Friday, October 2, 2009

‘ട്രാവത്സി‘ല്‍ രതി തേടുന്നകുട്ടികള്‍:: രതി തേടുന്ന കുട്ടികള്‍ 2


:: മാറുന്ന ചിന്താഗതി ::
ഇന്ന് ലോകം പുരോഗിമിക്കുമ്പോള്‍ മനുഷ്യന്റെ ചിന്താഗതികളും മാറുന്നത് സ്വാഭാവികമാണ്. പക്ഷേ ചില ചിന്തകള്‍ നമ്മുടെ സമൂഹത്തിന്റെ നിലനില്പ് അല്ലങ്കില്‍ ഇത്രയും നാളും നമ്മള്‍ അനുവര്‍ത്തിച്ചു വന്നിരുന്നവയ്ക്ക് വിഘനങ്ങള്‍ വരുത്തുന്നതാണങ്കിലോ? പുരോഗ്മനചിന്താഗതി എന്ന് നമ്മളില്‍ പലരും കരുതുന്ന ‘ചില കാര്യങ്ങളാണ്‘ പറയുന്നത്. ഈ ‘ചില കാര്യങ്ങളെ‘ എതിര്‍ക്കുന്നവര്‍ നമുക്ക് പഴഞ്ചന്മാരായിക്കാം. ആ
പഴഞ്ചന്മാരുടെ കണ്ണികളില്‍ കൂടിയാണ് ഇനിയും
ചിലരെ നമ്മള്‍ ഇവിടെ കാണുന്നത്.


:: ‘പ്രൊഫഷ്ണല്‍ കോഴ്സുകളുടെ’ ചാകര ::
തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ മാതാപിതാക്കളും ഇന്ന് ശ്രദ്ധിക്കാറുണ്ട്. തങ്ങളെക്കൊണ്ട് തങ്ങാന്‍ കഴിയുന്നതില്‍ അധികം ആണങ്കിലും ബാങ്ക് ലോണ്‍ തരമാക്കി മാതാപി താക്കള്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ട്. കേരളത്തിലെ ഏറിയ പങ്കു കുട്ടികളും വിദ്യാ ഭ്യാസത്തിനായി തിരിഞ്ഞെടുക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്. സമരങ്ങളില്ലാത്ത ക്യാമ്പസും ഫീസ് കുറവും റിസല്‍ട്ട് വരാനുള്ള കാലതാമസക്കുറവും കൊണ്ടാണ് പലരും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. തമിഴ്നാട് കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് യാത്രാസൌകര്യങ്ങള്‍ അപര്യാപ്തമാണ്. ബാംഗ്ലൂര്‍ കോയമ്പത്തൂര്‍
ഭാഗങ്ങളിലെക്കുള്ള ട്രയിനിലും ട്രാന്‍സ്പോര്‍ട്ട് ബസുകളിലും നിന്നു തിരിയാനുള്ള സ്ഥലം ഉണ്ടാവുകയില്ല. ഇതുകൊണ്ട് കുട്ടികള്‍ക്ക് സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വന്നു. അവരുടെ കൂടെ നമുക്കും യാത്ര ചെയ്യാം....


:: കട്ടിലുള്ള ട്രാവത്സ് ::
ചില ട്രാവത്സുകാര്‍ തങ്ങളുടെ യാത്രക്കാര്‍ക്ക് എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഈ ട്രാവത്സുകളിലെ യാത്രക്കാരില്‍ 90% വും അന്യസംസ്ഥാനങ്ങലില്‍ പഠിക്കുന്ന മലയാളികുട്ടികളാണ്. സ്ലീപ്പര്‍, സെമിസ്ലീപ്പര്‍ , എസി വോള്‍വോ തുടങ്ങിയ പേരുകളില്‍ യാത്ര നടത്തുന്ന ബസുകള്‍ക്ക് തങ്ങളുടെ ബിസിനസ് വര്‍ദ്ധിക്കണമെങ്കില്‍ ചില കണ്ണടയ്ക്കുലുകള്‍ ഒക്കെ വേണം. ബര്‍ത്തുകള്‍ ഉള്ള ബസുകളില്‍ മാത്രം യാത്ര ചെയ്യുന്ന
കുട്ടികള്‍ ഉണ്ട്. ഈ യാത്രകളില്‍ ആണ് അവര്‍ തങ്ങളുടെ ‘ആവിശ്യ‘ങ്ങള്‍ സാധിക്കുന്നത്.

