Friday, April 29, 2011

തത്ക്കാല്‍ മാഫിയ

 അത്യാവശ്യമായി പെട്ടന്ന്  യാത്ര ചെയ്യേണ്ടിയവര്‍ക്ക്  ഒരുക്കിയ സംവിധനമാണല്ലോ റെയില്‍‌വേയുടെ തത്ക്കാല്‍ റിസര്‍‌വേഷന്‍. തത്ക്കാല്‍ റിസര്‍‌വേഷനു വേണ്ടി വളരെക്കുറച്ച് ടിക്കറ്റുകള്‍ മാത്രമെ നീക്കി വെച്ചിട്ടും ഉള്ളൂ. യാത്ര തിരിക്കേണ്ട ദിവസത്തിനു മുമ്പുള്ള രണ്ട് ദിവസത്തിനു മുമ്പേ തത്ക്കാല്‍ ടിക്കറ്റ് നല്‍കാറുള്ളൂ. എന്നാല്‍ ബുദ്ധിമുട്ടി വളരെ അകലെ നിന്ന് വന്ന് ക്യു നില്‍ക്കുന്ന എത്ര പേര്‍ക്ക് ഈ ടിക്കറ്റ് കിട്ടും????(എല്ലാവര്‍ക്കും കിട്ടണം എന്നല്ല പറഞ്ഞ് വരുന്നത്)... എനിക്കുണ്ടായ അനുഭവം  ഇന്ന് എറണാകുളം നോര്‍ത്ത് റെയില്‍‌വേ സ്റ്റേഷനില്‍ ഒരു തത്ക്കാല്‍ ടിക്കറ്റ് എടുക്കാനായി പോയി. രാവിലെ ആറുമണീ ആയപ്പോഴേക്കും അവിടെ ചെന്നു. ഒരു പത്തു നാല്‍‌പ്പതു പേര്‍ അവിടെ നില്‍ക്കുകയും ഇരിക്കുകയും കിടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ചെന്ന് ഒരു പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ഒരു പേപ്പറൊക്കെ ചുരുട്ടിപ്പിടിച്ച ഒരു ചേട്ടന്‍ ആ പേപ്പര്‍ എന്റെ നേരെ നീട്ടി. ആ പേപ്പറില്‍ ഓരോ കൌണ്ടറിന്റേയും പേര് എഴുതിയിട്ടുണ്ടായിരുന്നു. അതിന്റെ താഴെ താഴേ വരുന്നവര്‍ പേരെഴുതിയിട്ടുണ്ടാ‍ായിരുന്നു. മൂന്നാമത്തെ കൌണ്ടറിന്റെ താഴേയായി ഞാനു പേരെഴുതി.
“ഈ ലിസ്റ്റ് എപ്പോഴാ ചേട്ടാ എഴുതി തുടങ്ങുന്നത്?” എന്ന് ഞാന്‍ ചേട്ടനോട് ചോദിച്ചു.
തലേന്ന് രാത്രിയിലേ ഒന്‍പതും പത്തു മണിക്കും ഒക്കേ വന്ന് ആള്‍ക്കാര്‍ പേരെഴുതും എന്ന് പറഞ്ഞു. ആ ലിസ്റ്റ് അനുസരിച്ചുള്ളതിന്റെ പകുതിപോലും ആള്‍ക്കാര്‍ അവിടെ ഇല്ലായിരുന്നു എന്നതാണ് സത്യം. ആ ലിസ്റ്റില്‍ അനുസരിച്ച് ടിക്കറ്റ് എടുക്കാന്‍ നിന്നാല്‍ ടിക്കറ്റ് കണ്‍ഫേം ആയി കിട്ടില്ലന്ന് ഉറപ്പായിരുന്നു. അവിടെ നിന്ന് നേരെ സൌത്ത് റയില്‍‌വേ സ്റ്റേഷനിലേക്ക് വിട്ടു. അവിടെ ചെന്നപ്പോള്‍ അവിടെ ക്യു നില്‍ക്കുന്നതുമായി ചില പ്രശ്നങ്ങള്‍ നടക്കുകയാണ്. ഒന്നു രണ്ടു പേരോടും പോലീസുകാരനോടും ചോദിച്ചതില്‍ നിന്ന് മനസിലായ കാര്യങ്ങള്‍ ഇവയാണ്.

