Showing posts with label തിരഞ്ഞെടുപ്പ്. Show all posts
Showing posts with label തിരഞ്ഞെടുപ്പ്. Show all posts

Thursday, December 3, 2009

KSU തമാശകള്‍ നിറഞ്ഞ തിരഞ്ഞെടുപ്പ്

പഠിക്കുന്നത് ഒരു കുറ്റമാണോ ?
അല്ല
പഠനത്തിനുള്ള ചിലവ് കണ്ടത്താന്‍ ഒരു ജോലി ചെയ്യുന്നത് കുറ്റമാണോ?
അല്ല
ജോലിചെയ്ത് കാശുണ്ടാക്കി പഠിക്കുന്നത് കുറ്റമാണോ ?
അതും കുറ്റമല്ല.
ജോലിചെയ്ത് കാശുണ്ടാക്കി പഠിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത് കുറ്റമാണോ?
അല്ല.
അതും ചെയ്യുന്ന ജോലി ജനങ്ങള്‍ക്കുവേണ്ടിയുള്ള ‘സേവനം’ ആകുന്നത് കുറ്റമാണോ?
അല്ലേ അല്ല.


ഇത്രയും ചോദ്യങ്ങള്‍ക്കും അല്ല എന്നുതന്നേയല്ലേ നമ്മള്‍ ഉത്തരം പറയൂ.എന്നിട്ട് കെ.എസ്.യു വിന്റെ ഒരു വടക്കന്‍ജില്ലാ പ്രസിഡണ്ടിനെതിരെ ആരക്കയോ ആരോപണം ഉന്നയിക്കുവാണത്രെ.പുള്ളിക്കാരന്‍ മണല്‍മാഫിയാ‍യുടെ ആളാണന്ന് .പഠിക്കാനുള്ള പണം കണ്ടത്താന്‍ മണല്‍ വാരാന്‍ പോകുന്നത് തെറ്റാണോ??


ഇങ്ങനെ എന്തെല്ലാം തമാശകള്‍ ആണ് കുറച്ചു ദിവസമായി നടന്നു കൊണ്ടിരിക്കുന്നത് . ഈ തമാശകള്‍ ആരും നേരത്തെ കണ്ടില്ലേ? ചില തമാശകള്‍ കണ്ടിട്ടും കാണാതയും കെട്ടിട്ടും കേള്‍ക്കാതയും ഇരിക്കുന്നവര്‍ക്കു വേണ്ടി...


പത്തിരുപതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇപ്പോഴത്തെ കെ.എസ്.യു തിരഞ്ഞെടുപ്പ്. പുതിയ പുതിയ മാര്‍ഗങ്ങളിലൂടെ ആയിരുന്നു ഇതുവരെ തിരഞ്ഞെടുപ്പ്. നോമിനേറ്റഡ് സ്ഥാനാര്‍ത്ഥികള്‍ അലങ്കരിച്ചിരുന്ന കെ.എസ്.യു പ്രസിഡന്റ് കസേരയില്‍ ഇനി മുതല്‍ ഇരിക്കുന്നത് ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍.. കെ.സി.വേണുഗോപാലിനുശേഷം തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തുന്ന കെ.എസ്.യു പ്രസിഡന്റ് ആയി ഷാഫി പറമ്പില്‍ .. ടാലന്റ് ഹണ്ട് നടത്തി തിരഞ്ഞേടുത്തവരുടെ ടാല്ന്റ് ശരിയാവാഞ്ഞതു കൊണ്ടാ ണോ വീണ്ടും പഴയ ബാലറ്റ് തന്നെ പൊടി തട്ടി എടുത്തതന്ന് ഒരു പിടിയും ഇല്ല. ഓണ്‍ലൈന്‍ വോട്ടെടുപ്പ് വഴി കെ.എസ്.യു പ്രസിഡണ്ടിനെ തിരഞ്ഞെടുക്കും എന്ന് കരുതി ഇരിക്കുമ്പോഴാണ് ബാലറ്റ് വോട്ടെടുപ്പ് . ഏതായാലും ബാലറ്റ് വോട്ടെടുപ്പ് ആയതുകൊണ്ട് കെ.എസ്.യു പിള്ളാരുടെ വീറും വാശിയും ഒക്കെ കാണാന്‍ കഴിഞ്ഞില്ലേ??

കള്ളവോട്ടിന് കള്ളവോട്ട് , തെറിവിളിക്ക് തെറിവിളി , കൈയ്യങ്കാളിക്ക് കൈയ്യങ്കാളി എന്തിന് നമ്മുടെ ഇടതുപക്ഷഗവണ്മെന്റിന്റെ ‘മെഷ്യനറി’ വരെ കെ.എസ്.യു തിരഞ്ഞെടു പ്പിന് സഹായം ചെയ്തുകൊടുത്തില്ലേ??നമ്മുടെ പോലീസുകാര്‍ ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മുടെ പല കുട്ടിഖദര്‍ദാരികള്‍ക്കും വിജയാഹ്ലാദം ഏതെങ്കിലും ഒക്കെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്താമായിരുന്നു. കെ.എസ്.യു തിരഞ്ഞെടുപ്പ് വിജയികരമായി നടത്താന്‍ സഹായിച്ച കേരളപോലീസിന് ആരെങ്കിലും നന്ദിരേഖപ്പെടുത്തിയതായി ഇഅതുവരെ കേട്ടില്ല.

വിവരാവകാശ നിയമവും കെ.എസ്.യു തിരഞ്ഞെടുപ്പും തമ്മില്‍ എന്തെങ്കിലും ബന്ധമു ണ്ടോ ?? ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ പോഷകസംഘടനാ തിരഞ്ഞെടുപ്പി ല്‍ ‘വിവരാവകാശ നിയമം’ ഉപയോഗിച്ചതായി കേട്ടിട്ടുണ്ടോ? വിവരാവകാശ നിയമം ഫലപ്രദമായി ഉപയോഗിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ പൂര്‍ത്തിയായ കെ.എസ്.യു തിരഞ്ഞെടുപ്പില്‍ വിവരവകാശ നിയമം മൂലം സംഘടിപ്പിച്ചെടുത്ത ചില രേഖകള്‍ പലരുടേയും സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായി. വിവരാവകാശനിയമം വഴി ലഭിച്ച കുറിമാനം കൊണ്ട് ശരിക്കും അടികിട്ടിയത് എറണാകുളത്ത് മത്സരിച്ച ബിനോയി അരീക്കലിനാണ്. ബി.എഡ് വിദ്യാര്‍ത്ഥിയാണന്ന് പറഞ്ഞ് മത്സരിച്ച അരീക്കലിനെ പെട്ടിപൊട്ടിക്കുന്നതിനുമുമ്പുതന്നെ പുറത്താക്കി. വ്യാജരേഖ ചമച്ച് ജയിച്ച പലര്‍ക്കും ഇപ്പോള്‍ വിവരാവകാശ നിയമം പെടിസ്വപ്നമാവാനാണ് സാധ്യത. വ്യാജരേഖചമച്ച് മത്സരിച്ചവരെയെല്ലാം നേരിട്ട് യൂത്ത് കോണ്‍ഗ്രസിലോ , ആളും പേരും ഇല്ലാതെ ശുഷ്കിച്ചു പോയ സേവാദളിലേ ഓരോ സ്ഥാനങ്ങള്‍ കൊടുത്ത് ഭാവിയിലേക്ക് വളര്‍ത്തിയാല്‍ അടുത്ത നിയമസഭാ ഇലക്ഷനില്‍ കണ്ണൂരില്‍ ഇവരുടെ സേവനം ഉറപ്പാക്കാവുന്നതാണ്.

കെ.എസ്.യു തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ വന്നവരെ ഓടിച്ചന്നോ പിടിച്ചന്നോ ഒക്കെ കേട്ടു..!! കണ്ണൂരില്‍ സി.പി.എം. കള്ള വോട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് ചന്ദ്രഹാസം ഇളക്കിയവരാണ് കോണ്‍ഗ്രസുകാര്‍. കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയെ കണ്ണൂരിലേക്ക് കൊണ്ടുവരാന്‍ വരെ കോണ്‍ഗ്രസുകാര്‍ക്ക് കഴിഞ്ഞു. ഇനി എന്നെങ്കിലും കെ.എസ്.യു വില്‍ തിരഞ്ഞെടുപ്പ് നടത്തുകയാണങ്കില്‍ കള്ളവോട്ട് തടയാന്‍ കേന്ദ്രസേനയുടെ സഹായം തേടാന്‍ മറക്കേണ്ട. അതില്‍ നാണക്കേട് വിചാരിക്കുകയും വേണ്ട.

ഏതായാലും ഈ തിരഞ്ഞെടുപ്പുകൊണ്ട് കെ.എസ്.യു വിന് ഒരു ഗുണമുണ്ടായി. ഇന്നഗ്നെയൊരു വിദ്യാര്‍ത്ഥി സംഘടനയുണ്ടന്ന് നാലുപേര്‍ അറിഞ്ഞല്ലോ?? കോളേജ് ഇലക്ഷനില്‍ ജയിച്ച് പത്രത്തില്‍ പേര് വരാനുള്ള ശക്തിയൊന്നും ഇന്നത്തെ കെ.എസ്.യു.വിന് ഇല്ലന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. രണ്ട് സമരം നടത്തി അടിവാങ്ങാമെന്ന് വച്ചാല്‍ അടിവാങ്ങാന്‍ ശക്തിയുള്ള ഒരുഅണിയേയും കണ്ടുകിട്ടാന്‍ പോലുമില്ല. കുറെ നേതാക്കന്മാര്‍ മാത്രമുണ്ട്. അല്ല നമ്മള്‍ കെ.എസ്.യു വിനെ കുറ്റം പറയരുത്. തടിയും ആരോഗ്യമുള്ള യൂത്ത് കോണ്‍ഗ്രസിനുപോലും നേരാവണ്ണം ഒരു സമരം നടത്താന്‍ കഴിഞ്ഞിട്ടില്ല. നാഴികയ്ക്ക് നാല്പതുവട്ടം പത്രസമ്മേളനവും ചാനല്‍ ക്യാമറയുടെ മുന്നില്‍നിന്ന് ഗീര്‍വാണം മുഴക്കി യൂത്ത് കോണ്‍ഗ്രസിന്റെ യൌവനത്തിന് കുഴപ്പമൊന്നും വരാതെ പരിപാലിക്കുന്നവരെക്കാള്‍ നമ്മുടെ കെ.എസ്.യു. പിള്ളാരുതന്നെയാണ് ഭേദം. ഒന്നുമല്ലങ്കില്‍ അവര്‍ തങ്ങളുടെ കഴിവുകള്‍ പത്രസമ്മെളനങ്ങള്‍ ഒന്നും നടത്താന്‍ ഉപയോഗിക്കുന്നില്ലല്ലോ???