:: യാത്രയ്ക്ക് വേണം ഒരു കൂട്ട് ::
ബസുകളില്‍ യാത്രചെയ്യാന്‍ കൂട്ടുകാരനെ/കൂട്ടികാരിയെ ആവിശ്യമുണ്ടങ്കില്‍ അത് നല്‍കാനും ആളുകള്‍ ഉണ്ട്. ‘കൂട്ടുകാരി‘യുടെ ടിക്കറ്റ് കൂട്ടുകാരന്‍ എടുക്കണമെന്ന് മാത്രം. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള യാത്രയില്‍ കൂട്ടുകാരന്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ട് ‘കൂട്ടുകാരിക്ക്’ ലാഭം ആയിരം മുതല്‍ രണ്ടായിരം രൂപാവരെ. ആ യാത്രയുടെ അവസാനത്തോടെ ആ കൂട്ടുകെട്ട് അവസാനിപ്പിച്ച് അടുത്ത യാത്രയില്‍ അവള്‍ അടുത്ത കൂട്ടുകാരനെ തേടും, അവന്‍ അടുത്ത കൂട്ടുകാരിയേയും. യാത്രയോടെ ആ ബന്ധം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരു ‘കമിറ്റ്മെന്റും’ ഇല്ല. ഇങ്ങനെയാത്രയ്ക്ക് കൂട്ടുകാരനേയും കൂട്ടുകാരികളേയും നല്‍കുന്ന ‘കുട്ടി ഏജന്റുമാര്‍’ കുട്ടികളുടെ ഇടയില്‍
തന്നെയുണ്ട്.

:: അവനെല്ലാം ആഴ്ചയിലും അവിധിയുണ്ട് ::
നേഴ്‌സിംങ്ങ് പഠിക്കാനായാണ് അവന്‍ ബാംഗ്ലൂരില്‍ എത്തിയത്. ആറുമാസം കഴിഞ്ഞപ്പോള്‍ മുതല്‍ അവന്‍ എല്ലാ ആഴ്ചയിലും നാട്ടില്‍ എത്താന്‍ തുടങ്ങി. വണ്ടിക്കൂലിക്ക് വീട്ടില്‍ നിന്ന് കാശൊന്നും വാങ്ങാത്തതുകൊണ്ട് വീട്ടുകാര്‍ അവന്റെ യാത്രയെക്കുറിച്ച് അന്വേഷിച്ചതുമില്ല. ഒന്നാം വര്‍ഷത്തെ പരീക്ഷയ്ക്ക് ഫീസ് അടച്ചിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അവന്‍ പഠിക്കുന്ന കോളേജില്‍ നിന്ന് എഴുത്ത് വന്നപ്പോഴാണ് അവന്റെ അപ്പന്‍ കോളേജില്‍ എത്തിയത്. അറ്റന്‍ഡ്സ് നോക്കിയപ്പോള്‍ പകുതി യിലധികം ദിവസവും അവന്‍ കോളേജില്‍ എത്തിയിട്ടില്ല. ഫീസും അടച്ചിട്ടില്ല. അദ്ധ്യാപകരെകൊണ്ട് അവന്റെ കൂട്ടുകാരോട് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ അയാള്‍ക്ക് മനസിലായത്. എല്ലാ ആഴ്ചയിലും അവന്‍ കൂട്ടുകാരിയേയും കൊണ്ടാണ് നാട്ടില്‍ വരുന്നത്. രണ്ടുപേരുടേയും ടിക്കറ്റ് അവന്‍ എടുക്കും. ഓരോ ആഴ്ചയിലും പുതിയ കൂട്ടികാരികളെ അവന്‍ എവിടെ നിന്നെങ്കിലും ഒക്കെ ഒപ്പിക്കും. വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കൊടുക്കുന്ന കാശുകൊണ്ടാണ് കളികള്‍ എല്ലാം. ഫീസ് അടച്ചതായികാണിച്ച് ഒരു ഡിറ്റിപി രസീത് എടുത്ത് വീട്ടിലും കൊടുക്കും.

:: നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസും പിന്നിലല്ല ::
നമ്മുടെ ട്രാന്‍സ്‌പോര്‍ട്ട് ബസും രതികാര്യങ്ങളില്‍ പിന്നിലല്ല. ട്രാവത്സിലെപോലെ സൌകര്യങ്ങള്‍ ഇല്ലങ്കിലും ഉല്ല സൌകര്യത്തില്‍ ആവിശ്യക്കാര്‍ അഡ്‌ജസ്റ്റ് ചെയ്യുന്നുണ്ട്. കോയമ്പത്തൂര്‍ക്കുള്ള ബസില്‍ 'A' രംഗം കണ്ട ഒരുത്തന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ 'A' രംഗത്തിലെ നായകനെകണ്ട് നായികയെ തനിക്ക് കൂടി കിട്ടോമോ എന്ന് അന്വേഷിച്ചു. “ഏയ് അവളങ്ങനത്തെ ടൈപ്പോന്നും അല്ല... എന്റെ ക്ലാസ്‌മേറ്റാണന്ന്“ പറഞ്ഞ് നായകന്‍
നായികയെകൊണ്ട് ഉക്കടം ബസ്‌സ്റ്റാന്‍‌ഡിലെവിടയോ മറഞ്ഞു.

:: കസിന്‍സ് ‘സിസ്റ്ററും‘ കസിന്‍ ‘ബ്രദറും’ വാടകയ്ക്ക് ::
എല്ലാം വാങ്ങാന്‍ കിട്ടുന്ന വിപണിയില്‍ നിന്ന് കസിന്‍ സിസ്‌റ്ററേയും കസിന്‍ ബ്രദറിനേയും വാടകയ്ക്ക് കിട്ടും. പക്ഷേ കുറച്ച് പണച്ചിലവ് ഉണ്ടന്ന് മാത്രം. ഇന്റ്ര്‌നെറ്റിന്റേയും മൊബൈല്‍ ഫോണിന്റേയും സഹായത്തോടെയാണ് ഈ വാ‍ടകയ്ക്ക് കൊടുക്കല്‍. നിങ്ങള്‍ ഒരാണാണങ്കില്‍ കസിന്‍ സി‌സ്റ്ററേ വാടകയ്ക്ക് കിട്ടൂ.

