
Friday, October 16, 2009
ട്രയിനില്‍ രതി തേടുന്ന കുട്ടികള്‍ :: രതി തേടുന്ന കുട്ടികള്‍3

Friday, October 2, 2009
‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍:: രതി തേടുന്ന കുട്ടികള്‍ 2





Friday, September 25, 2009
രതി തേടുന്ന കുട്ടികള്‍ 1



Saturday, August 22, 2009
മൊബൈല്‍ ദുരുപയോഗം തടയാന്‍ :: മൊബൈല്‍ ദുരന്തങ്ങള്‍ - 6
:: മൊബൈല്‍ കുറ്റകൃത്യങ്ങള്‍ ::
:: എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു ?? ::
:: എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു ? ::
:: പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു ? ::
2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.
3. ഒരിക്കല്‍പ്പോലും തങ്ങള്‍ ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. (ഇതിനെക്കുറിച്ച് മുമ്പ് പറഞ്ഞിട്ടുണ്ട്.)
:: കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം എങ്ങനെ തടയാം?? ::
കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??
:: ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം ::
1. മാതാപിതാക്കള്‍ :
4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെക്കുറിച്ച് ചോദിക്കണം.
2. അദ്ധ്യാപകര്‍ ::
1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധനം ഏര്‍പ്പെടുത്തണം
2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവത്ക്കരണം നടത്തണം.
3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.
3. മൊബൈല്‍ സേവനദാതാക്കള്‍ :
1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് തന്നെ ഉറപ്പാക്കുക.
2. അനാവിശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.
4. സര്‍ക്കാര്‍ :
1. മൊബൈല്‍ ദുരുപയോഗം തടയാന്‍ വേണ്ടി കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. ആ നിയമങ്ങള്‍ പാലിക്കപെടുന്നുണ്ടന്നും ഉറപ്പാക്കുക.
2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.
5. ഉപഭോക്താക്കള്‍
1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലന്ന് ഉറപ്പാക്കുക.
2. സിമ്മുകള്‍ (ഫോണുകള്‍) നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. കഴിവതും മറ്റുള്ളവര്‍ക്ക് വേണ്ടി തങ്ങളുടെ പേരില്‍ കളക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.
Sunday, August 16, 2009
പരിധിക്ക് പുറത്താവുന്ന കുട്ടികള്‍ : മൊബൈല്‍ ദുരന്തങ്ങള്‍ - 5 mobile tragedy5
Monday, July 27, 2009
കുട്ടി പരിധിക്ക് പുറത്താണ് : മൊബൈല്‍ ദുരന്തങ്ങള്‍ - 4: mobile tragedy -4
കുട്ടികളെ കുറ്റകൃത്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത് എന്താണ് ? പണം എളുപ്പത്തില്‍ ഉണ്ടാ ക്കാന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് കുട്ടികള്‍ കുറ്റകൃത്യങ്ങളിലെക്ക് ആകര്‍ഷിക്കപ്പെ ടുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്നവര്‍ കുട്ടികളെ ബലിയാടുകള്‍ ആക്കുകയാണ്. പിടിക്കപ്പെടുകയാണങ്കില്‍ നഷ്ടപെടുന്നത് കുട്ടികളുടെ വീട്ടുകാര്‍ക്ക് മാത്രം. ഒട്ടുമിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇങ്ങനെയൊരു ‘മുഖം’ ഉള്ള കാര്യം അറിയുകയും ഇല്ല. കുട്ടികള്‍ക്ക് പണവും മൊബൈലും ബൈക്കും നല്‍കിയാണ് ‘മാഫിയ’ അവരെ തങ്ങളിലെക്ക് ആകര്‍ഷിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രലോഭനങ്ങള്‍ നല്‍കുമ്പോള്‍ കൊലപാതകത്തിലേക്ക് വരെ കുട്ടികള്‍ വഴിമാറുന്നു. സ്‌പിരിറ്റ് - മണല്‍ മാഫിയ ആണ് കുട്ടികളെ ശരിക്ക് ഉപയോഗിക്കുന്നത്. സ്പിരിറ്റ് - മണല്‍ വണ്ടികള്‍ക്ക് ‘എസ്‌കോര്‍ട്ട്’ പോവുക എന്നുള്ളതാണ് കുട്ടികളുടെ ജോലി. അതിന് നല്‍കുന്നതാകട്ടെ മൊബൈല്‍ ഫോണും ബൈക്കും. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ആളാണന്ന് കാണിക്കാന്‍ വേണ്ടി കുട്ടികള്‍ അവരുടെ കെണികളില്‍ അകപ്പെട്ട് ജീവിതം അകാലത്തില്‍ ഹോമിക്കുകയാണ്.
ഞാനൊരാളെ പരിചയപ്പെടുത്താം. ഇവന്‍ ജോണി. പന്ത്രണ്ടാം ക്ലാസോടെ പഠനം നിര്‍ത്തി. ഇവന്റെ കയ്യിലിപ്പോള്‍ ഉള്ളത് ഒരു ബൈക്ക് മൂന്ന് മൊബൈല്‍ ഫോണുകള്‍. ഒന്‍പതാംക്ലാസ് മുതലെ സമ്പാദ്യശീലം തുടങ്ങി. ഇപ്പോള്‍ വയസ് ഇരുപത്. ഈ ചെറുപ്രായത്തീലേ ബൈക്ക് ഒക്കെ സ്വന്തമാക്കിയവന്‍ നന്നായി സമ്പാദ്യശീലമുള്ളവന്‍ ആയിരിക്കണം. തൊഴില്‍ ‘എസ്‌കോര്‍ട്ട് ‘ പോകല്‍. മണല്‍ ലോറിക്ക് ‘എസ്‌കോര്‍ട്ട് ‘പോകാന്‍ എക്സ്‌പേര്‍ട്ട്. മണല്‍ മാഫിയ സമ്മാനമായി നല്‍കിയതാണ് രണ്ട് ഫോണും ഒരു ബൈക്കും. എന്ന് ‘എസ്‌കോര്‍ട്ട് ‘ നിര്‍ത്തുന്നുവോ അന്ന് ബൈക്കും മൊബൈലും തിരിച്ചു കൊടുക്കണം. ഒന്‍പതാം ക്ലാസില്‍ തുടാങ്ങിയ ‘എസ്‌കോര്‍ട്ട് ‘ പരിപാടി അതുകൊണ്ട് ഇപ്പോഴും തുടരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ‘എസ്‌കോര്‍ട്ട് ‘ പണിയില്‍. സമയം കിട്ടുമ്പോള്‍ സിസി വണ്ടിപിടിക്കാന്‍ ട്രയിനി ആയി പോകുന്നു. ജീവിതം ഫുള്‍ റേഞ്ചില്‍. ഇടതടവില്ലാത്ത സുഖത്തില്‍ ജീവിതം ഓരോ നിമിഷവും ആഘോഷിക്കുന്നു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ????