കോണ്‍‌ഗ്രസില്‍ എത്ര ഗ്രൂപ്പുണ്ട് ? നമ്മുടെ പത്രക്കാര്‍ കെ.എസ്.യു. തിരഞ്ഞെടുപ്പോടെ കുറേ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ കണ്ടുപിടിച്ചു. ഉമ്മഞ്ചാണ്ടിയുടെ എ ഗ്രൂപ്പ് , ചെന്നിത്തലയുടെ ഐ ഗ്രൂപ്പ് , മൂന്നാം ഗ്രൂപ്പ് , നാലാം ഗ്രൂപ്പ് . ഐ തന്നെ മൂന്നെണ്ണം ഉണ്ടന്ന് . ചെന്നിത്തല , പത്മജ , പി.സി.ചാക്കോ എന്നിവരാണ് അവര്‍. ഇതില്‍ ചെന്നിത്തല എങ്ങനെയാണ് ഐ ഗ്രൂപ്പ് ആകുന്നതന്ന് ഒരു പിടിയും കിട്ടുന്നില്ല. കോണ്‍ഗ്രസുകാര്‍ക്കു തന്നെ മനസിലാകാത്ത ഗ്രൂപ്പ് കണക്കുകള്‍ നമ്മളെപോലുള്ളവര്‍ക്ക് മനസിലാക്കി എടുക്കാന്‍ അല്പം പാടാണ്. നാലാം ഗ്രൂപ്പ് എ ഗ്രൂപ്പിന് സപ്പോര്‍ട്ട് കൊടുത്തു. മൂന്നാം ഗ്രൂപ്പ് ഐ ഗ്രൂപ്പിനും. ഐ ഗ്രൂപ്പന്ന് പറയുന്ന സാദനം വലിയ ഒരു സംഭവമാണന്ന് മനസിലാക്കിയത് കുറച്ചുമുമ്പാണ് . വിശാലമതേതര മുന്നണി എന്നൊക്കെ പറയുന്നതുപോലെ ‘ഐ ഗ്രൂപ്പ്‘ ‘വിശാല ഐ ഗ്രൂപ്പ് ‘ ആയിട്ടാണത്രെ മത്സരിച്ചത്. പക്ഷേ വോട്ട് ചെയ്തവര്‍ അത്രയ്ക്ക് വിശാലര്‍ അല്ലാത്തതുകൊണ്ട് നാലു ജില്ല കൊണ്ട് തൃപ്തിപെടേണ്ടി വന്നുവെന്ന് മാത്രം. പത്മജ ഇപ്പോള്‍ ഏത് ഗ്രൂപ്പിലാണന്ന് ചോദിക്കാന്‍ പാടില്ലാത്തതാണ് . ആങ്ങളയെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരാന്‍ അച്ഛന്‍ ശ്രമിക്കുന്നതിന് ആവും വിധം പാരകള്‍ പണിയാന്‍ മാഡം ശ്രമിക്കുന്നുണ്ട്. മുരളിയെ പാര്‍ട്ടിയില്‍ തിരുച്ചെടുക്കാനുള്ള കത്ത് കരുണാകരന്റെ കൈയ്യില്‍ നിന്ന് വാങ്ങി തിരുവനന്തപുരത്താര്‍ക്കോ കൊണ്ടുപോയി കൊടുത്തന്ന് പറഞ്ഞ് ഒരാളെ ഏതോ സമിതിയില്‍ നിന്ന് മാറ്റിയ ആളാണ് പത്മജ. (ഇത് ശരിക്കങ്ങോട്ട് ഓര്‍മ്മവരുന്നില്ല.) . കരുണാകരന്റെ എഴുത്ത് ഡല്‍ഹിയില്‍ എത്തിച്ച പി.സി.ചാക്കോയെ എം.പി സ്ഥാനത്ത് നിന്ന് പത്മജമാഡത്തിന് മാറ്റാന്‍ കഴിയുമോ എന്തോ??? (ചില പത്രങ്ങളില്‍ വിശാല ഐ ഗ്രൂപ്പ് എന്നതിനു പകരം ഏകീകൃത ഐ ഗ്രൂപ്പ് എന്ന് കണ്ടു... വിശാലമാണോ ഏകീകൃതമാണോ നല്ലതന്ന് ഇനിയും തീരുമേനിക്കേണ്ടിയിരിക്കുന്നു. )

ഉഡായിപ്പും തട്ടിപ്പും എല്ലാം എ ഗ്രൂപ്പിനുമാത്രമാണ് സ്വന്തമെന്ന് കരുതെണ്ട. വിശാല ഐ ഗ്രൂപ്പും തങ്ങളെക്കൊണ്ട് ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്.‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ ‘ തന്നെ എന്ന് കെട്ടിട്ടില്ലേ? കണ്ണുരില്‍ ഒരു കെ.എസ്.യു ക്കാരന്റെ വീട് തകര്‍ത്താല്‍ ആരായിരിക്കും അതിന് ഉത്തരവാദി. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ ‘ തന്നെ എന്ന തിയറി അനുസരിച്ച് ആ വീട് തകര്‍ത്തത് സി.പി.എമ്മുകാര്‍ തന്നെ. ഇതുതന്നെയാണ് കണ്ണൂരില്‍ നിന്നുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റിജിലും ചെയ്തത്. തന്റെ വീട് സി.പി.എമ്മു കാര്‍ തകര്‍ത്തു എന്നായിരുന്നു റിജിലിന്റെ പ്രചാരണം. (കോളേജ് ഇലക്ഷനില്‍ സഹതാപ തരംഗം കിട്ടാന്‍ ഇങ്ങനെയുള്ള തരികടകളൊക്കെ ഉപയോഗിക്കാറില്ലേ??). പക്ഷേ കൂടെയു ള്ളവര്‍ തന്നെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് പാരയായി. വീട് തകര്‍ത്തതിന് അറസ്റ്റിലായ തെല്ലാം ബിജെപിക്കാരാണന്നും അതിനുപിന്നില്‍ മറ്റ് പലകാരണങ്ങളാണന്നും സഹ’പ്രവര്‍ത്തകര്‍’ തന്നെ അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചു.

കെ.മുരളീധരന്‍ കോണ്‍ഗ്രസിന് പുറത്താണങ്കിലും അദ്ദേഹത്തിന്റെ രണ്ട് ‘അനുയായി’കള്‍ കെ.എസ്.യു. തിരഞ്ഞെടുപ്പില്‍ വിജയിച്ച് എല്ലാവരേയും ഞെട്ടിച്ചത്രെ!! കോണ്‍ഗ്രസിന് പുറത്ത് നിന്നിട്ടും രണ്ട് പേരെ വിജയിപ്പിക്കാന്‍ കെ.മുരളീധരന് കഴിഞ്ഞെങ്കില്‍ പാര്‍ട്ടിക്ക കത്ത് കയറിയാല്‍ എത്രപേരെ വിജയിപ്പിക്കാന്‍ കഴിയും.????

::: ഇലക്ഷന്‍ ഇം‌പാക്റ്റ് :::

കോണ്‍‌ഗ്രസുകാര്‍ പോലീസ് സ്റ്റേഷനില്‍ കയറി ആരെയെങ്കിലും മോചിപ്പിച്ചുകൊണ്ട് പോയി എന്ന് കേട്ടിട്ട് എത്രനാളായി. സി.പി.എം.കാരും , ഡി.വൈ.എഫ്.ഐ.കാരും, എസ്.എഫ്.ഐ. കാരും പോലീസ് സ്റ്റേഷനില്‍ കയറി പോലീസ് പിടിച്ച പലരേയും മോചിപ്പിച്ചോണ്ട് പോകുന്നത് നമ്മുടെ എല്ലാ പ്രചാരണ പത്രങ്ങളും ഒന്നാം പേജില്‍ തന്നെ ജനങ്ങളെ അറിയിക്കാറുണ്ട്. എന്നാല്‍ നമ്മുടെ കെ.എസ്.യു നേതാവിനെ സ്റ്റേഷനില്‍ കയറി മോചിപ്പിച്ചോണ്ട് പോയത് എത്ര പേര്‍ അറിഞ്ഞു. എന്നാല്‍ കേട്ടോളൂ.. ഇങ്ങനെയും ഒരു സംഭവം ഉണ്ടായി. ചൊവ്വാഴ്ച രാത്രി മലപ്പുറം പാണ്ടിക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നാണ് കെ.എസ്.യു. നേതാവിനെ മോചിപ്പിച്ചു കൊണ്ടു പോയത്. തിരഞ്ഞെടുപ്പ നടക്കുമ്പോള്‍ ഇങ്ങനെയൊക്കെ നടന്നുതുടങ്ങിയെങ്കില്‍ കെ.എസ്.യു.വിന് ആശ്വസിക്കാം. കൈയ്യൂക്കില്‍ തങ്ങളും മറ്റുള്ളവരുടെ പിന്നിലല്ലന്ന് നാലാള്‍ അറിയട്ടെ..

Tuesday, November 10, 2009

ദേശാ‍ാഭിമാനി കിട്ടുന്നില്ലല്ലോല്ലോ ....


http://www.deshabhimani.com സൈറ്റ് കിട്ടുന്നില്ല . തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ സഖാക്കള്‍ തള്ളിക്കയറുന്നതുകൊണ്ട് ബ്ലോക്ക് ആയതോ ബ്ലോക്ക് ആക്കിയതോ ???


Thursday, May 21, 2009

എന്നാലും എന്റെ കേരളീയം ഓണ്‍ലൈനേ......

2009 ലെ ലോക്‍സഭാതിരഞ്ഞെടുപ്പ് കഴിഞ്ഞ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്യുന്നു. 2009 ലെ ലോക്‍സഭാതിരഞ്ഞെടുപ്പ് ടെക്‍നോളജിയുടെ ആയിരുന്നുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയപ്പെടാനില്ല. വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകംതിരഞ്ഞെടുപ്പു ഫലം പുറത്തുവരികയും ചെയ്തു. നമ്മുടെ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. നമ്മുടെ കേരളത്തിലും ഓണ്‍ലൈന്‍ മാദ്ധ്യമ മത്സരം ഉണ്ടായിരുന്നു. മനോരമ ഓണ്‍‌ലൈന്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നതില്‍ കാണിച്ചത്.

കേരളത്തില്‍ UDF 16 സീറ്റുകളുമായി മുന്നിലെത്തുകയും ചെയ്തു. മൂന്നുവര്‍ഷത്തിനുമുമ്പ് നൂറോളം സീറ്റുകള്‍ നല്‍കി ജനങ്ങള്‍ അധികാരത്തില്‍ഏറ്റിയ LDF ന് തങ്ങളുടെ മുപ്പതോളം മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നേറാന്‍ കഴിഞ്ഞത് . ഇതായിരുന്നു തിരഞ്ഞെടുപ്പിനുശേഷം പുറത്തിറങ്ങിയഎല്ലാ പത്രങ്ങളുടേയും വിശകലനം. അതായത് നൂറിലധികം നിയമസഭാമണ്ഡലങ്ങളിലേയും ജനങ്ങള്‍ UDF ന് അനുകൂലമായി വോട്ട്ചെയ്തു. UDF അധികാരത്തില്‍ വരണമെന്ന് ഈ മണ്ഡലങ്ങളില്‍ ഉള്ളവര്‍ ആഗ്രഹിക്കുന്നു എന്ന് അര്‍ത്ഥം. കമ്യൂണിസ്റ്റ് മുഖപത്രങ്ങള്‍ ഒഴിച്ചുള്ളഎല്ലാ പത്രങ്ങളുടേയും വിശകലനം ഇങ്ങനെതന്നെ ആയിരുന്നു.

