Wednesday, December 14, 2011

കേരള കോൺഗ്രസും മുല്ലപ്പെരിയാറും

രണ്ട് മലകൾ തമ്മിൽ ചേർന്നാലും രണ്ട് മുലകൾ തമ്മിൽ ചേരില്ല. ( ഈ പഴഞ്ചൊല്ലിലും പതിരില്ല)

മുല്ലപ്പെരിയാർ പ്രശ്നം കേരളത്തിൽ (കേരളത്തിന് ദോഷകരമായി) ഇത്രയും വഷ്‌ളാക്കിയതിന്റെ ക്രെഡിറ്റ് പൂർണ്ണമായും കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് പൂർണ്ണമായും അവകാശപ്പെടാവുന്നതാണ്. രണ്ട് മന്ത്രിമാർ തന്ങൾക്ക് തോന്നുന്നതെല്ലാം വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന് രീതിയിൽ വിളിച്ചു പറഞ്ഞു. മുല്ലപ്പെരിയാർ പ്രശ്നം തന്ങൾക്ക് അനുകൂലമാക്കി തീർക്കാൻ വേണ്ടി വിവേകം മാറ്റി വെച്ചിട്ട് പി.ജെ. ജോസഫും കെ.എം മാണിയും പ്രസ്താവനകൾ നടത്തി.

കേരള കോൺഗ്രസ്(ജോസഫ്) കേരള കോൺഗ്രസ്(മാണി)യിൽ ലയിച്ച് പാർട്ടികൾ ഒന്നായെങ്കിലും നേതാക്കന്മാർ ഇപ്പോഴും കേരള കോൺഗ്രസ്(ജെ) കേരള കോൺഗ്രസ്(എം) കേരള കോൺഗ്രസ്(സെക്യുലർ) എന്നിന്ങനെയാണ്. തന്ങളിൽ ആരാണ് വലിയവൻ എന്ന് കാണിക്കാനുള്ള ഒരു ഈഗോ ഇപ്പോൾ കേരള കോൺഗ്രസ്(മാണി)യിൽ ഉണ്ടന്ന് തോന്നുന്നു. പിജെ ജോസഫ് ഒരു പ്രസ്താവന നടത്തിയാൽ കെഎം മാണി വക രണ്ട് പ്രസ്താവന നടത്തും (ഇവരൊരു തീരുമാനത്തിൽ എത്തട്ടേ എന്ന് കരുതിയായിരിക്കും പിസി ജോർജ് മിണ്ടാതിരുന്നത്). നാടു നീളെ പിജെ ജോസഫിന്റെ പോസ്‌റ്ററുകൾ ഇപ്പോൾ ഒട്ടിച്ചിട്ടൂണ്ട്.ഞാനാണ് പാർട്ടിയിൽ വലിയവൻ എന്നു കാണിക്കാനുള്ള ഒരു മാർഗ്ഗമായി മുല്ലപ്പെരിയാർ പ്രശ്നം മാറി. (മുല്ലപ്പെരിയാറിന്റെ പേരിൽ പോസ്റ്റർ ഒട്ടിക്കാൻ ഏതെങ്കിലും രാഷ്‌ട്രീയ നേതാവിന് യോഗ്യതയുണ്ടങ്കിൽ അത് പ്രേമചന്ദ്രന് മാത്രം ആയിരിക്കും)

കേരള കോൺഗ്രസ്(ലയനവിരുദ്ധ) ര് ആണ് മുല്ലപ്പെരിയാറിൽ ചാടി വീണ ആദ്യ കേരള കോൺഗ്രസ്. ലയന വിരുദ്ധരുടെ ഒരേ ഒരു നേതാവ് ഉപവാസം ഇരിക്കുന്നത് കണ്ടിട്ടായിരിക്കും പിജെ ജോസഫ് നേരെ ഡൽഹിക്ക് പോയി ഉപവസിച്ചത്. ആ ഉപവാസത്തിനുള്ള വണ്ടിക്കൂലി(സോറി വിമാനക്കൂലി) കാശും നമ്മുടെ ഖജനാവിൽ നിന്ന് തന്നെ ആയിരിക്കും പോയത്

