ്റി. ഇവര്‍ ഏജന്റുമാര്‍ ആയിരിക്കണം. എങ്ങനെയൊക്കെ ആണങ്കിലും ഇവരുടെ ആള്‍ക്കാര്‍ക്കേ ക്യുവിന്റെ ആദ്യത്തെ സ്ഥാനങ്ങളില്‍ എത്താന്‍ പറ്റൂ എന്ന് ഉറപ്പ്. അല്ലങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കേതിരെ റെ‌യില്‍‌വേ പോലീസ് നടപടികള്‍ എടുക്കണാം. തങ്ങളുടെ കൈയ്യിലിരിക്കുന്ന റിസര്‍‌വേഷന്‍ ഫോം എന്താണാന്നോ അതിലെന്താണ് എഴുതിയിരിക്കുന്നതെന്നോ അറിയാന്‍ വയ്യാത്തവര്‍ പോലും ഒരു കൌണ്ടറില്‍ ഇന്ന് ക്യുവില്‍ നില്‍ക്കുന്നത് കണ്ടു.

ക്യുവില്‍ പതിനാറോ പതിനാഴേ ആയി നിന്ന് ടിക്കറ്റ് എടുക്കാന്‍ കൌന്ററില്‍ കൊടുത്തപ്പോഴേക്കും ഞാന്‍ ടിക്കറ്റ് എടുക്കാന്‍ ചെന്ന ട്രയിനിലെ ടിക്കറ്റ് വെയ്‌റ്റിംങ്ങ് ലിസ്റ്റില്‍ 20കഴിഞ്ഞു. പിന്നെ ടിക്കറ്റ് എടുക്കാതെ മടങ്ങി.

മുംബൈ വസായ് റയില്‍‌വേ സ്റ്റേഷനില്‍ സീസണ്‍ സമയത്ത് ഞാന്‍ ടിക്കറ്റ് എടുക്കാന്‍ പോയിട്ടുണ്ട്. അവിടെ റെയില്‍‌വേയിലെ ഉദ്യോഗസ്ഥന്‍/പോലീസ് ആണ് നമുക്ക് തലേന്ന് ടോക്കണ്‍ തരുന്നത്. ആ ലിസ്റ്റില്‍ ഒരു തട്ടിപ്പും വെട്ടിപ്പും നടത്താന്‍ പറ്റില്ലന്നാണ് ഞാന്‍ മനസിലാക്കിയത്. പിറ്റേന്ന് ആ ടോക്കണ്‍ അനുസരിച്ച് നില്‍ക്കണം.

നമ്മുടെ നാട്ടിലെ തത്ക്കാല്‍ തട്ടിപ്പിന് റെയില്‍‌വേയും കൂട്ടു നില്‍ക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ക്യു നില്‍ക്കാന്‍ വേണ്ടി ഇത്രയും ആള്‍ക്കാര്‍ വരുമ്പോള്‍ ഒരു റെയില്‍‌വേ പോലീസുകാരനേയും പോലും അവിടെ കണ്ടില്ല. (മറ്റ് സ്റ്റേഷനുകളിലും ഇങ്ങനെ പെപ്പറില്‍ പേരെഴുതുന്ന പരിപാടി ഉണ്ടങ്കില്‍ ഇത്രയും തട്ടിപ്പ് വേറെ എങ്ങും ഇല്ലന്ന് അവിടെയുള്‍ല ചിലരുടെ സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു.)

റെയില്‍‌വേ റ്റഹ്ന്നെ നേരിട്ട് ഒരു ടോക്കണ്‍ സിസ്റ്റം നടപ്പിലാക്കിയാല്‍ ഇത്തരം മാഫിയാകളെ ഒഴിവാക്കാന്‍ പറ്റും എന്നാണ് തോന്നുന്നത്. ഒരാള്‍ക്ക് രണ്ടോ മൂന്നോ തത്ക്കാല്‍ ടിക്കറ്റേ നല്‍കുകയുള്ളൂ എന്നൊരു നിയമ കൂടി ഉണ്ടാക്കണം. കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞ് രാത്രിയില്‍ റിസര്‍‌വേഷന്‍ കൌണ്ടറിനു മുന്നില്‍ കാത്തു കെട്ടിക്കിടക്കുന്ന ജനങ്ങളുടെ ദുരിതം കണ്ടില്ലന്ന് റെയില്‍‌വേ നടിക്കരുത്.

ക്യു നില്‍ക്കാന്‍ വേണ്ടി നില്‍ക്കാന്‍ ഉണ്ടാക്കുന്ന ലിസ്റ്റ് അനധികൃതമാണാങ്കില്‍ അതിനെതിരെ നടപടി എടുക്കേണ്ടാത് റയി‌ല്‍‌വേ ആണ്. റ്റഹ്ങ്ങള്‍ക്കാരും പാരാതി തന്നില്ല അതുകൊണ്ട് നടപിടി എടുക്കുന്നില്ല എന്ന് പറയരുത്. പരാതി കിട്ടിയാലേ ഇത്തരം സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങളേ തടയൂ എന്നുള്ള പിടിവാശി എടുക്കരുത് . തത്ക്കാല്‍ ടിക്കറ്റ് എടുത്ത അത് ലാഭത്തിന് മറിച്ചു വില്‍ക്കുന്നവരെ തടയാല്‍ കഴിയുന്നില്ലങ്കില്‍ പിന്നെ നമുക്കെന്തിനാണ് നിയമം.

{ഏതായാലും ഇന്ന് ടിക്കറ്റ് കിട്ടിയില്ല... നാളെ രാവിലെ വേറെ ഏതെങ്കിലും സ്റ്റേഷനില്‍ പോയി നിന്ന് നോക്കണം. എറണാകുളം നോര്‍ത്ത് /സൌത്ത് സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് കിട്ടുമെന്നുള്ള പ്രതീക്ഷ ഇല്ല)
  ശുഭയാത്ര....   (ചിത്രം :: http://www.indianrail.gov.in/ എന്ന സൈറ്റിലെ  ഹോം പേജിലെ ഹെഡര്‍) 

Wednesday, August 4, 2010

ശനി പിടിച്ച ഗാന്ധിപ്രതിമ

പത്തനംതിട്ടയിലെ സെന്‍‌ട്രല്‍ ജംഗക്ഷനില്‍ 2003 മുതല്‍ ഗാന്ധിപ്രതിമയുണ്ട്. അന്നുമുതല്‍ ഇന്നുവരെപത്തനംതിട്ടയിലെ ഒട്ടുമിക്ക സമരങ്ങള്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നത് ഈ ഗാന്ധിപ്രതിമയുടേ ചുവട്ടിലാണ്. ഏതായാലും 2009 ഏപ്രില്‍ 14 മുതല്‍ ഗാന്ധിപ്രതിമയ്ക്ക് അത്രയ്ക്ക് നല്ല കാലം അല്ലായിരുന്നു. 2010 ജൂലൈ 11 ആം തീയതിയോടെ ഗാന്ധിപ്രതിമയുടെ ദുരന്തം പൂര്‍ണ്ണമായി. ജൂലൈ 11 രാത്രിയില്‍ ലോറി ഇടിച്ചതോടെ(ഇടിപ്പിച്ചതോ?) പ്രതിമ നിന്ന പ്ലാറ്റ്ഫോം തകരുകയും പ്രതിമയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ കൈകള്‍ നഷ്ടപ്പെട്ട ഗാന്ധിപ്രതിമയെ ഒരു നീല ടാര്‍പ്പാ കൊണ്ട് പൊതിഞ്ഞ് സെന്‍‌ട്രല്‍ ജംഗക്ഷനില്‍ തന്നെ വച്ചിട്ടൂണ്ട്. എന്തിനാണ് ഈ പ്രതിമ ഇവിടെതന്നെ ഇങ്ങനെ വച്ചിരിക്കുന്നതന്ന് അറിയില്ല.

2009 ഏപ്രില്‍ 14 നാണ് ലോക്സഭാതിരഞ്ഞെടുപ്പോട് അനുബന്ധിച്ച് നടന്ന് കൊട്ടിക്കലാശത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഫ്ലക്സുകളും കൊടികളും ഉയര്‍ത്തിയ തടികഷ്ണങ്ങള്‍ കൊണ്ട് പുറം പൊളിഞ്ഞ ഗാന്ധിപ്രതിമയുടെ പുനര്‍‌നിര്‍മ്മാണത്തിന് നേരെ രാഷ്ട്രീയപാര്‍ട്ടികല്‍ മുഖം തിരിച്ചു എങ്കിലും പ്രതിമസ്ഥാപിച്ച ജേസിസ് തന്നെ പുനര്‍നിര്‍മ്മാണത്തിനുള്ള ചിലവ് വഹിക്കുകയും പ്രതിമയുടെ കേടുപാടുകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. (ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരത്തിന് എതെങ്കിലും കേടുപാടുകള്‍ സംഭവിച്ചായിരുന്നെങ്കില്‍ വമ്പിച്ച പ്രതിഷേധയോഗം നടത്തി കൊടിമര പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് പിരിവ് അവര്‍ കെങ്കേമം ആക്കിയേനെ. സ്വന്തമായി ഒരു വടിയല്ലാതെ കൊടിയില്ലാത്ത ഗാന്ധിജിക്ക് എന്ത് സംഭവിച്ചാലും എന്ത്???)

പുറം തിരിച്ച് കിട്ടിയ ഗാന്ധിജിക്ക് പിന്നീടും നിക്കപ്പൊറുതി ഉണ്ടായിട്ടില്ല. പത്തനംതിട്ടയില്‍ എന്തെങ്കിലും ഒരു പരിപാടി നടന്നാല്‍ അതിന്റെ ഫ്ലക്സ് ഗാന്ധിപ്രതിമയില്‍ കെട്ടിവച്ചില്ലങ്കില്‍ എന്തോ ഒരു പോരായ്മായായി പല സംഘാടകര്‍ക്കും തോന്നുകയും ചെയ്തതിന്റെ ഫലമായി ഗാന്ധിപ്രതിമ ഫ്ലക്സ് താങ്ങിയായി രൂപാന്തരപെട്ട് തുടങ്ങിയപ്പോള്‍ ജില്ലാഭരണകൂടം രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുകയും ഗാന്ധിപ്രതിമയില്‍ ഫ്ലക്സോ കൊടികളോ കെട്ടുകയില്ലന്ന് ഗാന്ധിയെ പിടിച്ച് പാര്‍ട്ടികള്‍ സത്യം ചെയ്തു. പിന്നീട് വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുമ്പോഴാണ് കഷ്ടകാലം ലോറിയുടെ രൂപത്തില്‍ ഗാന്ധിപ്രതിമയില്‍ വന്നിടിച്ചത്. അതോടെ പ്രതിമയെ റോഡിലേക്ക് ഇറക്കിവച്ച് ടാര്‍പ്പാകൊണ്ട് മൂടുകയും പ്ലാറ്റ്ഫോം വീണ്ടും പണിയാനും തുടങ്ങി. ഒരു പ്രധാന പ്രശ്നം എന്താണന്ന് വച്ചാല്‍ ലോറി വന്ന് ഇടിച്ചതോടെ പ്രതിമയുടെ പലഭാഗങ്ങളും അടരുകയും പൊട്ടുകയും ചെയ്തു. ഈ പ്രതിമകളെക്കുറിച്ചൊക്കെ അറിയാവുന്നവര്‍ പറയുന്നത് ലോറിയുടെ ഇടികിട്ടിയ ഗാന്ധിപ്രതിമ ഇനി അവിടെ വയ്ക്കാന്‍ കൊള്ളില്ലാന്നാണ്. ഈ ഗാന്ധിപ്രതിമ വയ്ക്കാന്‍ കൊള്ളില്ലങ്കില്‍ പിന്നെന്തിനാണ് പ്രതിമയെ ടാര്‍പ്പാ പൊതിഞ്ഞ് വച്ചിരിക്കുന്നതന്ന് മനസിലായിട്ടില്ല. എല്ലാവരും ഗാന്ധി പ്രതിമ കണ്ടോട്ടെ എന്നാണങ്കില്‍ ആ ടാര്‍പ്പാളിന്‍ മാറ്റിയിട്ട് വയ്ക്കാമായിരുന്നു.അങ്ങനെയായിരുന്നെങ്കില്‍ നമ്മള്‍ ഗാന്ധിപ്രതിമയോട് എന്തെല്ലാം ചെയ്തിട്ടുണ്ടന്ന് നമുക്കൊന്ന് അടുത്തറിയുകയും ചെയ്യാമായിരുന്നു.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം എടുത്ത ഗാന്ധിപ്രതിമയുടെ ചിത്രങ്ങള്‍

പുറം പോയ ഗാന്ധിജി : 2009 ഏപ്രിലില്‍ എടുത്ത ചിത്രം2010 ജനുവരി ഒന്നിന് എടുത്ത ചിത്രം
ഗാന്ധിയുടെ വടിയില്‍ ആരോ ഒരു കൊടി കെട്ടിവച്ചിരിക്കുന്നു

ഇങ്ങനെയൊക്കെയാണ് നമ്മള്‍ ഗാന്ധി പ്രതിമയോട് ചെയ്യുന്നത്

2010 ആഗസ്റ്റ് ന് എടുത്ത ഗാന്ധിപ്രതിമയുടെ ചിത്രം

ഇപ്പോള്‍ പ്രതിമ ഇങ്ങനെ ടാര്‍പ്പാളിന്‍ ഇട്ട് കെട്ടിവച്ചിരിക്കുകയാണ്. കൈവരികള്‍ ഒന്നും ഇല്ലാത്ത ഈ ഗാന്ധിപ്രതിമയെ ചുറ്റിയാണ് സെന്‍‌ട്രല്‍ ജംഗക്ഷനില്‍ യു ടേണ്‍ എടുക്കുന്നത്.

