Tuesday, February 3, 2009

മരണവീട്ടിലെ പ്രസംഗങ്ങള്‍ :

ഒരു മരണവീട്ടില്‍ നിങ്ങളെന്തിനാണ് പോകുന്നത് ? മരണപെട്ടാ‍ളിന്റെ ബന്ധുക്കളെ ആശ്വസിപ്പിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും മരിച്ച ആളിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥിക്കാനും ആയിരിക്കും നമ്മളെല്ലാവരും തന്നെ മരണ വീട്റ്റില്‍ പോകുന്നത്. കുറച്ച് കാലംമുമ്പ് വരെ ഇതിനുവേണ്ടി തന്നെയാണ് ആളുകള്‍ മരണ വീട്ടില്‍ പോയിരുന്നത്. എന്നാലിപ്പോള്‍ ചിലര്‍ തങ്ങളുടെ പ്രസംഗ പാടവം തെളിയിക്കാനു ള്ള വേദിയാക്കി മരണ വീടുകളെ മാറ്റിയിരിക്കുന്നു. പ്രത്യേകിച്ച് ക്രിസ്ത്യാനി കള്‍ . മൈക്ക് കണ്ടാല്‍ ചിലര്‍ക്ക് പ്രസംഗിച്ചാലേ ശരീരത്തിന്റെ വിറയല്‍നില്‍ക്കുകയുള്ളു. ക്രിസ്ത്യന്‍ മരണവീടുകളില്‍ ഇപ്പോള്‍ മൈക്ക് ഉള്ളതുകൊണ്ട് പ്രസംഗങ്ങള്‍ക്ക് യാതൊരു കുറവുമില്ല. മരണവീടുകളില്‍ പോലും ലോകത്തിന്റെ സമ്പത് വ്യവസ്ഥയെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചൊക്കെ പറയുന്നതുകേള്‍ക്കുമ്പോള്‍ മരിച്ചവന്‍ പോലും ചെവി പൊത്തിക്കളയും. മരിച്ച ആളിന്റെ അപഥാനങ്ങള്‍ വാഴ്ത്തിപാടുമ്പോള്‍ പ്രസംഗിക്കുന്ന വന്‍ എന്തായിരിക്കും ഉദ്ദേശിക്കുന്നത് ? അത് കേള്‍ക്കുന്നവന്റെ മാനസികാവസ്ഥ എന്താണ് ?

ഇലക്ഷന്‍ അടുത്തവരുമ്പോള്‍ മരണവീട്ടിലെ പ്രസംഗക്കാരുടെ എണ്ണം കൂടും. ഇലക്ഷന് നില്‍ക്കുന്നവരെല്ലാം പരേതന്‍ / പരേത തനിക്ക് കഴിഞ്ഞ പ്രാവിശ്യം വോട്ട് തന്ന കാര്യവും ഇനിയും തനിക്ക് തന്നെ വോട്ട് തരാമന്ന് പറഞ്ഞ് കാര്യവും ജനങ്ങളെ ഓര്‍മ്മിപ്പിക്കും. പരേതന്‍ / പരേത യുമായി വര്‍ഷങ്ങളായി തനിക്കുള്ള ഹൃദയ ബന്ധം ഓര്‍ത്തെടുക്കും. അത് പലപ്പോഴും അസ്‌ത്യമായിരിക്കും. പരേതന്‍ / പരേത അവന്മാരെ കണ്ടിട്ടുപോലു മുണ്ടാവില്ല. ഒരു മരണവീട്ടില്‍ ഒരു ജനപ്രതിനിധിയെത്തി. കഴിഞ്ഞ ഇലക്ഷനില്‍ മരിച്ചുപോയ അച്ചായന്‍ തനിക്ക് വേണ്ടി വോട്ട് ചെയ്തതും പോസ്റ്റ്‌ര്‍ ഒട്ടിച്ചതെല്ലാം ജനപ്രതിനിധി അനുസ്‌മരിച്ച് കണ്ണീരൊപ്പി. നാട്ടുകാരുടെ ചുണ്ടിലെ പരിഹാസച്ചിരി ജനപ്രതിനിധിക്ക് മനസിലായില്ല. പിന്നീടാണ് കാര്യം മനസിലായത്. മരിച്ചുപോയ അച്ചായന്‍ വടക്കെ ഇന്ത്യയില്‍ നിന്ന് നാട്ടിലെത്തിയിട്ട് ഒരു വര്‍ഷമേ ആയുള്ളു. മൂന്ന്
വര്‍ഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പില്‍ പോസ്റ്റ്‌റൊട്ടിച്ച് അച്ചായന്‍ ഞാന്‍ പോസ്റ്റ്‌റൊന്നും ഒട്ടിച്ചില്ലന്ന് പറയത്തില്ലല്ലോ?