കൊട്ടാരക്കരയിൽ പോലും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന(സംഭവിച്ച) കേരളാ കോൺഗ്രസ് (ബി)യും മുല്ലപ്പെരിയാർ ഏറ്റുപിടിച്ചിട്ടുണ്ട്. (കേരള കോൺഗ്രസ്(ബി) എന്ന് പറഞ്ഞാൽ അതിൽ ബാലകൃഷണപിള്ള മാത്രം). പക്ഷേ മുല്ലപ്പെരിയാർ സമരം നടത്തുന്ന കേരളാ കോൺഗ്രസ് (എം)നെ എതിർത്തുകൊണ്ടുമാത്രമാണ് ബി യുടെ സമരം.(സമരം എന്ന് പറഞ്ഞാൽ പ്രസ്താവനകൾ മാത്രം). കൊല്ലം ചെങ്കോട്ട വഴി ട്രയിനന്ങാണം ഉണ്ടായിരുന്നെങ്കിൽ ട്രയിൻ തടഞ്ഞ് ബി യ്ക്ക് മുല്ലപ്പെരിയാർ സമരം നടത്താമായിരുന്നു. അതിനിപ്പോൾ വഴി ഇല്ലാത്തതുകൊണ്ട് മുല്ലപ്പെരിയാറിൽ പോയി സമരം ചെയ്യാൻ ആ സ്ഥലത്ത് നാലാൾ ഇല്ല. അവിടെ പോയി നിരാഹാരം ഇരിക്കാൻ പറ്റിയ കക്ഷികൾ ആരും ഇപ്പോൾ പാർട്ടിയിലും ഇല്ല. എന്നാ പിന്നെ പ്രസ്താവനകൾ മാത്രം എന്ന് കേരളാ കോൺഗ്രസ് (ബി) കരുതിയതിൽ തെറ്റും ഇല്ല.

പുതിയ ഡാം പുതിയ ഡാം എന്ന് നിലവിളിക്കുമ്പോൾ പുതിയ ഡാം പണിയാൻ അനുമതി കിട്ടിയാൽ അത് എന്ങനെയായിരിക്കും എന്ന് ഉടേതമ്പുരാന് മാത്രമേ പറയാൻ പറ്റൂ. കഴിഞ്ഞ ഭരണകാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന കേരളാ കോൺഗ്രസ്(ജെ) എംസി റോഡിന്റെ വികസത്തിൽ എന്താ ചെയ്തതന്ന് ഓർക്കുന്നത് നന്നായിരിക്കും. റോഡ് വികസനം ഏറ്റെടുത്ത കമ്പ്നിയുടെ(പതിബൽ ആണന്ന് തോന്നുന്നു) ഉദ്യോഗസ്ഥന് ആത്മഹത്യ ചെയ്യേണ്ടി വന്നു. ടിയു കുരുവിള സ്ഥാനം ഒഴിഞ്ഞു എങ്കിലും പൊതുമരാമത്ത് വകുപ്പ് കേരളാ കോൺഗ്രസ്(ജെ)യുടെ കൈവശം തന്നെ ഇരുന്നു..

ഇനി പുതിയ ഡാം ആണ്.....
ജലസേചന വകുപ്പിനാണ് ഡാം പണിയാനുള്ള ചുമതല എങ്കിൽ ഇപ്പോഴുള്ള മുല്ലപ്പെരിയാർ ഡാമിനെക്കാൾ കേരളത്തിന് സുരക്ഷാഭീക്ഷണി ഉയർത്തുന്ന ഒന്നായിരിക്കും അത്..

ഒന്നും കാണാതെ മത്തായി വെള്ളത്തിൽ മുന്ങില്ലല്ലോ ... ഏത് ???

Tuesday, December 13, 2011

മാണി കോൺഗ്രസിന്റെ ജനസേവനത്തിന്റെ പത്തനംതിട്ട മോഡൽ


മുല്ലപ്പെരിയാർ പ്രശ്നത്തിൽ പത്ത് ദിവസത്തിനുള്ളിൽ പരിഹാരം ഉണ്ടാക്കണമെന്ന് കെഎം മാണി അന്ത്യശാസനം നൽകിയന്ന് വാർത്തയിൽ കണ്ടപ്പോൾ അറിയാതെ എഴുന്നേറ്റ് നിന്ന് കൈ അടിച്ചു പോയി. (ഇതാർക്കാപ്പാ അന്ത്യശാസനം കൊടുത്തത് എന്ന് പിന്നീട് മനസിൽ ഉയർന്ന ചോദ്യത്തിന് ഉത്തരം കണ്ടത്താൻ കഴിഞ്ഞതുമില്ല.) തീരുമാനം ഉണ്ടായില്ലങ്കിൽ പ്രതിഷേധത്തിന്റെ സ്വഭാവവും രൂപവും ഒക്കെ മാറുമെന്ന് !!!! ജനന്ങളെ സേവിക്കാനുള്ള കേരള കോൺഗ്രസ്(എം)ന്റെ ഈ അത്മാർത്ഥ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.  ഒരു രാഷ്ട്രീയപാർട്ടിയായാൽ ഇന്ങനെ വേണം !!!