എന്നാല്‍ വിചിത്രമായ കണ്ടുപിടിത്തമാണ് കേരളീയം ഓണ്‍ലൈന്‍ എന്ന പോര്‍ട്ടല്‍ നടത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ മാദ്ധ്യമ രംഗത്ത്‌ കേരളത്തിലെ സമ്പൂര്‍ണ്ണ തിരഞ്ഞെടുപ്പു ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത്‌ തങ്ങള്‍ ആണന്നാണ് കേരളീയം ഓണ്‍ലൈന്‍പറയുന്നത്. പക്ഷേ കേരളീയം ഓണ്‍ലൈനിലെ തിരഞ്ഞെടുപ്പ് ഫലം വായിച്ചുകഴിഞ്ഞാല്‍ കേരളത്തിലെ മുക്കാല്‍ പങ്ക് സീറ്റുകള്‍ നേടിയിട്ടുംയുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നാണ് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് തോന്നും. വായനക്കാരന്റെ വെറും തോന്നലുകള്‍ അല്ല;കേരളീയം ഓണ്‍ലൈന്‍ അങ്ങനെതന്നെയാണ് എഴുതി വച്ചിരിക്കുന്നതും.

ഉദാഹരണമായി എറണാകുളം മണ്ഡലം എടുക്കുക. കെ.വി.തോമസ്‌ 11790 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു . എന്ന് പറയുന്നുണ്ട്. അതോടൊപ്പം പറയുന്നത് ശ്രദ്ധിക്കുക. യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 342845 പേര്‍ യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 402024 പേര്‍ . എന്തെങ്കിലും മനസിലായോ?? ഇനിയും ഈ ചിത്രങ്ങള്‍ നോക്കുക. (ചിത്രം1, ചിത്രം2).
ചിത്രം1
ചിത്രം2
കെ.വി.തോമസിന് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌) ലഭിച്ച വോട്ടുകളുടെ എണ്ണമാണ് 342845. ഈ വോട്ടുകളുടെ എണ്ണമാണ് യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 342845 പേര്‍ എന്ന് പറയാണ്‍ കേരളീയം ഓണ്‍ലൈന് പ്രേരകം. അപ്പോള്‍ യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 402024 പേര്‍ എന്ന് പറയുന്നതെങ്ങനെയെന്ന് അല്ലേ ? ചിത്രം 3 നോക്കിയാല്‍ 402024 ന്റെകണക്ക് മനസിലാകും.

ചിത്രം 3
കെ.വി.തോമസിന് ഒഴികെ മറ്റ് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി കിട്ടിയ വോട്ടാണ്. 402024 !!!

ഇനി പത്തനംതിട്ട മണ്ഡലത്തിന്റെ കണക്ക് നോക്കാം. ആന്റോ ആന്റണി 111206 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്ന് പറയുന്നതിനു താഴെയായി ഇങ്ങനെ പറയുന്നു.യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 408232 പേര്‍യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 388922 പേര്‍ . കണക്കിന്റെ കളി ഇങ്ങനെ. (ചിത്രം 4, ചിത്രം 5).

ചിത്രം 4

ചിത്രം 5
ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌) ക്ക് കിട്ടിയ വോട്ട് 408232 . അതുകൊണ്ട് 408232 പേര്‍ യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചു. യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 388922 പേരുടെ കണക്കിങ്ങനെ. (ചിത്രം 6).

ചിത്രം 6

ആന്റോ ആന്റണി ഒഴികെയുള്ള മറ്റ് എല്ലാസ്ഥാനര്‍ത്ഥികളുടേയും വോട്ടുകള്‍ കൂട്ടുമ്പോള്‍ 388922 കിട്ടുന്നു. (അതായത് മറ്റ് എല്ലാ സ്ഥാനാര്‍ത്ഥികളുടേയും വോട്ടുകള്‍ തമ്മില്‍ കൂട്ടുമ്പോള്‍ആന്റോ ആന്റണിക്ക് കിട്ടിയ വോട്ടിനെക്കാള്‍ കുറവാണ് എന്ന്.).....
എം.ഐ.ഷാനവാസ്‌ 153439 വോട്ടുകളുടെ റിക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച വയനാട് മണ്ഡലത്തിലും കൂടുതല്‍ ജനങ്ങള്‍ യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നാണ് പറയുന്നത്. 412991 പേര്‍ !!! ഇടതുപക്ഷത്തിനുവേണ്ടി 64427 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പി.കരുണാകരന്‍ നിലനിര്‍ത്തിയ കാസര്‍ഗോഡ്‌ മണ്ഡലത്തില്‍ ഇടതുപക്ഷം വിജയിക്കണമെന്ന്‌ തീരുമാനിച്ചത്‌ 385522 പേരുംഇടതുപക്ഷം ഭരിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്‌ 461574 പേരും ആണ് !!!!. ഇങ്ങനെയാണ് നമ്മുടെ കേരളീയം ഓണ്‍ലൈനിന്റെ വോട്ട് വിശകലനം.
എങ്ങനെയുണ്ട് ഈ വിശകലം ???????????????????
(സ്ക്രീന്‍ ഷോട്ടുകള്‍ : കേരളീയം ഓണ്‍ലൈനില്‍ നിന്നും , മാതൃഭൂമി.കോം മില്‍ നിന്നും)





Monday, May 11, 2009

പുറം പോയ ഗാന്ധിജി


വര്‍ഷങ്ങളായി എല്ലാം കണ്ടും കേട്ടും പത്തനംതിട്ടയുടെ ഹൃദയ ഭാഗത്ത് തന്നെ ഗാന്ധിജി ഉണ്ട്. ഒരു ചെറുപുഞ്ചിരിയുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഗാന്ധി എന്തെല്ലാം കാഴ്ചകള്‍ കണ്ടിട്ടുണ്ടാവും.? എത്രയോ കോലം കത്തിക്കലുകളുടെ ചൂടും പുകയും ഈ പ്രതിമ ഏറ്റ് വാങ്ങിയിട്ടുണ്ടാവും??എത്രയോ കുത്തിയിരുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടാവും? പത്തനംതിട്ടയില്‍ നടക്കുന്ന വഴിതടയലുകള്‍ക്ക് ഒട്ടുമിക്കപ്പോഴും വേദിയാകുന്നത് ഗാന്ധിപ്രതിമയുടെ ചുറ്റുവട്ടം തന്നെയാണ്... എത്രയോ നേതാക്കന്മാരുടെ അവകാശ വാദങ്ങളും സമരപ്രഖ്യാപനങ്ങളും വിജയപ്രഖ്യാപനങ്ങളുംഒക്കെ കേട്ട് ഈ ഗാന്ധിപ്രതിമ ‘പ്രതിമയായി’ തന്നെ നിന്നിട്ടുണ്ടാവും......

ഈ പ്രതിമയെ മറച്ച് തൊടിതോരണങ്ങളും ഫ്ലക്സുകളും ഉയര്‍ന്നിരുന്നു.... വിജയാഹ്ലാദങ്ങളിലും സമരപ്രഖ്യാപനവേളകളിലും മാത്രമല്ലേ പത്തനംതിട്ടക്കാര്‍ ഈ ഗാന്ധിപ്രതിമയെ സ്നേഹിച്ചിരുന്നത് ???. ഏണീവച്ച് കയറി ഗാന്ധികഴുത്തില്‍ ഇടുന്ന പൂമാലകള്‍ വാടിക്കരി ഞ്ഞ് ഉണങ്ങികരിഞ്ഞ് താഴെവീണങ്കില്‍ ആ ‘ഉണക്കമാല’ എത്രകാലം വേണമെങ്കിലും ആ കഴുത്തില്‍ കിടക്കും. ( തിരഞ്ഞെടുപ്പ് വേളയില്‍ ഇങ്ങനെയിട്ടൊരുമാല നിങ്ങള്‍ക്ക് ഇപ്പോഴും ഈ ചിത്രങ്ങളില്‍ കാണാം.. ആരായിരിക്കും ഈ മാല ഇട്ടതെന്ന് നിങ്ങള്‍ തന്നെ ഊഹിക്കുക... തിരഞ്ഞെടുപ്പ് വേളയിലും സമരങ്ങ ളിലും മാത്രം ‘ഗാന്ധിത്തൊപ്പി’ പൊടിതട്ടിയെടുക്കുന്നവര്‍ തന്നെ.!!!!)

മഴയും വെയിലും ഏറ്റ് നില്‍ക്കുന്ന ഈ ഗാന്ധിപ്രതിമയെ ഒരിക്കല്‍ പോലും കാക്കകള്‍ ആക്രമച്ച് നിറവെത്യാസം വരുത്തിയിട്ടില്ല. എന്നാല്‍ ഈ കഴിഞ്ഞമാസം 14 ആം തീയതി (2009 ഏപ്രില്‍ 14) ഒരു കൂട്ടം മനുഷ്യരുടെ ആവേശത്തില്‍ ഈ ഗാന്ധിപ്രതിമയ്ക്ക് നഷ്ടപ്പെട്ടത് ‘വലതു പുറ‘മാണ്. തിരഞ്ഞെടുപ്പിന്റെകൊട്ടിക്കലാശത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകരോ എല്‍.ഡി.എഫ് പ്രവര്‍ത്തകരോ ആവേശത്തോടെ ഉയര്‍ത്തിയ ഫ്ലക്സുകള്‍ ഉറപ്പിച്ച തടിക്കഷ്ണങ്ങള്‍തട്ടിയാണ് പ്രതിമയ്ക്ക് പുറം നഷ്ടപെട്ടത്. (ആണി അടിച്ച പട്ടികഷ്ണ ങ്ങളില്‍ ഒരെണ്ണം കഴിഞ്ഞാഴ്ചവരെ പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ കിടപ്പുണ്ടായിരുന്നു.). കമ്യൂണിസ്റ്റ്കാരാണ് പ്രതിമയ്ക്ക് കെടുപാട് വരുത്തിയതെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിമയ്ക്ക് കെടുപാട് വരുത്തിയതെന്ന് കമ്യൂണിസ്റ്റുകാരും പരസ്പരം ആരോപിച്ചതല്ലാതെ ഒന്നും ചെയ്തില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം ഇല്ലാത്ത ഗാന്ധിപ്രതിമയ്ക്ക് എന്ത് സംഭവിച്ചാലും അവര്‍ക്കെന്ത്??