പത്തനംതിട്ടയിലെ ഗാന്ധിപ്രതിമയെ സംബന്ധിച്ച മറ്റ് പോസ്റ്റുകള്‍ ഇവിടെ വായിക്കാം..

http://shibu1.blogspot.com/search/label/ഗാന്ധിജി

Friday, January 1, 2010

ഗാന്ധി(പ്രതിമ)യോട് നമ്മള്‍ ചെയ്യുന്നത് .....

പത്തനംതിട്ട സെന്‍‌ട്രല്‍ ജംഗഷനില്‍ തലയുയര്‍ത്തിപിടിച്ച് നില്‍ക്കുന്ന ഒരു ഗാന്ധി പ്രതിമ ഉണ്ട്. പത്തനംതിട്ടയിലെ ഒട്ടുമിക്ക സമരങ്ങള്‍ തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്നത് ഈ ഗാന്ധിപ്രതിമയുടേ ചുവട്ടില്‍ നിന്നാണ്. ഇന്നു (01-01-2010) കണ്ട ഗാന്ധിപ്രതിമ ഇങ്ങനെയാണ്.

കഴുത്തില്‍ ഉണങ്ങിയ പൂമാലകള്‍ ...

ബ്രിട്ടീഷ് അടിമത്വം പൊട്ടിച്ചെറിഞ്ഞ ആ മനുഷ്യന്റെ കാലുകളില്‍ ഉണങ്ങിയ പൂമാലകളിലെ വാഴവള്ളികള്‍ ചങ്ങലകളായി പിണഞ്ഞ് കിടക്കുന്നു ...

ആ മനുഷ്യന്റെ വടിയിലേക്ക് ഞാന്‍ നോക്കി...

അതില്‍ ആരോ ഒരു പതാക മുറുക്കി കെട്ടിയിരിക്കുന്നു....

വടിയുടെ അടിവശത്തുനിന്ന് താഴേക്ക് നീണ്ടുകിടക്കുന്ന കരിഞ്ഞതും പാതി കരിഞ്ഞതുമായ പൂമാലകള്‍ ...


നമുക്കെന്തിനാണ് ഗാന്ധിപ്രതിമകള്‍ ... ഗാന്ധി എന്ന മനുഷ്യനെ ഓര്‍ക്കാനോ അതോ എല്ലാത്തിനും മൂകസാക്ഷി ആക്കാനോ? ദേശീയ പതാകയോട് കാണിക്കുന്ന ആദരവിന്റെ പകുതിയെങ്കിലും ഈ മനുഷ്യന്റെ പ്രതിമയോടും കാണിക്കേണ്ടതല്ലേ?? ഈ മനുഷ്യന്‍ ഇല്ലായിരുന്നുവെങ്കില്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ പതാക താണ് ത്രിവര്‍ണ്ണ പതാക നമ്മുടെ നാട്ടില്‍ ഉയരുമായിരുന്നോ??

സമരങ്ങള്‍ക്ക് സാക്ഷിയാക്കാനും ഗാന്ധിജയന്തിയിലും രാഷ്ട്രീയ വിജയാഹ്ലാദദിനത്തിലും പൂമാലകള്‍ ഇടാന്‍ വേണ്ടിമാത്രമായി നമുക്ക് ഗാന്ധിപ്രതിമകള്‍ മാറുന്നു...


ഒരിക്കല്‍ ഈ പ്രതിമയ്ക്ക് പുറം നഷ്ടപ്പെട്ടതായിരുന്നു..... (അതിവിടെ വായിക്കാം..)

കുറച്ചുനാളുകള്‍ക്ക് ശേഷം പുറം തിരിച്ചു കിട്ടി ...
പക്ഷേ... ഇന്ന്

കഴുത്തിലും കാലിലും ഉണങ്ങിയ മാലകള്‍ ..
വടിയില്‍ ആരോ ‘കെട്ടിക്കൊടുത്ത‘ പതാക !!!!

ദയവായി ഈ മഹാത്മാവിനെ ഇങ്ങനെ നിന്ദിക്കാതിരുന്നുകൂടേ....

Tuesday, December 8, 2009

പരശുറാമിലെ തുറന്ന കക്കൂസ്

ഇന്ന് (ഡിസംബര്‍ 8 ചൊവ്വ) എറണാകുളത്തേ ക്ക് വന്ന പരശുറാമിലെ ഒരു കമ്പാര്‍ട്ടു മെന്റില്‍ (അവസാനത്തുനിന്നുള്ള അഞ്ചാമത്തെ കമ്പാര്‍ട്ടു മെന്റ് ) മൂത്രം ഒഴിക്കാനായി കയറി. മൂത്രം ഒഴിക്കാന്‍ നിന്നപ്പോള്‍ നല്ല തണുത്തകാറ്റ് . നോക്കിയപ്പോള്‍ ബാത്ത് റൂമിന് ജനലില്ല.... ഇങ്ങനെയുള്ള ബാത്ത് റൂമില്‍ ഇരിക്കുന്നതും റയില്‍‌വേട്രാക്കിന്റെ സൈഡില്‍ ഇരിക്കുന്നതും തമ്മില്‍ എന്താണ് വെത്യാസം?????

റയില്‍‌വേയ്ക്ക് നല്ല ലാഭം ഉണ്ടാക്കി കൊടുക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. 99 ശതമാനം ആളുകളും ടിക്കറ്റ് എടുത്ത് തന്നെയാത്ര ചെയ്യുന്നവരാണ് . അത്യാവശം ഉള്ളവര്‍ മാത്രമാണ് ട്രയിനിലെ ബാത്ത് റൂമുകള്‍ ഉപയോഗിക്കുന്നത്. ‘പിടിച്ച് നില്‍ക്കാനാവാതെ’ ഇത്തരം ബാത്ത് റൂമില്‍ ‘അകപ്പെടേണ്ടി‘ വരുന്നവരുടെ അവസ്ഥ എന്തായിരിക്കും എന്ന് മനസിലാക്കാന്‍ വലിയ പഠിത്തം ഒന്നു വേണ്ട. .... ട്രയിനിലെ ബോഗികള്‍ ശരിക്കും പരിശോധിച്ചിട്ട് തന്നെയല്ലേ ഓടിക്കുന്നത് ?
(വീഡീയോ താഴെ കാണാം...)
നമ്മുടെ റയില്‍‌വേ മന്ത്രിയുടെ നാട്ടില്‍ക്കൂടി പോകുന്ന ട്രയിനാണ് ഇതെന്ന് ഓര്‍ക്കണം. നമ്മുടെ മലയാളികള്‍ക്ക് ഇതൊക്കെ മതിയന്ന് എല്ലാവരും കരുതിയിട്ടുണ്ടാവും... മിക്കപ്പോഴും ട്രയിനുകളിലെ ബാത്ത് റൂമില്‍ വെള്ളം ഉണ്ടാവാറില്ല. കഴിഞ്ഞ ശനിയാഴ്ച് പോയ ബാംഗ്ലൂര്‍ - കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസിലെ അവസാനത്തെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ ബാത്ത് റൂമില്‍ വെള്ളം ഇല്ലായിരുന്നു.

നമ്മള്‍ മലയാളികള്‍ എല്ലാം സഹിക്കുമെന്ന് റയില്‍‌വേയ്ക്കും അറിയാം....

:: ഇത് ഓര്‍ക്കുക ::
ശുഭയാത്ര അശുഭയാത്ര ആകാതിരിക്കാന്‍ റയില്‍‌വേ കമ്പാര്‍ട്ടുമെന്റിലെ ബാത്ത്‌റൂമില്‍ കയറി ഇരിക്കുന്നതിനു മുമ്പ് വെള്ളവും ജനലിനു കതകും ഉണ്ടന്ന് ഉറപ്പുവരുത്തുക....

Thursday, November 26, 2009

കേരളപോലീസ് ഇവരെ പിടിക്കാത്തതെന്താ ???


പിണറായി വിജയന്റെ പരാതികിട്ടി ഒരാഴ്ചയ്ക്കുള്ളില്‍ പിണറായി വിജയന് അപകീര്‍ത്തി കരമായ ഇമെയില്‍ ഉണ്ടാക്കിയ ആളെ കണ്ടെത്തുകയും അത് ഫോര്‍വേഡ് ചെയ്ത ലക്ഷക്കണക്കിന് ആളുകളില്‍ നിന്ന് അവരുടെ പ്രതിനിധിയായി രണ്ടുപേരെ കണ്ടെത്തി അറസ്റ്റ് ചെയ്ത് പത്രങ്ങളിലൂടെയും ചാനലുകളിലൂടയും ജനങ്ങളെ അറിയിച്ച പോലിസിന്റെ ‘സാഹസികമായ സൈബര്‍ അന്വേഷ്ണ‘ത്തെ ആദ്യം തന്നെ അഭിനന്ദിക്കട്ടെ. ഈ പ്രതിക ളുടെ ചിത്രങ്ങള്‍ തങ്ങളുടെ ഒന്നാം
പേജില്‍ തന്നെ തങ്ങളുടെ പത്രത്തിന് തലക്കെട്ടിന് താഴെത്തന്നെ കൊടുത്ത് തങ്ങളുടെ പത്രപ്രവര്‍ത്തനം വെറും വാണിജ്യമല്ലന്നും തെളിയിച്ച പത്രധര്‍മ്മത്തെയും അഭിനന്ദിക്കുന്നു. മൂന്നാമതായി ഒരിക്കല്‍കൂടി നമ്മുടെ പോലീസിന് അഭിനന്ദനം രേഖപ്പെടുത്തട്ടെ; കൊലപാതക പ്രതികള്‍ക്കും പെണ്‍‌വാണിഭപ്രതികള്‍ക്കും ഗുണ്ടകള്‍ക്കും പത്രക്കാര്‍ ഫോട്ടോ എടുക്കാന്‍ വരുമ്പോള്‍ മുഖം മറയ്ക്കാന്‍ ഏര്‍പ്പെടുത്തി യിരുന്ന സൌകര്യം വ്യാജ ഇമെയില്‍ പ്രതികള്‍ക്ക് നല്‍കാതിരുന്നതിനാണ് മൂന്നാമത്തെ അഭിനന്ദനം. കേരളം കണ്ട ഏറ്റവും വലിയ സൈബര്‍ ഭീകരന്മാരായിരുന്നല്ലോ അവര്‍ !!!!!!

സൈബര്‍ കുറ്റങ്ങള്‍ തടയാന്‍ നമ്മുടെ കേരളപോലീസ് നടത്തുന്ന എല്ലാ പ്രവര്‍ത്തന ങ്ങളേയും പിന്തുണയ്ക്കുന്നു. കേരളപോലീസിനെ കുറിച്ചും, സൈബര്‍ കുറ്റങ്ങളെക്കുറിച്ചും , ഐറ്റി ആക്റ്റിനെക്കുറിച്ച് അറിയുന്നതിനും നിങ്ങള്‍ക്ക് കേരള പോലീസിന്റെ വൈബ് സൈറ്റില്‍ ചെന്ന് നോക്കാവുന്നതാണ് . നിങ്ങള്‍ ഏത് വൈബ് സൈറ്റ് അഡ്രസായിരിക്കും കേരളപോലീസി
ന്റെ വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നത്. സ്വാഭാവികമായി ഇന്റെ‌ര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ 80% ആളുകളും http://www.keralapolice.com/ എന്ന അഡ്രസ് ഉപയോഗിച്ചായിരിക്കും കേരളപോലീസിന്റെ സൈറ്റിലേക്ക് പോകാന്‍ ശ്രമിക്കുന്നത്. http://www.keralapolice.com/ എന്ന അഡ്രസ് ടൈപ്പ് ചെയ്ത് കാത്തിരിക്കുന്നവരുടെ മുന്നിലേക്ക് വരുന്നത് ഇങ്ങനെ ഒരു സൈറ്റായിരിക്കും.




നമ്മുടെ കേരളാപൊലീസ് ആത്മീയ മന്നയുടെ മൊത്തവിതരണക്കാരായോ എന്ന് നിങ്ങള്‍ സംശയിച്ച് നില്‍ക്കുവായിരിക്കും. നമ്മുടെ കേരളാപോലീസിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണമെങ്കില്‍ http://www.keralapolice.org/ എന്നു തന്നെ അഡ്രസ്‌ബാറില്‍ ടൈപ്പ് ചെയ്തുകൊടുക്കണം.

ഇനി http://www.keralapolice.net/ എന്ന സൈറ്റ് ഒന്നു എടുത്തു നോക്കൂ...

ഇതും കണ്ട സ്ഥിതിക്ക് http://www.mannaexpress.com/ എന്ന സൈറ്റു കൂടി കണ്ടു നോക്കൂ.

ഇപ്പോള്‍ ഒരു ഏകദേശ ധാരണയായി കാണുമല്ലോ? http://www.keralapolice.com/ , http://www.keralapolice.net/ , http://www.mannaexpress.com/ എന്ന സൈറ്റുകളുടെ ഉള്ളടക്കം ഒന്നുതന്നെ ആണ്. ഒരേ സോഴ്സ് കോഡുതന്നെയാണ് മൂന്ന് സൈറ്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഈ സൈറ്റുകളിലെ ഹിറ്റ് കൌണ്ടറുകള്‍ ശ്രദ്ധിച്ചാല്‍ പെട്ടന്ന് ഇത് മനസിലാക്കാം.


തങ്ങള്‍ ആരാണന്ന് http://www.keralapolice.com/ , http://www.keralapolice.net/ , http://www.mannaexpress.com/ എന്ന സൈറ്റിന്റെ നടത്തിപ്പുകാര്‍ പറയുന്നത് കാണുക.