ജനന്ങളെ സേവിക്കാനുള്ള കേരള കോൺഗ്രസ്(എം)ന്റെ ഈ അത്മാർത്ഥ കണ്ട് പത്തനംതിട്ടയിലെ ചുരുളിക്കോട് നിവാസികളുടെ കണ്ണുകളും ഇപ്പോൾ നിറഞ്ഞു തുളുമ്പുകയായിരിക്കണം. ജനന്ങളെ സേവിക്കാൻ വേണ്ടി പണിത കേരള കോൺഗ്രസ് (എം) ന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള വഴിയിൽ ഓഫീസ് മറച്ചു നിന്ന വെയ്റ്റിംന്ങ് ഷെഡ് കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയിൽ തകർത്തതു കണ്ടാണ് ചുരുളിക്കോട്ടെ ജനന്ങളുടെ കണ്ണ് നിറഞ്ഞതന്ന് മാത്രം !!! എന്നിട്ടോ ഞന്ങൾക്കിപ്പം വെയ്റ്റിംന്ങ് ഷെഡ് വേണമെന്ന് പറഞ്ഞ് ജനന്ങൾ റോഡിൽ ഇറന്ങി സമരം ചെയ്തു. ജനന്ങളെ സേവിക്കാൻ മുട്ടി നിൽക്കുന്ന കേരള കോൺഗ്രസുകാരെ ചർച്ചയ്ക്കയി പോലീസ് വിളിച്ചു. (നോട്ട് ദിപോയിന്റേ, ചർച്ചയ്ക്കായി). ജനന്ങളുടെ വെയ്റ്റിംന്ങ് ഷെഡ് ഡിസംബർ 15 ന് ശേഷം പണിതു നൽകാമെന്ന് അവർ ഉറപ്പു നലകിയത്രെ!!! ഡിസംബർ 15 ന് മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് കല്ലിട്ടതിനുശേഷമൊന്നും അല്ല വെയ്‌റ്റിംന്ങ് ഷെഡ് പണിയുന്നത്. ഡിസംബർ 15 നാണ് ആ ജില്ലാകമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം.!!! വാട്ട് ആൻ ഐഡിയ മാണി കോൺഗ്രസ് !!

ഞാനിന്നല്ലത്തെ(12-12-2011) പത്രന്ങളിൽ (പത്തനംത്തിട്ട എഡീഷൻ) മനോരമ മാത്രമേ കണ്ടുള്ളു. കേരള കോൺഗ്രസുകാർ കാത്തിരിപ്പു കേന്ദ്രം പൊളിച്ച വാർത്ത രണ്ടാം പേജിൽ ഉണ്ട്. അതും രണ്ട് ഫോട്ടൊ സഹിതം.(ആ ഫോട്ടോയും വാർത്തയുടെ തലക്കെട്ടും താഴെ :: മൊബൈലിൽ എടുത്ത്തുകൊണ്ട് കാണാൻ അല്പം ബുദ്ധിമുട്ടാ :  ആ ചുവന്ന മേൽക്കൂരയുള്ളതാണ് ജില്ലാകമ്മറ്റി ആഫീസ്)

(ഈ ചുരുളിക്കൊട് എന്ന് പറയുന്ന സ്ഥലം പത്തനംതിട്ട-കോഴഞ്ചേരി റോഡിൽ പത്തന്മ്തിട്ടയിൽ നിന്ന് ഒരു രണ്ട്-മൂന്ന് കിലോ മീറ്ററിനുള്ളിൽ വരുന്ന സ്ഥലം ആണ്. ഇന്നലെ രാവിലെ ആ വഴി വരുമ്പോൾ ടാർപ്പ വലിച്ചു കെട്ടി താത്ക്കാലികമായി ഉണ്ടാക്കിയ വെയ്‌ടിംന്ങ് ഷെഡ് അവിടെ ഉണ്ട്. ജില്ലാ കമ്മറ്റി ആഫീസിലേക്കുള്ള വഴിയിൽ കല്ലും എടുത്ത് വെച്ചിട്ടുണ്ട്.)

കേരള കോൺഗ്രസ്(എം) ന്റെ ഓഫീസിലേക്കുള്ള വഴി വിപുലമാക്കാൻ വെയ്റ്റിംഗ് ഷെഡ് ഇടിച്ചു നിരത്തി എന്ന് മംഗളം ഓൺലൈനിലും , ഓഫീസിലേക്കുള്ള വഴി വിപുലമാക്കാൻ കേരളാ കോങ്ങ്രസുകാർ വെയ്റ്റ്റിംങ്  ഷെഡ് പൊളിച്ചു എന്ന് ദേശാഭിമാനി ഓൺലൈനിലും വാർത്ത ഉണ്ട് (ഈ രണ്ട് ഓൺലൈൻ എഡീഷനിലും വാർത്തയുടെ തലക്കെട്ടിനു മാത്രമേ അല്പം മാറ്റം ഉള്ളൂ. വാർത്തയിലെ അക്ഷരത്തിനു പോലും മാറ്റം ഇല്ല. മംഗളത്തിനും ദേശാഭിമാനിക്കും വേണ്ടി ഒരൊറ്റ ലേഖകൻ മാത്രമേ കാണുകയുള്ളോ ആവോ)