പത്തനംതിട്ടയില്‍ ഗാന്ധിപ്രതിമയ്ക്ക് കേടുപാടുസംഭവിച്ചതിന്റെ പേരില്‍ പ്രതിഷേധ പ്രകടനങ്ങളോ പ്രതിഷേധസമ്മേളനമോ ഹര്‍ത്താലുകളോ വഴിതടയലുകളോ ഒന്നും നടന്നില്ല. ആരക്കയോ പ്രസ്താവനകള്‍ എഴുതി പത്രഓഫീസുകളില്‍ എത്തിച്ചത് മാത്രമാണ് ആകെ നടന്നത്. ഏതോ മാനസികരോഗി കുരിശുവഞ്ചിയുടെ ചില്ലുകള്‍ തകര്‍ത്തപ്പോള്‍ പ്രതിഷേധസമ്മേളനവും പ്രസംഗങ്ങളും നടന്ന പത്തനംതിട്ടയില്‍ തന്നെയാണ് ഗാന്ധിപ്രതിമതകര്‍ക്കപെട്ടത്. അന്ന് പ്രതിഷേധ പ്രസംഗം നടത്തിയ ഇടതുവലതന്മാരില്‍ ആരും ഗാന്ധിപ്രതിമയ്ക്ക് വേണ്ടി നാവനക്കിയില്ല. പ്രതിമയാക്കപെട്ട ഗാന്ധിജിക്ക് ‘പത്തനംതിട്ടയില്‍’ വോട്ടില്ലല്ലോ?? ജയിംസ് ഓട്ടിസ് ന്യൂയോര്‍ക്കില്‍ ലേലത്തിന് വച്ച ഗാന്ധിജി ഉപയോഗിച്ച വസ്തുക്കള്‍ വിജയ് മല്യലേലത്തില്‍ പിടിച്ചതിനെതിരെ പ്രതികരിച്ച സാംസ്കാരിക നായകന്മാരാരും ഗാന്ധിപ്രതിമ തകര്‍ക്കപെട്ടതില്‍ പ്രതിഷേധിച്ചില്ല.


രണ്ടാഴ്ചകള്‍ക്ക് മുമ്പ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത ഒരു ചര്‍ച്ചയില്‍ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി.തങ്ങള്‍ ഗാന്ധിപ്രതിമ പുനര്‍നിര്‍മ്മിക്കുകയില്ല. (പ്രതിമസ്ഥാപിച്ച് ‘ജേസിസ്‘ തന്നെ പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള ചിലവ് ഏറ്റെടുക്കാന്‍ തയ്യാറാണന്ന് ഈ യോഗത്തില്‍അറിയിച്ചു... ജേസിസിന് ഒരായിരം പ്രണാമം..). ഇന്ത്യയ്ക്ക് സ്വാതന്ത്രം നേടിത്തരാന്‍ അഹോരാത്രം പോരാടിയ ഒരു ധീരന്‍ മാത്രമല്ല ഗാന്ധിജി. നമ്മുടെരാഷ്‌ട്രപിതാവു കൂടിയാണ്. രാഷ്‌ട്രത്തോടും ജനങ്ങളോടും ബാധ്യതയുള്ള രാഷ്ട്രീയകക്ഷികള്‍ അപമാനിച്ചിരിക്കുന്നത് രാഷ്ട്രപിതാവിനെയാണ്. തെറ്റുകള്‍ആര്‍ക്കും സംഭവിക്കാം. അത് തിരുത്താന്‍ തയ്യാറാകുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാവുന്നത്. മനപൂര്‍വ്വമല്ലായിരിക്കാം ഗാന്ധിപ്രതിമ തകര്‍ക്കപെട്ടത്.അന്ന് (ഏപ്രില്‍ 14) അവിടെ കൊട്ടിക്കലാശം നടത്തിയ എല്ലാവര്‍ക്കും പ്രതിമ തകര്‍ത്തതില്‍ തുല്യപങ്കാണുള്ളത്. അന്നവിടെ കൊട്ടിക്കലാശം നടത്തിയ എല്ലാവരും കൂടിയായിരുന്നു ആ പ്രതിമ പുന:നിര്‍മ്മിക്കേണ്ടത്.

ഗാന്ധിതൊപ്പിവച്ച് ഖദര്‍ ഉടുപ്പ് ഇട്ടോ ; സമ്മേളനവേദിയില്‍ ഗാന്ധിയുടെ പടം വച്ചോ അല്ല ആ മഹാത്മാവിനോട് ആദരവ് പ്രകടിപ്പിക്കേണ്ടത്.ഏതെങ്കിലും ആരാധനാലയ ങ്ങളുടെ വസ്തുവകകള്‍ക്കോ മറ്റോ നാശനഷ്ടം വന്നാല്‍ നമ്മുടെ രാഷ്ട്രീയ-സാംസകാരിക നേതാക്കള്‍ എങ്ങനെയാണ്പ്രതികരിക്കുന്നത്.
പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് ആ നഷ്ടം ഈടാക്കാന്‍ നിയമമുള്ള നാടല്ലേ നമ്മുടേത്? ഗാന്ധിപ്രതിമ ‘പൊതുമുതല്‍‘എന്ന നിര്‍വചനത്തില്‍ വരില്ലേ???


രാഷ്‌ട്രത്തിനുവേണ്ടി തന്റെ ജീവന്‍ നല്‍കിയ ആ മഹാത്മാവിനോട് നമുക്ക് നീതി പുലര്‍ത്താന്‍ കഴിയുന്നുണ്ടോ? നെഞ്ചില്‍ക്കൂടി തുളച്ചുകയറിയബുള്ളറ്റുകളില്‍ ജീവിതം ഭാരതത്തിനുവേണ്ടി വെടിയേണ്ടിവന്ന അര്‍ദ്ധനഗ്നനായ ഫക്കീറിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളോടെങ്കിലും അല്പം നീതിപുലര്‍ത്തേണ്ടതല്ലേ??

ഈ ശനിയാഴ്ച (16/05/2009) തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ ഈ ഗാന്ധിപ്രതിമയെ ത്തേടിവരും. വിജയത്തിന്റെ ആഹ്ലാദം പങ്കിടാനായി ‘വിജയയാത്ര‘ നടത്തുന്നതിനുമുമ്പായി ഏണിവച്ച് അവര്‍ ഗാന്ധിപ്രതിമയുടെ കഴുത്തില്‍ ഒരു ഉളുപ്പും ഇല്ലാതെ പൂമാല അണിയിക്കും. പ്രതിമയ്ക്ക് ജീവനില്ലാത്തതുകൊണ്ട് ഇടതുകൈയ്യിലിരിക്കുന്ന ആ വടി തങ്ങളുടെ നേരെ ഒരിക്കലും വീശുകയില്ല എന്നതില്‍ അവര്‍ക്ക് ആശ്വസിക്കാം....

രാഷ്‌ട്രത്തോടും ജനങ്ങളോടും രാഷ്ട്രപിതാവിനോടും അല്പമെങ്കിലും സ്നേഹവും ബാധ്യതയും ഉണ്ടങ്കില്‍ പ്രിയപ്പെട്ട രാഷ്ട്രീയക്കാരേ നിങ്ങള്‍ ആ പ്രതിമയുടെ പുന:നിര്‍മ്മാണം ഏറ്റെടുക്കൂക്കൂക്കൂ....




Wednesday, March 25, 2009

ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഐ.പി.ല്‍.

രണ്ടാം എഡീഷന്‍ ഐ.പി.എല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി മാറുന്നു. തിരഞ്ഞെടുപ്പ്കാലത്ത് മത്സരങ്ങള്‍ക്ക് ആവിശ്യമായ ആവിശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലന്ന് ചില സംസ്ഥാനങ്ങള്‍ അറിയച്ചതോടെ കേന്ദ്രസര്‍ക്കാര്‍ ഐ.പി.എല്‍ മത്സരങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്നതിന് അനുമതി നിഷേധിക്കുകയായിരുന്നു. അതുകൊണ്ട് ലളിത് മോഡിയും സംഘവും ഇന്ത്യന്‍ പ്രിമയര്‍ ലീഗ് 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ തീരുമാനം എടുക്കുകയും ചെയ്തു.


തിരഞ്ഞെടുപ്പ് കാലത്ത് ആഘോഷമായി കൊണ്ടാടുന്ന ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആവിശ്യമായ സുരക്ഷനല്‍കാന്‍ കഴിയില്ല എന്നത് അംഗീകരിക്കുകയല്ലേ വേണ്ടിയിരുന്നത് ? ബി.ജെ.പി ഈ പ്രശ്‌നത്തെ രാഷ്ട്രീയ വത്ക്കരിക്കാന്‍ ശ്രമിച്ചു എങ്കിലും അത് വിലപ്പോയില്ല. ഇന്നത്തെ സാഹചര്യം ജനങ്ങള്‍ക്ക് ശരിക്കറിയാം എന്നതു തന്നെ കാരണം. പ്രത്യേകിച്ച് പാക്കിസ്ഥാനില്‍ ശ്രീലങ്കന്‍ ടീമിനു നേരെ നടന്ന ആക്രമണങ്ങള്‍ക്ക് ശേഷം. മുംബയിലെ ഭീകരാക്രമണത്തിനു ശേഷം പല രാജ്യങ്ങളും തങ്ങളുടെ പൌരന്മാര്‍ക്ക് ഇന്ത്യാ സന്ദര്‍ശനത്തിന് ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പാക്കിസ്ഥാനിലെ ആക്രമണത്തിനു ശേഷം പല ക്രിക്കറ്റ് താരങ്ങളും ഇന്ത്യയിലേക്ക് വരാന്‍ മടിക്കുകയും ചെയ്തു. പണത്തെക്കാ‍ള്‍ വലുത് തങ്ങള്‍ക്ക് ജീവന്‍ തന്നെയാണന്ന് വരെ ഐ.പി.എല്ലിലെ ചില വിദേശതാരങ്ങള്‍ പറയുകയും ചെയ്തു. ഇന്ത്യയിലെ മത്സരങ്ങള്‍ക്ക് തങ്ങള്‍ ഉണ്ടാവുകയില്ലന്ന് അവര്‍ പറയാതെ പറയുകയാണ് ചെയ്തത്. വിദേശതാരങ്ങള്‍ ഇല്ലാതെ നടത്തുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് പകിട്ട് കുറയുമെന്ന് ശരിക്ക് അറിയാവുന്നത് ലളിത് മോഡിക്ക് തന്നെയാണല്ലോ? അതുകൊണ്ടാണ് മണിക്കൂറുകള്‍ക്കകം ഇന്ത്യന്‍ പ്രിമയര്‍ ലീഗിന്റെമത്സരവേദികള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റി മോഡി ഇന്ത്യന്‍ പ്രിമയര്‍ ലീഗിനെ ദക്ഷിണാഫ്രിക്കന്‍ ഇന്ത്യന്‍ പ്രിമയര്‍ ലീഗാക്കി മാറ്റിയത്. ഇന്ത്യയിലെ സുരക്ഷയില്‍ സംശയം പ്രകടിപ്പിച്ച കളിക്കാര്‍ക്ക് ഇനി ദക്ഷിണാഫ്രിക്കയില്‍ പോയി കളിക്കാതിരിക്കാന്‍ ആവില്ലല്ലോ? ലളിത് മോഡിയുടെ ബുദ്ധി അംഗീകരിച്ചേ മതിയാവൂ...