പരേതന്റെ / പരേതയുടെ ബന്ധുക്കളായ ചിലരുടെ അനുസ്‌മരണങ്ങള്‍ ചിലയിടങ്ങളില്‍ ഉണ്ടാവാറുണ്ട്. വള്ളിനിക്കര്‍ ഇട്ടോണ്ട് നടക്കുന്ന കാലം തൊട്ട് തങ്ങള്‍ സുഹൃത്തക്കളായിരു ന്നുവെന്നും അവന്‍ / അവള്‍ തന്നോട് എല്ലാ കുടുംബകാര്യങ്ങളും ചര്‍ച്ച ചെയ്യുമായിരുന്നു വെന്നും ഒക്കെ അങ്ങ് തട്ടിവിടും. ഇന്നലെവര്‍ അവര്‍ കീരിയും പാമ്പും പോലെ കഴിഞ്ഞി രുന്നത് നാട്ടുകാരുടെ മുമ്പില്‍ തന്നെ ആയിരുന്നല്ലോ? ചിലരുണ്ട് അച്ചന്മാര്‍ പ്രാര്‍ത്ഥിക്കാന്‍ എഴുന്നേറ്റാലും പ്രസംഗം നിര്‍ത്തുകയില്ല. ശവമടക്കിന് വന്നവരെല്ലാം തന്റെ പ്രസംഗം കേള്‍ക്കാന്‍ വന്നവരാണന്നുള്ള മട്ടിലാണ് ഇത്തരക്കാരുടെ പെരുമാറ്റം.

കഴിഞ്ഞ ആഴ്ചയില്‍ ഞാനൊരു മരണവീട്ടില്‍ പോയി.ശവമടക്കിന് തലേദിവസം വൈകിട്ട് അച്ചനും കപ്യാരും കൂടി ഏഴുമണിക്ക് പള്ളിയില്‍ നിന്ന് മരണവീട്ടിലേക്ക് പോയി. ഞങ്ങള്‍ ഏഴെട്ടുപേര്‍ ഏഴേകാലായപ്പോഴാണ് പോയത്. മരണവീട്ടില്‍ പാടാനുള്ള പാട്ടുപുസ്തക മെല്ലാം തലേ ദിവസം അവിടെ പോയപ്പോള്‍ അവിടെ എത്തിച്ചിരുന്നു. ഞങ്ങള്‍ വീട്ടില്‍ ചെന്നപ്പോള്‍ അവിടെ ഒരാള്‍ പ്രസംഗിക്കുന്നു. സത്യം പറഞ്ഞാല്‍ മരിച്ച അച്ചായന്റെ മൃതശരീരം അവിടെ ഉണ്ടായിരുന്നെങ്കില്‍ ശവപെട്ടിയില്‍ നിന്ന് എഴുന്നേറ്റ് അച്ചായന്‍ തന്നെ പ്രസംഗിക്കുന്ന ആള്‍ക്കിട്ടൊന്ന് കൊടുക്കുമായിരുന്നു. എട്ടുമണിക്കാണ് പ്രസംഗം കഴിഞ്ഞത്. ആ പ്രസംഗത്തില്‍ ലോകത്തിന്റെ ഗതിയെക്കുറിച്ചും മറ്റുള്ളവരുടെ മരണത്തെ ക്കുറിച്ചും മറ്റൊരാള്‍ മരണക്കിടക്കിയില്‍ ആയിരുന്നപ്പോള്‍ തന്നോട് പറഞ്ഞ കാര്യങ്ങ ളെല്ലാം കൂടി പ്രസംഗകന്‍ അങ്ങ് കലക്കി. പ്രസംഗം സഹിക്കാനാവാതെ ഒരുത്തന്‍ വന്ന് മുറ്റത്ത് നിന്ന് ‘പരത്തെറി’ പറഞ്ഞത് പ്രസംഗകന്‍ കേള്‍ക്കാതാരിക്കാ‍ന്‍ വഴിയില്ല. മരണവീട്ടില്‍ പ്രാര്‍ത്ഥിക്കാനും പാട്ടുപാടാനും എത്തിയവരുടെ മുഖഭാവം ഒന്നു കണ്ടാല്‍ ഇത്തരക്കാര്‍ക്ക് പ്രസംഗം തുടര്‍ന്നുകൊണ്ട് പോകാന്‍ എങ്ങനെ കഴിയുന്നു എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