:: പെ‌ണ്‍‌വാണിഭത്തിന്റെ മറ്റൊരു മുഖം ::
പണത്തിനുവേണ്ടി എന്തും ചെയ്യാം എന്നൊരു മനോഭാവം സമൂഹത്തില്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. അതിന്റെ അനന്തരഫലമായിട്ടാണന്ന് തോന്നുന്നു സ്വയം ശരീര വില്‍‌പനയ്ക്ക് തയ്യാറാകുന്നവര്‍. ഇന്റ്ര്‌നെറ്റിന്റെ സഹായത്തോടെ വലിയ ഒരു മാംസവിപണി ഇന്ന് നമ്മുടെ കൊച്ചു
കേരളത്തിലും ഉണ്ട്. അറിഞ്ഞോ അറിയാതയോ പെണ്‍‌വാണിഭസംഘത്തിന്റെ ഇടയില്‍ പെട്ടുപോയിട്ടുള്ളവരെ വച്ച് വലിയ ഒരു ബിസിനസ് നടക്കുന്നുണ്ട്. സ്വന്തം ഫോണ്‍ നമ്പരുകളോ മെയില്‍ ഐഡികളോ നല്‍കിയാണ് ഇവര്‍ തങ്ങളുടെ ബി‌സ്‌നസ് കണ്ടെത്തുന്നത്. ‘എസ്‌കോര്‍ട്ട്’
എന്ന പേരില്‍ അറിയപ്പെടുന്ന പ
ച്ചയായ മാംസവി‌ല്പന തടയാന്‍ പലപ്പോഴും കഴിയാറില്ല. നമ്മുടെ കേരളത്തിലും ‘എസ്‌കോര്‍ട്ട്’ പോകു ന്നവരും ‘എസ്കോര്‍ട്ട്’ ആവിശ്യപ്പെടുന്നവരും അനേകമാണന്ന് തോന്നുന്നു. താഴെ കാണുന്ന രണ്ട് സ്ക്രീന്‍ ഷോട്ടുകള്‍ ശ്രദ്ധിക്കുക. തങ്ങളുടെ കൈവശം കോളേജ്ജ് കുട്ടികള്‍ ഉണ്ടന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഇരുപതിനായിരം മുതല്‍ രണ്ടുലക്ഷം രൂപാവരെ ‘എസ്‌കോര്‍ട്ട്’ ഏജന്‍‌
സി ഈടാക്കും എന്നാണ് ഇതില്‍ നിന്ന് മനസിലാകുന്നത്. കോളേജ് കുട്ടികള്‍ എങ്ങനെ ഇവരുടെ വലയില്‍ പെടുന്നു എന്ന് അന്വേഷ്ണവിധേയമാക്കേണ്ടിയതാണ്. ‘ ജീഹിദി റോമിയോസ്’ പോലുള്ള സംഘടനകള്‍ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടില്ലന്ന് നടിക്കരുത്.


:: പെണ്‍‌വാണിഭം മാത്രമല്ല ആണ്‍‌വാണിഭവും ഉണ്ട് ::
സ്ത്രികള്‍ക്ക് വേണ്ടി പുരുഷന്മാരെ എത്തിച്ചു കൊടുക്കുന്ന
വരും ഉണ്ടത്രെ!! ‘എസ്‌കോര്‍ട്ട്’ ഏജ‌ന്‍‌സിയില്‍ നിന്ന് മാറി
സ്വന്തം നിലയില്‍ വില്പ്നയ്ക്ക് തയ്യറാകുന്നവരേയും നെറ്റില്‍ നിന്ന് ക
ണ്ടെത്താം. മണിക്കൂറിന് രണ്ടായിരം മുതല്‍ അഞ്ചായിരം രൂപാമാത്രമാണ് ഒരു എംബി‌എക്കാരന്‍ കൊച്ചിയില്‍ ഈടാക്കുന്നത് എന്നാണ് അവന്റെ പ്രോഫൈലില്‍ പറയുന്നത് . ചില എസ്കോര്‍ട്ട് പ്രൊഫൈലില്‍ മണിബാക്ക് ഗ്യാരിറ്റിയും ‘കണ്ട് ഇഷ്ടപെട്ടാല്‍ മാത്രം’ പണം എന്നൊക്കെ കണ്ടു. നമ്മുടെ കേരളത്തിന് ഇങ്ങനേയും ഒരു മുഖം ഉണ്ടന്ന് അറിയാന്‍ നമ്മള്‍ തമസിച്ചു പോയില്ലേ എന്നൊരു സംശയം ഇല്ലാതില്ല. പണത്തിനുവേണ്ടി രതി തേടുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്ന് സൂചിപ്പിക്കുക എന്നുള്ള ഒരൊറ്റ ഉദ്ദേശമാത്രമേ എനിക്കുള്ളു.


ഈ പെണ്‍കുട്ടി അമ്മയെ ഓര്‍ത്തിരിക്കുമോ??