ഇനി മറ്റൊരു കാര്യം. ദക്ഷിണാഫ്രിക്കയില്‍ മത്സരങ്ങള്‍ നടക്കുന്നത് തിരഞ്ഞെടുപ്പ് സമയത്ത് തന്നെയാണല്ലോ? തിരഞ്ഞെടുപ്പ് കഴിഞ്ഞേ കളിക്കാര്‍ തിരിച്ചെത്തുകയുള്ളു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടെ ഒരു ബാധ്യതയും ഇല്ലേ? കുറഞ്ഞപക്ഷം ഇന്ത്യന്‍ കുപ്പായം അണിഞ്ഞ , അണിയുന്ന കളിക്കാര്‍ക്കെങ്കിലും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥിതിയോടെ ഒരു ബാധ്യതയുണ്ട് എന്നതില്‍ സംശയം വേണ്ട്. തങ്ങള്‍ ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുകയും അതേ സമയം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ രാജ്യത്തിനുവേണ്ടിയല്ലാതെ മറ്റൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കാന്‍ പോവാന്‍ തയ്യാറാവുകയും ചെയ്യുന്ന കളിക്കാര്‍ക്ക്ബാധ്യത രാജ്യത്തോടേ പണത്തോടോ ??? ഒരു പൌരന്റെ അവകാശമായ വോട്ടവകാശം വിനിയോഗിക്കാതെ മാറിനില്‍ക്കുന്നവര്‍ക്ക് ഇന്ത്യന്‍ കളിക്കുപ്പായം ഇടാന്‍ യാതൊരു അവകാശവും ഇല്ല.


ഒരു ജനാധിപത്യ രാജ്യത്തിന് കായികത്തെക്കാള്‍ വലുത് ജനാധിപത്യ തിരഞ്ഞെടുപ്പ് തന്നെയാണ്. ലളിത് മോഡിക്ക് തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഹാലിളകുമായിരിക്കും. കാരണം കഴിഞ്ഞ മാസം നടന്ന രാജസ്ഥാന്‍ (?) ക്രിക്കറ്റ് കൌണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തോറ്റ മാന്യ ദേഹമാണ് ലളിത് മോഡി. ഒരു തിരഞ്ഞെടുപ്പൊക്കെ പാഴാണ് എന്ന അഭിപ്രായമായിരിക്കും തീര്‍ച്ചയായും മോഡിക്ക് ഉണ്ടാ‍വുക. രാജ്യതാല്പര്യങ്ങളെക്കാള്‍ മറ്റ് പലതിനുംമുന്‍‌ഗണനകൊടുത്തുകൊണ്ട് ദക്ഷിണാഫ്രിക്കയില്‍ നടത്തുന്ന രണ്ടാം എഡീഷന്‍ ഐ.പി.എല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍താരങ്ങള്‍ക്ക് അനുമതി സര്‍ക്കാര്‍ കൊടുക്കാതിരിക്കുകയാണ് വേണ്ടത്. നമുക്ക് ക്രിക്കറ്റിനെക്കാള്‍ വലുത് നമ്മുടെ ജനാധിപത്യമാണ്. അത് സംരക്ഷിക്കാന്‍ വേട്ടവകാശം ഉപയോഗിക്കുകയാണ് വേണ്ടത്.

Tuesday, March 17, 2009

കോണ്‍ഗ്രസില്‍ തൊഴുത്തില്‍ക്കുത്ത് :രാഷ്ട്രീയം

സമുദ്രവും ബക്കറ്റും തിരയും എല്ലാം സി.പി.എം.മ്മില്‍ മാത്രമന്ന് പറഞ്ഞ് പരിഹസിച്ചു ചിരിച്ചവര്‍ കോണ്‍ഗ്രസില്‍ ഒരൊറ്റ ദിവസംകൊണ്ട് ഉണ്ടായ കോളിളക്കം കണ്ട് ഞെട്ടിക്കാണും. സി.പി.എം.മ്മില്‍ ബക്കറ്റിലെ വെള്ളം സമുദ്രത്തോട് ചേര്‍ന്ന് തിരയാകാന്‍ തീരുമാനിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ കാറ്റും കോറും ഉരുണ്ടുകൂടി പ്രക്ഷുബദ്ധമായ അവസ്ഥ സംജാതമായിക്കഴിഞ്ഞു. ഉരുണ്ടുകൂടീയിരുന്ന മേഘങ്ങള്‍ നീങ്ങിപ്പോകാതെ കൂടുതല്‍ ഇരുട്ട്കോണ്‍ഗ്രസിലേക്ക് വരുത്തുകയാണ്. നീറിപ്പുകഞ്ഞിരുന്ന അഗ്നിപര്‍വ്വതം എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാം എന്ന ഒരു അവസ്ഥയില്ലങ്കിലും സമുദ്രത്തിലുണ്ടാകുന്ന അഗ്നിപര്‍വ്വതസ്ഫോടനം കടലിനെ പ്രക്ഷുബദ്ധമാക്കുന്നതുപോലെ ഉമ്മന്‍ ചാണ്ടിയുടെ നിശബ്ദ്ദമായ പൊട്ടിത്തെറി കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെതന്നെ തകിടം മറിച്ചു കഴിഞ്ഞു.
എല്ലാ പോഷക സംഘടനകളും സ്വന്തം കൈപ്പടിയില്‍ ആക്കാന്‍ വേണ്ടി രമേശ ചെന്നിത്തല നടത്തിയന്ന്‍ (?) പറയപ്പെടുന്ന നാടകത്തിനൊടുവില്‍ സിദ്ദിഖിനെ മാറ്റി ലിജുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ആക്കിയതോടെ ഉമ്മന്‍ ചാണ്ടി ഇടയുകയും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സിദ്ദിഖ് സ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്തു. കരുണാക രന്റെ പുറത്താകലോടെ ഗ്രൂപ്പ് ഇല്ലാതായി എന്ന് നേതാക്കള്‍ മേനി ടിക്കുമ്പോഴാണ് തങ്ങളുടെ സ്തുതിപാഠകര്‍ക്ക് ‘നോമിനേറ്റട്’ സ്ഥനമാനങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നേതാക്കന്മാര്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം എന്ന് പറയുന്നത് സ്ഥാനമാന രാഷ്ട്രീയം അല്ലങ്കില്‍ പാര്‍ലമന്റ്റി മോഹ രാഷ്ട്രീയം ആണന്ന് ആര്‍ക്കാണ് അറിയാന്‍ പാടില്ലാത്തത്. അതിനുവേണ്ടി ഏത് നാണകെട്ട കളിക്കും അവര്‍ തയ്യാറാകും. കളീക്കാവിളയിലെ തമ്മിലടിയും, മുണ്ടുരിയലും ഒക്കെ ഇതിനു ഉദാഹരണമാണ്. ഈ സംഭവങ്ങളുടെ സൂത്രധാരന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലന്ന് പറയാമെങ്കിലും ആ പാത പിന്തുടരുന്നവര്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ ഉണ്ട്. അതുകൊണ്ടാണല്ലോ തിരുവന്തപുരത്തും തൃശ്ശൂരും കോലംകത്തിക്കല്‍ നടന്നത്.

കരുണാകരന്റെ ഐ ഗ്രൂപ്പും ആന്റണിയുടെ എ ഗ്രൂപ്പും മാത്രമായി കോണ്‍ഗ്രസില്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി മുന്നേറിയപ്പോള്‍ നേതാക്കളും അണികളും പാര്‍ട്ടിയെക്കാള്‍ കൂറ് ഗ്രൂപ്പുകളോട് കാണിച്ചു. പാര്‍ട്ടിയില്‍ ഏതെങ്കിലും സ്ഥാനം വേണമെങ്കില്‍ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമാകണമെന്ന സ്ഥിതി വന്നു. പാര്‍ട്ടിയിലെ വളര്‍ച്ചയ്ക്ക് കഴിവിനെക്കാള്‍ വേണ്ടത് നേതാക്കളുടെ മൂട് താങല്‍ ആണന്ന് മനസിലാക്കി കുട്ടിനേതാക്കള്‍ ബഡാനേതാക്കളുടെ പാദസേവകരായി. കരുണാകരന്റെ കാറ് അപകടത്തോടെ കരുണാകരന്‍ പാലും തേനും കൊടുത്ത് വളര്‍ത്തിക്കൊണ്ടുവന്നവര്‍ തന്നെ മൂന്നാഗ്രൂപ്പെന്ന പേരില്‍ ഒരു ഗ്രൂപ്പായി. ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടൂപ്പുകള്‍ ഒന്നും നടത്താതെ ഗ്രൂപ്പിന്റെ പേരില്‍ വീണ്ടും വീതം വച്ച് അണികള്‍ ഇല്ലാതെ നേതാക്കന്മാരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് വളര്‍ന്നു. ഇടയ്ക്ക് വയലാര്‍ രവിയുടെ നേതൃത്വത്തീല്‍ നാലാം ഗ്രൂപ്പ് ഉയര്‍ന്നുവന്നു. സ്വന്തം സ്ഥാനം ഉറപ്പിച്ച വയലാര്‍ രവികേരളം വിട്ടതോടെ നാലാംഗ്രൂപ്പ് ഇല്ലാതായി. മൂന്ന് ഗ്രൂപ്പിലെ കാര്‍ത്തികേയ സംഘം എ ഗ്രൂപ്പിലും ആയി. കരുണാകരന്‍ പാര്‍ട്ടിവിട്ടതോടെ ഐ ഗ്രൂപ്പും ഇല്ലാതായി. സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കാന്‍ മറ്റൊരു ഗ്രൂപ്പും ഇല്ലാതായാതോടെ എ ഗ്രൂപ്പ് സ്വാഭാവികമായി കോണ്‍ഗ്രസ് പാര്‍ട്ടിയായി. ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് കേന്ദ്രത്തിലേക്ക് പോയതോടെ കോണ്‍ഗ്രസ് ഉമ്മന്‍ കോണ്‍ഗ്രസായി. ( ഉമ്മന്‍ കോണ്‍ഗ്രസ് ഇല്ലാതായി ഇന്ദിരാ കോണ്‍ഗ്രസ് ശരിക്കുള്ള കോണ്‍ഗ്രസ് ആകുമെന്ന് പറഞ്ഞ മുരണീധരനോട് കടപ്പാട് ). ഇങ്ങനെ ഗ്രൂപ്പില്ലാതായ കോണ്‍ഗ്രസിലാണ് ഇപ്പോള്‍ നേതാക്കന്മാരുടെ വീതം വയ്പ് വാര്‍ത്തകള്‍ ഉയരുന്നത്.