ദേശാഭിമാനി വാർത്ത താഴെ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പേരിൽ പത്തു ദിവസത്തെ നോട്ടീസ് പിരീഡിൽ അന്ത്യശാസനം നൽകുന്ന കെ.എം.മാണിക്ക് മുല്ലപ്പെരിയാറിൽ കേരള കോൺഗ്രസിന്റെ ജനസേവനത്തിന്റെ പത്തനംതിട്ട മാതൃക പരീക്ഷിക്കാവുന്നതാണ്. മുല്ലപ്പെരിയാർ അണക്കെട്ടിനു താഴെ കേരള കോൺഗ്രസിന്റെ ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസ് പണിയുക. അണക്കെട്ട് അവിടെ നിന്നാൽ കമ്മറ്റി ആഫീസ് കാണാൻ പറ്റാത്തതുകൊണ്ട് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനു മുമ്പ് പത്തമ്പത് ജെസിബിയും ആൾക്കാരയും കൂട്ടി ഒരു ശനിയാഴ്ച അർദ്ധരാത്രി അണക്കെട്ട് അന്ങ് പൊളിക്കുക. അണക്കെട്ട് പൊളിച്ചതിൽ പ്രതിഷേധിച്ച് ജനന്ങൾ സമരം ചെയ്യുമ്പോൾ (സമരത്തിന്റെ രൂപവും ഭാവവും തമിഴ്‌നാട്ടുകാർ തീരുമാനിക്കും) കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിക്കും. ഞന്ങളെ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ പുതിയ ഡാം കെട്ടിത്തരാം എന്ന് പ്രസ്താവിക്കുക. അതോടെ എല്ലാം ശുഭം !!!

(ചുരുളിക്കോട്ടെ വെയ്‌റ്റിംങ് ഷെഡ് പൊളിച്ചത് മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയാനുള്ള ടെസ്റ്റ് ഡോസ്  ആയിരുന്നു എന്ന് പറഞ്ഞ് പത്തനംത്തിട്ടക്കാരോട് പറഞ്ഞാൽ മതി. പാവന്ങൾ അതന്ങ് വിശ്വസിച്ചോളും)

കേരള കോൺഗ്രസിനോട് ഒരു അഭ്യർത്ഥന
കേരള കോൺഗ്രസ് (എം) ജനന്ങളെ സേവിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയപാർട്ടിയാണങ്കിൽ ,ജന്ങളോട് ആത്മാർത്ഥയുണ്ടങ്കിൽ ആ വെയ്‌റ്റിംന്ങ് ഷെഡ് ജനന്ങൾക്ക് നിർമ്മിച്ച് നൽകിയിട്ടേ ജില്ലാകമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം നടത്താവൂ.

Wednesday, December 7, 2011

അപകടന്ങളിൽ മരിക്കുന്നവരുടെ വില നിർണ്ണയം !!

2011 നവംബർ 24 വ്യാഴായ്ചത്തെ  മാതൃഭൂമിയിൽ ഒരു വാർത്ത കണ്ടു. 'കെ.എസ്.ആർ.ടി.സി. എം പാനൽ ജീവനക്കാരന്റെ ജീവന് വില രണ്ടായിരം രൂപ' !!!! . അതൊരു വാർത്തയായി മാത്രം കണ്ട് ആ വാർത്ത വായിച്ചു വിട്ടു.


മൂന്നു ദിവസത്തിനു ശേഷം നവംബർ 27 ഞായറാഴ്ച മറ്റൊരു വാർത്ത വായിച്ചു. 'മന്ത്രി കെ.സി. ജോസഫിന്റെ കാറിടിച്ച് മരിച്ചവരുടെ കുടുംബന്ങൾക്ക് ധന സഹായം നൽകി'. 

ഈ വാർത്ത വായിച്ചതിനു ശേഷം 24 ആം തീയതിയിലെ പത്രം വീണ്ടും ഒരിക്കലൂടെ എടുത്ത് വായിച്ചു.