ഒരു ഞായറാഴ്ച ദിവസം .കോയമ്പത്തൂരിലേക്ക് പോകാന്‍ പത്തനംതിട്ടയില്‍ എത്തി. തലേന്നേ ടിക്കറ്റ് എടുത്തിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴേ സീറ്റ് നമ്പരു നല്‍കും.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത സീറ്റില്‍ വരാതിരിക്കാന്‍ ടിക്കറ്റ് നല്‍കുന്നവര്‍ ശ്രദ്ധിക്കും.എനിക്ക് അന്ന് ടിക്കറ്റ് കിട്ടി യിരുന്നത് അവസാന സീറ്റിലേക്കാ‍യിരുന്നു .ബസ് വന്നപ്പോള്‍ അവസാന സീറ്റില്‍ ഞാന്‍ ചെന്നിരു ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടി അവളുടെ അമ്മയുമായി ബസിലേക്ക് കയറി.സീറ്റ്നമ്പര്‍ നോക്കി നോക്കി എത്തിയത് എന്റെ അടുത്ത സീറ്റില്‍.മകള്‍ക്ക് ഇരിക്കേണ്ട സീറ്റിന്റെ അടുത്തസീറ്റില്‍ ഒരാണ്‍കുട്ടി ഇരിക്കുന്നത് ആ അമ്മയ്ക്ക് സഹിക്കുമോ ?അമ്മയങ്ങോട്ട് ചൂടാവാന്‍ തുടങ്ങി. അമ്മയെ സപ്പോര്‍ട്ട് ചെയ്ത് മകളും സംസാരിക്കാന്‍ തുടങ്ങി .

മകളെ നല്ലരീതിയിലാണ് ഇതുവരേയും വളര്‍ത്തിയതെന്നും അവളിതുവരെ ഒരുത്തന്റെ കൂടേയും യാത്ര ചെയ്തിട്ടില്ലന്നും തുടങ്ങി എന്തക്കയോ അമ്മ പറഞ്ഞു.പാവം തമിഴന്‍ കിളിക്ക് ആ അമ്മ പറയുന്നതൊന്നും മനസ്സിലായില്ല.മോളുടെ കൂട്ടുകാരി തിരുവല്ലയില്‍ നിന്ന് കയറുമെന്നും ഒക്കെ അവര്‍ പറയുന്നുണ്ടായിരുന്നു. ’‘ആമാ,ആമാ”എന്നു പറഞ്ഞു ആ കിളി എല്ലാം കേട്ടു.സാധാരണതൊട്ടടുത്ത സീറ്റില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വന്നാല്‍ ആവിശ്യപ്പെട്ടാല്‍ മാറിയിരിക്കാറുള്ളതാണ് .എന്നാല്‍ അമ്മയും മകളും ആ സീറ്റില്‍ നിന്ന് മാറിയിരിക്കാമോ എന്ന് എന്നോടൊട്ട് ചോദിച്ചതുമില്ല , ഞാനായിട്ട് മാറാനും പോയില്ല .ഞാനവരുടെ മകളുടെ സീറ്റില്‍ ഇരിക്കാനായിട്ട് ആ ബസില്‍ കയറിഎന്നാണ് ആ അമ്മയുടെ ഭാവം.

ഡ്രൈവര്‍ എത്തി ആ പെണ്‍കുട്ടിക്ക് മറ്റൊരു സീറ്റ് നല്‍കിയതോടെ പ്രശ്നം തീര്‍ന്നു.“എടാ വൃത്തി കെട്ടവനേ എന്റെ മോളുടെ കൂടെ യാത്ര ചെയ്യാമന്നുള്ള നിന്റെ പൂതി മനസ്സിലിരുക്കത്തേയുള്ളു “എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടായിരിക്കണം ആ അമ്മ എന്നെ ഇരുത്തി നോക്കിയിട്ട് ബസില്‍ നിന്ന്ഇറങ്ങി.കോഴിക്കുഞ്ഞിനെ പരുന്തിന്റെ കാല്‍ക്കീഴില്‍ നിന്ന് രക്ഷിച്ച് ഒറ്റാലില്‍ കയറ്റിയിട്ട അമ്മച്ചിയുടെ ആശ്വാസമുഖമായിരുന്നു അപ്പോള്‍ ആ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് .ആ അമ്മയെ ഒരിക്കലും കുറ്റം പറയാന്‍ പറ്റത്തില്ലല്ലോ ?സ്വന്തം മകളെ കൃഷ്ണമണിപോലെ കാക്കാന്‍ ഏതൊരമ്മയാ ണ് തയ്യാറാവാത്തത് ?അന്യന്റെ നോട്ടം കൊണ്ട് പോലും മകള്‍ക്ക് ഒരു പോറല്‍ വീഴാതിരിക്കാന്‍ എല്ലാ അമ്മമാരും
ശ്രദ്ധിക്കും.