മറ്റൊരാളെ പരിചയപ്പെടാം. അവളിപ്പോള്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്നു. സ്കൂളിലണ്ടാണ്ട് പഠിക്കുമ്പോള്‍ ഏതോ ഒരു ചാനലിലെ ഫാഷന്‍ ഷോയില്‍ പങ്കെടുത്തു. (അതിന് കാശ് പതിനഞ്ച് ആയിരമാണ് ചിലവ് ). അന്നു മുതല്‍ പെണ്‍കൊച്ച് സീരിയലില്‍ അഭിനയി ക്കാന്‍ നടക്കുകയാണ്. പക്ഷേ ഒരു സിരിയലിലും തലമാത്രം വന്നില്ല. കൊച്ചിന്റെ കൈയ്യിലൊരു മൊബൈലുണ്ട്. ഉറങ്ങുമ്പോള്‍ മാത്രമേ അത് ചെവിയ്ക്കകത്ത് നിന്ന് മാറത്തുള്ളു. എന്തെങ്കിലും വിശേഷാവസരങ്ങളില്‍ അടുത്ത വീട്ടിലങ്ങാണം പോയി ഭക്ഷണം കഴിക്കേണ്ടി വന്നാലും ‘കുന്ത്രാണ്ടം‘ ചെവിയ്ക്കകത്ത് തന്നെ. ഒരു ദിവസം കൊച്ചിനെ തേടി സീരിയലുകാര്‍ എത്തി. കൊച്ചിന്റെ അഭിനയ പാടവം നോക്കാന്‍ സീരിയലുകാര്‍ കൊച്ചിനേയും കൊണ്ട് വയലിലേക്ക് പോയി. വയല്‍ക്കരയിലെ തെങ്ങില്‍ ചെത്താന്‍ കയറിയവന്‍ കൊച്ചിന്റെയും സീരിയലുകാരുടേയും അഭിനയം കണ്ട് പച്ചയ്ക്ക് നാലഞ്ച് തെറി വിളിച്ചപ്പോള്‍ എല്ലാം നാലുവഴിക്ക് പോയി. പിറ്റേന്ന് അടുത്തവീട്ടിലെ പയ്യന്‍ കൊച്ചിനോട് ചോദിച്ചു . “ഇന്നലെ വന്നവര്‍ ആരായിരുന്നു ചേച്ചി?” “നിനക്കവരെയൊന്നും അറിയത്തില്ലടാ.. അവര് ഇംഗ്ലീഷ് പടത്തിന്റെ ആള്‍ക്കാരാ...”. എങ്ങനെയുണ്ട് കൊച്ച് ?? കൊച്ചിന്റെ അമ്മ പറയുന്നതിങ്ങനെ ...”മോളെ എപ്പോഴും കൂട്ടുകാര് മൊബൈലില്‍ വിളിക്കും.. അവള്‍ക്കങ്ങ് എല്ലാവരും പരിചയക്കാരാ... “. എങ്ങനെയുണ്ട് അമ്മ ??
പണ്ടൊക്കെ ഓഫര്‍ എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതെപ്പോഴാണ്? ഓണത്തിനോ ക്രിസ്തുമസിനോ ടിവിയുടയോ ഫ്രീഡ്ജിന്റെയോ പരസ്യത്തിന്റെ കൂടയേ മലയാളികള്‍ ഓഫര്‍ എന്ന വാക്ക് കേട്ടിട്ടുള്ളു. പക്ഷേ ഇന്നോ?? പത്തുരൂപായ്ക്ക് ഓഫര്‍, പതിമൂന്ന് രൂപായ്ക്ക് ഓഫര്‍, മുപ്പത്താറ് രൂപയ്ക്ക് ഓഫര്‍ അമ്പതുരൂപായ്ക്ക് ഓഫര്‍ .... ഈവക ഓഫര്‍ നമുക്കിന്ന് പരിചിതമാണ്. ഈ ഓഫര്‍ എന്തെല്ലാമാണന്ന് അറിയാന്‍ കുട്ടികളോട് തന്നെ ചോദിക്കണം. ഒരു ബസില്‍ കയറിയാല്‍ ആ ബസില്‍ രണ്ട് സ്കൂള്‍/ കോളേജ് കുട്ടികള്‍ ഉണ്ടങ്കില്‍ അവരുടെ സംസാരം ഒന്നു ശ്രദ്ധിച്ചു നോക്കുക. അവരില്‍ ഒരാളുടെ സംസാരം ഇങ്ങനെയായിരിക്കും തുടങ്ങുന്നത് ...” നിന്റെ ഓഫര്‍ ഏതാ?...”. ബസില്‍ അമ്പതുപൈസ കൊടുക്കാതെ സമരം നടത്തുന്ന കുട്ടികള്‍ മൊബൈലിനു വേണ്ടി എത്ര രൂപയാണ് ഒരു മാസം ചിലവഴിക്കുന്നത് ?
ഏത് വിധേയനേയും മൊബൈല്‍ സ്വന്തമാക്കുക എന്നുള്ളതാണ് കുട്ടികളുടെ ലക്ഷ്യം. അതിനവര്‍ എന്തും ചെയ്യും. ചിലപ്പോള്‍ വീട്ടില്‍ നിന്നോ വീടിനുപുറത്തുനിന്നോ മോഷ്‌ടി ക്കും. ചിലര്‍ മാതാപിതാക്കളെ ഭീഷ്ണിപ്പെടുത്തി ഫോണ്‍ സ്വന്തമാക്കും. പത്താംക്ലാസ് ജയിക്കുമ്പോള്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് മൊബൈല്‍ ഒരു നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. എന്തിന് ഹൈസ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാറുണ്ട്. ഇപ്പോഴത്തെ ക്രൈം റിക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങളുടെ കേസില്‍ മൊബൈല്‍ ഫോണിനും ഒരു പങ്കുണ്ടന്ന് മനസിലാക്കാം.