 എം പാനൽ ജീവനക്കാരന്റെ മരണം
നവംബർ 22 ആം തീയതി ദേശീയപാത 47 ല് ചേർത്തലയ്ക്കടുത്ത് വളവനാട്ട് ഉണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരായ മൂന്നു പേരും  കെ.എസ്.ആർ.ടി.സി. എം പാനൽ കണ്ടക്ടർ ആയ പ്രസാദും മരിക്കുന്നത്. ബൈക്കിനെ ഇടിച്ച ബസ് ബ്രേക്ക് ചെയതപ്പോൾ പ്രസാദ് പിൻവശത്തെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ച് വീണ് ഉടൻ തന്നെ മരിക്കുകയായിരുന്നു.(മാതൃഭൂമി 2011 നവംബർ 23 പേജ് 10 ,കൊച്ചി എഡീഷൻ)

മന്ത്രി കെ.സി. ജോസഫിന്റെ കാറിടിച്ചുള്ള മരണം
നവംബർ 20 ഞായറാഴ്ചയാണ് റൂറൽ ഡവല്പ്മെന്റ് & രജിസ്‌ട്രേഷൻ മന്ത്രിയായ കെ.സി. ജോസഫിന്റെ കാർ ഇടിച്ച് ദേശീയ പാത 47ല് അങ്കമാലി കരിയാംപറമ്പിൽ റോഡ് മുറിച്ചു കടക്കുകയായിരുന്ന രണ്ട് പേർ മരിച്ചത്. ഒരാൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.

മരണം ആരുടെയാണങ്കിലും എന്ങനെയാണങ്കിലും അത് വേദനാജനകവും കുടുംബത്തെ സംബന്ധിച്ച് നഷ്ടവും ആണ്. പണം നൽകി അത് നികത്താൻ പറ്റില്ലങ്കിലും കുടുംബത്തിന് അതൊരു കൈത്താന്ങാകും എന്നതിൽ സംശയം ഇല്ല.

മന്ത്രിയുടെ വാഹനം ഇടിച്ചു/അപകടത്തിൽ പെട്ടു മരിച്ചു എന്നതുകൊണ്ട് മാത്രം ഒരാൾക്ക് കൂടുതൽ ധനസഹായം നൽകുകയും മറ്റൊരാളുടെ വാഹനം ഇടിച്ചു/അപകടത്തിൽ പെട്ട് മരിച്ചു എന്നുള്ളതുകൊണ്ടും അയാൾക്ക് നാമമാത്രമായ ഒരു ധനസഹായം സർക്കാരിൽ നിന്ന് ചെയ്യുകയും ചെയ്യുന്നത് ശരിയാണോ?? നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണന്ന് പറയുമ്പോൾ അപകടത്തിൽ പെടുന്നവർക്കെല്ലാം മന്ത്രിയുടെ വാഹനം ഇടിച്ച് മരിച്ചവർക്ക് ലഭിച്ച ധനസഹായത്തിന് അർഹതയില്ലേ?? മന്ത്രി സ്വന്തം കൈയ്യിൽ നിന്നാണ് ആ പണം നൽകിയതെങ്കിൽ ഈ ചോദ്യത്തിന് പ്രശക്തി ഇല്ലന്ന് അറിയാം....

മന്ത്രിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് മരിച്ചവരുടെ കുടുംബത്തിന് നൽകുന്ന ധന സഹായം പോലെ സർക്കാരിന്റെ വാഹന്ങൾ ഇടിച്ച് മരിക്കുന്നവരുടെ കുടുംബത്തിനും നൽകുമോ???

സ്വന്തം ഔദ്യോഗിക വാഹനം ഇടിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ഫണ്ടിൽ നിന്നുള്ള പണം എടുത്ത് നൽകുകയും അത് പത്രത്തിൽ നൽകി നാലാളെ അറിയിക്കുകയും ചെയ്യുന്നതോടൊപ്പം മറ്റുള്ള അപകടന്ങളിൽ പെടൂന്നവർക്കും അത്തരം ധനസഹായം ചെയ്യുന്നതിന് സർക്കാരിൽ നിർബന്ധംചെലുത്താൻ മന്ത്രിക്ക് കഴിയണം.

Monday, December 5, 2011

ആധാറിലെ വിവരം പങ്കുവയ്ക്കൽ സമ്മതം !!!??

കേന്ദ്ര സർക്കാരിന്റെ (?) 12 അക്ക യുഐഡി(ആധാർ)യെക്കുറിച്ചുള്ള ഒരു പ്രധാന ആരോപണം ആധാർ വഴി സ്വീകരിക്കൂന്ന വ്യക്തി വിവരന്ങൾ മൂന്നാമതൊരാൾക്ക് കൈമാറപ്പെടാൻ സാധ്യതയുണ്ട് എന്നുള്ളതാണ്. ഇത് വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കൂന്നതാണ് എന്നാണ് ആധാറിനെതിരെയുള്ള ഒരു ആരോപണം.

ആധാർ കാർഡ് എടുക്കുന്ന വ്യക്തിയുടെ വിവരന്ങൾ മറ്റൊരാൾക്ക്  കൈമാറപ്പെടുമോ???? ഈ ചോദ്യത്തിന് പ്രശ്ക്തിയുണ്ട്?? ആധാർ കാർഡിനുള്ള അപേക്ഷ സ്വീകരിച്ച് കഴിഞ്ഞ് ലഭിക്കൂന്ന 'സ്ഥലവാസിക്കുള്ള പകർപ്പ്' ഈ ആശങ്ക ശക്തമാക്കുന്നുണ്ട്.