ബസ്സ് തിരുവല്ലയില്‍ നിര്‍ത്തി.അവിടെ നിന്ന് രണ്ടുമൂന്നുപേര്‍ കയറി.ബസ്സ് നീങ്ങിതുടങ്ങിയപ്പോള്‍ ‍തിരുവല്ലയില്‍ നിന്ന് കയറിയ ഒരുത്തന്‍ എന്റെ അടുത്ത് വന്നിരുന്നു.
“ചേട്ടാ ഒന്നു അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ? “ അവന്‍ എന്നോട് ചോദിച്ചു.ഞാന്‍ ഒന്നുകൂടി ഒതുങ്ങിയിരുന്നു. “ചേട്ടാ വേറെ ഒരു സീറ്റിലേക്ക്അഡ്‌ജസ്റ്റ് ചെയ്തിരിക്കാമോ ?” അവന്റെ ചോദ്യം വീണ്ടും . ഞാന്‍ അവനെയൊന്നു തറപ്പിച്ച് നോക്കി.അവന്റെ പരുങ്ങല്‍ എനിക്ക് മനസ്സിലായി .ഞാന്‍ കൂടുതലൊന്നും ചോദിക്കാതെ എഴുന്നേറ്റു. അവന്‍ തന്നെ ഒരു സീറ്റ് എനിക്ക് കണ്ടെത്തി തന്നു.

ബസിലെ ലൈറ്റുകള്‍ അണഞ്ഞു.കിട്ടിയ സീറ്റില്‍ ഇരുന്ന് ഞാന്‍ ഉറങ്ങി.ബസ്സ് കോയമ്പത്തൂരില്‍ എത്തി. ഞാന്‍ എന്റെ ബാഗ് എടുക്കാനായി പുറകിലത്തെ സീറ്റിനടുത്തേക്ക് ചെന്നു.ഞാനിരുന്ന സീറ്റില്‍തിരുവല്ലക്കാരനോടൊപ്പം അവള്‍ ! പത്തനംതിട്ടയില്‍ നിന്ന് കയറിയ ആ പെണ്‍കുട്ടി. ഇതുവരേയുംഒരുത്തന്റെ കൂടേയും യാത്രചെയ്തിട്ടില്ലാത്തവള്‍ ... അവളും അവനും ഒരു പുതപ്പിനുള്ളില്‍ .... അവള്‍കണ്ണുതുറന്നു നോക്കിയത് എന്റെ മുഖത്തേക്ക് .... അവളുടെ മുഖം വിവര്‍ണ്ണമായി ... അവസാനത്തെ ആളും ബസില്‍ നിന്ന് ഇറങ്ങിയതിനു ശേഷമേ അവര്‍ക്കിരുവര്‍ക്കും ബസില്‍ നിന്ന് ഇറങ്ങാന്‍സാധിക്കുകയുള്ളു എന്ന് എനിക്ക് മനസ്സിലായി ....

ചിലകോഴിക്കുഞ്ഞുങ്ങള്‍ ഇങ്ങനെയാണ് ... ഒറ്റാലില്‍ അടച്ചാലും ഒറ്റാലിന്റെ മുകളിലൂടെ പറന്ന് പരുന്തിന്റെ കാല്‍ക്കല്‍ ചെന്നിരിക്കും ... ഞാന്‍ ബാഗുമായി ബസ്സില്‍ നിന്നിറങ്ങി.അപ്പോള്‍ എന്റെ മനസ്സില്‍ തലേന്ന് രാത്രിയില്‍ ബസ്സില്‍ നിന്ന് സമാധാനത്തോടെ ഇറങ്ങിപ്പോയ ആ അമ്മയുടെ മുഖമായിരുന്നു...തിരുവല്ലയില്‍ നിന്ന് കയറുന്ന കൂട്ടുകാരിയോടൊപ്പം സുരക്ഷിതമായി കോയമ്പത്തൂരില്‍ ‍ചെന്നിറങ്ങുന്ന മകളെ സ്വപ്‌നം കണ്ട് എന്നെ തറപ്പിച്ച് നോക്കി ഇറങ്ങിപ്പോയ അമ്മയുടെ മുഖം ... ആ അമ്മയുടെ മുഖം ആ പെണ്‍കുട്ടി അന്ന് രാത്രിയില്‍ ഓര്‍ത്തിരിക്കുമോ ?