തലേന്ന്(ഇന്നലെ) രാത്രിയില്‍ തൊട്ടെ ക്യുവില്‍ നിന്ന ചിലരുടെ പേരൊന്നും അവിടെ കറങ്ങി നടക്കുന്ന ലിസ്റ്റില്‍ ഇല്ലത്രെ. ലിസ്റ്റില്‍ പേരില്ലാത്ത അവരെ ക്യുവില്‍ നിന്ന് മാറ്റാന്‍ ആരക്കയോ നോക്കിയന്ന്. ആ പേരില്ല കൂട്ടത്തില്‍ പെട്ട ഒരു നോര്‍‌ത്ത് ഇന്ത്യന്‍ ചേട്ടന്‍ അവരോടങ്ങ് ചൂടായി. ആ ബഹളം ശാന്തമാക്കാന്‍ പോലീസ് വന്നപ്പോഴാണ് ഞാന്‍ അവിടെ എത്തിയത്.

ഇങ്ങനെ ഒരു ലിസ്റ്റ് റെയില്‍‌വേയുടെ അനുമതി ഇല്ലാതെ ആണത്രെ ഉണ്ടാക്കുന്നത്. ആരാണ് ഈ ലിസ്റ്റ് ഉണ്ടാക്കുന്നതെന്ന് അവര്‍ക്ക് അറിയില്ല(?). മുന്നില്‍ വരുന്ന ആള്‍ക്കാര്‍ മുന്നില്‍ ക്യു നില്‍ക്കുന്ന രീതിയിലൊന്നും അല്ല ഈ സ്റ്റേഷനുകളില്‍ റിസര്‍വേഷന്‍ . (ടിക്കറ്റ് കൌണ്ടറ് തുറന്നു കഴിഞ്ഞാല്‍ ആള്‍ക്കാര്‍ ലിസ്റ്റിലെ പേരിനനുസരിച്ച് ക്യു നില്‍ക്കുന്നതുകൊന്റ് ക്യു വിന് അനുസരിച്ചല്ല ടിക്കറ്റ് കൊടുക്കുന്നതെന്നും പറയാന്‍ പറ്റില്ല). ആ ക്യുവിന്റെ പുറകില്‍ നിന്ന് കഴിഞ്ഞാല്‍ എട്ടര ആയാലും ടിക്കറ്റ് എടുക്കാന്‍ പറ്റില്ലന്ന് തോന്നിയതിനാല്‍(എന്റെ മുന്നില്‍ എണ്‍പതോളം ആളുകള്‍ ക്യുവില്‍ ഉണ്ടാ‍ായിരുന്നു) വീണ്ടും നോര്‍ത്തിലേക്ക് വന്നു.

ഒരു ഏഴുമണി കഴിഞ്ഞപ്പോള്‍ അവിടെ നിന്ന ഒരാള്‍ ലിസ്റ്റൊക്കെ നോക്കി പേര് വിളിച്ചു മൂന്നു ക്യുവായി ആള്‍ക്കാരെ നിര്‍ത്തി. ഈ മൂന്നു ക്യുവിലേയും ആദ്യത്തെ മൂന്നാലു ആള്‍ക്കാര്‍ ആ ലിസ്റ്റ് എഴുതിച്ച ആളിന്റേയും വായിച്ച ആളിന്റേയും ക്യൂ വായി നിര്‍ത്തുകയും ചെയ്യുന്ന ആളിന്റേയും ഒക്കെ ആള്‍ക്കാര്‍ ആണന്ന് അവരുടെ പെരുമാറ്റ രീതിയില്‍ നിന്ന് മനസിലാക്കാന്‍ പറ്റി. ഇവര്‍ ഏജന്റുമാര്‍ ആയിരിക്കണം. എങ്ങനെയൊക്കെ ആണങ്കിലും ഇവരുടെ ആള്‍ക്കാര്‍ക്കേ ക്യുവിന്റെ ആദ്യത്തെ സ്ഥാനങ്ങളില്‍ എത്താന്‍ പറ്റൂ എന്ന് ഉറപ്പ്. അല്ലങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കേതിരെ റെ‌യില്‍‌വേ പോലീസ് നടപടികള്‍ എടുക്കണാം. തങ്ങളുടെ കൈയ്യിലിരിക്കുന്ന റിസര്‍‌വേഷന്‍ ഫോം എന്താണാന്നോ അതിലെന്താണ് എഴുതിയിരിക്കുന്നതെന്നോ അറിയാന്‍ വയ്യാത്തവര്‍ പോലും ഒരു കൌണ്ടറില്‍ ഇന്ന് ക്യുവില്‍ നില്‍ക്കുന്നത് കണ്ടു.