പത്തനംതിട്ട കോഴഞ്ചേരി നിന്നുള്ള ഒരാള്‍ പറഞ്ഞത്. കോഴഞ്ചേരിക്കടുത്തുള്ള ഒരു ഗ്രാമത്തില്‍ നടന്നതാണിത്. പ്ലസ്‌ടുവിന് പഠിക്കുന്ന പെണ്‍കുട്ടി ഞായറാഴ്ച് പള്ളിയില്‍ പോകുമ്പോഴും ഫോണും കൊണ്ടാണ് പോകുന്നത്. പള്ളിയുടെ അടുത്തൊരു കുന്നുണ്ട്. ഒരു ഞായറാഴ്ച കുന്നുവഴിയുള്ള ഇടവഴിയിലൂടെ ഒരാള്‍ പള്ളിയിലേക്ക് വരുമ്പോള്‍ ( പുല്ലു നിറഞ്ഞുനില്‍ക്കുന്ന ആ വഴി സാധാരണയായി ആരും പള്ളിയിലേക്ക് വരാനായി ഉപയോഗിക്കാറില്ല.) പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ട് കുന്നുകയറി പോകുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ നാട്ടുലൊന്നും അയാള്‍ കണ്ടിട്ടില്ലാത്ത രണ്ടാണ്‍കുട്ടികളും ഫോണില്‍ സംസാരിച്ചു കൊണ്ട് കുന്നു കയറുന്നു. പള്ളികഴിഞ്ഞിറങ്ങിയപ്പോള്‍ സ്ത്രിഅകളുടെ ഇടയില്‍ ആ പെണ്‍കുട്ടി ഉണ്ടോ എന്ന് അയാള്‍ അന്വേഷിച്ചു. അവള്‍ ആ കൂട്ടത്തില്‍ ഇല്ലന്നയാള്‍ക്ക് മനസിലായി. അയാള്‍ അവളുടെ അപ്പനേയും വിളിച്ച് കുന്നുകയറി. കുന്നിന്‍ പുറത്ത് അവളും ‘കൂട്ടുകാരും’ ഉണ്ട്. ഇവരെ കണ്ടപ്പോള്‍ ഫ്രണ്ട്സ് മൂട് തട്ടി പോയി. വീട്ടില്‍ ചെന്നപ്പോള്‍ അപ്പന്‍ മകള്‍ക്ക് രണ്ടെണ്ണം കൊടുത്തിട്ട് മൊബൈലും വാങ്ങി വച്ചു. മൊബൈല്‍ കൊടുക്കില്ലന്ന് പറഞ്ഞപ്പോള്‍ അവളുടെ ഭീക്ഷണി.” ഞാന്‍ പോയി തൂങ്ങിച്ചാവും”.ഏതായാലും കൊച്ചിന്റെ ഭീക്ഷണിക്ക് മുന്നില്‍ അപ്പന്‍ താണു. മക്കളുടേ ജീവന്‍ പോകാന്‍ മാതാപിതാക്കള്‍ സമ്മതിക്കില്ലല്ലോ???
മൊബൈല്‍ വാങ്ങി നല്‍കില്ലന്ന് പറഞ്ഞതുകൊണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്തത നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്. എന്നില്‍ വളരെയേറെ വേദനയുണ്ടാക്കിയ രണ്ട് ആത്മഹത്യാവാര്‍ത്തകള്‍ ആഴ്ചകള്‍ക്ക് മുമ്പ് ആണ് വായിച്ചത്. അമ്മയുടെ എ.ടി.എം. കാര്‍ഡില്‍ നിന്ന് പണം എടുത്ത് മൊബൈല്‍ വാങ്ങിയതിന് വഴക്കുപറഞ്ഞപ്പോള്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തതായിരുന്നു ഒന്നാമത്തെ വാര്‍ത്ത. വീട്ടില്‍ പറയാതെ വാങ്ങിയമൊബൈല്‍ കടയില്‍ തിരിച്ചുകൊണ്ടുപോയി കൊടുത്തതിനാണ് മറ്റൊരു കുഞ്ഞ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ വീട്ടിലെ ഏകമകനായിരുന്നു.നമ്മുടെ കുഞ്ഞുങ്ങള്‍ മൊബൈലിന് എത്രമാത്രം ‘അഡികറ്റ്’ ആയിപ്പോയി എന്ന് ഇവയില്‍ നിന്ന് നമുക്ക് മനസിലാക്കാം. മാതാപിതാക്കള്‍കുഞ്ഞുങ്ങളെ ശ്രദ്ധിച്ചില്ല എന്നുള്ളതല്ല ഇവിടെ പ്രശ്നം. കുഞ്ഞുങ്ങളുടെ മനസ്ഥിതികള്‍ പോലും കമ്പോളവത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രശ്‌നം. മൊബൈല്‍ ഇല്ലങ്കില്‍ ജീവിതം ഇല്ല എന്ന ഒരു അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കാന്‍ നമ്മുടെ ദൃശ്യ പരസ്യങ്ങളിലൂടെ മൊബൈല്‍ സേവനദാതാക്കള്‍ക്ക് കഴിഞ്ഞു.
ഓഫറുകള്‍ നല്‍കി കുട്ടികളെ ഒരു വഴിക്കാക്കാന്‍ മൊബൈല്‍ സേവനദാതാക്കളും തങ്ങളാല്‍ ആവുന്നത് ചെയ്യുന്നുണ്ട്. ബിസ്നസ് നടത്തുന്നവര്‍ക്ക്എന്ന്ഹനേയും തങ്ങളുടെ ബിസ്‌നസ് നടക്കണമെന്നേയുള്ളൂ. കുട്ടികളെ മൊബൈല്‍‘അഡികറ്റ്’ ആക്കുന്നതില്‍ മൊബൈല്‍ സേവനദാതാക്കളുടെ പങ്കിനെക്കുറിച്ച് അടുത്തതില്‍ ....
Saturday, July 25, 2009
മൊബൈല്‍ ദുരന്തങ്ങള്‍ -3 : mobile tragedy-3
21/07/2009 ചൊവ്വാഴ്ചത്തെ മനോരമയില്‍ വന്ന ഈ നോട്ടീസ് ആണ് വീണ്ടും മൊബൈല്‍ വിഷയമാക്കി എഴുതാന്‍ പ്രേരിപ്പിച്ചത്. മാര്‍ച്ചില്‍ രണ്ട് പോസ്റ്റുകള്‍ ഇട്ടുവെങ്കിലും ഈ വിഷയത്തെക്കുറിച്ച് തുടര്‍ന്നെഴുതാന്‍ കഴിഞ്ഞില്ല. ഇപ്പോഴെത്തെ സാഹചര്യത്തില്‍ വീണ്ടും ഈ വിഷയത്തെക്കുറിച്ച് എഴുതുകയാണ്. മുന്‍പ് എഴുതിയ പോസ്റ്റുകള്‍ ഇവിടെ വായിക്കാവുന്നതാണ്.
ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു. പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വലവെട്ടിച്ച് ഓടാന്‍ വിളിക്കാര്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. പുനലൂര്‍ സ്വദേശികളായ രണ്ട് യുവാക്കളായിരുന്നു വിളിക്കാര്‍. അതിലൊരുത്തന്‍ ഗള്‍ഫില്‍ നിന്ന് അവിധിക്ക് വന്നവന്‍. മറ്റവന്‍ ഒരു കോളേജില്‍ പഠിക്കുന്നവന്‍. കോളേജില്‍ പഠിക്കുന്നവന് കിട്ടിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പണികള്‍ക്കിടയിലാണ് അവന്മാര്‍ക്ക് പണി കിട്ടിയത്. ഒട്ടുമിക്ക സ്ത്രികളും മുകളില്‍ പറഞ്ഞ രീതിയിലുള്ള ഫോണ്‍കോളുകള്‍ തുടര്‍ച്ചയായി വരികയാണങ്കില്‍ തങ്ങളുടെ നമ്പര്‍ മാറ്റുകയാണ് പതിവ്. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ , അദ്ധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പരുകള്‍ മാറ്റാന്‍ ഒരു പരിധിയുണ്ട്. തലയും വാലും ഇല്ലാത്ത ഫോണ്‍കോളുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ സഹായം തേടാം. എന്നിട്ടും രക്ഷയില്ലങ്കില്‍ പോലീസിന്റെ സഹായം തേടുക തന്നെ വേണം.
എവിടെ നിന്നൊക്കെയാണ് ഫോണ്‍ നമ്പര്‍ ‘വിളിക്കാര്‍ക്ക്’ കിട്ടുന്നതെന്ന് പറയാന്‍ പ്രയാസമാണ്. “ഈ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി ?” എന്ന് അവരോട് ചോദിച്ചാല്‍; “അതൊക്കെ കിട്ടി“ എന്ന ഒരുത്തരം മാത്രമായിരിക്കും കേള്‍ക്കാന്‍ കഴിയുക. മറ്റൊരു സംഭവം കേള്‍ക്കുക. നേഴ്‌സായ അവളുടെ ഫോണിലേക്ക് തുടര്‍ച്ചയായി ഒരേ നമ്പരില്‍ നിന്ന് ‘അജ്ഞാതന്‍‘ വിളിച്ചുകൊണ്ടിരുന്നു. സഭ്യതയുടെ വരമ്പുകളൊ ന്നും ‘അജ്ഞാതന്‍ ‘തകര്‍ക്കാന്‍ ശ്രമിച്ചില്ലങ്കിലും ആളെക്കൊണ്ട് ശല്യമായപ്പോള്‍ അവള്‍ തന്റെ കൂടെ ജോലിചെയ്യുന്ന ചേട്ടന്മാരോട് കാര്യം പറഞ്ഞു. അടുത്ത ദിവസം‘അജ്ഞാതന്റെ’ ഫോണ്‍ വന്നപ്പോള്‍ അവള്‍ ഫോണ്‍ ചേട്ടന്മാര്‍ക്ക് നല്‍കി. ഫോണില്‍ പുരുഷ ശബ്ദ്ദം കേട്ടപ്പോള്‍ ‘അജ്ഞാതന്‍’ ഒന്നു പരുങ്ങി.“നിനക്ക് ഈ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് കിട്ടി?” എന്ന് ചേട്ടന്‍ ചോദിച്ചപ്പോള്‍ “അവളെനിക്ക് തന്നതാണ് “ എന്ന് ‘അജ്ഞാതന്‍’ മറുപിടി നല്‍കി.‘അജ്ഞാതന്റെ’ ശബ്ദ്ദം എവിടോ കേട്ട് പരിചയം ഉള്ളതുപോലെ തോന്നിയ ചേട്ടന്‍ ആ ‘അജ്ഞാത‘ ശബ്ദ്ദത്തെ ഏകദേശം തിരിച്ചറിഞ്ഞു. അവളുടെ ഫോണുമായി രണ്ട് ചേട്ടന്മാര്‍ ആശുപത്രിക്കടുത്തുള്ള മൊബൈല്‍ കടയിലേക്ക് പോയി. കടയിലേക്ക് കയറികൊണ്ട് അജ്ഞാതന്റെ’ ഫോണിലേക്ക് അവളുടെ ഫോണില്‍ നിന്ന് ഒരു മിസ്‌ഡ് കോള്‍ അടിച്ചു. കടയിലെ ഒരു പയ്യന്‍ തന്റെ ഫോണ്‍ എടുത്തു നോക്കുന്നതും അവന്‍ ഫോണുമായി വെളിയിലേക്ക് ഇറങ്ങുന്നതും കടയിലേക്ക് കയറിയ ചേട്ടന്മാര്‍ കണ്ടു. നിമിഷങ്ങള്‍ക്കകം അവളുടെ ഫോണിലേക്ക് ‘അജ്ഞാതന്റെ’ വിളി എത്തി. ചേട്ടന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായി. റീചാര്‍ജ് ചെയ്യാനായി എത്തുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു കൊടുക്കുന്ന നമ്പരില്‍ നിന്നാണ്‘അജ്ഞാതന്‍’ തന്റെ ‘ഇരകളെ‘ കണ്ടെത്തൂന്നത്. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞ പ്പോള്‍ ‘അജ്ഞാതന്‍’ ഏതായാലും ദൃശ്യനായി.
ട്രയിനുകളിലും ബസുകളിലും പബ്ലിക് മൂത്രപ്പുരകളിലും ഒക്കെ നമുക്ക് ചില മൊബൈല്‍ നമ്പരുകള്‍ കാണാം. ബസുകളില്‍ സീറ്റുകളുടെ പിന്നില്‍നാണയം കൊണ്ട് കോറിയിടുന്ന ഈ നമ്പരുകള്‍ അവിടങ്ങളില്‍ കോറിയിടുന്നത് ഏതായാലും ആ നമ്പരുകളുടെ ഉടമസ്ഥര്‍ ആവാന്‍ വഴിയില്ല. ട്രയിനുകളിലെ ബാത്ത്‌റൂം സാഹിത്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് മൊബൈല്‍ നമ്പരുകളാണ്. അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’പരസ്യങ്ങളുടെ ഭാഗമായിട്ടും ആണ്. ഈ നമ്പറുകള്‍ എല്ലാം സ്ത്രികളുടെ ആണന്ന് കരുതേണ്ടതില്ല. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു ട്രയിനിന്റെ ബാത്ത് റൂമിലെ ‘ബിസിനസ്സ് പ്രൊമോഷന്‍’ ഇങ്ങനെ. “നല്ല....###@@@@ &&&#####**** ***** വേണ്ടിയവര്‍ ഈ ഫോണ്‍ നമ്പരില്‍ വിളിക്കുക 9XXXXXXXXX(വൈകിട്ട് ഏഴുമണിമുതല്‍)“. എതോ ഒരുത്തന്‍ തന്റെ ഗുരുനാഥന് നല്‍കിയ
ഗുരുദക്ഷിണ!!!!!