അടുത്ത പോസ്റ്റില്‍ :: ട്രയിനില്‍ ഒരു യാത്ര

9 comments:

സദാചാരവർമ said...

നല്ല അസ്സൽ തറ മ വാരിക സ്റ്റാൻഡേർഡ് ലേഖനം!

qw_er_ty

കണ്ണനുണ്ണി said...

ബാന്‍ഗ്ലൂര്‍ ജോലി ചെയ്യുന്ന ഞാന്‍ നാട്ടില്‍ വന്നു പോവുമ്പോള്‍ യാത്രയ്ക്കിടയില്‍ പല തവണ ഇത് പോലെ പലതും കണ്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ രണ്ടു കാര്യങ്ങള്‍ തീരുമാനിച്ചു...
1. എന്റെ പെങ്ങളെ ഞാന്‍ നാടിനു പുറത്തു മാറി നിന്ന് പഠിപ്പിക്കാന്‍ വിടില്ല.
2. നാട്ടില്‍ നിന്ന് വളര്‍ന്ന , നിന്ന് പഠിച്ചു നാട്ടില്‍ തന്നെ ഉള്ള ഒരു പെണ് കൊച്ചിനെയെ കേട്ടുന്നുല്ല്
നാട് വിട്ടു പോവുന്ന എല്ലാവരും മോശം എന്ന് ഒരിക്കലും ഞാന്‍ കരുതുന്ന്നില്ല. പക്ഷെ വയ്യ... ഇതെന്റെ മാത്രം തീരുമാനം.

Unknown said...
This comment has been removed by the author.
Unknown said...

ഞാനും കണ്ണനുണ്ണിയോട് യോജിക്കുന്നു.

അളിയന്‍ said...

ദാണ്. നുണ്ണിമാര്‍ക്ക് ബാംഗളൂരില്‍ പൂവ്വാം, പെങ്ങമ്മാരെ വിടാന്‍ പ്യാടി. അവളു വേലിചാടിയാലോ?
ആണുങ്ങളുപോണതിനൊട്ടു കുറ്റോമില്ല, പൊട്ടലും പൂക്കലും കായ്ക്കലുമൊക്കെ അപ്പറെയാണല്ലോ?

- സാഗര്‍ : Sagar - said...

ഹ ഹ ഹ... എന്താ അഭിപ്രായങ്ങള്‍ !!!!. കേരളം സദാചാരത്തിന്‍റെ കേന്ദ്രമാണല്ലോ.. ബ്ളൂ റ്റൂത്ത് വന്നതില്‍ പിന്നെ എന്തൊക്കെ പുറത്ത് വന്നു.. വരാത്തത് അപ്പൊ എത്രയോ...


ഇത് എല്ല്ലായിടത്തും നടക്കുന്നത് ഒക്കെ തന്നെ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍.

ക്ലാസ്മുറികള്‍, നെറ്റ് കഫെകള്‍, ബീച്ചുകള്‍,ട്രെയിനുകള്‍ മുതലായവയിലൊന്നും കയറാത്ത പെണ്ണിനെ കെട്ടിയാ മതീട്ടൊ ഇഷ്ടാ... അവിടൊക്കെ സെറ്റപ്പാ...

കഷ്ടം തന്നെ!!!

ഏറനാടന്‍ said...

കലികാല അവതാരങ്ങള്‍!

Anonymous said...

chanthamulla pennanelu chaarithra dosham moonnu thaam (kadapadu sambashivan)

David Latona said...

Hi, thanks for sharing this