ദൈവ വചനവുമായി പൊരുത്തപെടുന്നവര്‍ ആണ് കേരളപോലീസ് എന്ന് മന്ന‌ എക്സ്‌പ്രക്സ്കാരന് തോന്നിയത് എന്തുകൊണ്ടാണന്ന് അറിയില്ല. ജനങ്ങളെ തെറ്റിധരിപ്പിക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടി ആയിരിക്കണം mannaexpress നടത്തിപ്പുകാര്‍ http://www.keralapolice.com/ , http://www.keralapolice.net/ എന്നീ സൈറ്റുകള്‍ തുടങ്ങിയിരിക്കുന്നത്. ആദ്യം പറഞ്ഞിരിക്കുന്ന മെയില്‍ അയിച്ചവര്‍ ചെയ്തിരിക്കുന്ന കുറ്റവും ഇതുതന്നെ ആണന്നല്ലേ നമ്മുടെ പോലീസ് പറയുന്നത്; മെയിലില്‍ പറഞ്ഞിരിക്കുന്ന ആളെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ തെറ്റിധാരണപരത്തി അപകീര്‍ത്തി പ്പെടുത്തുക. mannaexpress നടത്തിപ്പുകാരും ചെയ്തിരിക്കൂന്നത് ഇതുതന്നെയല്ലേ?? IT Act as amended by Information Technology (Amendment) Act 2008 ല്‍ XI. OFFENCES എന്ന സെക്ഷനില്‍ പറഞ്ഞിരിക്കുന്ന കുറ്റങ്ങളിലൊന്നും mannaexpress ല്‍ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലേ??


ഗവണ്‍‌മെന്റ് സ്ഥപനങ്ങളുടെ പേരോ , ഗവണ്‍‌മെന്റ് നടത്തുന്നതോ എന്നോ മറ്റുള്ളവര്‍ക്ക് തോന്നല്‍ ഉണ്ടാക്കുന്ന രീതിയില്‍ സ്വകാര്യ സ്ഥാപനങ്ങളുടെ (കമ്പിനി) പേരിന്റെ കൂടെ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നമ്മുടെ നാട്ടില്‍ ഇപ്പോഴും ഉണ്ടന്ന് തോന്നുന്നു. (പണ്ട് കോളേജില്‍ കമ്പിനി ലോ പഠിച്ചപ്പോള്‍ പഠിച്ചതാണ്.). കമ്യൂണിറ്റി സൈറ്റുകളില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കുന്നത് ഗുരുതരമായ കുറ്റമാണല്ലോ? പിന്നെ എന്തുകൊണ്ട് നമ്മുടെ കേരളപോലീസിന് http://www.keralapolice.com/ , http://www.keralapolice.net/ , എന്നീ സൈറ്റുകള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. സ്വന്തം കണ്ണിലെ കോല്‍ എടുക്കാതെ മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാന്‍ എങ്ങനെ കഴിയും ???



http://www.keralapolice.com/ , http://www.keralapolice.net/ , http://www.mannaexpress.com/ എന്നീ മൂന്ന് സൈറ്റുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒരാള്‍ തന്നെയാണ് . താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ..



http://www.keralapolice.info/ എന്നൊരു സൈറ്റ് രജിസ്റ്റ്‌ര്‍ ചെയ്തിട്ടുണ്ടങ്കിലും അതിപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കപെടേണ്ടതും കുറ്റവാളികള്‍ ശിക്ഷിക്കപെടേണ്ടതു തന്നെയാണ് . പതിനായിരക്കണക്കിന് ആളുകള്‍ ഫോര്‍വേഡ് ചെയ്ത മെയിലിന്റെ പേരില്‍ രണ്ട് പേര്‍മാത്രം കുറ്റവാളികളായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കേണ്ടിവരുന്നത് എന്ത് കുറ്റന്വേഷ്‌ണത്തിന്റെ പേരിലാണങ്കിലും അത് നല്ല ഒരു നടപടിക്രമം അല്ല. മെയില്‍ ഫോര്‍‌വേഡ് ചെയ്തവരില്‍ രണ്ടുപേര്‍ മാത്രം എങ്ങനെ പിടിക്കപെട്ടു. ??? ഫോര്‍വേഡ് മെയിലിന്റെ താഴെ സിഗ്‌നേച്ചറായി പേരും അഡ്രസും ഫോണ്‍‌നമ്പരും വയ്ക്കുന്നവര്‍ സൂക്ഷിക്കുക....

------------------------------------------------

:: update ::

മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അത് വലുതായി കാണിക്കുന്നില്ല എന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അവസാനത്തെ ചിത്രത്തിലെ കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ് ::

MannaExpress.com Whois Record ( Manna Express )

Registrant:
none
130-12-97 th ave
Richmond Hill, NY 11419
US
7183008865

Domain Name: MANNAEXPRESS.COM

Administrative Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Technical Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Record last updated 09-15-2008 04:52:46 PM
Record expires on 04-30-2010
Record created on 04-29-2003

Domain servers in listed order:
NS0.DIRECTNIC.COM 74.117.217.20
NS1.DIRECTNIC.COM 74.117.222.20


KeralaPolice.com Whois Record ( Kerala Police )

Registrant:
none
130-12-97 th ave
Richmond Hill, NY 11419
US
7183008865

Domain Name: KERALAPOLICE.COM

Administrative Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Technical Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Record last updated 09-15-2008 04:52:06 PM
Record expires on 04-29-2010
Record created on 04-29-2000

Domain servers in listed order:
NS0.DIRECTNIC.COM 74.117.217.20
NS1.DIRECTNIC.COM 74.117.222.20


KeralaPolice.net Whois Record ( Kerala Police )

Registrant:
none
130-12-97 th ave
Richmond Hill, NY 11419
US
7183008865

Domain Name: KERALAPOLICE.NET

Administrative Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Technical Contact:
Baby, William
130-12-97 th ave
Richmond Hill, NY 11419
US
7183008865

Record last updated 09-15-2008 04:52:06 PM
Record expires on 04-29-2010
Record created on 04-29-2000

Domain servers in listed order:
NS0.DIRECTNIC.COM 74.117.217.20
NS1.DIRECTNIC.COM 74.117.222.20


Wednesday, November 18, 2009

എറിയാന്‍ പുതിയ ബസ് വന്നു ......



തിരുവനന്തപുരത്തെ സമരക്കാര്‍ക്ക് സന്തോഷ വര്‍ത്തമാനം...

അവര്‍ക്ക് എറിഞ്ഞു തകര്‍ക്കാന്‍ പുതിയ ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ (കണ്ണാടി) ബസുകള്‍ ഇന്നു മുതല്‍ തിരുവനന്തപുരം ഓടിത്തുടങ്ങി.ഇന്നലെവരെ സമരക്കാര്‍ക്ക് എറിയണമെങ്കില്‍ ബസിന്റെ മുന്നിലോ പുറകിലോ ചെന്നു നിന്ന് എറിയണമായിരുന്നു. ഇനി മുതല്‍ സൈഡില്‍ നിന്ന് എറിഞ്ഞാലും ലോ-ഫ്‌ളോര്‍ ബസുകളുടെ കണ്ണാടി തകര്‍ന്നുകൊള്ളും. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ എപ്പോഴും ഇല്ല എന്നത് ഒരു പ്രശ്നമായി കരുതേണ്ടതില്ല. ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ വരുന്നതുവരെ കല്ലുകൊണ്ട് കാത്തുനില്‍ക്കണം എന്നു മാത്രം.(തമ്പാനൂരെ കെ.എസ്.ആര്‍.റ്റി.സി. സറ്റ്‌നാന്‍ഡില്‍ നിന്ന് ലോ-ഫ്‌ളോര്‍ ബസുകളുടെ ടൈംടേബിള്‍ വാങ്ങിച്ചിട്ട് സമരം അക്രമാശക്ത മാക്കിയാല്‍ ലോ-ഫ്‌ളോര്‍ ബസ് മിസ്സാകില്ല. നൂറ്റമ്പതോളം വോള്‍വോ ബസുകള്‍ തിരുവന്തപുരത്ത് ഓടാന്‍ വരുന്നുണ്ട്) ചുറ്റിനും കണ്ണാടിയുള്ളതുകൊണ്ട് ഏറ് ലക്ഷ്യം തെറ്റുമോ എന്നുള്ള പേടിയും വേണ്ട. (പടം കണ്ടു നോക്ക് ..)

ലോ-ഫ്‌ളോര്‍ ബസുകള്‍ക്ക് കല്ലേറുയരുതേ എന്ന് തെറ്റിയില്‍ മന്ത്രി പറഞ്ഞത് ആരും കാര്യമാക്കേണ്ടതില്ല. നമ്മുടെ മന്ത്രിസഭയിലെ ചില മന്ത്രിമാര്‍ തന്നെ വെളിപ്പെടുത്തിയിട്ടു ള്ളത് തങ്ങള്‍ ട്രാന്‍‌സ്‌പോര്‍ട്ട് ബസുകള്‍ക്ക് കല്ലെറിഞ്ഞാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയതന്നാണ്. നമ്മുടെ മുഖ്യമന്ത്രിതന്നെ ട്രാന്‍‌സ്‌പോര്‍ട്ട് ബസുകള്‍ക്ക് കല്ലെറിയുന്ന തിനെ ന്യായീകരിച്ചിട്ടുണ്ട്. മുന്‍ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാറിനോടാണ് മുഖ്യമന്ത്രി (മുന്‍‌പ്രതിപക്ഷനേതാവ്) ബസുകള്‍ക്ക് കല്ലെറിയുന്നതിനെ ന്യായീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് ..”സര്‍ക്കാരിന്റെ വിരുദ്ധമായ നിലപാടുകളില്‍ പ്രതിഷേ ധിക്കാന്‍ കുട്ടികളുടേയും ചെറുപ്പക്കാരുടേയും കൈകളീല്‍ കിട്ടുന്നത് കെ.എസ്.ആര്‍.റ്റി.സി. ബസുകളാണ്.അതെന്ത് വന്നാലും അടിച്ച് തകര്‍ക്കും ...”. ഇത് ഞാന്‍ പറഞ്ഞിട്ട് വിശ്വാസമായില്ലങ്കില്‍ കെ.ബി.ഗണേശ് കുമാര്‍ തന്നെ പറയട്ടെ. ദാ ഇതൊന്ന് കണ്ട് നോക്ക്...


ബസിനകത്ത് ഭയങ്കര സെറ്റപ്പാണന്നാണ് പറയുന്നത്. എത്ര ദിവസം ഈ സെറ്റപ്പ് ഉണ്ടാവുമെന്ന് ചോദിക്കരുത്. ആധുനിക രീതിയില്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, അനായാസേന കയറാനും ഇറങ്ങാനും തരത്തില്‍ സംവിധാനം ചെയ്ത താഴ്ന്ന പ്ലാറ്റ് ഫോറം, വീല്‍ചെയര്‍ ഉറപ്പിക്കാനുള്ള സൗകര്യം, ലാപ് ടോപ്പും മൊബൈല്‍ ഫോണും ചാര്‍ജ് ചെയ്യാനുള്ള പ്ലഗ്ഗുകള്‍, എന്‍ജിന്‍
പുറകുവശത്തായതിനാലുള്ള ശബ്ദരഹി ത യാത്ര, ഓട്ടോമാറ്റിക് റിയര്‍ വ്യൂ മിറര്‍, ബസ്സിനുള്ളിലെ എല്ലാ തൂണുക ളിലും വാഹനം നിര്‍ത്തിക്കാനുള്ള സ്‌റ്റോപ് സ്വിച്ചുകള്‍, എല്‍.സി.ഡി
ഡസ്റ്റിനേഷന്‍ ബോര്‍ഡുകള്‍, സ്‌റ്റോപ്പുകള്‍ വിളിച്ചുപറയാന്‍ ഡ്രൈവര്‍ ക്യാബിനില്‍ മൈക്ക്, ഓട്ടോമാറ്റിക് ഗിയര്‍ തുടങ്ങിയവയാണ് ലോ-ഫ്‌ളോര്‍ എ.സി. വോള്‍വോ ബസ്സിലെ സൗകര്യങ്ങള്‍. ( ഇത്
മാതൃഭൂമിയില്‍ നിന്ന് കോപ്പി പെസ്റ്റ് ചെയ്തതാണ്.).കുറച്ചുനാള്‍ കഴിയുമ്പോഴു പ്ലഗ്ഗും, സ്വിച്ചും, എല്‍.സി.ഡി.യും , മൈക്കും ഒക്കെ കാണുമോ എന്ന് സംശയം ഉണ്ട്. അതുകൊണ്ട് ഈ ബസുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് തിരുവന്തപുരത്ത് ചെന്ന് ബസില്‍ കയറേണ്ടതാണ്. കൊച്ചിയിലുള്ളവര്‍ കുറച്ചു ദിവസം കൂടി ക്ഷമിച്ച് തങ്ങളുടെ നാട്ടില്‍ വരുന്ന ബസില്‍ കയറേണ്ടതാണ്.