ക്യുവില്‍ പതിനാറോ പതിനാഴേ ആയി നിന്ന് ടിക്കറ്റ് എടുക്കാന്‍ കൌന്ററില്‍ കൊടുത്തപ്പോഴേക്കും ഞാന്‍ ടിക്കറ്റ് എടുക്കാന്‍ ചെന്ന ട്രയിനിലെ ടിക്കറ്റ് വെയ്‌റ്റിംങ്ങ് ലിസ്റ്റില്‍ 20കഴിഞ്ഞു. പിന്നെ ടിക്കറ്റ് എടുക്കാതെ മടങ്ങി.

മുംബൈ വസായ് റയില്‍‌വേ സ്റ്റേഷനില്‍ സീസണ്‍ സമയത്ത് ഞാന്‍ ടിക്കറ്റ് എടുക്കാന്‍ പോയിട്ടുണ്ട്. അവിടെ റെയില്‍‌വേയിലെ ഉദ്യോഗസ്ഥന്‍/പോലീസ് ആണ് നമുക്ക് തലേന്ന് ടോക്കണ്‍ തരുന്നത്. ആ ലിസ്റ്റില്‍ ഒരു തട്ടിപ്പും വെട്ടിപ്പും നടത്താന്‍ പറ്റില്ലന്നാണ് ഞാന്‍ മനസിലാക്കിയത്. പിറ്റേന്ന് ആ ടോക്കണ്‍ അനുസരിച്ച് നില്‍ക്കണം.

നമ്മുടെ നാട്ടിലെ തത്ക്കാല്‍ തട്ടിപ്പിന് റെയില്‍‌വേയും കൂട്ടു നില്‍ക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. ക്യു നില്‍ക്കാന്‍ വേണ്ടി ഇത്രയും ആള്‍ക്കാര്‍ വരുമ്പോള്‍ ഒരു റെയില്‍‌വേ പോലീസുകാരനേയും പോലും അവിടെ കണ്ടില്ല. (മറ്റ് സ്റ്റേഷനുകളിലും ഇങ്ങനെ പെപ്പറില്‍ പേരെഴുതുന്ന പരിപാടി ഉണ്ടങ്കില്‍ ഇത്രയും തട്ടിപ്പ് വേറെ എങ്ങും ഇല്ലന്ന് അവിടെയുള്‍ല ചിലരുടെ സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു.)

റെയില്‍‌വേ റ്റഹ്ന്നെ നേരിട്ട് ഒരു ടോക്കണ്‍ സിസ്റ്റം നടപ്പിലാക്കിയാല്‍ ഇത്തരം മാഫിയാകളെ ഒഴിവാക്കാന്‍ പറ്റും എന്നാണ് തോന്നുന്നത്. ഒരാള്‍ക്ക് രണ്ടോ മൂന്നോ തത്ക്കാല്‍ ടിക്കറ്റേ നല്‍കുകയുള്ളൂ എന്നൊരു നിയമ കൂടി ഉണ്ടാക്കണം. കഷ്ടപ്പെട്ട് ഉറക്കം കളഞ്ഞ് രാത്രിയില്‍ റിസര്‍‌വേഷന്‍ കൌണ്ടറിനു മുന്നില്‍ കാത്തു കെട്ടിക്കിടക്കുന്ന ജനങ്ങളുടെ ദുരിതം കണ്ടില്ലന്ന് റെയില്‍‌വേ നടിക്കരുത്.