വളര്‍ത്തിക്കൊണ്ട് വന്ന കരുണാകരന്റെ കൈയ്യില്‍ക്കൊത്തിയാണ് ആദ്യം ചെന്നിത്തല രാഷ്ട്രീയ ബുദ്ധി പ്രകടിപ്പിച്ചത്. ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പിന്നില്‍ നിന്ന് കുത്തി താന്‍ തികഞ്ഞ ഒരു രാഷ്ട്രീയ നേതാവായി എന്ന് ചെന്നിത്തല കേരളരാഷ്ട്രീയത്തില്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.. ഒരു കെ.പി.സി.സി പ്രസിഡണ്ട് എങ്ങനെ ആയിക്കൂടാ എന്നുള്ള ഒരുദാഹരണത്തിന് ചരിത്രം കാത്തുവച്ചിരിക്കൂന്ന ഒരു പേരായി ചെന്നിത്തല മാറിക്കൊണ്ടി രിക്കുകയാണ്. മാവേലിക്കരയിലെ ജനപിന്തുണയുടെ (?) ബലത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് ആയ ആളാണ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഭരണമായ (?) ഈ ഭരണത്തിനെതിരെ ശക്തമായ ഒരു സമരം നടത്താന്‍ പോലും ചെന്നിത്തലയ്ക്ക് ആയിട്ടില്ല. ദിവസം മൂന്ന് പത്രസമ്മേളനം നടത്തി ചാനല്‍ നിറഞ്ഞാല്‍ എല്ലാം ആയി എന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്ന് തോന്നുന്നു. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തീച്ച് ഉയര്‍ന്നു വന്ന ഉമ്മന്‍ ചാണ്ടി എവിടെ നോമിനേഷന്‍ ശീതളതയില്‍ സ്ഥാനം ഉറപ്പിച്ച ചെന്നിത്തല എവിടെ???


മൂന്ന് മാസത്തിനുമുമ്പേ ഓരോ പാര്‍ലമെന്റ് മണ്ഡലങ്ങളിലും മൂന്ന് പേരുടെ സാധ്യതാ ലിസ്റ്റ് തയ്യാറാക്കി നല്‍കണമെന്ന് എ.ഐ.സി.സി കെ.പി.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയതാണ്. തിരഞ്ഞെടുപ്പിന് മുപ്പതുദിവസങ്ങള്‍ ബാക്കി നില്‍ക്കേ കെ.പി.സി.സി നല്‍കിയ സാധ്യതാ ലിസ്റ്റില്‍ ഒരു മണ്ഡലത്തീല്‍ പത്തുപേര്‍ വരെയുണ്ടന്ന് അറിയുമ്പോള്‍ ചെന്നിത്തലയുടെ വൈഭവം മനസിലാക്കുക. എന്നിട്ട് എഞെങ്കിലും പ്രയോജനം ഉണ്ടായോ? സാധ്യതാ ലിസ്റ്റില്‍ കയറിക്കൂടിയവര്‍ തമ്മില്‍ അടിയാണ്. താനാണ് സര്‍വ്വധായോഗ്യന്‍ എന്ന് കാണിക്കാന്‍ ചിലര്‍ ഡല്‍ഹിയില്‍ ചെന്ന് തമ്പടിച്ചിരിക്കുകയാണ്. ഇടതുപക്ഷം രണ്ട് സീറ്റുകള്‍ ഒഴിച്ച് ബാക്കി എല്ലാ മണ്ഡലങ്ങളിലും രണ്ടാഘട്ട പ്രചരണം തുടങ്ങിയപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അരക്കിലോ വരുന്ന സാധ്യതാ ലിസ്റ്റുമായി തിരുവന്തപുരം- ഡല്‍ഹി ഷട്ടില്‍ സര്‍വ്വീസ് നടത്തുകയാണ്. ലിസ്റ്റില്‍ ഉള്ളവരുടെ സാധ്യത ഇല്ലാതാക്കാന്‍ നേതാക്കന്മാര്‍ തന്നെ ശ്രമിക്കുന്നുമുണ്ട്. തൃശൂരില്‍ ടോം വടക്കന്റെ കോലം കത്തിക്കലിനു ശേഷം തിരുവന്തപുരത്ത് ശശി തരൂരിന്റെയും കോലം കത്തിക്കല്‍ നടന്നു.


ഇടതുപക്ഷത്തേക്കാള്‍ രണ്ടാഴ്ചമുമ്പ് സീറ്റ് വിഭജനം നടന്ന കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടത്താനാവുന്നില്ല എന്ന് പറയുമ്പോള്‍ എന്താണ് മനസിലാക്കേണ്ടത് ? ഇടതുപക്ഷത്ത് ഇപ്പോഴും സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടല്ലന്ന് നമുക്കറിയാം. ഇടതുപക്ഷത്തിലെ ഈ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹസിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തങ്ങളുടെ മണ്ഡലങ്ങളില്‍ എന്തുകൊണ്ട് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിയുന്നില്ല. കേരളത്തില്‍എറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഒരു തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത് എന്നുള്ള ഒരു പൊതുവികാരം ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ പുറത്തുവരുന്നത്. തങ്ങള്‍ മത്സരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരാണ ന്നാണ് ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളുടേയും വിചാരം. അതുകൊണ്ടുതന്നെ പാര്‍ട്ടിസ്ഥാന ങ്ങളെക്കാള്‍ വലുത് അവര്‍ക്ക് പാര്‍ല‌മന്റെറി സ്ഥാനങ്ങളാണ്. കോണ്‍ഗ്രസിന്റെ സാധ്യതാ ലിസ്റ്റില്‍ നോക്കുക. തുടര്‍ച്ചയായി മത്സരിച്ച് പരാജയപ്പെട്ടവര്‍ പോലും ആ ലിസ്റ്റില്‍ ഉണ്ട്. കഴിഞ്ഞ ഇലക്ഷനില്‍ പരാജയപ്പെട്ട് ജനങ്ങളുടെ ഇടയില്‍ യാതൊരുവിധ പ്രവര്‍ത്തനവും നടത്താതെ മാറിനിന്നവര്‍ പോലും സ്ഥാനാര്‍ത്ഥിക്കുപ്പായം തുന്നിച്ച് തയ്യാറായിക്കഴിഞ്ഞു. ഇതില്‍ രണ്ടുമൂന്ന് പേര്‍ക്കെങ്കിലും ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി കിട്ടുകയും ചെയ്യും.


ഇങ്ങനെയുള്ള ഒരവസ്ഥയാണങ്കില്‍ താന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുകയില്ലന്ന് ഉമ്മന്‍ ചാണ്ടി പറയുന്ന അവസ്ഥയിലേക്ക് വരെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. സ്വന്തം ആളുകള്‍ക്ക് സീറ്റ് ഉറപ്പിച്ചു കൊടുക്കാന്‍ നേതാക്കന്മാരും സ്വന്തം സീറ്റ് ഉറപ്പിക്കാന്‍ നേതാക്കന്മാരും ഡല്‍ഹിയിലേക്ക് വണ്ടികയറിയിട്ട് കുറേ ദിവസങ്ങളായി. ഇപ്പോഴത്തെ സ്ഥിതി തുടരുകയാണങ്കില്‍ കോണ്‍ഗ്രസിന്റെ പകുതി സീറ്റുകളിലധികവും കാലുവാരലും വോട്ട് മറിക്കലും നടക്കും. അണികളെക്കാള്‍ നേതാക്കന്മാരുടെ എണ്ണം കൂടുതലായ ഒരു പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കയോ സംഭവിക്കൂ. മെത്രാന്മാരുടേയും സമുദായനേതാക്കളുടേയും കല്പനകള്‍കൊണ്ടൊന്നും വോട്ട് പെട്ടിയില്‍ വീഴുകയില്ലന്ന്കോണ്‍ഗ്രസ് നേതാക്കന്മാര്‍ മറന്നില്ലങ്കില്‍ ആ പാര്‍ട്ടിക്ക് കൊള്ളാം. അല്ലങ്കില്‍ അനികൂലമായ കാലാവസ്ഥയിലും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമായിരിക്കും കേരളത്തില്‍ നടക്കുന്നത്.

Thursday, March 12, 2009

ചെന്നിത്തലയുടെ മന്ത് :

സി.പി.എം. മ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് വെട്ടിനിരത്തലാണന്ന് ചെന്നിത്തലയുടെ പരാതി. സിറ്റിംങ്ങ് എം.പി മാര്‍ക്ക് സീറ്റ് നല്‍കാതിരുന്നത് അവര്‍ എം.പി എന്ന നിലയില്‍ പരാജയമായിരുന്നു എന്ന് സി.പി.എം. തന്നെ സമ്മതിക്കുന്നതുകൊണ്ടാണ് സിറ്റിംങ്ങ് എം.പി മാര്‍ക്ക് സീറ്റ് നല്‍കാതിരുന്നത് എന്നു കൂടി ചെന്നിത്തല പറഞ്ഞു.

സി.പി.എം.മ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ചെന്നിത്തലയ്ക്ക് പിടിച്ചില്ലന്ന് ചുരുക്കം. ഇടതുപക്ഷത്ത് ഇപ്പോഴും സീറ്റ് വിഭജന ചര്‍ച്ചപൂര്‍ത്തിയായിട്ടില്ലന്ന് ഓര്‍ക്കണം. ഒരു മാസം മുന്‍പേ സീറ്റ് വിഭജന ചര്‍ച്ച കഴിഞ്ഞ് തങ്ങള്‍ മത്സരിക്കുന്ന സീറ്റുകള്‍ ഏതെല്ലാമാണന്ന് ഉറപ്പിച്ച കോണ്‍ഗ്രസിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പതിനേഴ് മണ്ഡലങ്ങളിലേക്ക് നൂറു പേരുടെ സാധ്യതാ ലിസ്റ്റുമായി ഡല്‍ഹിക്ക് പോയ ചെന്നിത്തല സി.പി.എം. മ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയെ വിശകലനം ചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണ് ? സ്ഥാനാര്‍ത്ഥി ലിസ്റ്റ് വെട്ടിനിരത്തലാണന്ന് ആരോപിക്കുന്നത് എന്തുകൊണ്ടാണ് ? സ്വന്തം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചിട്ട് പോരെ മറ്റൊരു പാര്‍ട്ടിയുടെ ലിസ്റ്റിനെ വിശകലനം ചെയ്യാന്‍ ????????