കൊച്ചിക്കാര്‍ക്ക് ഈ ലോ-ഫ്‌ളോര്‍ ബസുകളില്‍ പെട്ടന്ന് കയറാമെന്നൊങ്ങും വിചാരിക്കേ ണ്ട. വരുന്ന ബസ് ആര് നിയന്ത്രിക്കുന്നതാണ് നല്ലത് എന്ന് കൊച്ചി കോര്‍പ്പറേഷന്‍ ഗവേഷ്‌ണം നടത്തി തുടങ്ങിയിട്ടെയുള്ളു.(ഇപ്പോള്‍ മുപ്പത് ബസ് തിരുവന്തപുരത്തിനും അമ്പതുബസ് എറണാകുളത്തിനും ആണന്നാണ് കണക്ക്. ഈ അമ്പത് ബസ് കൊച്ചിയില്‍ എവിടെ ഓടിക്കും എന്നതും ഗവേഷ്‌ണ വിഷയമാണ്. പിന്നീട് ബസിന്റെ എണ്ണം കൂടും.) കെ.എസ്.ആര്‍.റ്റി.സി വണ്ടി ഓടിച്ചോളാം എന്ന് സമ്മതിച്ചതാണ്. കോര്‍പ്പറേഷന്‍ ഭരണപക്ഷത്തിനും ഇത് മുക്കാല്‍ സമ്മതമാണ്. പക്ഷേ പ്രതിപക്ഷം അടുക്കുന്നില്ല. ലോ-ഫ്‌ളോര്‍ ബസുകള്‍ ഓടിക്കാനായി ഒരു കമ്പിനി വേണമെന്നാണ് അവര്‍ പറയുന്നത്. (ഇതാണ് ഭരണപക്ഷത്തിന് ഇല്ലാതെപോയതും പ്രതിപക്ഷത്തിന് ആവിശ്യത്തില്‍ കൂടുതല്‍ ഉണ്ടായതും.. ഇത് ഏതാണന്നല്ലേ? ദീര്‍ഘവീക്ഷണം !!.. ഒരു കമ്പിനി ആകു മ്പോള്‍ അതിനൊരു എം.ഡി വേണം, മാനേജര്‍മാര്‍ വേണം ,ക്ലര്‍ക്ക് വേണം , അങ്ങനെ ഓരോരോ ആളുകള്‍... അവരെ ആര് നിയമിക്കും..? കമ്പിനി നിയമിക്കും... ഇന്നത്തെ പ്രതിപക്ഷം നാളത്തെ ഭരണപക്ഷം ആവില്ലേ??? എന്തൊരു ദീര്‍ഘവീക്ഷണം !!!!!!). കു(ചു)രുക്കിപ്പറഞ്ഞാല്‍ കൊച്ചിക്കാര്‍ക്ക് ഈ ബസില്‍ കയറണമെങ്കിലും ഇതിനിട്ട് എറിയണം എന്നുണ്ടങ്കിലും കുറച്ചുകാലം കൂടി കാത്തിരിക്കണം.


കൊച്ചിയിലെ ബ്ലോക്കില്‍ കുറച്ചു (???) സമയം എസിയില്‍ ഇരുന്ന് സ്ഥലങ്ങളൊക്കെ കണ്ട് യാത്രചെയ്യാന്‍ നമുക്കിനി വിനോദ സഞ്ചാരികളെ മാടിവിളിക്കാന്‍ മടിക്കേണ്ടതില്ല.
കൊച്ചിയിലെ സമരങ്ങള്‍ക്ക് തീവ്രത ഇല്ല എന്നതുകൊണ്ട് തിരുവനന്തപുരത്ത് തകര്‍ക്ക പെടുന്ന ഓരോ ലോ-ഫ്‌ളോര്‍ ബസുകള്‍ക്കു പകരമായി കൊച്ചിയില്‍ നിന്ന് ബസുകളെ കൊണ്ടുപോവുകയും ചെയ്യാവുന്നതാണ്.


ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് പത്തനംതിട്ടയ്ക്ക് കൂടി രണ്ട് മൂന്ന് ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസുകള്‍ തരേണ്ടതാണ്.ഏതായാലും പത്തനംതിട്ട നഗരസഭ ബസിന്റെ നടത്തിപ്പൊന്നും ആവിശ്യപ്പെടുകയില്ല. രണ്ട് പ്രാവിശ്യം ഉദ്‌ഘാടനം ചെയ്ത ഒരു ബസ്‌സ്റ്റാന്‍‌ഡ് നടത്തിക്കൊണ്ടുപോകാനുള്ള പാട് നഗരസഭയ്ക്ക് ശരിക്കും അറിയാം. ‘ആനയെവാങ്ങി തോട്ടി വാങ്ങാന്‍ കാശില്ല’ എന്ന് പറഞ്ഞതുപോലെയാണ് പത്തനംതിട്ട നഗരസഭ. വലിയ ബസ്‌സ്റ്റാന്‍ഡ് പണിതിട്ടു. പക്ഷേ അതിന്റെകത്ത് കിടക്കാന്‍ ബസില്ല. രണ്ട് മൂന്ന് ലോ-ഫ്‌ളോര്‍ എ.സി വോള്‍വോ ബസ് കിട്ടിയിരുന്നെങ്കില്‍ പുതിയ ബസ്‌സ്റ്റാ ന്‍ഡിനു വെളിയില്‍ ഇട്ട് ആളെകൂട്ടാമായിരുന്നു.


::ബസില്‍ കയറുന്നതിന് മുമ്പ് ::

ബസില്‍ കയരുന്നതിനു മുമ്പ് കീശയില്‍ ആവിശ്യ്യത്തിന് കാശ് ഉണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും. ബസില്‍ മിനിമം നിരക്ക് 10 രൂപയാണ്. അതിനനുസരിച്ച് ഓരോ പോയിന്റിനും കൂടുമന്ന് തന്നെ കരുതിക്കോ ഓരോ ഫെയര്‍ സ്റ്റേജിനും 4 രൂപാവച്ചാണത്രെ കൂടുന്നത്.(10-12 രൂപായ്ക്ക് യാത്രചെയ്യുന്ന ദൂരത്തേക്ക് വോള്‍വേയില്‍ പോകണമെങ്കില്‍ 34 രൂ‍പാ കൊടുക്കണം)

****************

ബസില്‍ കയറാന്‍ കഴിയാത്തവര്‍ക്കും രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ഈ ബസിന്റെ ശരിയായ രൂപം എന്തായിരുന്നു എന്ന് പഠിക്കുന്നവര്‍ക്കും വേണ്ടി ചില ചിത്രങ്ങള്‍::


more photos and fare chart :: http://www.ksrtcblog.com/

Thursday, November 12, 2009

മന്ത് ഗുളികയും മന്ത്രിയും :: ഇതാണ് ആരോഗ്യമന്ത്രി


ഇന്നലെ നവംബര്‍ 11...
ദേശീയ മന്തുരോഗ നിവാരണ സമൂഹചികിത്സാ പരിപാടിയുടെ സംസ്ഥാന ഉദ്‌ഘാടനം രാ‍വിലെ ഒന്‍‌പതുമണിക്ക് തിരുവന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് .

ഇന്നലത്തെ പത്രങ്ങളിലെ കാല്‍‌പേജ് പരസ്യത്തില്‍ നിന്നാണ് ഈ വിവരം കിട്ടിയത്. എറണാകുളത്തെ മാതൃഭൂമി എഡീഷനിലെ 13 ആം പേജിലും ഈ പരസ്യം ഉണ്ടായിരുന്നു. പരസ്യത്തില്‍ നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചിരിച്ചുകൊണ്ടുള്ള ഫോട്ടോ . വര്‍ഷത്തില്‍ ഒരു പ്രാവിശ്യം കഴിച്ചാല്‍ നമ്മുടെ നാട്ടില്‍ നിന്ന് മന്ത് രോഗം അറബിക്കടലില്‍ താഴ്ന്നുപോകുമെന്ന് .

നല്ല കാര്യം ...

മന്തില്ലാത്ത കേരളത്തെ സ്വപ്‌നം കണ്ട് ഉറങ്ങി എഴുന്നേറ്റപ്പോള്‍ പത്രങ്ങളെല്ലാം എടുത്തു നോക്കി.

എല്ലാ പത്രങ്ങളിലും വാര്‍ത്തയുണ്ട് . മന്തുനിവാരണഗുളികകള്‍ കഴിച്ചവര്‍ക്ക് പത്തഞ്ഞൂറ് പേര്‍ക്ക് അസ്വസ്ഥതകള്‍ !!!

എന്തുകൊണ്ടാണ് ഈ അസ്വസ്ഥതകള്‍ ഉണ്ടായത് എന്ന് ആരെങ്കിലും പറയുന്നുണ്ടോ ?

ഉണ്ട് ..

നമ്മുടെ ആരോഗ്യവകുപ്പിന്റെ മേലുള്ള ഒരാള്‍ ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടത്രെ! അസ്വസ്ഥതകളില്‍ ആശങ്ക വേണ്ട എന്നാണ്

പത്രക്കുറിപ്പ്. തലക്കറക്കവും ഛര്‍ദിയും ഉണ്ടായ സ്ഥലങ്ങളില്‍ അവര്‍ പരിശോധിച്ചത്രെ. ആര്‍ക്കും ഒരു കഴപ്പവും ഇല്ല.

ഹാ‌വൂ !! സമാധാനമായി .

മാതൃഭൂമി അടച്ചു വച്ചു.

എല്ലാ പത്രങ്ങളിലും ഇങ്ങനെതന്നെയാണോ ...

മനോരമ എടുത്തുനോക്കി ... അതില്‍ മറ്റൊരു സംഗതി കിടക്കുന്നു.

മന്തുനിവാരണഗുളികകള്‍ കഴിക്കേണ്ടത് ഉച്ചഭക്ഷണത്തിനു ശേഷമായിരുന്നത്രേ !!!

വീണ്ടും ഇന്നലത്തെ പരസ്യം എടുത്തുനോക്കി. അതിലെവിടെയെങ്കിലും ഉച്ച ഭക്ഷണത്തീനുശേഷമാണ് ഗുളിക കഴിക്കേണ്ടത് എന്ന് പറയുന്നുണ്ടോ ? ഇല്ലേ ഇല്ല.. അങ്ങനെ ഒരു വിവരവും ആ പരസ്യത്തില്‍ ഇല്ല. ഗുളികകള്‍ സുരക്ഷിതവും ഫലപ്രദവും ആണന്ന് പറയുന്നുണ്ട്. പിന്നെ ഒരു കാര്യം കൂടി ഉണ്ട് . ആരോഗ്യ- സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകളിലും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് നല്‍കുന്ന ഗുളികകള്‍ അവരുടെ സാന്നിദ്ധ്യത്തില്‍ തന്നെ കഴിക്കുക.

നമ്മുടെ മന്ത്രിക്ക് ഗുളിക കഴിച്ച് എന്തെങ്കിലും പറ്റിയിട്ടുണ്ടാവുമോ ? മന്ത്രിക്ക് തലകറക്കമോ ഛര്‍ദിയോ ? മാതൃഭൂമിയിലും ദീപികയിലും മനോരമയിലും മന്ത്രിയെക്കുറിച്ച് ഒന്നും പറയുന്നില്ല.


ഹൊ ടെന്‍ഷന്‍ !
വല്ലാത്ത ടെന്‍‌ഷന്‍ !
നമ്മുടെ ആരോഗ്യമന്ത്രിയുടെ ആരോഗ്യത്തെക്കുറിച്ച് വല്ലാത്ത ടെന്‍‌ഷന്‍ . ഗുളിക കഴിച്ച് മന്ത്രി മന്തുരോഗ നിവാരണ സമൂഹചികിത്സാ പരിപാടിയുടെ സംസ്ഥാന ഉദ്‌ഘാടനം നടത്തുമെന്നായിരുന്ന ത്രെ അറിയിപ്പ്. ഇതറിഞ്ഞപ്പോള്‍ വീണ്ടും ടെന്‍ഷന്‍ !! മന്ത്രിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവു മോ ?

കേരള കൌമുദി ഓണ്‍‌ലൈന്‍ എടുത്തു നോക്കിയപ്പോഴാണ് ആശ്വാസമായത്. മന്ത്രിക്ക് ഒന്നും സഭവിച്ചിട്ടില്ല. ഗുളിക കഴിച്ചവര്‍ക്കേ എന്തെങ്കിലും ഒക്കെ സംഭവിക്കാനുള്ള വഴിയുള്ളു. ഗുളിക കഴിക്കാത്തവര്‍ക്കെന്ത് കുഴപ്പം വരാന്‍ ???????

താഴെ ദാ ആ വാര്‍ത്ത ...........

എന്നാല്‍ പിന്നെ ഈ പരിപാടി ഉച്ചകഴിഞ്ഞിട്ട് നടത്തിയാല്‍ പോരായിരുന്നോ എന്ന് ചോദിക്കരുത് ? ഗുളിക കഴിച്ച് ഉദ്‌ഘാടനം നടത്തേണ്ട മന്ത്രി എന്തെങ്കിലും കഴിച്ചിട്ട് വരേണ്ടിയിരുന്നില്ലേ എന്നും ചോദിക്കരുത് ? ഉച്ചഭക്ഷണത്തിനുശേഷമേ ഈ ഗുളിക കഴിക്കാവൂ എന്ന് പരസ്യത്തിലെങ്കിലും കൊടുക്കരുതായിരുന്നോ എന്നും ചോദിക്കരുത് ? കാരണം ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കുന്നവയാണ് . അതായത് ചില ചോദ്യങ്ങള്‍ ചോദ്യങ്ങളായിത്തന്നെ അവശേഷിക്കും ...