പബ്ലിക് ടോയിലറ്റുകളിലെ എല്ലാ ഭിത്തികളിലും ഒരു പാടു മൊബൈല്‍ നമ്പരുകള്‍ കാണാം. അതെല്ലാം ‘ബിസിനസ്സ് പ്രൊമോഷന്‍’ ആഡുകളുടെഭാഗമായിട്ടുള്ളതും ആയിരിക്കും. കഞ്ഞിരപ്പള്ളി വാസന്ത, അടിമാലി ശാന്ത , കട്ടാക്കട സുമതി , വഴിക്കടവ് സുമലത തുടങ്ങിയ പേരോടൊപ്പം പരസ്യ എഴുത്തുകാര്‍ എഴുതുന്നത് തങ്ങളുടെ കൂടെ പഠിക്കുന്നവരുടയോ, ഗുരുക്കന്മാരുടയോ, അയല്‍പക്കത്തുള്ളവരുടയോ ഒക്കെ ആയിരിക്കും. (കുത്തിയിരുന്ന് എങ്ങനെ എഴുതാന്‍ കഴിയുന്നു എന്നത് അത്ഭുതമാണ്). [ഇങ്ങനെ പ്രത്യക്ഷപെടുന്ന ചുവര്‍ പരസ്യങ്ങളില്‍ ഒരു ചെറിയ ശതമാനം‘ബിസ്‌നസ്സ് പ്രൊമോഷനു’വേണ്ടി ബിസിനസ്സ് നടത്തുന്നവര്‍ തന്നെ എഴുതിക്കുന്നതാണന്ന് കേട്ടിട്ടുണ്ട്].
സ്ത്രികളുടെ ഫോണ്‍ നമ്പര്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ കമഴ്ന്ന് വീഴുന്നവന്മാരെ തട്ടിക്കുന്ന വിരുത്നമാരും ഉണ്ട്. ശരിക്ക് പറഞ്ഞാല്‍ കടുവയെ പിടിക്കുന്ന കിടുവ. പത്രങ്ങളില്‍ പരസ്യം കൊടുത്തുവരെ ഇങ്ങനെ തട്ടിപ്പ് നടത്തി. കഴിഞ്ഞമാസം ഈ തരത്തിലുള്ള തട്ടിപ്പില്‍ നമ്മുടെ കേരളത്തില്‍നിന്നും ഒരു പരാതി ഉണ്ടായി. പെണ്‍കുട്ടികള്‍ / സ്ത്രികളുടെ ഫോണ്‍ നമ്പര്‍ കൊടുക്കാമെന്ന് പറഞ്ഞ് ലക്ഷത്തോളം രൂപയാണത്രെ ഒരാളുടെ കൈയ്യില്‍ നിന്ന് മാത്രം തട്ടിപ്പ് സംഘം കൈക്കലാക്കീയത്. പരാതി നല്‍കിയ വിദ്യാസമ്പന്നനായ ഈ ‘കടുവ’യെ പോലെ പരാതി നല്‍കാത്ത എത്രയോ കടുവകളെ തട്ടിപ്പ് കിടുവകള്‍ പിടിച്ചിട്ടുണ്ടാവും. സമൂഹത്തില്‍ ഉണ്ടാകുന്ന നാണക്കേട് കൊണ്ടുമാത്രമാണ് തട്ടിപ്പിന് ഇരയായ ‘കടുവകള്‍’പരാതി നല്‍കാത്തത്. സ്ത്രികളുടെ ഫോണ്‍ നമ്പര്‍ നല്‍കാമെന്ന് പറഞ്ഞ ‘കിടുവ‘കള്‍ ലക്ഷക്കണക്കിന് രൂപയായിരിക്കണം തട്ടിയെടുത്തിരിക്കുന്നത്.
എല്ലാം ഹൈടക് ആയ യുഗത്തില്‍ തട്ടിപ്പുകളും ഹൈടെക് ആയി മാറിയിരിക്കുന്നു. ഈ-മെയില്‍ ,മൊബൈല്‍ ത്ട്ടിപ്പുകളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ഈ തട്ടിപ്പുകളില്‍ നിന്ന് രക്ഷപെടാവുന്നതാണ്. യുകതിക്ക് നിരക്കുന്നതിനപ്പുറ ത്തേക്കുള്ള ‘വാഗ്ദാനങ്ങള്‍’ ആണ് തട്ടിപ്പ് സംഘങ്ങള്‍ നല്‍കുന്നത്. അഡ്രസ് ഡീറ്റയിത്സ് നല്‍കിയാല്‍ ബാങ്ക് അക്കൌണ്ടിലേക്ക് കോടികള്‍, ആപ്ലിക്കേഷന്‍ പോലും അയിക്കാത്ത തസ്തികയിലേക്ക് ലക്ഷം രൂപാ മാസശമ്പളത്തോടെ നിയമനം ... ഇങ്ങനെയാണ് ഒട്ടുമിക്ക തട്ടിപ്പുകളുടേയും പോക്ക്.
ഒരേ വാക്ക് തന്നെ നമ്മള്‍ പല അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഇന്ന് മൊബൈല്‍ എന്ന വാക്കിനും ഇന്ന് പല അര്‍ത്ഥങ്ങളും ഉണ്ട്. മൊബൈല്‍ പട്രോളിംങ്ങ് , മൊബൈല്‍ കോടതി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്. മൊബൈല്‍ കോടതി എന്ന് പറഞ്ഞാല്‍ നമ്മള്‍ ചിന്തിക്കുന്നത് സഞ്ചരിക്കുന്ന കോടതി എന്ന് മാത്രമാണ് . ഇന്ന് പത്രങ്ങളില്‍ മൊബൈല്‍ ചേര്‍ത്ത് കാണപ്പെടുന്ന മറ്റൊരു ‘വാക്കാണ്’ ‘മൊബൈല്‍ പെണ്‍വാണിഭം‘!!. സഞ്ചരിച്ച് കൊണ്ട് ഇടപാടുകള്‍ നടത്തുന്ന പെണ്‍വാണിഭ സംഘമെന്നോ മൊബൊല്‍ ഫോണിന്റെ സഹായത്തോടെ ഇടപാടുകള്‍ നടത്തുന്ന പെണ്‍വാണിഭസംഘമെന്നോ ഒക്കെ ഇതിന് അര്‍ത്ഥവ്യാപ്തി വരുന്നു. ഈ അര്‍ത്ഥ വ്യാപ്തിക്കിടയില്‍ മറ്റൊരു കാര്യം കൂടി ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഇന്ന് നമ്മുടെ പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക ചൂഷ്ണത്തിന് ഇരയാകുന്നത് മൊബൈല്‍ ഫോണുകള്‍വഴിയാണ്. തീകണ്ട് പറന്ന് വരുന്ന ഈയാമ്പാറ്റകളെപ്പോലെ ‘എരിഞ്ഞടങ്ങാന്‍‘ വിധിക്കപ്പെടുകയാണോ നമ്മുടെ കുട്ടികള്‍.
