Sunday, January 11, 2009

പിണറായി പുറത്തേക്ക് ?????

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ‘ലാവ്‌ലിന്‍ ‘ കേസില്‍ സി.ബി.ഐ. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റപത്രത്തില്‍ മുഖ്യപ്രതി സ്ഥാനത്ത് പിണറായി വിജയന്‍ ആണ്. മംഗളം റിപ്പോര്‍ട്ട് മറ്റ് പത്രങ്ങള്‍ കണ്ടതായി പോലും ഭാവിച്ചിട്ടില്ല. കഴമ്പില്ലാത്ത അഴിമതിക്കഥകള്‍ നിരത്തി വായനക്കാരുടെ എണ്ണം കൂട്ടാന്‍ എല്ല്ലാ പത്രങ്ങളും ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ലാവ്‌ലിന്‍ അഴിമതികളില്‍ ബൂര്‍ഷാ പത്രങ്ങള്‍പ്പോലും താല്പര്യം കാണിച്ചിട്ടില്ല.


കേരളത്തിലെ ചില വൈദ്യുതി പദ്ധതികളുടെ നവീകരണത്തോട് അനുബന്ധിച്ച് ലാവ്‌ലിന്‍ കമ്പിനിയുമായി ഉണ്ടാക്കിയകരാറിന്റെ ലംഘനത്തെതുടര്‍ന്ന് കേരളത്തിന് അര്‍ഹതപെട്ട ‘കോടികള്‍ ‘ (ആശുപത്രി ഉപകരണങ്ങള്‍) ലഭിച്ചില്ല എന്ന ആരോപണങ്ങളെ തുടര്‍ന്ന് നടത്തുന്ന അന്വേഷ്ണമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത് .യു.ഡി.എഫി നേയും എല്‍.ഡി.എഫിനേയും ഒരേ പോലെ പ്രതിക്കൂട്ടിലാക്കിയ ലാവ്‌ലിന്‍ അഴിമതി ഇപ്പോള്‍ എല്‍.ഡി.എഫി നെ പ്രതികൂട്ടിലാക്കുകയാണ്. ‘മൊട്ടുസൂചി’ അഴിമതിക്ക് എതിരെ മിനിട്ടിന് മിനിട്ടിന് പത്രസമ്മേളനം നടത്തി തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുന്ന ഭരണ- പ്രതിപക്ഷകക്ഷികള്‍ ലാവ്‌ലിന്‍ നിശബ്ദ്ദത പാലിച്ചു. ഈ നിശബ്ദ്ദതയില്‍ നിന്നാണ് ക്രൈം മാസികയുടെ നന്ദകുമാര്‍ തെളിവുകളുമായിഎത്തുന്നത്. പിണറായിക്കെതിരെയുള്ള തെളിവുകള്‍ നന്ദകുമാര്‍ ഹാജരാക്കുകയും ചെയ്തു. ഇതില്‍ കലി പൂണ്ടവര്‍ ക്രൈം മാസികയുടെ കോപ്പികള്‍ കത്തിക്കുകയും ക്രൈം ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. സിബിഐ നടത്തിയ അന്വേഷ്ണത്തിലുംതെളിവുകള്‍ പിണറായിക്കെതിരാണ് .


ഈ കുറ്റപത്രം സമര്‍പ്പണം നീട്ടിക്കൊണ്ടു പോകാന്‍ ചിലര്‍ ശ്രമിക്കും . വരുന്ന ലോക്സ്ഭ ഇലക്ഷന് മുമ്പായി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കും. മാത്രവുമല്ല പിണറായി അടുത്തമാസം നടത്തുന്ന കേരളയാത്രയില്‍ ഈ കുറ്റപത്രത്തിന് വിശദീകരണം നല്‍കുകയും വേണ്ടിവരും. ഇത് പ്രതിപക്ഷം ശരിക്ക്
വിനിയോഗിക്കൂകയും ചെയ്യും. സംസ്ഥാന ഗവണ്‍‌മെന്റിന്റെ ജനക്ഷേമ പദ്ധതികളും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുംഅഴിമതികളും പ്രചരണായുധമാക്കി കൊണ്ട് നടത്തുന്ന ‘കേരള യാത്ര’യ്ക്ക് ,അഴിമതി ആരോപണത്തില്‍ കുറ്റപത്രത്തില്‍ പേര്
പരാമര്‍ശിക്കപെട്ട ഒരാള്‍ നേതൃത്വം നല്‍കുന്നത് വി‌എസ് പക്ഷമെങ്കിലും എതിര്‍ക്കും.


ലാവ്‌ലിന്‍ കേസില്‍ സിബിഐ യുടെ അന്വേഷ്ണം സജീവമാക്കി നിര്‍ത്തിയിരുന്നത് വി‌എസ് തന്നെ ആയിരുന്നല്ലോ ? ക്ലീന്‍ഇമേജ് സൃഷ്ടിച്ചിരിക്കുന്ന വി‌എസിന് തനിക്കിപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചിരിക്കുന്ന ക്ഷീണം മറന്ന് പോരാട്ടം നടത്താന്‍സിബി‌ഐ യുടെ ലാവ്‌ലിന്‍ കുറ്റപത്രം ഊര്‍ജ്ജമാകും. തന്റെ ചിറകുകള്‍ ഓരോന്നായി അരിഞ്ഞ ഔദ്യോഗിക പക്ഷത്തിനെതിരെനടത്തുന്ന ഒളിയുദ്ധം അവസാനിപ്പിച്ച് തെളിയുദ്ധം നടത്താന്‍ പറ്റിയ ആയുധങ്ങള്‍ ഈ കുറ്റപത്രത്തില്‍ നിന്ന് വി‌എസ് പക്ഷംനേടിയെടുക്കും. അഴിമതിക്ക് എതിരെ കുരിശു‌യുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് ഒരു അഴിമതിക്കേസില്‍ പേര്
പരാമര്‍ശിക്കപെട്ട ആള്‍ ഇരിക്കുന്നതിന്റെ ധാര്‍മ്മികത മറ്റ് പാര്‍ട്ടിക്കാര്‍ ചോദ്യം ചെയ്തില്ലങ്കിലും വി‌എസ് ചോദ്യം ചെയ്യാതിരിക്കില്ല ... നിഷ്‌പക്ഷം എന്ന് നടിക്കുന്ന കേന്ദ്രനേതൃത്വത്തിന് ഇത് കാണാതിരിക്കാനും ആവില്ല ... അത്‌ഭുതങ്ങള്‍സംഭവിച്ചില്ലങ്കില്‍ , ലാവ്‌ലിന്‍ കെസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയാണങ്കില്‍ ‘അനിവാര്യ‘മായത് സംഭവിച്ചിരിക്കും.

1 comment:

പൊട്ട സ്ലേറ്റ്‌ said...

നമുക്കു കാത്തിരുന്നു കാണാം. കേസുകള്‍ ഉയര്‍ത്തു എണീക്കുന്ന സീസണ്‍ ആണല്ലോ ഇപ്പോള്‍ !.