പഴയ ഒരു കഥ ::
പണ്ട് പണ്ട് ഒരു വിദ്യാഭ്യാസമന്ത്രി സ്കൂളിലെ ഉച്ചക്കഞ്ഞി ഉദ്‌ഘാടനം ചെയ്യാന്‍ പോയി. കഞ്ഞികുടിച്ച് മന്ത്രി ഉ‌ദ്‌ഘാടനം ചെയ്യണമെന്ന് ആരോ പറഞ്ഞപ്പോള്‍ മന്ത്രി സമ്മതിച്ചു. പത്രത്തില്‍ പടം വരുന്നതല്ലേ ? കഞ്ഞി കുടിച്ച് മന്ത്രി ഉദ്‌ഘാടനം നടത്തി. പിറ്റേന്ന് രാവിലെ മന്ത്രിയെ നടക്കാന്‍ കാണാഞ്ഞിട്ട് ഒരു സുഹൃത്ത് മന്ത്രിയെത്തിരക്കി വീട്ടില്‍ ചെന്നു. ഉച്ചക്കഞ്ഞി ഉദ്ഘാടനം കഴിഞ്ഞതില്‍ പിന്നെ മന്ത്രിക്ക് ബാത്ത് റൂമില്‍ നിന്ന് ഇറങ്ങാന്‍ സമയമില്ലത്രെ! . സുഹൃത്ത് മന്ത്രിയെക്കണ്ട് പൊട്ടിച്ചിരിച്ചു. തന്നെ കളിയാക്കിയെ സുഹൃത്തിനോട് മന്ത്രി തട്ടിക്കയറി. സുഹൃത്ത് മന്ത്രിയോട് പറഞ്ഞു.
“ ഞാന്‍ താങ്കളെ കളിയാക്കി ചിരിച്ചതല്ല. കുറച്ച് കഞ്ഞി കുടിഞ്ഞ താങ്കളുടെ അവസ്ഥ ഇങ്ങനെയാണങ്കില്‍ എന്നും ആ കഞ്ഞി കുടിക്കുന്ന പിള്ളാരുടെ അവസ്ഥ ഓര്‍ത്ത് ചിരിച്ചു പോയതാ ....”



വീണ്ടും ഇന്നലത്തെ പത്രത്തിലെ പരസ്യം നോക്കി... രണ്ട് മന്ത്രിമാര്‍ ചിരിച്ചു കൊണ്ടിരിക്കുന്നു. അത് നമ്മളെ ഒന്ന് ആക്കിച്ചിരിക്കുന്നതല്ലേ എന്ന് ഒരു സംശയം ഇല്ലാതില്ല ...........


Friday, October 16, 2009

ട്രയിനില്‍ രതി തേടുന്ന കുട്ടികള്‍ :: രതി തേടുന്ന കുട്ടികള്‍3


എറണാകുളം സൌത്ത് റയില്‍‌വേ സ്റ്റേഷന്‍ :
അതിരാവിലെ എറണാകുളം സൌത്ത് റയില്‍‌വേ സറ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ട്രെയിന്‍ വന്ന് നില്‍ക്കുന്നു. യാത്രക്കാരുടെ തിരക്കൊഴിഞ്ഞപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ രണ്ട് പോലീസുകാരോ ടൊപ്പം ഒരാണ്‍‌കുട്ടി നില്‍ക്കുന്നു. കുറേ നേരം സംസാരിച്ചതിനുശേഷം ആണ്‍കുട്ടി പേഴ്‌സില്‍ നിന്ന് കുറേ നോട്ടുകള്‍ പോലീസുകാര്‍ക്ക് കൊടുക്കുന്നു. പോലീസുകാര്‍ അവന് ഒരു ഐഡിന്റിറ്റി കാര്‍ഡ് കൊടുത്തു. അവന്‍ ഐഡന്‍‌റ്റിറ്റി കാര്‍ഡുമായി ഓവര്‍ബ്രിഡ്‌ജ് കയറി ഒന്നാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് പോകുന്നു. ഒന്നാമത്തെ
പ്ലാറ്റ്ഫോമില്‍ അവനേയും കാത്ത് അതേ ട്രയിനില്‍ വന്ന ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു.

എന്തിനാണ് അവന്‍ പോലീസുകാര്‍ക്ക് പണം കൊടുത്തത് ?
ട്രയിനിലെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ കൂടി നടന്നുപോയ പോലീസുകാര്‍ ഒരു ബര്‍ത്ത് ഒഴിഞ്ഞു കിടക്കുന്നതും അതിന്റെ തൊട്ടടുത്ത ബര്‍ത്തില്‍ നാലുകാലുകള്‍ കാണുകയും ചെയ്തു.ചിലപ്പോഴെക്കെ കാണുന്ന കാഴ്ചകള്‍ ആയതുകൊണ്ട് അവര്‍ അത് ഗൌനിക്കാതെ കടന്നുപോയി. കുറച്ചു സമയത്തിനുശേഷം തിരിച്ചു വന്നപ്പോള്‍ ബര്‍ത്തുകളിലെ അവസ്ഥകള്‍ക്ക് യാതൊരു മാറ്റവും ഇല്ല. പോലീസുകാര്‍ ബര്‍ത്തില്‍ കിടന്നവരെ തട്ടിവിളിച്ചു. ബര്‍ത്തില്‍ നിന്ന് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും എഴുന്നേറ്റു. അവരുടെ പേരില്‍ കേസ് എടുക്കുമെന്നും കേസ് എടുക്കാതിരിക്കണമെങ്കില്‍ ആയിരം രൂപാ നല്‍കണമെന്നും പോലീസുകാര്‍ പറഞ്ഞു. തന്റെ കൈയ്യില്‍ അത്രയും പണം ഇല്ലന്ന് അവന്‍ പറഞ്ഞപ്പോള്‍ കൂട്ടുകാരുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി എറണാകുളത്ത് എത്തുമ്പോള്‍ നല്‍കിയാല്‍ മതിയന്ന് പറഞ്ഞ് അവന്റെ സ്റ്റുഡന്റ് ഐഡന്റിറ്റി കാര്‍ഡുമായി പോലീസുകാര്‍ പോയി. വീണ്ടും അവനും അവളും ഒരേ ബര്‍ത്തില്‍ യാത്ര തുടര്‍ന്നു. എറണാകുളത്ത് എത്തിയപ്പോള്‍ എവിടെ നിന്നക്കയോ പണം ഒപ്പിച്ച് അവന്‍ പോലീസുകാര്‍ക്ക് നല്‍കി ഐഡന്റിറ്റി കാര്‍ഡ് തിരികെ വാങ്ങി.

:: എ.സി. കമ്പാര്‍ട്ടുമെന്റില്‍ ഒരു യാത്ര ::
റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റുകളിലെ ‘റിസ്ക്’ ഒഴുവാക്കി യാത്ര ചെയ്യാവുന്നത് എ.സി. കമ്പാര്‍ട്ടുമെന്റുകളില്‍ ആണത്രെ. ടിക്കറ്റ് നോക്കിയിട്ട് റ്റിറ്റിആര്‍ പോയിക്കഴിഞ്ഞാല്‍ ഒരാളും അവിടേക്ക് വരില്ല. ‘കൂപ്പ‘കളുടെ വാതില്‍ അടഞ്ഞുകഴിഞ്ഞാല്‍ അത് എപ്പോള്‍ തുറക്കണമെന്ന് തീരുമാനിക്കേണ്ടത് അകത്ത് യാത്ര ചെയ്യുന്നവരാണല്ലോ? തനിക്ക് ഇറങ്ങേണ്ട സ്ഥലം ആകുമ്പോള്‍ തുറന്ന് ഇറങ്ങിപോകുമ്പോള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്നവര്‍ക്ക് എസി കമ്പാര്‍ട്ടുമെന്റില്‍ ഉള്ളവരെ കാണാനും കഴിയില്ല. കുറച്ച് കാശ് പോയാലും പോലീസിനെ പേടിക്കേണ്ടാത്ത
‘സുഖ’കരമായ യാത്ര.

:: റയി‌ല്‍‌വേ സ്റ്റേഷനില്‍ നിന്ന്... ::
ഒരു തിരുവതാംകൂര്‍ ജില്ലയിലെ ഒരു റയി‌ല്‍‌വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രയിനില്‍ നിന്ന് ‘പ്രണയ’ത്തില്‍ ഏര്‍പ്പെട്ടിരുന്ന കാമുകനേയും കാമുകിയേയും പോലീസ് അറസ്റ്റു ചെയ്തത് പത്രങ്ങള്‍ എല്ലാവരേയും അറിയിച്ചതാണ്. ഈ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രയിനുകളില്‍ നിന്നുള്ള ‘പ്രണയം’ മറ്റുള്ളവര്‍ക്ക് ഭീകരമായി തുടങ്ങിയപ്പോഴാണ് പോലീസ് ട്രയിനില്‍ ‘പ്രണയി‘ക്കുന്നവരെ പിടിക്കാന്‍ തുടങ്ങിയത്. താക്കീതും പിഴയും ഒക്കെ നല്‍കി പലരേയും വിട്ടയ്ക്കുകയും ചെയ്തു. ഇതുകൊണ്ട് ബുദ്ധുമുട്ട് ഉണ്ടായത് സാധാരണക്കാരായ യാത്രക്കാരാണ് ട്രയിന്‍ പ്ലാറ്റ്‌ഫോമില്‍ കിടക്കുന്നതുകണ്ട് കയറി ഇരിക്കുന്ന പലര്‍ക്കും ‘ട്രയിനില്‍ അതിക്രമിച്ചു കയറി’ എന്ന കുറ്റത്തിന് പിഴ നല്‍കേണ്ടി വന്നു.

:: പാസഞ്ചര്‍ ട്രയിനില്‍ നിന്ന് ::
പാസഞ്ചര്‍ ട്രയിനുകളിലെ തിരക്കൊഴിഞ്ഞ കമ്പാര്‍ട്ടുമെന്റില്‍ ചിലപ്പോള്‍ ‘പ്രണയിക്കുന്ന‘വരെ കാണാറുണ്ട്. മറ്റുള്ളവര്‍ ആ ബോഗികളില്‍ ഉണ്ടന്നുള്ള ചിന്തകളൊന്നും ഇവര്‍ക്ക് പലപ്പോഴും കാണാറില്ല. കുറച്ചു സ്റ്റേഷനുകള്‍ പിന്നിട്ട് ഒരു സ്റ്റേഷനില്‍ ഇറങ്ങി അടുത്ത ട്രയിനിനു കയറി അവര്‍ തിരികെ എത്തും.

:: ട്രയിനിലെ അതിക്രമങ്ങള്‍ ::
ട്രയിനില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും വര്‍ദ്ധിച്ചു വരുന്നുണ്ട്. ആരും പരാതിപ്പെടാറില്ലന്ന് മാത്രം. കേരളത്തിനുവെളിയിലുള്ള ചില കോളേജുകളിലെ കുട്ടികള്‍ പരസ്പരം ‘കുടിപ്പക’യോടെയാണ് പെരുമാറുന്നത്. റയില്‍‌വേ സ്റ്റേഷനുകളില്‍ വച്ച് സംഘര്‍ഷം ഉണ്ടാക്കുന്ന മലയാളിവിദ്യാര്‍ത്ഥികള്‍ ട്രയിനുകളിലും അടി തുടരും. മറ്റ് കോളേജുകളിലെ പെണ്‍കുട്ടികളെ ‘പിടി‘ക്കുന്നതും ഭയപ്പെടുത്തുന്നതും പലര്‍ക്കും ഹരമാണ്.

:: മാതാപിതാക്കള്‍ ഇത് അറിയുന്നുണ്ടോ ?? ::
തങ്ങളുടെ മക്കള്‍ എവിടേക്ക് എങ്ങനെപോകുന്നു എന്ന് പലരും അന്വേഷിക്കാറില്ല. .മൊബൈല്‍ ഫോണ്‍ ഉള്ളതുകൊണ്ട് തങ്ങളുടെ മക്കള്‍ തങ്ങളുടെ വിളിപ്പുറത്ത് തന്നെയുണ്ടന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ആ വിശ്വാസം പലപ്പോഴും തകിടം മറിയുന്നത് എപ്പോഴാണ് ? ഇന്ന് എവിടയും മൊബൈല്‍ സിഗ്നല്‍ ലഭ്യമായതുകൊണ്ട് എവിടെനിന്ന് വേണമെങ്കിലും സംസാരിക്കാം. കോട്ടയത്ത് പോകുന്നു എന്ന് പറഞ്ഞ ആള്‍ക്ക് കൊടേക്കനാലില്‍ നിന്ന് വേണമെങ്കിലും സംസാരിക്കാം. കൌമുദി പ്ലസില്‍ വന്ന ഈ വാര്‍ത്തയൊന്ന് വായിച്ചു നോക്കുക.

അടുത്ത പോസ്റ്റില്‍ :: സ്റ്റഡി ടൂറും ടൂര്‍ പാക്കേജും.

Friday, October 9, 2009

മൌലീകാവകാശം ആര്‍ക്ക് ???



രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം ഇല്ലാതാക്കിയന്ന് നമ്മുടെ സ്വന്തം മന്ത്രി ജി.സുധാകരന്റെ ആരോപണം. സ്വന്തം യാത്ര മുടങ്ങിയതു കൊണ്ടായിരിക്കണം മന്ത്രി ഇങ്ങനെ ആരോപണം ഉന്നയിച്ചത്. നമ്മള്‍ ജനങ്ങള്‍ ഈ വഴിയില്‍ കിടപ്പിന് എന്നും വിധിക്കപെട്ടവരാണ് അന്നൊന്നും ഈ മന്ത്രിമാര്‍ ആരെങ്കിലും ഇങ്ങനെ പരാതി പറയുന്നത് കേട്ടിട്ടുണ്ടോ??