ക്യു നില്‍ക്കാന്‍ വേണ്ടി നില്‍ക്കാന്‍ ഉണ്ടാക്കുന്ന ലിസ്റ്റ് അനധികൃതമാണാങ്കില്‍ അതിനെതിരെ നടപടി എടുക്കേണ്ടാത് റയി‌ല്‍‌വേ ആണ്. റ്റഹ്ങ്ങള്‍ക്കാരും പാരാതി തന്നില്ല അതുകൊണ്ട് നടപിടി എടുക്കുന്നില്ല എന്ന് പറയരുത്. പരാതി കിട്ടിയാലേ ഇത്തരം സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങളേ തടയൂ എന്നുള്ള പിടിവാശി എടുക്കരുത് . തത്ക്കാല്‍ ടിക്കറ്റ് എടുത്ത അത് ലാഭത്തിന് മറിച്ചു വില്‍ക്കുന്നവരെ തടയാല്‍ കഴിയുന്നില്ലങ്കില്‍ പിന്നെ നമുക്കെന്തിനാണ് നിയമം.

{ഏതായാലും ഇന്ന് ടിക്കറ്റ് കിട്ടിയില്ല... നാളെ രാവിലെ വേറെ ഏതെങ്കിലും സ്റ്റേഷനില്‍ പോയി നിന്ന് നോക്കണം. എറണാകുളം നോര്‍ത്ത് /സൌത്ത് സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് കിട്ടുമെന്നുള്ള പ്രതീക്ഷ ഇല്ല)
  ശുഭയാത്ര....   (ചിത്രം :: http://www.indianrail.gov.in/ എന്ന സൈറ്റിലെ  ഹോം പേജിലെ ഹെഡര്‍) 

Tuesday, April 26, 2011

വിശ്വാസം/ഭക്തിയെ ചൂഷ്ണം ചെയ്യുന്നവര്‍ ....

മൂന്നാലു ദിവസം കൂടി കഴിഞ്ഞാല്‍ മെയ് മാസം ആയി. മെയ് മാസത്തിലാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ എല്ലായിടത്തും. ഇന്ന് ഒട്ടുമിക്ക ദേവാലയങ്ങളിലും ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളുണ്ട് . (കേരളത്തിലെ നാലില്‍ ഒന്ന് പള്ളികളും സെന്റ് ജോര്‍ജിന്റെ പേരിലുള്ളതാണ്). ഗീവര്‍ഗീസ് സഹദായോടുള്ള വിശ്വാസികള്‍ക്കുള്ള ഭക്തി ചൂഷ്ണം ചെയ്തെടുക്കുക തന്നെയാണ് മിക്കയിടത്തും. ഇടവകകളെ സംബന്ധിച്ച് ഏറ്റവും ലാഭകരമായി നടത്തികൊണ്ട് പോകാവുന്ന പെരുന്നാളാണ് ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ .

ഒരു ഇടവക പെരുന്നാള്‍ / ഓര്‍മ്മപെരുന്നാള്‍ എന്ന നിലയില്‍ നിന്നോക്കെ മാറി എങ്ങനെ ഏറ്റവും കൂടുതല്‍ കാശ് ദേവാലയ ഭണ്ഡാരത്തില്‍ വീഴ്‌ത്തിക്കാന്‍ പറ്റും എന്നുള്ള ബിസ്‌നസ് മൈന്‍ഡോടെ ആണ് ഇന്ന് പലയിടത്തും ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ നടത്തുന്നത്. അതിന് ആളെകൂട്ടാന്‍ പല വഴികളും ഇടവക ഭരണാ സമതിതി പയറ്റും. ഇങ്ങനെയുള്ള ചില പയറ്റാണ് ഇവിടെ സൂചിപ്പിക്കുന്നത്. (ഈ പയറ്റുകള്‍ മദ്ധ്യതിരുവതാം‌കൂറിലെ ചില പള്ളികളില്‍ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും ആണ്).