ഇത്തരം ‘കൊലയാളി പ്രസംഗകരും’ ‘മാരണ പ്രസംഗങ്ങളും’ ക്രിസ്ത്യന്‍ വീടുകളിലേ കണ്ടിട്ടുള്ളു. ബന്ധുക്കളും സുഹൃത്തുക്കളും നേതാക്കന്മാരും മാത്രമല്ല മരണവീടുകളില്‍ ‘പ്രസംഗവധം‘ നടത്തുന്നത്. ‘പ്രസംഗവധ‘ത്തിന് അച്ചന്മാരും പിന്നിലല്ല. ഒരച്ചായന്‍ മരിച്ചപ്പോള്‍ അച്ചായന്റെ ബന്ധത്തിലുള്ള ഒരച്ചന്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി എത്തി. പള്ളിയില്‍ മൃതശരീരം കൊണ്ടുവന്നുകഴിഞ്ഞപ്പോള്‍ മേല്പടിയാന്‍ അച്ചായനെ
അനുസ്‌മരിക്കാന്‍ തുടങ്ങി. അച്ചായന്‍ നോമ്പുകളെല്ലാം മുറതെറ്റാതെ നോക്കുന്നവനായി രുന്നു .. മുടങ്ങാതെ പള്ളിയില്‍ എത്തുമായിരുന്നു ... കൂദാശകളെല്ലാം കൃത്യമായി അനുഷ്ഠി ക്കുന്നവനായിരുന്നു.... പ്രസംഗം അങ്ങ് നീണ്ടു. മൃതശരീരത്തിനടുത്തിരുന്ന പല ബന്ധുക്കളും ആ ദുഃഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ പോലും അച്ചന്റെ പ്രസംഗം കേട്ട് ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു. അച്ചായന്‍ മരിക്കുന്നതിനുമുമ്പുള്ള വലിയ നൊയ്മ്പ്
കാലത്ത് കുമ്പസാരിച്ചവര്‍ മാത്രമേ പെസഹവ്യാഴായ്ച് ഹൂസോയോ (പാ‍പപരിഹാര പ്രാര്‍ത്ഥന) പ്രാപിച്ച് കുര്‍ബ്ബാന കൈക്കൊള്ളാന്‍ വരാവൂ എന്ന് പറഞ്ഞായിരുന്നു. മരിച്ചുകിടക്കുന്ന അച്ചായന്‍ കുമ്പസാരിച്ചിട്ടല്ലന്ന മനസിലാക്കിയ അച്ചന്‍ അച്ചായനോട് പറഞ്ഞു .” അവസാനം കുമ്പസാരിപ്പിക്കാം“. “ഓ.. കുമ്പസാരിച്ചിട്ട് എനിക്ക് കുര്‍ബ്ബാന വേണ്ട...” എന്ന് പറഞ്ഞ് പോയ വ്യക്തിയെക്കുറിച്ചാണ് താന്‍ പറയുന്നതെന്ന് അനുസ്‌മ രണ പ്രസംഗം നടത്തുന്ന അച്ചനറിയില്ലല്ലോ ????????????


മൈക്കിലൂടെ രണ്ടക്ഷരം വിളിച്ചു പറഞ്ഞു കഴിയുമ്പോള്‍ ചിലര്‍ക്ക് ആശ്വാസമാണ്. ഇവരുടെ പ്രസംഗം നിര്‍ത്തികിട്ടുമ്പോഴാണ് മറ്റുള്ളവര്‍ക്ക് ആശ്വാസം. മരണവീടാണങ്കിലും ഇന്നതേ പറയൂ എന്നൊന്നും ഇവര്‍ക്ക് നിര്‍ബന്ധമൊന്നും ഇല്ല. വായില്‍ തോന്നുന്നതെന്തും പറയും. മരിച്ച ആളിന്റെശരീരം കാണുന്നതിനാണ് ആളുകള്‍ വന്നതെന്ന് പ്രസംഗകര്‍ മറന്നുപോകും. തന്റെ പ്രസംഗം കേള്‍ക്കുന്നതിനാണ് ആളുകള്‍ എത്തിയിരിക്കുന്നതെന്ന്
എന്നാണ് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത്. ഇത്തരക്കാരെ പേടിച്ച് ഇപ്പോള്‍ പലരും പാടാനും പ്രാര്‍ത്ഥിക്കാനുമായി മരണവീടുകളില്‍ പോകാന്‍ ഭയപ്പെടുന്നുണ്ടത്രെ. ഇവരുടെ പ്രസംഗം തീരാതെ എഴുന്നേറ്റ് പോകാന്‍ പറ്റുകയില്ലല്ലോ??



മരിച്ചവര്‍ക്ക് അല്പസമയം ദൈവം ജീവന്‍ തിരിച്ചുകൊടുക്കുകയാണങ്കില്‍ പെട്ടിയില്‍ കിടുക്കുന്നവന്‍ ആദ്യം ചെയ്യുന്നത് തന്റെ അപഥാനങ്ങള്‍ വാഴ്‌ത്തിപ്പാടികൊണ്ട് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നവന്റെ മുഖത്ത് ഒരെണ്ണം കൊടുക്കുകയായിരിക്കും.

4 comments:

പകല്‍കിനാവന്‍ | daYdreaMer said...

മരിച്ചവര്‍ക്ക് അല്പസമയം ദൈവം ജീവന്‍ തിരിച്ചുകൊടുക്കുകയാണങ്കില്‍ പെട്ടിയില്‍ കിടുക്കുന്നവന്‍ ആദ്യം ചെയ്യുന്നത് തന്റെ അപഥാനങ്ങള്‍ വാഴ്‌ത്തിപ്പാടികൊണ്ട് ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്നവന്റെ മുഖത്ത് ഒരെണ്ണം കൊടുക്കുകയായിരിക്കും.

:D

സമീര്‍ അലി I Samir Ali said...

വായിച്ചു ബോറടിച്ചു.

Thaikaden said...

Marana veedanennu nokkathe avite nilkkunnavar onnu randu thavana kooviyal ee pranthanmaar thaniye nirthikkolum.

സഞ്ചാരി said...

enikothiri ishtapettu cheta....it vl be more interesting for christians i think Deepu!