കൊടിവച്ച കാറില്‍ മന്ത്രിമാര്‍ വരുമ്പോള്‍ എത്ര വണ്ടികളാണ് മുന്നിലും പുറകിലും ഹോണടിച്ച് പായുന്നത് ? ഈ വണ്ടികള്‍ പോകാനായി ജനങ്ങളെ തടയുന്നത് ഇതുവരെ ജി.സുധാകരന്‍ കേട്ടിട്ടില്ലേ? ഹര്‍ത്താലുകളും ബന്ദുകളും നടത്തുമ്പോള്‍ ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം സംരക്ഷിക്കണമെന്ന് ഇതുവരെ ഏതെങ്കിലും മന്ത്രി പറഞ്ഞിട്ടുണ്ടോ? കേന്ദ്ര അവഗണയ്ക്കെതിരെ പോസ്റ്റ് ഓഫീസും ടെലിഫോണ്‍ ഭവനും ഉപരോധിക്കുമ്പോള്‍ ജനങ്ങള്‍ക്കും അവിടെ ജോലി ചെയ്യുന്നവര്‍ക്കും മൌലീകാവകാശങ്ങള്‍ ഇല്ലേ? സംസ്ഥാന ഗവണ്മെന്റിന്റെ അവഗണയ്ക്ക് എതിരെ കളക്‍ട്രേറ്റും താലൂക്ക് ഓഫീസും ഉപരോധികുമ്പോള്‍ അവിടെ ആവിശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ജോലിക്കാര്‍ക്കും മൌലീകാവകാശങ്ങള്‍ ഇല്ലേ?? രാഷ്ട്രീയപാര്‍ട്ടികള്‍ വഴിതടയല്‍ സമരമുറയാക്കുമ്പോള്‍ നങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശം സംരക്ഷിക്കപെടുകയാണോ?? ജാഥകളും പ്രകടനങ്ങളും കടന്നുപോകുമ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ എത്രമാത്രം വലയുന്നുണ്ടന്ന് ഇവിടിത്തെ മന്ത്രിമാര്‍ ഇതുവരെ അന്വേഷിച്ചിട്ടുണ്ടോ??

മന്ത്രി സുധാകരന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രതികരിച്ചതെങ്കില്‍ നല്ലത്. അടുത്ത മന്ത്രി സഭായോഗത്തില്‍ അദ്ദേഹം തന്നെ ജനങ്ങളുടെ സഞ്ചരിക്കാനുള്ള മൌലീകാവകാശത്തെ ഹനിക്കുന്ന വഴിതടയലും ഉപരോധങ്ങളും അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ മുന്‍‌കൈ എടുക്കണം.

Friday, October 2, 2009

‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍:: രതി തേടുന്ന കുട്ടികള്‍ 2


:: മാറുന്ന ചിന്താഗതി ::
ഇന്ന് ലോകം പുരോഗിമിക്കുമ്പോള്‍ മനുഷ്യന്റെ ചിന്താഗതികളും മാറുന്നത് സ്വാഭാവികമാണ്. പക്ഷേ ചില ചിന്തകള്‍ നമ്മുടെ സമൂഹത്തിന്റെ നിലനില്പ് അല്ലങ്കില്‍ ഇത്രയും നാളും നമ്മള്‍ അനുവര്‍ത്തിച്ചു വന്നിരുന്നവയ്ക്ക് വിഘനങ്ങള്‍ വരുത്തുന്നതാണങ്കിലോ? പുരോഗ്മനചിന്താഗതി എന്ന് നമ്മളില്‍ പലരും കരുതുന്ന ‘ചില കാര്യങ്ങളാണ്‘ പറയുന്നത്. ഈ ‘ചില കാര്യങ്ങളെ‘ എതിര്‍ക്കുന്നവര്‍ നമുക്ക് പഴഞ്ചന്മാരായിക്കാം. ആ
പഴഞ്ചന്മാരുടെ കണ്ണികളില്‍ കൂടിയാണ് ഇനിയും
ചിലരെ നമ്മള്‍ ഇവിടെ കാണുന്നത്.


:: ‘പ്രൊഫഷ്ണല്‍ കോഴ്സുകളുടെ’ ചാകര ::
തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ മാതാപിതാക്കളും ഇന്ന് ശ്രദ്ധിക്കാറുണ്ട്. തങ്ങളെക്കൊണ്ട് തങ്ങാന്‍ കഴിയുന്നതില്‍ അധികം ആണങ്കിലും ബാങ്ക് ലോണ്‍ തരമാക്കി മാതാപി താക്കള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. കേരളത്തിലെ ഏറിയ പങ്കു കുട്ടികളും വിദ്യാ ഭ്യാസത്തിനായി തിരിഞ്ഞെടുക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്. സമരങ്ങളില്ലാത്ത ക്യാമ്പസും ഫീസ് കുറവും റിസല്‍ട്ട് വരാനുള്ള കാലതാമസക്കുറവും കൊണ്ടാണ് പലരും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. തമിഴ്നാട് കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യാത്രാസൌകര്യങ്ങള്‍ അപര്യാപ്തമാണ്. ബാംഗ്ലൂര്‍ കോയമ്പത്തൂര്‍
ഭാഗങ്ങളിലെക്കുള്ള ട്രയിനിലും ട്രാന്‍സ്പോര്‍ട്ട് ബസുകളിലും നിന്നു തിരിയാനുള്ള സ്ഥലം ഉണ്ടാവുകയില്ല. ഇതുകൊണ്ട് കുട്ടികള്‍ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വന്നു. അവരുടെ കൂടെ നമുക്കും യാത്ര ചെയ്യാം....


:: കട്ടിലുള്ള ട്രാവത്സ് ::
ചില ട്രാവത്സുകാര്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഈ ട്രാവത്സുകളിലെ യാത്രക്കാരില്‍ 90% വും അന്യസംസ്ഥാനങ്ങലില്‍ പഠിക്കുന്ന മലയാളികുട്ടികളാണ്. സ്ലീപ്പര്‍, സെമിസ്ലീപ്പര്‍ , എസി വോള്‍വോ തുടങ്ങിയ പേരുകളില്‍ യാത്ര നടത്തുന്ന ബസുകള്‍ക്ക് തങ്ങളുടെ ബിസിനസ് വര്‍ദ്ധിക്കണമെങ്കില്‍ ചില കണ്ണടയ്ക്കുലുകള്‍ ഒക്കെ വേണം. ബര്‍ത്തുകള്‍ ഉള്ള ബസുകളില്‍ മാത്രം യാത്ര ചെയ്യുന്ന
കുട്ടികള്‍ ഉണ്ട്. ഈ യാത്രകളില്‍ ആണ് അവര്‍ തങ്ങളുടെ ‘ആവിശ്യ‘ങ്ങള്‍ സാധിക്കുന്നത്.

:: യാത്രയ്ക്ക് വേണം ഒരു കൂട്ട് ::
ബസുകളില്‍ യാത്രചെയ്യാന്‍ കൂട്ടുകാരനെ/കൂട്ടികാരിയെ ആവിശ്യമുണ്ടങ്കില്‍ അത് നല്‍കാനും ആളുകള്‍ ഉണ്ട്. ‘കൂട്ടുകാരി‘യുടെ ടിക്കറ്റ് കൂട്ടുകാരന്‍ എടുക്കണമെന്ന് മാത്രം. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയില്‍ കൂട്ടുകാരന്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ട് ‘കൂട്ടുകാരിക്ക്’ ലാഭം ആയിരം മുതല്‍ രണ്ടായിരം രൂപാവരെ. ആ യാത്രയുടെ അവസാനത്തോടെ ആ കൂട്ടുകെട്ട് അവസാനിപ്പിച്ച് അടുത്ത യാത്രയില്‍ അവള്‍ അടുത്ത കൂട്ടുകാരനെ തേടും, അവന്‍ അടുത്ത കൂട്ടുകാരിയേയും. യാത്രയോടെ ആ ബന്ധം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരു ‘കമിറ്റ്മെന്റും’ ഇല്ല. ഇങ്ങനെയാത്രയ്ക്ക് കൂട്ടുകാരനേയും കൂട്ടുകാരികളേയും നല്‍കുന്ന ‘കുട്ടി ഏജന്റുമാര്‍’ കുട്ടികളുടെ ഇടയില്‍
തന്നെയുണ്ട്.

:: അവനെല്ലാം ആഴ്ചയിലും അവിധിയുണ്ട് ::
നേഴ്‌സിംങ്ങ് പഠിക്കാനായാണ് അവന്‍ ബാംഗ്ലൂരില്‍ എത്തിയത്. ആറുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ അവന്‍ എല്ലാ ആഴ്ചയിലും നാട്ടില്‍ എത്താന്‍ തുടങ്ങി. വണ്ടിക്കൂലിക്ക് വീട്ടില്‍ നിന്ന് കാശൊന്നും വാങ്ങാത്തതുകൊണ്ട് വീട്ടുകാര്‍ അവന്റെ യാത്രയെക്കുറിച്ച് അന്വേഷിച്ചതുമില്ല. ഒന്നാം വര്‍ഷത്തെ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവന്‍ പഠിക്കുന്ന കോളേജില്‍ നിന്ന് എഴുത്ത് വന്നപ്പോഴാണ് അവന്റെ അപ്പന്‍ കോളേജില്‍ എത്തിയത്. അറ്റന്‍ഡ്സ് നോക്കിയപ്പോള്‍ പകുതി യിലധികം ദിവസവും അവന്‍ കോളേജില്‍ എത്തിയിട്ടില്ല. ഫീസും അടച്ചിട്ടില്ല. അദ്ധ്യാപകരെകൊണ്ട് അവന്റെ കൂട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ അയാള്‍ക്ക് മനസിലായത്. എല്ലാ ആഴ്ചയിലും അവന്‍ കൂട്ടുകാരിയേയും കൊണ്ടാണ് നാട്ടില്‍ വരുന്നത്. രണ്ടുപേരുടേയും ടിക്കറ്റ് അവന്‍ എടുക്കും. ഓരോ ആഴ്ചയിലും പുതിയ കൂട്ടികാരികളെ അവന്‍ എവിടെ നിന്നെങ്കിലും ഒക്കെ ഒപ്പിക്കും. വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കൊടുക്കുന്ന കാശുകൊണ്ടാണ് കളികള്‍ എല്ലാം. ഫീസ് അടച്ചതായികാണിച്ച് ഒരു ഡിറ്റിപി രസീത് എടുത്ത് വീട്ടിലും കൊടുക്കും.

:: നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസും പിന്നിലല്ല ::
നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസും രതികാര്യങ്ങളില്‍ പിന്നിലല്ല. ട്രാവത്സിലെപോലെ സൌകര്യങ്ങള്‍ ഇല്ലങ്കിലും ഉല്ല സൌകര്യത്തില്‍ ആവിശ്യക്കാര്‍ അഡ്‌ജസ്റ്റ് ചെയ്യുന്നുണ്ട്. കോയമ്പത്തൂര്‍ക്കുള്ള ബസില്‍ 'A' രംഗം കണ്ട ഒരുത്തന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ 'A' രംഗത്തിലെ നായകനെകണ്ട് നായികയെ തനിക്ക് കൂടി കിട്ടോമോ എന്ന് അന്വേഷിച്ചു. “ഏയ് അവളങ്ങനത്തെ ടൈപ്പോന്നും അല്ല... എന്റെ ക്ലാസ്‌മേറ്റാണന്ന്“ പറഞ്ഞ് നായകന്‍
നായികയെകൊണ്ട് ഉക്കടം ബസ്‌സ്റ്റാന്‍‌ഡിലെവിടയോ മറഞ്ഞു.

:: കസിന്‍സ് ‘സിസ്റ്ററും‘ കസിന്‍ ‘ബ്രദറും’ വാടകയ്ക്ക് ::
എല്ലാം വാങ്ങാന്‍ കിട്ടുന്ന വിപണിയില്‍ നിന്ന് കസിന്‍ സിസ്‌റ്ററേയും കസിന്‍ ബ്രദറിനേയും വാടകയ്ക്ക് കിട്ടും. പക്ഷേ കുറച്ച് പണച്ചിലവ് ഉണ്ടന്ന് മാത്രം. ഇന്റ്ര്‌നെറ്റിന്റേയും മൊബൈല്‍ ഫോണിന്റേയും സഹായത്തോടെയാണ് ഈ വാ‍ടകയ്ക്ക് കൊടുക്കല്‍. നിങ്ങള്‍ ഒരാണാണങ്കില്‍ കസിന്‍ സി‌സ്റ്ററേ വാടകയ്ക്ക് കിട്ടൂ.

:: പെ‌ണ്‍‌വാണിഭത്തിന്റെ മറ്റൊരു മുഖം ::
പണത്തിനുവേണ്ടി എന്തും ചെയ്യാം എന്നൊരു മനോഭാവം സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. അതിന്റെ അനന്തരഫലമായിട്ടാണന്ന് തോന്നുന്നു സ്വയം ശരീര വില്‍‌പനയ്ക്ക് തയ്യാറാകുന്നവര്‍. ഇന്റ്ര്‌നെറ്റിന്റെ സഹായത്തോടെ വലിയ ഒരു മാംസവിപണി ഇന്ന് നമ്മുടെ കൊച്ചു
കേരളത്തിലും ഉണ്ട്. അറിഞ്ഞോ അറിയാതയോ പെണ്‍‌വാണിഭസംഘത്തിന്റെ ഇടയില്‍ പെട്ടുപോയിട്ടുള്ളവരെ വച്ച് വലിയ ഒരു ബിസിനസ് നടക്കുന്നുണ്ട്. സ്വന്തം ഫോണ്‍ നമ്പരുകളോ മെയില്‍ ഐഡികളോ നല്‍കിയാണ് ഇവര്‍ തങ്ങളുടെ ബി‌സ്‌നസ് കണ്ടെത്തുന്നത്. ‘എസ്‌കോര്‍ട്ട്’
എന്ന പേരില്‍ അറിയപ്പെടുന്ന പ
ച്ചയായ മാംസവി‌ല്പന തടയാന്‍ പലപ്പോഴും കഴിയാറില്ല. നമ്മുടെ കേരളത്തിലും ‘എസ്‌കോര്‍ട്ട്’ പോകു ന്നവരും ‘എസ്കോര്‍ട്ട്’ ആവിശ്യപ്പെടുന്നവരും അനേകമാണന്ന് തോന്നുന്നു. താഴെ കാണുന്ന രണ്ട് സ്ക്രീന്‍ ഷോട്ടുകള്‍ ശ്രദ്ധിക്കുക. തങ്ങളുടെ കൈവശം കോളേജ്ജ് കുട്ടികള്‍ ഉണ്ടന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇരുപതിനായിരം മുതല്‍ രണ്ടുലക്ഷം രൂപാവരെ ‘എസ്‌കോര്‍ട്ട്’ ഏജന്‍‌
സി ഈടാക്കും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. കോളേജ് കുട്ടികള്‍ എങ്ങനെ ഇവരുടെ വലയില്‍ പെടുന്നു എന്ന് അന്വേഷ്ണവിധേയമാക്കേണ്ടിയതാണ്. ‘ ജീഹിദി റോമിയോസ്’ പോലുള്ള സംഘടനകള്‍ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടില്ലന്ന് നടിക്കരുത്.