എനിക്ക് ലഭിച്ച പകർപ്പ് താഴെ കൊടുക്കുന്നു.


ഇതിൽ
ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം, വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ് എന്ന് കാണുന്നു. ഞാൻ എനിക്ക് ലഭിച്ച അപേക്ഷയിൽ ഇന്ങനെയുള്ള ഒരു കാര്യവും പൂരിപ്പിച്ച് നൽകാൻ ഇല്ലായിരുന്നു.നിന്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണോ എന്നുള്ള ചോദ്യത്തിന് ഞാൻ നോ എന്നായിരുന്നു എഴുതിയിരുന്നതും. ലഭിച്ച സ്ലിപ്പിൽ ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം, വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ് എന്നാണ് എഴുതിയിരുക്കുന്നത്. എന്റെ വിവരന്ങൾ പങ്കുവെയ്ക്കാൻ ഞാൻ സമ്മതം നൽകി കഴിഞ്ഞിരിക്കൂന്നു ഇതെന്ങനെ ശരിയാവും????


ഞാൻ ഈ അപേക്ഷ സ്വീകരിക്കാൻ വന്നിരിക്കൂന്ന/മേൽനോട്ടം വഹിക്കുന്ന അക്ഷയ നടത്തിപ്പുകാരിയോട് ഈ കാര്യന്ങൾ ചോദിച്ചു. ഞാൻ അപേക്ഷയിൽ നൽകാത്ത രണ്ട് കാര്യന്ങൾ എനിക്ക് സമ്മതമാണ് എന്നുള്ള പേരിൽ എനിക്ക് ലഭിച്ചിരിക്കുന്നു. അവർക്ക് ഇതിനെക്കൂറിച്ച് അറിയില്ലന്നും ഫോട്ടൊ എടുക്കാൻ ഇരിക്കൂന്ന ആളോട് ചോദിക്കാനും പറഞ്ഞു. ഞാൻ ഫോട്ടൊ എടൂക്കാൻ ഇരിക്കുന്നവരിൽ ഒരാളോട് കാര്യം ചോദിച്ചു. ഞാൻ സമ്മതം നൽകാത്ത കാര്യന്ങൾ എനിക്ക് സമ്മതം ആണന്നുള്ള പേരിൽ എനിക്ക് എന്തിന് തന്നു??? അയാളുടെ മറുപിടി വിചിത്രമായിരുന്നു. ഇത് നോ എന്നാക്കി മാറ്റാൻ പറ്റില്ലത്രെ. ഇതുകൊണ്ട് യാതൊരു കുഴപ്പവും ഇല്ലന്നും അയാളുടെ വിശദീകരണം. അയാൾ നൽകിയ വിശദീകരണം ഏകദേശം താഴെപറയുന്ന രീതിയിൽ ആയിരുന്നു.

1. ബാങ്ക് അക്കൗണ്ട് തുറക്കൽ സമ്മതം
ഇനി മുതൽ സർക്കാരിന്റെ സബസിഡികൾ ബാങ്കുവഴിയാണത്രെ ലഭിക്കുന്നത്. അതിനു വേണ്ടി സർക്കാർ ബാങ്ക് അക്കൗണ്ട് തുടന്ങും. അതിനുവേണ്ടിയാണത്രെ ഈ സമ്മതം.

സബസിഡികൾ ബാങ്ക് വഴി വിതരണം ചെയ്യാൻ കഴിയുമോ?? സബ്സിഡികൾ പണമായി നൽകിയാൽ അതൊരിക്കലും ഉദ്ദേശിക്കൂന്ന പ്രയോജനം ലഭിക്കില്ലന്ന് ഉറപ്പാണ്.ഉദാഹരണത്തിന് സർക്കാർ സബ്സിഡിയോടെയാണ് റേഷൻ വിതരണം. വിതരണം ചെയ്യുന്ന സാധനത്തിനുള്ള സബസിഡി ഉപഭോക്താവിന്റെ അക്കൗണ്ട് വഴി നൽകിയാൽ അയാൾ ആ സാധനം വാന്ങാനായി ആ പണം ഉപയോഗിക്കുമോ?? ഏതായാലും സർക്കാർ ഇന്ങനെ സബ്സിഡി ബാങ്കുകൾ വഴി വിതരണം ചെയ്യില്ല. ഇന്ങനെ ഒരു സമ്മതം ഉണ്ടന്ന് കരുതി സർക്കാരിന് ഉപഭോക്താവിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് തുടന്ങാൻ പറ്റുമോ???