ആളെക്കൂട്ടാന്‍ കച്ചവടക്കാര് ചെയ്യുന്ന ഒരു പണിയുണ്ടല്ലോ. കട ഉത്ഘാടനത്തിന് സിനിമാക്കാരെ കൊണ്ടു വരിക. അതുപോലെ ഒരു പണിയാണ് ഒരു പള്ളിയില്‍ നടത്തുന്നത്. റാസയ്ക്കിറ്റയ്ക്ക് പ്രസംഗിക്കാന്‍ സിനിമാ നടന്മാരെ കൊണ്ടു വരിക. സാധാരണാ രാസയോക്കെ നടക്കുമ്പോള്‍ ആത്മീയ നേതാക്കളാരെങ്കിലും ഒക്കെ പ്രസംഗിക്കുകയാണ് ചെയ്യുന്നത്. എന്ത് പള്ളി,എന്ത് പട്ടക്കാരന്‍, എന്ത് പെരുന്നാള്‍ എന്നൊക്കെയുള്ള ലൈനില്‍ നില്‍ക്കുന്ന സെലിബ്രിറ്റികളെയാണ് മേല്‍ പറഞ്ഞ പള്ളിക്കാര്‍ കൊണ്ടു വന്ന് പ്രസംഗിപ്പിക്കുന്നത്. പ്രസംഗം എന്നതിനെക്കാള്‍ തന്മഹിമ വിളമ്പലാണ് അവിടെ നടക്കുന്നതെന്ന് മാത്രം.

മൂന്നാലു വര്‍ഷം മുമ്പ് ഒരു പള്ളിക്കാര്‍ റാസക്കിടയ്ക്ക് ആകാശത്ത് നിന്ന് പൂ വിതറാന്‍ പതിനായിരങ്ങള്‍ ചിലവാക്കി ഹെലി‌കോപ്‌റ്റര്‍ കൊണ്ടു വന്നു. ആകാസത്ത് നിന്ന് പുഷ്പവൃഷി എന്നൊക്കെ നോട്ടീസില്‍ വെണ്ടയ്ക്കാ വലുപ്പത്തില്‍ അടിച്ചിട്ടൂണ്ടായിരുന്നു. ഹെലി‌കോപ്‌റ്ററില്‍ നിന്നുള്ള പുഷ്പവൃഷ്ടി കാണാന്‍ ആളു കൂടി. പള്ളിക്കാര് പറഞ്ഞ് ഏല്‍പ്പിച്ച സമയത്തു തന്നെ ഹെലി‌കോപ്‌റ്റര്‍ എത്തി. പക്ഷേ ആ സമയത്ത് അവിടെ പ്രസംഗം നടന്ന കൊണ്ടിരിക്കുകയായിരുന്നു. ആകാശത്ത് വെറുതെ വട്ടമിട്ട് പറന്നാലും ഹെലി‌കോപ്‌ടറിനു പൈസ ചിലവാണല്ലോ? അവസാനം ഹെലി‌കോപ്റ്റര്‍ ആകാശത്ത് നിന്ന് റോസാപ്പൂ ഇട്ടിട്ട് അതിന്റെ വഴിക്ക് പോയി.(ഇതിന്റെ പേരില്‍(ഹെലികോപറ്ററിന്റെ വാടക പ്രശ്നത്തില്‍) പള്ളി യോഗത്തില്‍ വെച്ച് ഒരുത്തന്‍ അച്ചന്റെ ചെകിട്ടത്ത് അടിച്ചന്നോകെ പാണന്മാര്‍ കുറേക്കാലം പാടി നടന്നു).