മുതിര്‍ന്നവര്‍ പോലും (ലോകപരിചയവും പ്രായവും വിദ്യാഭ്യാസവും ഉള്ളവര്‍) പോലും മൊബൈലിന്റെ ചതിക്കുഴിയില്‍ പെടുമ്പോള്‍ ലോകപരിചയവും തങ്ങള്‍ വസിക്കുന്ന സമൂഹത്തിലെ ഒരു പറ്റം ആളുകളുടെ ‘കരിങ്കണ്ണുകള്‍’ തിരിച്ചറിയാന്‍ പ്രായവും ഇല്ലാത്ത കുട്ടികള്‍ (സ്കൂള്‍, കോളേജ്) മൊബൈലിന്റെ മായാലോകത്തില്‍ ഈയാംപാറ്റകളെപ്പോലെ ജന്മം കരിച്ചുകളയുമ്പോള്‍ ചിന്തിക്കേണ്ടത് മുതിര്‍ന്നവര്‍ ആണ്. ഓണ്‍ലൈന്‍ ചാറ്റിംങ്ങിനെക്കാള്‍ അപകടകാരിയായ മൊബൈല്‍ ചാറ്റിംങ്ങില്‍ കുരുങ്ങി ജീവിതം ഹോമിക്കപെടേണ്ടി വരുന്നവര്‍ എത്രയോ അധികമാണ്. മുതിര്‍ന്നവര്‍ക്ക് അല്ലങ്കില്‍ മറ്റൊരാള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയാതെ മൊബൈല്‍ ചാറ്റിംങ്ങ് നടത്താം എന്നതാണ് മൊബൈല്‍ ചാറ്റിംങ്ങ്ഏറ്റവും അപകടകരമാവുന്നത്. മൊബൈല്‍ ചാറ്റിംങ്ങ് ആവുമ്പോള്‍ ഇന്റ്ര്‌നെറ്റ് കണക്ഷന്റെ ആവിശ്യവും ഇല്ലല്ലോ, കൂടാതെ എസ്.എം.എസ്. ഫ്രി സര്‍വ്വീസ് ആയി സേവനദാതാക്കള്‍ നല്‍കുന്നുമുണ്ട്. സൌജന്യങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യാം എന്നതിന്റെ വ്യക്തമായ ഒരു ഉദാഹരമായി വേണമെങ്കില്‍ ‘മൊബൈല്‍ ചാറ്റിംങ്ങിനെ’ ചൂണ്ടിക്കാണിക്കാവുന്നതാണ്.
തങ്ങളുടെ കുട്ടികളുടെ ജീവന്‍ കവരാന്‍ കാരണമായ മൊബൈല്‍ ഫോണിനെ ഇന്ന് മാതാപിതാക്കള്‍ വെറുക്കുന്നുണ്ടാവാം. മൊബൈല്‍ ഫോണുകള്‍എത്രകുട്ടികളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത്. മൊബൈലിനു വേണ്ടിയും മൊബൈല്‍ ചതിക്കുഴികളില്‍ പെട്ടും നമ്മുടെ കുട്ടികള്‍ ആത്മഹത്യചെയ്യു മ്പോള്‍ ഒരു സമൂഹം എന്ന നിലയില്‍ നമുക്ക് ഒന്നും ചെയ്യാനില്ലേ??? മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത കുട്ടികള്‍ , മോഷ്ണം നടത്തി മൊബൈല്‍ സ്വന്തമാക്കിയ കുട്ടികള്‍ .. മൊബൈല്‍ ചതിക്കുഴികളില്‍ പെട്ട് അത്മഹത്യയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍ .... .
കുട്ടികളും മൊബൈല്‍ ഫോണും ഇന്ന് വെടിമരുന്നും തീയും എന്നപോലെ ആയിരിക്കുന്നു.... നമ്മുടെ കുട്ടികള്‍ എന്തിനു വേണ്ടിയാണ് ഇന്ന് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത്. കുട്ടികളുടെ ഇടയില്‍ വളരെവേഗം വ്യാപിച്ച മൊബൈല്‍ ജ്വരം മുതലെടുക്കാന്‍ മൊബൈല്‍ സേവന ദാതാക്കളും ഒരുങ്ങി ഇറങ്ങിയപ്പോള്‍ മറ്റൊരു ലോകം ആണ് മൊബൈല്‍ ഫോണ്‍ കുട്ടികള്‍ക്ക് നല്‍കിയത്. കുട്ടികളുടെ സന്തോഷത്തിന് വിലയേറിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി നല്‍കുന്ന മാതാപിതാക്കള്‍ അവരെന്തെല്ലാമാണ് ആ ഫോണ്‍ കൊണ്ട് ചെയ്യുന്നതെന്ന് അന്വേഷിക്കാറുണ്ടോ??? ഇല്ല എന്നു തന്നെ ആയിരിക്കും ഉത്തരം..... കുട്ടികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് അടുത്തതില്‍ ...