2. വിവരം പങ്കുവയ്ക്കൽ സമ്മതം : യെസ്
ഇതിനെക്കൂറിച്ച് അയാൾക്കും വലിയ പിടി ഇല്ല. ഇതിന്റെ യേസ് മാറ്റാൻ പറ്റില്ല എന്നാണ് അയാൾ പറയുന്നത്. അയാൾ പറയുന്നത് ശരിയാണന്ങ്കിൽ നമ്മളിൽ നിന്ന് ശേഖരിച്ച വിവരന്ങളും ആധാർ കാർഡിൽ നിന്ന് ലഭിക്കൂന്ന വിവരന്ങളും, ഈ വിവരന്ങൾ സൂക്ഷിക്കുന്ന ആൾക്ക് (ഇത് സൂക്ഷിക്കുന്നത് സർക്കാർ അണന്ന് പറയുന്നു.) മറ്റൊരാൾക്ക് പങ്ക് വെയ്ക്കാം. അതിനുള്ള സമ്മതം നമ്മൾ നൽകി കഴിഞ്ഞു.(എനിക്ക് മനസിലായത് ഇന്ങനെയാണ്). നമ്മൾ സമ്മതം നൽകി കഴിഞ്ഞതുകൊണ്ട്  മറ്റൊരാൾക്ക്/മൂന്നാമതൊരാൾക്ക് ഈ വിവരന്ങൾ വിവരന്ങൾ സൂക്ഷിക്കുന്ന ആൾക്ക് നൽകുകയും ചെയ്യാം. ഇന്ങനെ വിവരന്ങൾ നൽകിയാൽ അത് വ്യക്തികളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം ആയിരിക്കൂം.

നമ്മൾ നൽകുന്ന വിവരന്ങൾ / സർക്കാരിന് ആധാറിൽ നിന്ന് ലഭിക്കൂന്ന വിവരന്ങൾ സുരക്ഷിതം ആയിരിക്കുമോ??

Sunday, December 4, 2011

ആധാര്‍ എന്തിന് ? ആര്‍ക്കു വേണ്ടി ???

12 അക്കമുള്ള യുനീക്ക് ഐഡന്റിറ്റി കൊണ്ട് ഓരോ ഭാരതീയനേയുംചാപ്പകുത്തി കഴിയുന്നതോടെ ഭാരതത്തിലെ പ്രശ്നങ്ങള്‍ അവസാനിക്കുമോ?

ആധാര്‍ എന്തിനു വേണ്ടിയാണന്ന് ചോദിക്കുമ്പോള്‍ പലരും പല ഉത്തരമാണ് നല്‍കുന്നത്. ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡിനു പകരം ഉപയോഗിക്കാനുള്ളതാണന്ന് പറഞ്ഞാണ് നാട്ടിലുള്ളവര്‍ എല്ലാം ഇന്നലേയും ഇന്നുമായി ആധാര്‍ കാര്‍ഡ് എടുക്കാനായി പോയത്/പോകുന്നത്.

മൂവായിരം കോടി രൂപയ്ക്ക് തുടങ്ങിയ ആധാര്‍ പദ്ധതി തീരുമ്പോള്‍ എത്ര കോടി രൂപയായിരിക്കും? ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുമായി ചെന്ന് ആധാര്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ ചെല്ലുന്നവന് ആധാര്‍ കാര്‍ഡ് കിട്ടും. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവന് ജനപ്രതിനിധി(യു‌ഐഡി നമ്പരുള്ള പ്രതിനിധി) പരിചയപ്പെടുത്തല്‍ ഉണ്ടങ്കില്‍ ആധാര്‍ കിട്ടൂം.