രാഷ്ട്രീയക്കാര്‍ ജാഥയ്ക്ക് കാശ് കൊടുത്ത് ആളെ കൂട്ടുന്നതുപോലെ ഒരു സെന്റ്.ജോര്‍ജ് പള്ളിക്കാര്‍ തങ്ങളുടെ അടുത്ത പള്ളികള്‍ക്ക് കാശ് കൊടുത്ത് അവിടിത്തെ ജനങ്ങളെ പദയാത്രയായി തങ്ങളുടെ പള്ളിയില്‍ എത്തിച്ചു തുടങ്ങി.(പള്ളിക്ക് മാത്രമല്ല്ല കാശ് ആളെ എത്തിക്കുന്ന പള്ളിയിലെ അച്ചനും കിട്ടും കാശ്.). ഇങ്ങനെ ആളെ എത്തിച്ചതിന് ഒരു പള്ളിക്ക് സെന്റ്.ജോര്‍ജ് പള്ളി പത്ത് രണ്ടായിരം രൂപാ നല്‍കിയപ്പോള്‍ അവര്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ചു. പക്ഷെ സെന്റ്.ജോര്‍ജ് പള്ളിയുടെ കണക്കുബുക്കില്‍ രണ്ടായിരം രൂപയുടെ കണക്കുള്ളതായി അടുത്ത സമയത്താണ് പദയാത്ര നടത്തിയ പള്ളിക്കാര്‍ അറിഞ്ഞത്. ആ പണം ആര് വാങ്ങി / ആര്‍ക്ക് കൊടുത്തു എന്നറിഞ്ഞിട്ടു മതി ഈ വര്‍ഷത്തെ പദയാത്ര എന്നാണ് പള്ളിക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. (ഇങ്ങനെ പദയാത്രയ്ക്ക് ആളെ എത്തിക്കാനായും അച്ചന്മാര്‍ക്ക് കൊടുക്കാനുമായിട്ടൊക്കെ ലക്ഷത്തില്‍ പരം രൂപായുടെ ഫണ്ട് തന്നെ സെന്റ്.ജോര്‍ജ് പള്ളിക്കാര്‍ക്ക് ഉണ്ടത്രെ!!!)
  ഒരു പള്ളിയുടെ പേര് സെന്റ് മേരീസ്. ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളില്‍ ആളൊക്കെ കുടി വന്നപ്പോള്‍ പല്ലി പെറങ്ങ് പരിഷ്ക്കരിച്ചു. പള്ളിയുടെ ഇപ്പോഴത്തെ പേര് സെന്റ്‌ മെരീസ് ആന്‍ഡ്  സെന്റ് ജോര്‍ജ് !!!
പണം മുടക്കി പരസ്യം ചെയ്ത് പണം വാരുന്ന ഒരു ബിസ്നസ് ലോജിക് തന്നെയാണ് ഇപ്പോള്‍ പെരുന്നാളുകള്‍. കൂടുതല്‍ കാശിറക്കി പരസ്യം ചെയ്യുന്നവന് കൂടുതല്‍ ലാഭം !!! അതിനു വേണ്ടി മാധ്യമങ്ങളില്‍ വാര്‍ത്തയില്‍ നിറഞ്ഞു നില്‍ക്കാന്‍ എന്തും ചെയ്യും...കോടികള്‍ മുടക്കി പള്ളികള്‍ പണിയും.പള്ളിമുറ്റത്തൊരു സ്വര്‍‌ണ്ണക്കൊടിമരം ഉയര്‍ത്തും. (ഇതാണിപ്പോഴത്തെ ലേറ്റസ്റ്റ്  ട്രന്‍ഡ്)
പെരുന്നാള്‍ ദിവസം പള്ളിയില്‍ അതാതു സഭയിലെ എല്ലാ ബിഷപ്പുമാരേയും കൊണ്ടു വരാന്‍ നോക്കും.. ഇങ്ങനെ എന്തെല്ലാം വിദ്യകള്‍.... എല്ലാം ജനങ്ങളുടെ ഭക്തിയെ ചൂഷ്ണം ചെയ്ത് ദേവാലയ ഭണ്ഡാരം നിറയ്ക്കാനായിട്ട് മാത്രം !!!!