സി.പി.എം. മ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പുതുമുഖങ്ങളും യുവജന-വിദ്യാര്‍ത്ഥി സംഘടനയില്‍ ഉള്ളവരും സ്ഥാനം പിടിച്ചത്ചെന്നിത്തലയ്ക്ക് ഇഷ്ടപെട്ടിടുണ്ടാവില്ല. തങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന് യൂത്തന്മാരും കെ.എസ്.യു. ക്കാരുംവാശിപിടിച്ചാല്‍ ചെന്നിത്തല എന്ത് ചെയ്യും.??? ജനസ്നേഹികളായ അമ്പതുവയസുകഴിഞ്ഞ യുവാക്കന്മാര്‍ക്ക് പോലും സീറ്റ് കൊടുക്കാന്‍ പെടാപാടുപെടുന്ന ചെന്നിത്തല ഇനി എന്ത് ചെയ്യും???

സിറ്റിംങ്ങ് എം.പി മാരുടെ കഴിവ് ജനങ്ങള്‍ക്ക് മനസിലായതുകൊണ്ടാണല്ലോ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംങ്ങ് എം.പിമാരെയെല്ലാം ജനങ്ങള്‍ വീട്ടില്‍ ഇരുത്തിയത്. ആരോ കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം കൊടുത്തതുകൊണ്ട്ചെന്നിത്തലയ്ക്ക് മാത്രം വീട്ടിലിരിക്കാതെ പാര്‍ട്ടിയെ വളര്‍ത്താന്‍ പറ്റി. പക്ഷേ പാര്‍ട്ടിയുടെ വളര്‍ച്ച കിഴുക്കാം‌പാട് ആയിരുന്നു എന്ന്മാത്രം. കെ.പി.സി.സിയുടെ ഏറ്റവും വേസ്റ്റ് പ്രസിഡണ്ട് ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടി ചരിത്ര പുസ്തകങ്ങള്‍മറിക്കേണ്ട കാര്യമില്ലന്ന് കോണ്‍ഗ്രസുകാര്‍ പോലും സമ്മതിക്കും. എം.പി എന്ന നിലയില്‍ ജനങ്ങളെ അങ്ങ് സേവിച്ച് കൊന്നതുകൊണ്ടാണ് മാവേലിക്കരക്കാര്‍ ചെന്നിത്തലയെ തോല്‍പ്പിച്ചത്.

നാലും അഞ്ചും പ്രാവിശ്യം എം.പിമാര്‍ ആയിരുന്നവര്‍ക്ക് സീറ്റ് നല്‍കാതെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ചെന്നിത്തലയ്ക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ കഴിയുമോ? തങ്ങള്‍ ജനിച്ചതുതന്നെ എം.പി ആകാന്‍ വേണ്ടിയാണന്നുള്ള മനോഭാവത്തില്‍ സീറ്റിനുവേണ്ടി ഇറങ്ങിത്തിരിച്ചവരെ നിലയ്ക്ക് നിര്‍ത്താന്‍ ചെന്നിത്തലയ്ക്ക് കഴിയുമോ? സ്ഥാനാര്‍ത്ഥികളുടെപേരില്‍ തെരിവില്‍ തല്ലി കോലം കത്തിക്കുന്നത് ഏത് പാര്‍ട്ടിയിലാണ്. തങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ സേവനങ്ങള്‍ക്ക്ജനങ്ങള്‍ ബാലറ്റിലൂടെ പ്രതിഫലം നല്‍കുമെന്ന് പേടിച്ച് മണ്ഡലം മാറുന്നത് ഏത് പാര്‍ട്ടിയിലാണ് ? മറ്റ് എല്ലാ പാര്‍ട്ടികളുംസ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച കേരളത്തില്‍ തന്നെ നടത്തുമ്പോള്‍ ചെന്നിത്തലയും സംഘവും സ്ഥാനാര്‍ത്ഥികളെ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ പോകുന്നത് എന്തിനുവേണ്ടിയാണ് ?

തന്റെ രണ്ടു കാലിലേയും മന്ത് മൂടിവച്ചിട്ട് മുണ്ട് മടക്കികുത്തി തലയുയര്‍ത്തി പോകുന്ന ഒറ്റക്കാലന്‍ മന്തനെ പരിഹസിക്കുന്നതുപോലെ അല്ലേ ചെന്നിത്തലയുടെ പ്രസ്താവനകള്‍ ? കോണ്‍ഗ്രസിന്റെ പട്ടിക വരുമ്പോള്‍ എന്തെല്ലാമാണ് നടക്കാന്‍ പോകുന്നത് ? കാണന്‍ പോകുന്ന പൂരം നമുക്ക് കണ്ട് തന്നെ അസ്വദിക്കാം.............

Sunday, March 8, 2009

കേരളത്തില്‍ 100 ലോക്‍സഭാസീറ്റ് !!!!!!!!!

കേരളത്തിലെ ഇരുപത് ലോക്‍സഭാ സീറ്റുകൊണ്ട് ആര്‍ക്കും തൃപ്തിവരാത്തതുകൊണ്ട് കൊച്ചുകേരളത്തിലെ ലോക്‍സഭാ സീറ്റുകളുടെ എണ്ണം നൂറാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷനോട് ആവിശ്യപ്പെടാന്‍ പോവുകയാണ്. ഏതായാലും ഈ വര്‍ഷത്തെ തിരഞ്ഞെ ടുപ്പില്‍ ഇരുപതുകൊണ്ട് നമ്മള്‍ തൃപ്തിപ്പെടണം. എടുപിടീന്നങ്ങ് സീറ്റിന്റെ എണ്ണം കൂട്ടാന്‍ ലോക്സ്ഭസീറ്റ് +2 സീറ്റുകളൊന്നും അല്ലല്ലോ? ഈ ഇരുപതുസീറ്റുകൊണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ എന്തെല്ലമാണ് സംഭവിച്ചത് ?

കൊല്ലത്തെ RSP ക്കാര്‍ക്ക് മാനവും പോയി സീറ്റും പോയി. ജനതാദളിനു ആണങ്കില്‍ കോഴിക്കോട് പോയി. സി.പി.ഐ. യ്ക്ക് പൊന്നാനി കയ്യാലപ്പുറത്തെ തേണ്ടാപോലെയായി. കോണ്‍ഗ്രസിലാണങ്കില്‍ JSS,CMP,കേരളകോണ്‍ഗ്രസ് (ബി) തുടങ്ങിയവര്‍ക്ക് വെറുതെ യെങ്കിലും ലോക്‍സഭാസീറ്റ് സ്വപ്നം കാണാന്‍ ഇപ്പോള്‍ പറ്റുമോ ? ഒരു നൂറ് ലോക്‍സഭാ സീറ്റുണ്ടായിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. കോണ്‍‌ഗ്രസിനും ഇടതുപക്ഷത്തിനും 100 ഒരു പ്രശ്‌നമല്ലങ്കിലും ബി.ജെ.പി.ക്കും ,NCP ക്കും നൂറ് ഒരു പ്രശ്നമാണ്. 20 സീറ്റില്‍ തന്നെ ആളെ നിര്‍ത്താന്‍ ബി.ജെ.പി പെടാപാടുപെടുകയാണ്. ഒരു കൂട്ടരുപറയുന്നു; പകുതി സീറ്റില്‍ മത്സരിച്ചാല്‍ മതിയന്ന് , ഒരു കൂട്ടര്‍ പറയുന്നു എല്ലാ സീറ്റിലും മത്സരിക്കണമെന്ന് , വേറൊരു കൂട്ടര്‍ പറയുന്നത് പകുതിയില്‍ മത്സരിച്ച് പകുതിയില്‍ സ്വതന്ത്രന്മാരെ
പിന്തുണയ്ക്കുണമെന്ന്. ഏതായാലും 2008 ല്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും ഇതുവരെ കഴിഞ്ഞില്ല. കേരളത്തില്‍ ലോക്‍സഭാസീറ്റുകളൊന്നും വേണ്ടാ എന്ന നിലപാടായിരിക്കും NCP യ്ക്ക്. കുറച്ചുഎം.എല്‍.എ മാരുമായി അടങ്ങിയൊതുങ്ങി എല്‍.ഡി.എഫില്‍ ജീവിച്ചു വന്നപ്പോഴാണ് കേരളം മൊത്തംകൂടി NCP ഒറ്റയ്ക്ക്എടുക്കുമെന്ന് പറഞ്ഞ് ഒരു വിദ്വാന്‍ NCP യില്‍ എത്തിയത്. അവസാനം ഉള്ളതുകൂടി പോയപ്പോള്‍ സമാധാനം ആയി. പക്ഷേ ഡയലോഗുകള്‍ക്കൊന്നും ഒരു കുറവും ഇല്ല. ഉണ്ണിയെ കാണുമ്പോഴേ ഊരിലെ പഞ്ഞം അറിയാമെങ്കിലും ആനമെലിഞ്ഞാലുംതൊഴുത്തില്‍ കെട്ടാത്തവരാണ് ഉണ്ണിയുടെ ഊരുകാര്‍ എന്നതുകൊണ്ട് പത്രസമ്മേളനം നടത്തി പാര്‍ട്ടിയെ വളര്‍ത്തുന്നുണ്ട്. പക്ഷേ വളര്‍ച്ച
പടവലങ്ങപോലെയാണന്നേയുള്ളു.



ഇടതുപക്ഷത്ത് സീറ്റ് വിഭജനത്തില്‍ അടിയൊക്കെ നടക്കുമെങ്കിലും സീറ്റ് വിഭജിച്ചു കഴി ഞ്ഞാല്‍ പിന്നെ പ്രശ്നമൊന്നും ഇല്ല. പക്ഷേ വലുതുപക്ഷത്തില്‍ ; ഇരുപതുസീറ്റില്‍ രണ്ടെ ണ്ണത്തെ വലുച്ചെടുത്ത് മുസ്ലീം‌ലീഗിനും ഒരെണ്ണത്തെ എടുത്ത് മാണിസാറിനും കൊടുത്ത് വിട്ടിട്ട്രണ്ടാഴ്ച് കഴിഞ്ഞു. ജോസ് മോനും അഹമ്മദ് സാഹിബും ഇ.റ്റി. സാറും പ്രചരണം തുടങ്ങിയിട്ടും കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥിപോലുംപുറത്തുവന്നില്ല. പതിനേഴ് സീറ്റിനു വേണ്ടി നൂറിലധികം യോഗ്യന്മാരാണ് സാധ്യതാ ലിസ്റ്റില്‍. കോണ്‍ഗ്രസിന്റെ അംഗത്വലിസ്റ്റിലുള്ളവരെല്ലാംസാധ്യതാ ലിസ്റ്റില്‍ ഉണ്ടന്നാണ് തോന്നുന്നത്. അല്ല ജനങ്ങളെ സേവിക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ ജനാധിപത്യ
വ്യവസ്ഥയില്‍ വകുപ്പ് ഇല്ലല്ലോ ? ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് വരുന്നവന് ജനപിന്തുണയുണ്ടോ എന്നൊന്നും നോക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ല. ‘പിന്തുണ’യുള്ള വന്‍ പുറകിലുണ്ടോ സീറ്റുറപ്പ്. ഇന്ന സീറ്റിലെ ജനങ്ങളേ തങ്ങള്‍ സേവിക്കുകയുള്ളു എന്നൊന്നും കോണ്‍‌ഗ്രസുകാര്‍ക്ക് നിര്‍ബന്ധമില്ല. “പാര്‍ട്ടിപറഞ്ഞാല്‍ എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കും” എന്നാ‍ണ് പാര്‍ട്ടി വിധേയരായ എളിയ പാര്‍ട്ടിപ്രവര്‍ത്തകരു ടെ അഭിപ്രായം. അതുകൊണ്ട് തന്നെ തിരുവന്തപുരത്തും വയനാട്ടിലും തൃശ്ശൂരിലും ഒക്കെയു ള്ള സാധ്യതാലിസ്റ്റില്‍ പേര് വന്നവരുണ്ട്.ഈ പത്തു നൂറ് യോഗ്യന്മാരുടെ യോഗ്യത എന്താ ണന്ന് മാത്രം നമുക്കറിയില്ല. എല്ലാവരും പറയുന്നത് എനിക്ക് യോഗ്യതയുണ്ട് എനിക്ക് യോഗ്യതയുണ്ട് എന്നാണ്. (കഴിഞ്ഞ ഇലക്ഷനില്‍ എറണാകുളത്തുനിന്ന് ജയിച്ചുപോയ സെബാസ്‌‌റ്റ്യന്‍ പോള്‍ അഞ്ചുവര്‍ഷം കൊണ്ട് ചോദിച്ചത് നാലു ചോദ്യങ്ങളാണ് . ലോക്‍സഭയില്‍ പുള്ളിക്കാരന്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ലങ്കിലും ‘മാധ്യമ വിചാര’ത്തി ലൂടെ കുറേ ചോദ്യങ്ങള്‍ ജനങ്ങളോട് അദ്ദേഹം ചോദിച്ചതാണ് ....).