ഞാന്‍ ഇതുവരെ മനസിലാക്കിയിരുന്നത് ആധാര്‍ കാര്‍ഡ് ഒരു നിര്‍ബന്ധം അല്ല എന്നായിരുന്നു. അതുകൊണ്ട് ആ കാര്‍ഡ് എടുക്കണാമെന്ന് താലപര്യവും ഇല്ലായിരുന്നു. പക്ഷേ ... വീട്ടില്‍ ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ട ആവശ്യകതയെക്കുറിച്ച് അമ്മ ഒരു ക്ലാസ് എടുത്തു. അമ്മയ്ക്ക് പലവഴിക്ക് കിട്ടുന്ന കാര്യങ്ങളാണ്. ഇനി മുതല്‍ ആധാര്‍ കാര്‍ഡ് ആണത്രെ എല്ലാത്തിനും വേണ്ടത്. ജനങ്ങള്‍ക്കിടയില്‍ ആധാര്‍ കാര്‍ഡ് എടുക്കേണ്ടതിനെക്കുറിച്ച് ആരക്കയോ പഠിപ്പിച്ചിട്ടൂണ്ട്. ഒരാളില്‍ നിന്ന് കൈമാറി വരുമ്പോള്‍ കൂടുതല്‍ ഉപയോഗങ്ങള്‍ ആധാര്‍ കാര്‍ഡിന് കിട്ടുകയും ചെയ്യും. ഇനി ഗവണമെന്റിന്റെ എന്ത് പദ്ധതിക്കാണങ്കിലും ഈ ആധാര്‍ കാര്‍ഡാണത്രെ ഉപയോഗിക്കുന്നത്. ഈ ഒരൊറ്റ കാര്യത്തില്‍ മാത്രം ജനങ്ങള്‍ ആധാര്‍ എടുക്കാന്‍ ക്യു നില്‍ക്കും. ആധാര്‍ ആവിശ്യമില്ലന്നങ്ങാണം പറഞ്ഞാല്‍ നാട്ടാര്‍ നമ്മളെ തല്ലും. “അമ്മേ ഈ അധാര്‍ നിര്‍ബന്ധമില്ല” എന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മയുടെ മറുപിടി “നിരബന്ധമില്ലാഞ്ഞിട്ടാണോ ഇ കണ്ട ആളുകള്‍ എല്ലാം ആധാര്‍ കാര്‍ഡ് എടുക്കാന്‍ പോകുന്നത്? “

ആധാർ പദ്ധതി അടിച്ചേൽപ്പിക്കില്ലെന്നും ആളിന്റെ അനുമതിയില്ലാതെ കേരളത്തിൽ ആധാറിനാവശ്യമായ വിവരശേഖരണം സംസ്ഥാന സർക്കാർ നടത്തില്ലെന്നും ഈ പദ്ധതി എന്താണെന്നും ഇതിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്നും പൊതുജനങ്ങളെ അറിയിക്കുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊളളുമെന്നും കേരളത്തിലെ ആധാര്‍ പദ്ധതി ഉദഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍  പറഞ്ഞായിരുന്നു. ഇതിനു വേണ്ടി എന്തെങ്കിലും ആ സര്‍ക്കാരോ പിന്നാലെ വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരോ ആധാറിന്റെ ഗുണദോഷവശങ്ങൾ എന്തെല്ലാമാണെന്ന് ജനങ്ങളെ അറിയിച്ചിട്ടില്ല. പക്ഷേ ആധാര്‍ കാര്‍ഡിനു വേണ്ടിയുള്ള ഫോമ്മില്‍ ‘ബി’ സെക്ഷനില്‍ ‘കേരള സര്‍ക്കാരിനായി ശേഖരിക്കുന്ന വിവരങ്ങള്‍’ എന്ന പേരില്‍ കുറേ കാര്യങ്ങള്‍ ചോദിക്കുന്നുണ്ട്. (ചിത്രം ശ്രദ്ധിക്കുക)...


ആധാര്‍ പദ്ധതിയുടെ സൈറ്റിലുള്ള അപേക്ഷ ഫോമില്‍ഈ ഭാഗം ഇല്ല

ആധാര്‍ പദ്ധതിക്ക് എതിരേ കേന്ദ്ര ആഭന്തര മന്ത്രി ചിദംബരം തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നു. ഒരു സുരക്ഷാ മാനദണ്ഡവും പാലിച്ചല്ല ആധാര്‍ വിതരണം എന്നാണ് അദ്ദേഹം പറയുന്നത്. പ്ലാനിങ്ങ കമ്മീഷന്‍ ഉപാധ്യക്ഷന് ചിദംബരം ഈ കാര്യങ്ങളെക്കുറിച്ച് കത്ത് എഴുതുകയും ചെയ്തു( പ്ലാനിങ്ങ് കമ്മീഷന്‍ ആണ് ഈ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്)

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള് ലിങ്കുകള്‍ പ്രയോജനപ്പെടുത്താം

ആധാര്‍ പദ്ധതിയുടെ വെബ് സൈറ്റ് ::
വിക്കി പീഡിയ- ആധാര്‍ ::
ആധാര്‍ പദ്ധതി ഉപേക്ഷിക്കണം : വി‌എസ്


ആധാര്‍ കാര്‍ഡിന്റെ/ അപേക്ഷ സ്വീകരിക്കലിന്റെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നം ഈ ലിങ്കില്‍ നിന്ന് മനസിലാക്കാന്‍ പറ്റും..

ജനസംഖ്യയേക്കാള്‍ രജിസ്ട്രേഷന്‍ ; "ആധാര്‍" വഴിയാധാരമായേക്കും :: 


ഇനി മുതല്‍ ആധാര്‍ നമ്പര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്ന് പറയുമ്പോള്‍ അതിലൊരു കുഴപ്പം ഉണ്ട്. നിയമവിധേയമല്ലാത്ത ആധാര്‍ എങ്ങനെയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പറ്റുന്നത്???