Saturday, July 18, 2009
ഐറ്റി ലോകത്തെ കാണാക്കാഴ്ചകള്‍ 2
കൊച്ചിയിലെ ഒരു ഐറ്റി കമ്പിനിയിലെ പ്രോഗ്രാമണാണ് ജാവേദ്. ആ കമ്പിനിയില്‍ ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ ആ കമ്പിനി ഒന്നു മാറിയാല്‍ നന്നായിരിക്കും എന്ന് ജാവേദിന് തോന്നി. തനിക്കിനി ആ കമ്പിനി മാനേജ്‌മെന്റുമായി ഒത്തുപോകാന്‍ കഴിയില്ല എന്ന തോന്നല്‍ ശക്തമായപ്പോഴാണ് കമ്പിനി മാറുക എന്ന തീരുമാനം അയാള്‍ എടുത്തത്. അതിനു പല കാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന് തന്നെ കരുതാം. എത്രയും പെട്ടന്ന് തന്നെ തനിക്ക് കമ്പിനിയില്‍ നിന്ന് വിടുതല്‍ നല്‍കണമെന്ന് പറഞ്ഞ് ജാവേദ് കത്ത് നല്‍കുന്നു. ഒരു മാസത്തെ ‘നോട്ടീസ്’ പിരീഡ് ആണ് കമ്പിനിയുടെ നിയമം എന്ന് മാനേജര്‍ ‘ഓര്‍മ്മി’പ്പിച്ചപ്പോള്‍ ആ രീതിയില്‍ ഒരു റിസൈന്‍ ലെറ്റര്‍ എഴുതി നല്‍കി. ഒരു മാസം കഴിഞ്ഞ് ജാവേദ് കമ്പിനിയില്‍ നിന്ന് പോരുമ്പോഴാണ് മാനേജരുടെ ‘നിയമം’ ആണ് കമ്പിനി നിയമം എന്ന് അയാള്‍ അറിഞ്ഞത്. തനിക്ക് കിട്ടാനുള്ള ‘ഇന്‍സെന്റീവിനായി അയാള്‍ എച്ച്.ആര്‍. ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയപ്പോള്‍ അത് നല്‍കേണ്ട എന്ന് മാനേജര്‍ പറഞ്ഞിട്ടുണ്ടന്നാണ് എച്ച്.ആര്‍. പറഞ്ഞത്. അതിന് കാരണം തിരക്കിയപ്പോള്‍ വിചിത്രമായ നിയമം ആണ് മാനേജര്‍ പറഞ്ഞത്. കമ്പിനി നിയമം അനുസരിച്ച് വാര്‍ഷിക ഇന്‍സെന്റീവ് മാത്രമേ നല്‍കുകയുള്ളൂ എന്ന്. തനിക്ക് ലഭിക്കാനുള്ള തുകയാണ് ഇന്‍സെന്റീവ് എന്ന് അയാള്‍ പറഞ്ഞുനോക്കി. താന്‍ ജോലി എടുത്തതിന്റെ പ്രതിഫലമാണ് താന്‍ ചോദിക്കുന്നത് എന്ന് പറഞ്ഞിട്ടും അയാള്‍ക്ക് ആ തുക ലഭിച്ചില്ല. ഒരു വലിയ തുക ആണ് ജാവേദിന് ലഭിക്കാതെ പോയത്. ആ തുക ലഭിച്ചു ചെയ്തുകഴിയുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും അയാള്‍ തയ്യാറാക്കിയിരുന്നു. ഒന്നരവര്‍ഷം ചെയ്ത ജോലിക്ക് ലഭിച്ച വലിയ പ്രതിഫലം!!!!!. ഇനി ഇന്‍സ്ന്റീവിന്റെ അകക്കഥ കേള്‍ക്കുക.
കമ്പിനിയില്‍ ജോലിക്ക് കയറുമ്പോള്‍ പറയുന്ന ശമ്പളത്തില്‍ നിന്ന് എല്ലാമാസവും ഒരു നിശ്ചിത സംഖ്യ കമ്പിനി പിടിച്ചു വയ്ക്കും. ആ തുക കഴിച്ചേ ശമ്പളമായി ലഭിക്കൂ. ഇരുപതിനായിരം ശമ്പളം പറയുന്ന ആള്‍ക്ക് പതിനഞ്ചായിരമോ പതിനാറായിരമോ ലഭിക്കൂ.(രണ്ടായിരം മുതല്‍ അഞ്ചായിരം രൂപാ വരെ ഇങ്ങനെ കമ്പിനി എല്ലാമാസവും പിടിക്കും.). ആ കമ്പിനിയിലെ ജോലി എപ്പോള്‍ നിര്‍ത്തി പോരുന്നോ , ആ സമയത്ത് ശമ്പളത്തില്‍ നിന്ന് പിടിച്ച തുക തിരിച്ചു നല്‍കും. തൊഴിലാളിയെ സംബന്ധിച്ചും ഇതൊരു അനുഗ്രഹമാണ്. കമ്പിനിയിലെ ജോലി നിര്‍ത്തി ഇറങ്ങുമ്പോള്‍ ഒരു നല്ല തുക കൈയ്യില്‍ ലഭിക്കും. (ചില കമ്പിനികള്‍ ഇങ്ങനെ ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയോടൊപ്പം തങ്ങളുടെ വിഹിതമായി ഒരു തുകയും നല്‍കാറുണ്ട്.).ഇങ്ങനെ ശമ്പളത്തീല്‍ നിന്ന് പിടിക്കുന്ന തുകയാണ് ജാവേദിന്റെ കമ്പിനി ഇന്‍സെന്റീവ് ആയി നല്‍കിയിരുന്നത്. തന്റെ ശമ്പളത്തീല്‍ നിന്ന് മാസം തോറും പിടിച്ചിരുന്ന തുകയാണ് ജാവേദിന് ലഭിക്കാതെ പോയത്.
ഇങ്ങനെ ശമ്പളത്തില്‍ നിന്ന് ഒരു നിശ്ചിത തുക പിടിക്കുന്നതുകൊണ്ടുള്ള പ്രയോജനം കമ്പിനിക്ക് തന്നെയാണ്. ഒരു തൊഴിലാളി റിസൈന്‍ ലെറ്റര്‍ കൊടുത്താലും അവന്റെ പിരിഞ്ഞുപോക്ക് നീട്ടികൊണ്ടുപോകാന്‍ ‘ഈ തുകയ്ക്ക് ‘ കഴിയും. തങ്ങള്‍ക്ക് ലഭിക്കാനുള്ള കാശ് കിട്ടാതെ ആരും പോവുകയില്ലല്ലോ?? അല്ലങ്കില്‍ ആ തുക ഉപേക്ഷിച്ച് പോകണം. ഒരു വലിയ തുക കിട്ടാനുള്ള
പ്പോള്‍ ആ ‘തുക’ ഉപേക്ഷിച്ച് ആരും പോവുകയില്ലല്ലോ? ഐറ്റി കമ്പിനിയുടെ ‘ഇന്‍സെന്റീവ് ‘ എന്ന വാക്കിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ? തങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളികള്‍ക്ക് പ്രോത്സാഹനമായി / പ്രേരകമായി അവരുടെ ശമ്പളത്തീല്‍ നിന്ന് പിടിച്ച തുക തന്നെ നല്‍കുക!!!!! (എല്ലാ ഐറ്റി കമ്പിനികളും ഇങ്ങനെയല്ലന്ന് ഓര്‍മ്മിപ്പിക്കട്ടെ.).