:: പെണ്‍‌വാണിഭം മാത്രമല്ല ആണ്‍‌വാണിഭവും ഉണ്ട് ::
സ്ത്രികള്‍ക്ക് വേണ്ടി പുരുഷന്മാരെ എത്തിച്ചു കൊടുക്കുന്ന
വരും ഉണ്ടത്രെ!! ‘എസ്‌കോര്‍ട്ട്’ ഏജ‌ന്‍‌സിയില്‍ നിന്ന് മാറി
സ്വന്തം നിലയില്‍ വില്പ്നയ്ക്ക് തയ്യറാകുന്നവരേയും നെറ്റില്‍ നിന്ന് ക
ണ്ടെത്താം. മണിക്കൂറിന് രണ്ടായിരം മുതല്‍ അഞ്ചായിരം രൂപാമാത്രമാണ് ഒരു എംബി‌എക്കാരന്‍ കൊച്ചിയില്‍ ഈടാക്കുന്നത് എന്നാണ് അവന്റെ പ്രോഫൈലില്‍ പറയുന്നത് . ചില എസ്കോര്‍ട്ട് പ്രൊഫൈലില്‍ മണിബാക്ക് ഗ്യാരിറ്റിയും ‘കണ്ട് ഇഷ്ടപെട്ടാല്‍ മാത്രം’ പണം എന്നൊക്കെ കണ്ടു. നമ്മുടെ കേരളത്തിന് ഇങ്ങനേയും ഒരു മുഖം ഉണ്ടന്ന് അറിയാന്‍ നമ്മള്‍ തമസിച്ചു പോയില്ലേ എന്നൊരു സംശയം ഇല്ലാതില്ല. പണത്തിനുവേണ്ടി രതി തേടുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്ന് സൂചിപ്പിക്കുക എന്നുള്ള ഒരൊറ്റ ഉദ്ദേശമാത്രമേ എനിക്കുള്ളു.


ഈ പെണ്‍കുട്ടി അമ്മയെ ഓര്‍ത്തിരിക്കുമോ??

ഒരു ഞായറാഴ്ച ദിവസം .കോയമ്പത്തൂരിലേക്ക് പോകാന്‍ പത്തനംതിട്ടയില്‍ എത്തി. തലേന്നേ ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴേ സീറ്റ് നമ്പരു നല്‍കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത സീറ്റില്‍ വരാതിരിക്കാന്‍ ടിക്കറ്റ് നല്‍കുന്നവര്‍ ശ്രദ്ധിക്കും.എനിക്ക് അന്ന് ടിക്കറ്റ് കിട്ടി യിരുന്നത് അവസാന സീറ്റിലേക്കാ‍യിരുന്നു .ബസ് വന്നപ്പോള്‍ അവസാന സീറ്റില്‍ ഞാന്‍ ചെന്നിരു ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുമായി ബസിലേക്ക് കയറി.സീറ്റ്നമ്പര്‍ നോക്കി നോക്കി എത്തിയത് എന്റെ അടുത്ത സീറ്റില്‍.മകള്‍ക്ക് ഇരിക്കേണ്ട സീറ്റിന്റെ അടുത്തസീറ്റില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കുമോ ?അമ്മയങ്ങോട്ട് ചൂടാവാന്‍ തുടങ്ങി. അമ്മയെ സപ്പോര്‍ട്ട് ചെയ്ത് മകളും സംസാരിക്കാന്‍ തുടങ്ങി .

മകളെ നല്ലരീതിയിലാണ് ഇതുവരേയും വളര്‍ത്തിയതെന്നും അവളിതുവരെ ഒരുത്തന്റെ കൂടേയും യാത്ര ചെയ്തിട്ടില്ലന്നും തുടങ്ങി എന്തക്കയോ അമ്മ പറഞ്ഞു.പാവം തമിഴന്‍ കിളിക്ക് ആ അമ്മ പറയുന്നതൊന്നും മനസ്സിലായില്ല.മോളുടെ കൂട്ടുകാരി തിരുവല്ലയില്‍ നിന്ന് കയറുമെന്നും ഒക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. ’‘ആമാ,ആമാ”എന്നു പറഞ്ഞു ആ കിളി എല്ലാം കേട്ടു.സാധാരണതൊട്ടടുത്ത സീറ്റില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നാല്‍ ആവിശ്യപ്പെട്ടാല്‍ മാറിയിരിക്കാറുള്ളതാണ് .എന്നാല്‍ അമ്മയും മകളും ആ സീറ്റില്‍ നിന്ന് മാറിയിരിക്കാമോ എന്ന് എന്നോടൊട്ട് ചോദിച്ചതുമില്ല , ഞാനായിട്ട് മാറാനും പോയില്ല .ഞാനവരുടെ മകളുടെ സീറ്റില്‍ ഇരിക്കാനായിട്ട് ആ ബസില്‍ കയറിഎന്നാണ് ആ അമ്മയുടെ ഭാവം.

ഡ്രൈവര്‍ എത്തി ആ പെണ്‍കുട്ടിക്ക് മറ്റൊരു സീറ്റ് നല്‍കിയതോടെ പ്രശ്നം തീര്‍ന്നു.“എടാ വൃത്തി കെട്ടവനേ എന്റെ മോളുടെ കൂടെ യാത്ര ചെയ്യാമന്നുള്ള നിന്റെ പൂതി മനസ്സിലിരുക്കത്തേയുള്ളു “എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടായിരിക്കണം ആ അമ്മ എന്നെ ഇരുത്തി നോക്കിയിട്ട് ബസില്‍ നിന്ന്ഇറങ്ങി.കോഴിക്കുഞ്ഞിനെ പരുന്തിന്റെ കാല്‍ക്കീഴില്‍ നിന്ന് രക്ഷിച്ച് ഒറ്റാലില്‍ കയറ്റിയിട്ട അമ്മച്ചിയുടെ ആശ്വാസമുഖമായിരുന്നു അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് .ആ അമ്മയെ ഒരിക്കലും കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?സ്വന്തം മകളെ കൃഷ്ണമണിപോലെ കാക്കാന്‍ ഏതൊരമ്മയാ ണ് തയ്യാറാവാത്തത് ?അന്യന്റെ നോട്ടം കൊണ്ട് പോലും മകള്‍ക്ക് ഒരു പോറല്‍ വീഴാതിരിക്കാന്‍ എല്ലാ അമ്മമാരും
ശ്രദ്ധിക്കും.

ബസ്സ് തിരുവല്ലയില്‍ നിര്‍ത്തി.അവിടെ നിന്ന് രണ്ടുമൂന്നുപേര്‍ കയറി.ബസ്സ് നീങ്ങിതുടങ്ങിയപ്പോള്‍ ‍തിരുവല്ലയില്‍ നിന്ന് കയറിയ ഒരുത്തന്‍ എന്റെ അടുത്ത് വന്നിരുന്നു.
“ചേട്ടാ ഒന്നു അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ? “ അവന്‍ എന്നോട് ചോദിച്ചു.ഞാന്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു. “ചേട്ടാ വേറെ ഒരു സീറ്റിലേക്ക്അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ?” അവന്റെ ചോദ്യം വീണ്ടും . ഞാന്‍ അവനെയൊന്നു തറപ്പിച്ച് നോക്കി.അവന്റെ പരുങ്ങല്‍ എനിക്ക് മനസ്സിലായി .ഞാന്‍ കൂടുതലൊന്നും ചോദിക്കാതെ എഴുന്നേറ്റു. അവന്‍ തന്നെ ഒരു സീറ്റ് എനിക്ക് കണ്ടെത്തി തന്നു.

ബസിലെ ലൈറ്റുകള്‍ അണഞ്ഞു.കിട്ടിയ സീറ്റില്‍ ഇരുന്ന് ഞാന്‍ ഉറങ്ങി.ബസ്സ് കോയമ്പത്തൂരില്‍ എത്തി. ഞാന്‍ എന്റെ ബാഗ് എടുക്കാനായി പുറകിലത്തെ സീറ്റിനടുത്തേക്ക് ചെന്നു.ഞാനിരുന്ന സീറ്റില്‍തിരുവല്ലക്കാരനോടൊപ്പം അവള്‍ ! പത്തനംതിട്ടയില്‍ നിന്ന് കയറിയ ആ പെണ്‍കുട്ടി. ഇതുവരേയുംഒരുത്തന്റെ കൂടേയും യാത്രചെയ്തിട്ടില്ലാത്തവള്‍ ... അവളും അവനും ഒരു പുതപ്പിനുള്ളില്‍ .... അവള്‍കണ്ണുതുറന്നു നോക്കിയത് എന്റെ മുഖത്തേക്ക് .... അവളുടെ മുഖം വിവര്‍ണ്ണമായി ... അവസാനത്തെ ആളും ബസില്‍ നിന്ന് ഇറങ്ങിയതിനു ശേഷമേ അവര്‍ക്കിരുവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങാന്‍സാധിക്കുകയുള്ളു എന്ന് എനിക്ക് മനസ്സിലായി ....

ചിലകോഴിക്കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ് ... ഒറ്റാലില്‍ അടച്ചാലും ഒറ്റാലിന്റെ മുകളിലൂടെ പറന്ന് പരുന്തിന്റെ കാല്‍ക്കല്‍ ചെന്നിരിക്കും ... ഞാന്‍ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി.അപ്പോള്‍ എന്റെ മനസ്സില്‍ തലേന്ന് രാത്രിയില്‍ ബസ്സില്‍ നിന്ന് സമാധാനത്തോടെ ഇറങ്ങിപ്പോയ ആ അമ്മയുടെ മുഖമായിരുന്നു...തിരുവല്ലയില്‍ നിന്ന് കയറുന്ന കൂട്ടുകാരിയോടൊപ്പം സുരക്ഷിതമായി കോയമ്പത്തൂരില്‍ ‍ചെന്നിറങ്ങുന്ന മകളെ സ്വപ്‌നം കണ്ട് എന്നെ തറപ്പിച്ച് നോക്കി ഇറങ്ങിപ്പോയ അമ്മയുടെ മുഖം ... ആ അമ്മയുടെ മുഖം ആ പെണ്‍കുട്ടി അന്ന് രാത്രിയില്‍ ഓര്‍ത്തിരിക്കുമോ ?

അടുത്ത പോസ്റ്റില്‍ :: ട്രയിനില്‍ ഒരു യാത്ര

Friday, September 25, 2009

രതി തേടുന്ന കുട്ടികള്‍ 1

ഈ പോസ്റ്റില്‍ പറയുന്ന ഓരോ സംഭവങ്ങളും നടന്നതാണങ്കിലും ഇവിടെ പറയുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇവയെക്കുറിച്ച് പറയുന്നതല്ല.



എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം ?

എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം തിരഞ്ഞെ
ടുത്തു? കഴിഞ്ഞമാസം ഇങ്ങനെയൊരു സംഭവം
കണ്ടു എന്നതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയ അന്വേഷ്ണം നടത്തിയത്. നമ്മുടെ വിദ്യാഭ്യാസ രീതികള്‍ ഉടച്ചുവാര്‍ക്കണോ എന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. പാഠ്യപദ്ധ തിയില്‍ ഉള്‍പ്പെടുത്തി ലൈംഗിക വിദ്യാഭ്യാസം കൂടി കുട്ടികള്‍ക്ക് നല്‍കണമെന്ന് ഒരു പക്ഷം വാദിക്കു മ്പോള്‍ അത് ഒരിക്കലും അനുവദിക്കുകയില്ലന്ന് മറുപക്ഷം. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ നമ്മള്‍ ആരും അത്രയും ഗൌരവമായി എടുക്കാത്ത ചിലതുണ്ട്. ജീവിത രീതിയിലും ഭക്ഷണക്രമങ്ങളിലും വന്ന മാറ്റം കൊണ്ട് കുട്ടിത്തം മാറി കൌമാരത്തിലേക്ക് കടക്കുന്ന കുട്ടികള്‍ പെട്ടന്ന് തന്ന ‘യൌവന’ത്തിലേക്കും കടക്കുകയാണ്. ശാരീരികമായ അവസ്ഥകള്‍ മാറിമറിയുന്ന സമയത്ത് ഒരു പക്ഷേ കൌതുകം കൊണ്ടോ മറ്റോ അവര്‍ ആകര്‍ഷിക്കപെടുകയും ചെയ്യുന്നു. മാധ്യമങ്ങള്‍, ഇലക്ട്രോണിക് വിപ്ലവങള്‍ തുടങ്ങിയവ തുറന്നു നല്‍കിയ പുത്തന്‍ അറിവുകള്‍ പരീക്ഷിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.