Sunday, April 10, 2011

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍

കേരളം അഭിമുഖീകരിക്കൂന്ന വമ്പന്‍ പ്രശ്നങ്ങള്‍ : രാഷ്ട്രീയ പാര്‍ട്ടികള്‍ അവതരിപ്പിക്കുന്നത്
1. വി.എസിനെ സ്ഥാനാര്‍ത്ഥിയാക്കിയതാര്
2. കേരളത്തിനു രണ്ടു രൂപ്യക്ക് അരിവേണോ ഒരു രൂപയ്ക്ക് അരി വേണോ
3. കുഞ്ഞാലിക്കുട്ടിയും ഐസ്ക്രീം കേസും
4.വി‌എസിന്റെ മകന്റെ ജോലി
5. പാമോയിലും ഗ്രാഫൈറ്റ് കേസും
6. ചെന്നിത്തലയുടെ ഹെലി‌കോപ്‌ടര്‍ യാത്ര.
7. ഒരുത്തിയും,പ്രശസ്തിയുടെ അന്വേഷ്ണവും
8. പി.ശശിയുടെ അസുഖം എന്തായിരുന്നു... പോലീസ് കേസെടുക്കുമോ
9.ജയരാജന്‍ ഷാജഹാനെ തല്ലിയോ അതൊ ഷാജഹാന്‍ ജയരാജനെ തല്ലിയോ
10. മന്ത്രി ദിവാകരന്‍ വോട്ടറെ തല്ലിയോ
11. രാഹുലിന്റേയും സോണിയായുടേയും സമ്മേളനങ്ങളില്‍ ഒഴിഞ്ഞു കിടന്ന കസേരകള്‍
12. ജമാ അത്തൈ ഇസ്ലാമിയുടെയും ആര്‍.എസ്.എസിന്റേയും വോട്ട് ആര് വാങ്ങും

(തുടരുന്നു...)

കേരളത്തെ ബാധിക്കുന്നതായി ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തോന്നാത്ത കാര്യങ്ങള്‍
1.കുടി വെള്ളം
2. റോഡുകള്‍
3. വിദ്യാഭ്യാസ മേഖലകളിലെ പരിഷ്ക്കാരം
4. പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപെട്ടവരുടെ പുനരധിവാസം
5. മാലിന്യ സംസ്ക്കരണം
6. കുറഞ്ഞത് ഇരുപതു വര്‍ഷത്തിനപ്പുറത്തെ കെരളം എങ്ങനെ ആയിരിക്കണം എന്നുള്ള കാഴ്ചപ്പാട്..


ഈ തിരഞ്ഞെടുപ്പില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങള്‍ക്ക് കേരള വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണന്ന് പോലും പറയാതെ വോട്ടു തേടുകയാണ്. കേരളത്തിലെ ജനങ്ങളെ വിവാദങ്ങളില്‍ തളച്ചിടാന്‍ മാധ്യമങ്ങളും തങ്ങളുടേതായ പങ്ക് വഹിക്കുന്നുണ്ട്

ഈ തിരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് അതൊരു ദുരന്തം ആയിരിക്കും. കാരണം ഇന്നേ ദിവസം വരെ രാഷ്ട്രീയപാര്‍ട്ടികള്‍ തങ്ങളുടെ കേരളത്തിന്റെ വികസനത്തെക്കൂറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചിട്ടില്ല. പേരിനൊരു തിരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയെന്ന് മാത്രം. എന്നിട്ട് അതിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം പെണ്‍ വിഷയവും അഴിമതിയും മാത്രം ചര്‍ച്ച ചെയ്ത് നിര്‍വൃതി അടയുന്നു. ആരോപണ പ്രത്യാരോപണം ഉന്നയിക്കുമ്പോള്‍ പ്രിയപ്പെട്ട നേതാക്കാന്മാരെ നിങ്ങള്‍ ഒന്ന് ഓര്‍ക്കുക.. നിങ്ങള്‍ക്ക് വേണ്ടത് കേരളത്തിലെ ഭരണമോ അതോ കേരളത്തിന്റെ പുരോഗതിയോ????

ഒരു പക്ഷേ കേരളം ഇതുവരെ കണ്ടതില്‍ വെച്ചേറ്റവും വൃത്തികെട്ട രാഷ്ട്രീയ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണ-പ്രതിപക്ഷത്തിന്റെ വാക് പയറ്റ് കണ്ടാല്‍ തോന്നും കേരളം കുത്തഴിഞ്ഞ ലൈഗിംക തൃഷ്ണയുള്ള മനുഷ്യരുടെ നാടാണന്ന്.

ഒരു ദിവസമെങ്കിലും കേരളത്തിന്റെ വികസനത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ജനങ്ങളോട് പങ്ക് വെച്ചിട്ട് തിരഞ്ഞെടുപ്പിനെ നേരിടൂ