തൊഴിലാളികള്‍ മാത്രമല്ല ഐറ്റി കമ്പിനികളുടെ തട്ടിപ്പിന് ഇരയാകുന്നത്. ചെക്കായിട്ടും പണമായിട്ടും വല്ലപ്പോഴും ‘സാലറി’ നല്‍കിയിരുന്ന ഒരു കമ്പിനി സുപ്രഭാതത്തില്‍ എല്ലാവര്‍ക്കും സാലറി അക്കൌണ്ട് എന്നൊരു നിര്‍ദ്ദേശവുമായി ജോലിക്കാരെ സമീപിച്ചു. കമ്പിനിതന്നെ ഫോം പൂരിപ്പിച്ച് എല്ലാ ജോലിക്കാരുടേയും ഒപ്പിട്ടു വാങ്ങി. അക്കൌണ്ട് കിട്ടിക്കഴിഞ്ഞിട്ടും
അക്കൌണ്ട് വഴി സാലറിയൊന്നും ആര്‍ക്കും കിട്ടിയില്ല. ആ സാലറി അക്കൌണ്ടിന്റെ രഹസ്യം തൊഴിലാളികള്‍ അറിയുന്നത് കുറച്ചുനാളുകള്‍ക്ക് ശേഷം കമ്പിനിയുടെ ഒരു ‘ വിശ്വസ്തന്‍’ മാനേജുമെന്റുമായി അകന്നപ്പോഴാണ്. തൊഴിലാളികളുടെ പേരില്‍ സാലറി അക്കൌണ്ട് തുറന്ന് അവരുടെ അക്കൌണ്ടിലേക്ക് ഒരു വലിയ തുക തന്നെ എല്ലാമാസവും സാലറിയായി ട്രാന്‍സ്ഫര്‍ ചെയ്യിക്കുക. നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം ഈ സാലറി അക്കൌണ്ട് കാണിച്ചു കൊണ്ട് ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കുക. ഇതായിരുന്നു ‘എല്ലാവര്‍ക്കും സാലറി അന്നൌണ്ട്’ എന്നതിലെ രഹസ്യ അജണ്ട. പക്ഷേ എന്തുകൊണ്ടോ ഈ തട്ടിപ്പ് നടന്നില്ല. ( ഈ തട്ടിപ്പിന് ആവിശ്യമായ ‘പ്രാഥമിക മൂലധനം’ കിട്ടാന്‍ താമസിച്ചതാണ് തട്ടിപ്പ് നടക്കാതെ പോയത് ).
എന്തുകൊണ്ടാണ് ഐ.റ്റി. മേഖലയില്‍ തട്ടിപ്പ് കൂടുന്നത്. ??? ഏറ്റവും കുറഞ്ഞ മൂലധനത്തില്‍ തുടങ്ങി ഏറ്റവും കൂടുതല്‍ ലാഭം നേടാവുന്ന ഒന്നാണ് ഐ.റ്റി. സ്ഥാപനം എന്ന് സമൂഹത്തില്‍ ഉണ്ടായിപ്പോയ ഒരു മിഥ്യാ ധാരണയാണ് ഐ.റ്റി. മേഖലയിലെ തട്ടിപ്പിന്റെ അടിസ്ഥാന കാരണം. ഐറ്റി മേഖലയില്‍ നിന്ന് വിജയിച്ച കമ്പിനികളുടെ കഥ മാധ്യമങ്ങളില്‍ നിന്ന് അറിയുമ്പോള്‍ ഐറ്റി സ്ഥാപനങ്ങള്‍ ‘രത്നനിക്ഷേപ സ്ഥലം’ ആണ് എന്ന് തെറ്റിദ്ധരിച്ച് ആണ് പലരും ഐറ്റി സ്ഥാപനങ്ങള്‍ തുടങ്ങുന്നത്. ഇവര്‍ കേട്ടിരിക്കുന്ന വിജയ കഥകളിലെ സ്ഥാപനങ്ങളെല്ലാം ചെറിയ മുതല്‍ മുടക്കില്‍ നിന്ന് വളര്‍ന്ന് വലുതായതാണ് . വലിയ മുതല്‍ മുടക്കില്‍ തുടങ്ങി മാസങ്ങള്‍ക്കകം പൂട്ടിപ്പോയ സ്ഥാപനങ്ങളുടെ കഥകളൊന്നും ആരും എവിടേയും റിപ്പോര്‍ട്ട് ചെയ്യാറില്ല.
എല്ലാ അടിസ്ഥാന സൌകര്യങ്ങളും വാടകയ്ക്ക് കിട്ടും എന്നതാണ് ഒരു ഐ.റ്റി. കമ്പിനി തുടങ്ങാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. എവിടെ നിന്നങ്കെലും ഒരു പ്രോജക്ട് കിട്ടിയാല്‍ ഫര്‍ണിഷ് ചെയ്ത് ബില്‍ഡിംങ്ങ് വാടകയ്ക്ക് എടുക്കുക. പത്തുപേര്‍ക്ക് ചെയ്യാവുന്ന പ്രോജക്ട് ആണങ്കില്‍ എക്സ്‌പീരന്‍സ് ഉള്ള പത്തുപേരെ എടുത്ത് ഇരുപതുകമ്പ്യൂട്ടറുകളും വാടകയ്ക്ക് എടുത്ത് കമ്പിനി തുടങ്ങുക. അധികത്തിലുള്ള പത്തു കമ്പ്യൂട്ടറാണ് കമ്പിനിയുടെ കൊള്ള ലാഭം. ഈ പത്തു കമ്പ്യൂട്ടറുകള്‍ ട്രെയിനികള്‍ക്ക് ഉള്ളതാണ് . നല്ലൊരു തുക ട്രെയിനിംങ്ങ് ഫീസായി വാങ്ങികയറ്റുന്ന ട്രെയനികളാണ് അധികത്തിലുള്ള കമ്പ്യൂട്ടറിന്റെ അവകാശികള്‍. വാടകയും പത്തുപേര്‍ക്ക് നല്‍കിയ സാലറിയും പ്രോജക്ടിന് ലഭിച്ച പ്രതിഫലത്തില്‍ നിന്ന് കൂട്ടിക്കിഴിച്ച് നോക്കുമ്പോള്‍ ലാഭമാണ് .. ഈ ലാഭം എത്രനാള്‍ എന്ന് മാത്രമാണ് പ്രശ്‌നം...... ട്രെയിനി കം അപ്രന്റീസുകളായ ട്രെയിനികളെ കൊണ്ട് പലതുണ്ട് ഗുണം... അവരാണ് കമ്പിനിയുടെ പൊന്‍ മുട്ടയിടുന്ന താറാവ് ..... ഈ താറാവുകളുടെ കഥ അടുത്തതില്‍ (അപ്രന്റീസ് എന്താണന്ന് അറിയണമെങ്കില്‍ സിദ്ദിഖിന്റെ ‘ഫ്രണ്ട്സ്‘ ഒന്നു ഓര്‍ത്തു നോക്കിയാല്‍ മതി. അതില്‍ എളേപ്പന്റെ ഒരു ഡയലോഗുണ്ട്... “നമുക്കെല്ലാവരേയും അപ്രന്റിസുകള്‍ ആക്കിയാലോ????)