കോണ്‍ഗ്രസിലെ ഗ്രൂപ്പ് ഒരു സുപ്രഭാതത്തില്‍ ഇല്ലായതാണ്. ഗ്രൂപ്പ് പരിഗണിച്ച് സീറ്റ് വീതം വയ്ക്കുന്നതാണ് ഇതിലും ഭേദം എന്ന് കോണ്‍ഗ്രസുകാര്‍ക്ക്ഇപ്പോള്‍ തോന്നിയിട്ടുണ്ടാവും. സ്ഥാനാര്‍ത്ഥിയെ ഗ്രൂപ്പുകാരന്‍ നോക്കുമായിരുന്നു. ഇന്ന് അതാണോ സ്ഥിതി. പത്തുനൂറ് പേരുടെ ഒരു സാധ്യതാപട്ടികഎന്നൊരു സാധനം ഉണ്ട് ,അതും പേരാഞ്ഞിട്ട് കരുണാകരന്‍ വക മറ്റൊരു ലിസ്റ്റ്. അതിലുമുണ്ട് പത്തിരുപത് പേര്‍. ആകെ പതിനേഴ് സീറ്റും ഉണ്ട്..
നൂറ്റമ്പതു ആള്‍ക്കാരുമുണ്ട്. ഇവരെയൊക്കെ ഒന്നു സ്ക്രീന്‍ ചെയ്യാന്‍ ഒരു ഒന്‍പതംഗ സ്ക്രീനിങ്ങ് കമ്മറ്റിയെ ഉണ്ടാക്കിയിട്ടുണ്ട്. അവരു സ്ക്രീന്‍ ചെയ്ത് വരുമ്പോഴേക്കും അടുത്ത പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണം കഴിഞ്ഞിട്ടുണ്ടാവും. ഒരു സ്ഥാനാര്‍ത്ഥിയേയും കെട്ടിയിറക്കരുതെന്ന് എല്ലാ ജില്ലാകോണ്‍ഗ്രസ് കമ്മറ്റികളും പറഞ്ഞിട്ടുണ്ട്. കെട്ടിയിറക്കല്‍ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തള്ളിപ്പറയുകയൊന്നും ഇല്ല. അങ്ങനെ പറയണമെന്ന് നിര്‍ബന്ധമാണങ്കില്‍ റായ്‌ബേലിലും അമേഠിയും ഡല്‍ഹിയുടെ ഭാഗമാകണം.



കേരളത്തില്‍ ഇരുന്നൂറ് ലോക്‍സഭാമണ്ഡലങ്ങള്‍ ഉണ്ടായാലും കോണ്‍ഗ്രസിലെ അടിക്ക് യാതൊരു കുറവും ഉണ്ടാവുകയില്ല. കോണ്‍ഗ്രസില്‍ എല്ലാവരും യോഗ്യന്മാരാണ് . ജനിച്ച അന്നുമുതല്‍ മരിക്കുന്നതുവരെ ലോക്സഭയിലോ രാജ്യസഭയിലോ കൊണ്ടിരുത്താമോ കോണ്‍ഗ്രസിലെ പകുതിനേതാക്കന്മാര്‍ക്കും സമാധാനമാവും. കേരളത്തിലെ ഓരോ താലൂക്കും ഒരു ലോക്‍സഭാമണ്ഡലമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്
പുറപ്പെടുവിക്കണം. രാഷ്ട്രീയത്തില്‍ മതനേതാക്കള്‍ ഇടപെടുന്നത് പരിഗണിച്ച് അവര്‍ക്ക് രണ്ടൊ മൂന്ന് സീറ്റ് സംവരണമായി നല്‍കുകയും വേണം.കോണ്‍‌ഗ്രസിന്റെ ഇപ്പോഴത്തെ നില അനുസരിച്ച് കേരളത്തിലെ ഒരു ലോക്‍സഭാസീറ്റ് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനം കേന്ദ്രീകരിച്ച്രൂപീകരിക്കുകയും വേണം. വടക്കന്മാര്‍ക്ക് വേണ്ടിയുള്ള സംവരണമണ്ഡലമായി ഇതിനെ പ്രഖ്യാപിക്കുകയും വേണം. ഇടുക്കി,ഉടുമ്പഞ്ചോല
സേനാപതിക്കാരില്‍ ഒരുത്തനും ഈ സംവരണമണ്ഡലത്തില്‍ എത്തിപ്പോലും നോക്കരുത്.



കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച തൃശ്ശൂരിനെക്കുറിച്ചാണ് . വടക്കൂന്ന് ഒരുത്തനും ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞിട്ടും വടക്കന്‍ തെക്കോട്ടേ വരത്തുള്ളു. രണ്ടുവര്‍ഷം മുമ്പേ നോക്കിയിരുന്ന ഒരു സീറ്റാ തൃശ്ശൂര്‍ !! എത്രനാളന്നുവച്ചാ പത്രക്കാരുടെ മുന്നിലിരുന്ന് വായിട്ടലയ്ക്കുന്നത്. കുറച്ചു നാളു ലോക്‍സഭയിലും പോയിരിക്കാന്‍ ന്യായമായ ആഗ്രഹം ഉണ്ടാവില്ലേ? പക്ഷേ നാട്ടുകാര്‍ അത് സമ്മതിക്കില്ലന്ന് വച്ചാല്‍ എന്താ ചെയ്യുക. വടക്കന്‍ നാലുപ്രാവിശ്യം പ്രസംഗിച്ചാല്‍ കെട്ടിവച്ച കാശ് കിട്ടത്തില്ലന്നാ അഴിക്കോട് മാഷിന്റെ പ്രവചനം. തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ കഴിവ് മാഷിന് കിട്ടിയത് ഇപ്പോഴാണ് . പണ്ടങ്ങാണം ഈ കഴിവ് കിട്ടിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റവന്‍ എന്ന നാണക്കേടില്‍ നിന്ന് രക്ഷപെടാമായിരുന്നു. ഏതായാലും വടക്കന്‍ ഇത്രയെങ്കിലും മലയാളം പറയുന്നുവല്ലോ എന്ന് മാഷിന് ആശ്വസിക്കാമായിരുന്നു. പാലാക്കാട്ട്
മത്സരിക്കുമെന്ന് പറഞ്ഞ് കേള്‍ക്കുന്ന ശശി തരൂരിനെക്കുറിച്ച് മാഷിങ്ങിനങ്ങാണം പറയുമോ? പറഞ്ഞാല്‍ കൊതിക്കെറുവാണന്നേ നാട്ടുകാര്‍ പറയൂ.തരൂരിനെക്കാള്‍ ഭംഗിയായി മലയാളം വടക്കന്‍ പറയുന്നുണ്ട്. മലയാളികളെല്ലാം മലയാളം പറയണമെന്ന് വാശിപിടിക്കാന്‍ മാഷിന് പറ്റുമോ?പ്രകാശ് കാരാട്ട് മലയാളത്തില്‍ പ്രസംഗിക്കണം എന്ന് മാഷ് പറഞ്ഞാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ ..!!!!!!!!!!


വടക്കന്‍ ഏതായാലും വടക്കുതന്നെ പത്രക്കാരെയൊക്കെ കണ്ട് ചാനല്‍ ചര്‍ച്ചകളിലൊക്കെ പങ്കെടുത്ത് ഇരിക്കുന്നതാണ് നല്ലതും കേരളത്തിലെജനങ്ങള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്‍. അഴിക്കോട് മാഷ് ആവേശത്തില്‍ കുറച്ച് കൂടുതല്‍ പറഞ്ഞന്നേയുള്ളു. ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യേണ്ട കാര്യമില്ല.

തമ്മിലടിച്ചാലും കോണ്‍‌ഗ്രസ് കുറച്ച് സീറ്റ് നേടും. സ്വന്തം കളി നന്നായതുകൊണ്ടല്ല എതിര്‍പക്ഷം സെല്‍‌ഫ് ഗോളടിക്കുന്നതുകൊണ്ട് മാത്രം ആയിരിക്കും കോണ്‍‌ഗ്രസിന്റെ വിജയം. കോണ്‍ഗ്രസില്‍ ഇത്രയും യോഗ്യന്മാ‍ര്‍ ഉണ്ടായിട്ടും ഇപ്പോഴും എന്തിനാണ് നോമിനേറ്റഡ് സ്ഥാനങ്ങള്‍എന്ന് മനസിലാവുന്നില്ല. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നിട്ട് വര്‍ഷങ്ങളെത്രെയായി. സംഘടനയായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോരേസംഘടനാതിരഞ്ഞെടുപ്പ് എന്നാരെങ്കിലും ചോദ്യകര്‍ത്താവ് ആവിശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുത് എന്നേ പറയാനുള്ളു.

കേരളത്തില്‍ നൂറ് ലോക്‍സഭാസീറ്റുകള്‍ ആവിശ്യമുണ്ടോ എന്ന് പതിനഞ്ചാം തീയതി കഴിയുമ്പോള്‍ നമുക്ക് അവസാനതീരുമാനം എടുക്കാം .. അതുവരെ തമ്മില്‍തല്ല് കണ്ടുകൊണ്ടിരിക്കാം....