:: ചില പഠനങ്ങള്‍ ::
വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം കൂടിവരുന്നതായി പഠനങ്ങള്‍ നടത്തുന്നവര്‍ പറയുന്നു. ഒട്ടുമിക്ക വനിതാപ്രസിദ്ധീകരണങ്ങളും മാഗസിനുകളും സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന പഠനറിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാറുണ്ട്. തങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധനയാണ് മാഗസിനുകളുടെ നോട്ടം എങ്കിലും വസ്തുതകള്‍ക്ക് നേരെ മുഖം തിരിഞ്ഞ് നില്‍ക്കേണ്ട കാര്യം ഇല്ല.

:: രതിയുടെ ആദ്യപാഠങ്ങള്‍ ::
‘കൊച്ചുപുസ്തക‘ങ്ങളിലൂടെ ആയിരുന്നു ‘കഴിഞ്ഞ തലമുറ‘വരെ രതിയുടെ ആദ്യാറിവുകള്‍ നേടിയിരുന്നതെങ്കില്‍ ഇന്നത് ‘വീഡിയോ’ അറിവുകള്‍ ആയി മാറി. ഒളിച്ചു പാത്തും ആളുകള്‍ ഇല്ലാത്ത ഇടവഴികളിലും ഒളിച്ചുനിന്ന് കണ്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ വീഡിയോ ചിത്രങ്ങള്‍ ആയി പരിവര്‍ത്തനം ചെയ്തുകഴിഞ്ഞിരിക്കുന്നു. മൊബൈല്‍ ഉള്ളവര്‍ക്കും മൊബൈല്‍ ഉള്ളവരുടെ സുഹൃത്തുക്കള്‍ക്കും ഇത്തരം വീഡിയോ ചിത്രങ്ങള്‍ അപ്രാപ്യവുമല്ല. ബ്ലൂടൂത്ത് വഴി കൈമാറാവുന്ന ഈ വീഡിയോകള്‍ ക്ലാസ്‌മുറികളില്‍ ഇരുന്നുവരെ കാണാവുന്ന സൌകര്യവും ഉണ്ട്. രതിയുടെ വിര്‍ച്യല്‍ ക്ലാസുകള്‍ സമാന്തരമായി ക്ലാസ് മുറികളില്‍ സൃഷ്ടിക്ക പെട്ടിരിക്കു മ്പോഴാണ് ഒരു കൂട്ടര്‍ ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ വാളെടുക്കുന്നത്. ശരിയായ രീതിയിലുള്ള ലൈഗിംക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ അഭാവം ഇവിടെ പ്രകടമാവുന്നുണ്ടോ എന്ന് സമുഹം മനസിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

:: രണ്ട് ആത്മഹത്യാശ്രമങ്ങള്‍ ::
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി കിണറിന്റെ കെട്ടില്‍ കയറി നില്‍ക്കുന്നു എന്ന് സ്റ്റാഫ് റൂമില്‍ ചെന്ന് പറഞ്ഞപ്പോഴാണ് അദ്ധ്യാപകര്‍ കിണറ്റിന്‍ കരയിലേക്ക് ചെന്നത്. ഒരു പെണ്‍കുട്ടി നിലത്തിരുന്ന് വലിയവായില്‍ കരയുന്നുണ്ട്. അവളുടെ ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. കിണറ്റില്‍ ചാടാനായി തുടങ്ങിയ പെണ്‍കുട്ടിയെ ചില കുട്ടികള്‍ ബലമായി പിടിച്ച് ഇറക്കിയതാണ്. അദ്ധ്യാപകര്‍ പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. ടീച്ചര്‍മാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകള്‍ക്ക് മുന്നില്‍ അവള്‍ മനസ് തുറന്നു. പ്രണയത്തിന്റെ മാസ്‌മരികതയില്‍ അവളുടെ കാമുകനായ പത്താംക്ലാസുകാരന്റെ കൂടെ അവന്‍ വിളിച്ചിടത്ത് പോയി. പുത്തന്‍ അനുഭൂതികളില്‍ ജീവിതം താളം തെറ്റുന്നത് അവള്‍ അറിഞ്ഞില്ല. ഒരു ദിവസം അവന്റെ കൂടെ ഒരിടത്ത് ചെന്നപ്പോള്‍ അവന്റെ ചില കൂട്ടുകാരും ഉണ്ടായിരുന്നു. താനൊരു ചതിക്കുഴിയില്‍ പെട്ടു എന്നുള്ള തിരിച്ചറിവ് ഉണ്ടായി അവള്‍ ആ സമയം തന്നെ തിരിച്ചുപോന്നു. കുറേ ദിവസം കാമുകന്‍ അവളുടെ മുന്നില്‍ വന്നില്ല. ഇന്ന് അവന്‍ അവളുടെ അടുത്ത് എത്തി വൈകിട്ട് അവന്റെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. ഇനിയും അവന്റെ കൂടെ എങ്ങോട്ടും താനിനി വരില്ല എന്ന് അവള്‍ പറഞ്ഞു. വന്നില്ലങ്കില്‍ നീ എന്റെ കൂടെ വന്നത് എല്ലാവരോടും പറയും എന്ന് അവന്‍ പറഞ്ഞതോടെ പെണ്‍കുട്ടി ഭയപ്പെട്ടു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ അവള്‍ക്കുണ്ടായി. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


അവളുടെ വീട്ടില്‍ നിന്ന് അവളുടെ നിലവിളി കേട്ടുകൊണ്ട് ചിലര്‍ ഓടിചെന്നപ്പോള്‍ ചോര ഒലിക്കുന്ന കൈകളുമായി അവള്‍ നിലവിളിക്കുകയാണ്. ഉടനെ അവളെ ആശുപത്രിയില്‍ എത്തിച്ചു. കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ്. പക്ഷേ ചോരകണ്ടപ്പോള്‍ അവള്‍ ഭയന്നു നിലവിളിച്ചപ്പോഴാണ് ആളുകള്‍ എത്തിയത്. എന്തിന് അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.? പലരുചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല. ക്ലാസ്‌ ടീച്ചറുടെ മുന്നില്‍ അവള്‍ മനസ് തുറന്നു. അടുത്ത വീട്ടിലെ പ്ലസ്‌ടുവിന് പഠിക്കുന്ന ചേട്ടനുമായി അവള്‍ക്ക് ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴക്കെ അവരിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. അന്ന് ശനിയാഴ്ച് ആയിരുന്നതുകൊണ്ട് വീട്ടിലുള്ളവര്‍ പണിക്കുപോയതുകൊണ്ട് അവള്‍ അവന്റെ വീട്ടിലേക്ക് ചെന്നു. സംസാരിച്ച് ഇരിക്കുമ്പോള്‍ അവനൊരു സിഡിയിട്ട് അവളെ കാണിച്ചു. അതുപോലെ നമുക്കും ചെയ്യാം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ അവന്റെ അടുത്ത് നിന്ന് ഓടി തന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

:: മതിലു ചാടുന്നവര്‍ ::
തിരുവന്തപുരത്ത് നിന്ന് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്ത സംഭവം. ഒരു സ്കൂളിലെ രണ്ട്മൂന്ന് പെണ്‍കുട്ടികള്‍ സ്കൂളില്‍ എത്തിയതിനു ശേഷം മതിലുചാടി പുറത്ത് കടക്കും. അവരെ കാത്ത് അവരുടെ ‘സുഹൃത്തു‘ക്കള്‍ ഓട്ടോയുമായി കാത്തുനില്‍ക്കും. സ്കൂള്‍ യൂണിഫോം മാറ്റി അവര്‍ വേറെ വസ്ത്രം ധരിച്ച് അവരോടൊത്ത് ‘കറങ്ങാന്‍’ പോകും. മാസങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന ഈ മതിലു ചാട്ടം പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ കൂട്ടുകാരികളോട് പറഞ്ഞത്. തങ്ങളുടെ ‘ചേട്ടന്മാരുടെ‘ ‘സ്വഭാവ‘ത്തെക്കുറിച്ചും തങ്ങള്‍ക്ക് ലഭിക്കുന്ന പുത്തന്‍ വസ്ത്രത്തെക്കുറിച്ചും മതിലു ചാടിയ പെണ്‍‌കുട്ടികളി ലൊരാള്‍ ഹോസ്റ്റലില്‍ വച്ച് കൂട്ടുകാരികളോട് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ പോലീസ് മതിലുചാടിയ പെണ്‍കുട്ടികളേയും അവരുടെ ചേട്ടന്മാരേയും ബീച്ചില്‍ നിന്ന് പിടിക്കുകയും ചെയ്തു.

:: യൂത്ത് ഫെസ്റ്റുവല്‍
‘ഫെസ്റ്റുവല്‍’ ആകുമ്പോള്‍!!! ... ::

സ്‌കൂളുകളിലെ യൂത്ത് ഫെസ്റ്റുവല്‍ എല്ലാവര്‍ക്കും ആഘോഷമാണ്. ക്ലാസില്‍ കയറാതെ സിനിമയ്ക്ക് പോകുന്ന ചിലര്‍, കറങ്ങാ‍ന്‍ പോകുന്ന ചിലര്‍... കലാപരിപാടികള്‍ നടക്കുന്ന ഹാള്‍ ഒഴിച്ച് മറ്റൊരു ക്ലാസ് റൂമിലും ആളുകള്‍ ഉണ്ടാവാറില്ല. ഒരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുന്ന സമയം ഒഴിഞ്ഞ ക്ലാസ് റൂമുകളില്‍ നിന്ന് കാമുകകാമുകീ സമാഗമത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ അദ്ധ്യാപകര്‍ കൈയ്യോടെ പൊക്കി. മറ്റൊരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുമ്പോള്‍ സ്കൂളിന് അടുത്തുള്ള ഗ്രൌണ്ടിലെ ഒഴിഞ്ഞ പുല്‍ത്തകിടി മെത്തകളാക്കിയവരെ കണ്ട് സഹപാഠികള്‍ കണ്ണ് മിഴിച്ചു നിന്നുപോയി. സ്കൂളിനു വെളിയില്‍ നിന്നുപോലും ‘ആളു‘കള്‍ സ്കൂളുകളില്‍ എത്തി കുട്ടികളെ ‘ഉപയോഗി‘ക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ. സ്കൂള്‍ സമയത്ത് പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്ത് വിടരുത് എന്ന് കര്‍ശന നിര്‍ദ്ദേശം സ്കൂളുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.

:: ഇത് അവളുടെ ജീവിതം ::
സ്പോര്‍ട്സില്‍ അവള്‍ മുന്നിലാണ്. യുപി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ ജില്ല അത്‌ലറ്റിക് മീറ്റില്‍ സ്കൂളിനു വേണ്ടി അവള്‍ സമ്മാനം വാരിക്കൂട്ടിയിരുന്നു. ഹൈസ്കൂളില്‍ എത്തിയപ്പോഴും അവള്‍ സ്പോര്‍ട്സില്‍ പിന്നോട്ട് പോയില്ല. കറുത്തതാണങ്കിലും അവളെ കാണാന്‍ അഴകായിരുന്നു. അവള്‍ ഹൈ‌സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി. അപ്പനാ ണങ്കില്‍ വല്ലപ്പോഴും വീട്ടില്‍ എത്തും. അവള്‍ക്ക് താഴെ അനുജത്തിയും അനുജനും. പത്താം ക്ലാസില്‍ അവള്‍ കുറേ ദിവസം ക്ലസില്‍ വരാതിരുന്നു. അവള്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. അവളെ കാണാനില്ല എന്ന് പോലീസില്‍ പരാതി കിട്ടി.പോലീസ് അന്വേഷിച്ച് സ്കൂളിലും എത്തി. അവളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. കുറെ ദിവസം കഴിഞ്ഞ് ചില ആണുങ്ങള്‍ അവള്‍ സ്കൂളില്‍ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ എത്തി. അവളുടെ തുണിയില്ലാത്ത ഫോട്ടോ ഞങ്ങളുടെ കൈയ്യിലുണ്ടന്ന് അവളോട് പറഞ്ഞേക്ക് എന്ന് അവളുടെ ക്ലാസിലുള്ള കുട്ടികളോട് പറഞ്ഞ് അവര്‍ പോയി. ജീവിക്കാന്‍ വേണ്ടി അവള്‍ക്ക് ഒരുത്തന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു കൊടുത്തതാണ് എല്ലാത്തിനും ആധാരം. ഇന്നും അവള്‍ ഉണ്ട്. വീണുപോയ കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ ആരോ സമ്മാനമായി നല്‍കിയ ഒരു കുഞ്ഞുമായി അവളിന്നും ജീവിക്കുന്നു. തനിക്ക് പറ്റിയത് മറ്റൊരു പെണ്‍കുട്ടിക്കും പറ്റരുതേ എന്ന പ്രാര്‍ത്ഥനയുമായി അവളിന്നും ജീവിക്കുന്നു.

:: വലകളുമായി അവര്‍ കാത്തിരിക്കുന്നു. ::
ദിവസവും കോടിക്കണക്കിന് രൂപാ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യന്‍ സെക്സ് വിപണിയില്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ എത്തിക്കാന്‍ മാത്രമായി ഏജന്റുമാര്‍ ഉണ്ടത്രെ!! സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ വലയില്‍ കുരുക്കാന്‍ അവര്‍ കാത്തുനി ല്‍ക്കുന്നു. ഇന്റെര്‍‌നെറ്റിനേയും കൂട്ട് പിടിച്ച് നടത്തുന്ന ബിസ്‌നസ്സില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം ഉണ്ടാക്കാം എന്നുള്ള പ്രലോഭനത്തില്‍ ചിലരൊക്കെ വീണുപോകുന്നു. ഈ വലികളില്‍ വീണുകഴിഞ്ഞാല്‍ വലമുറുകി ജീവിതം നഷ്ടപെടുകതന്നെ ചെയ്യും. വലമുറിച്ച് രക്ഷപെടാനും
സാധിക്കുകയില്ല.

അടുത്ത പോസ്റ്റില്‍ :: ‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