Monday, July 28, 2008

കഴുകന്മാര്‍ വീടിനുള്ളില്‍ കൂടുകൂട്ടുമ്പോള്‍ :

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വീണ്ടും വീണ്ടും കൂടി വരുന്നതായി പത്രങ്ങളില്‍ നിന്ന് നമ്മള്‍മനസിലാക്കുമ്പോള്‍ ചിന്തിക്കുക;നമ്മുടെ സമൂഹത്തിന് ,മനുഷ്യര്‍ക്ക് എന്ത് സംഭവിച്ചു.മനുഷ്യനുംമൃഗവും തമ്മിലുള്ള പ്രധാന വെത്യാസം വിവേചനബുദ്ധിയാണ് .എന്നാല്‍ ചില പത്രവാര്‍ത്തകള്‍കാണുമ്പോള്‍ ഈ പ്രധാനവെത്യാസത്തിന്റെ അതിര്‍ വരമ്പ് നേര്‍ത്ത്നേര്‍ത്ത് വരുന്നതായി തോന്നുന്നു.മനുഷ്യന്‍ മൃഗമായിത്തീരുകയാണ് ഇപ്പോള്‍.

കഴിഞ്ഞ ആഴ്ചയില്‍ തിരുവല്ല /കുണ്ടറ യില്‍ നിന്നുള്ള വാര്‍ത്തയില്‍ ഒരു പെണ്‍കുട്ടി തന്നെ പിതാവുംപിതൃസഹോദരനും പീഡിപ്പിച്ചതായി പരാതി നല്‍കിയതായി വായിക്കുന്നു.സ്വന്തം വീട്ടില്‍ പിതാവിന്റെഅടുക്കല്‍ പോലും മകള്‍ക്ക് സുരക്ഷിതത്വം ലഭിക്കാതായി എന്ന ഭയാനകമായ അവസ്ഥയിലേക്ക്സാക്ഷരതയില്‍ പ്രബുദ്ധര്‍ എന്ന് അഭിമാനിക്കുന്ന കേരളസമൂഹം അധപതിച്ചു എന്നല്ലേ ഇത്തരംവാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.?

സ്വന്തം പിതാവില്‍ നിന്നേറ്റ പീഡനങ്ങള്‍ ഇത്രയും കാലം പെണ്‍കുട്ടിക്ക് തുറന്നുപറയാനുള്ള ചുറ്റുപാട് ഉണ്ടായില്ല എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിന്റെ ബ്ലാക്ക് പോയിന്റാണ്.കൂട്ടുകുടുംബത്തില്‍ നിന്ന്അണുകുടുംബത്തിലേക്ക് സമൂഹം മാറിയപ്പോള്‍ നമ്മള്‍ നമ്മുടെ വീടിനുചുറ്റും മതില്‍ കെട്ടി ഉയര്‍ത്തുന്നതിനോടോപ്പം നമ്മുടെ ഹൃദയങ്ങളുടെ ചുറ്റിനും ഒരു വേലി സ്ഥാപിച്ചു.മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്കുംദുഃഖങ്ങള്‍ക്കും നമ്മുടെ വീടുകളില്‍ സ്ഥാനമില്ലാതായി. A+കളുടേയും ക്യാപംസ് ഇന്റ്ര്വ്യൂകളുടേയും പ്ലേസ്മെന്റുകളുടേയും സമൂഹത്തില്‍ കൂടെ പഠിക്കുന്ന ഒരാളുടെ വിഷമം അവനെ ചവിട്ടിമെതിച്ച് കടന്നുപോകാനുള്ള പടിയായി മാറുകയല്ലേ?കുട്ടികളുടെ അക്കാഡമിക് റിപ്പോര്‍ട്ടില്‍ മാത്രം ശ്രദ്ധിക്കുന്ന അദ്ധ്യാപകരുടെ മനോഭാവം മാറേണ്ടിയിരിക്കുന്നു.അതിനേക്കാള്‍ മുമ്പ് മാറേണ്ടത് മാതാപിതാക്കള്‍ആണ്.

കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവന് വിദേശത്ത് എം‌ബി‌എ സീറ്റ് ഉറപ്പിക്കുന്ന മാതാപിതാക്കള്‍നമ്മുടെ ഇടയില്‍ ഉണ്ടോ?ഏതായാലും ഇത്തരം ആളുകളെ ലക്ഷ്യമാക്കി ബേബിഫുഡ് നിര്‍മ്മാതക്കള്‍പരസ്യങ്ങള്‍ ഇറക്കിയിട്ടുണ്ടല്ലോ?പണം മാത്രം ലക്ഷ്യമാക്കി ജീവിക്കൂന്ന ഒരു സമൂഹത്തില്‍ നിന്ന്ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.പെട്ടന്ന് പണമുണ്ടാക്കാന്‍ സ്വന്തം മകളെവരെ പെണ്‍ വാണിഭ സംഘത്തിന് നല്‍കിയ പിതാവിനെക്കുറിച്ച് നമ്മള്‍ വായിച്ചു.സ്വന്തം കുട്ടിയെവച്ച്മറ്റാരാക്കയോ മുതലെടുക്കൂന്നത് ഒരമ്മയ്ക്ക് മനസ്സിലാക്കാ‍ന്‍ എന്തുകൊണ്ട് കഴിയുന്നില്ല.ഇതാണ് പൂവരണിയിലെരാജി എന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത്.അവളുടെ അദ്ധ്യാപകര്‍ക്കും അവളിലെ മാറ്റം കണ്ടത്താന്‍കഴിഞ്ഞില്ല.

ആധുനിക വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പെണ്‍ ‌വാണിഭ ശൃംഖല തകര്‍ക്കാന്‍പ്രയാസമാണ്.കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി നല്‍കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തവും മാതാപിതാക്കള്‍ഏറ്റെടുക്കണം.തിരുവല്ലയില്‍ കാജല്‍ ശര്‍മ്മ എന്ന പെണ്‍കുട്ടി കൊല്ലപെട്ടപ്പോള്‍(?) കേസ് അന്വേഷിച്ചപോലീസിനെതിരേ ഉയര്‍ന്ന വന്ന ഒരു ആരോപണം അവര്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്നകോളുകള്‍ പരിശോധിച്ചില്ല എന്നതായിരുന്നു.ആ പെണ്‍കുട്ടിയുടെ ഫോണ്‍‌വിളികളില്‍ അസ്വാഭാവികതഉണ്ടായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് അവളുടെ ഫോണ്‍ പരിശോധിച്ചു കൂടായിരുന്നു.???അന്നവര്‍ അങ്ങനെ ചെയ്തിരുന്നു വെങ്കില്‍ ആ പെണ്‍കുട്ടി ഇപ്പോഴുംജീവിച്ചിരുന്നേനെ...പക്ഷേ അങ്ങനെയൊന്ന് ആ ബന്ധുക്കള്‍ ചെയ്തില്ല....

എവിടെയാണ് പെണ്‍കുട്ടി സുരക്ഷിത എന്ന ചോദ്യം വീണ്ടും ഉയരുന്നു.ആരാധനായലങ്ങളും.വാഹനങ്ങളും,സ്കൂളും,വീടും ,ആഘോഷങ്ങളും എല്ലാം അവള്‍ക്ക് അരക്ഷിതാവസ്ഥ നല്‍കുന്നു.മാതാപിതാക്കളുംകൂട്ടുകാരായപ്പോള്‍ അവരുടെ ഇടയിലുള്ള ആശയവിനിമയത്തിന് ഒരു വലിയ വിടവ് വന്നുകഴിഞ്ഞു.

വംശം നിലനിര്‍ത്താന്‍ ഈശ്വരന്‍ കഴിവ് നല്‍കിയ സ്ത്രിയെ സംരക്ഷിക്കേണ്ട ചുമതല സ്മൂഹത്തിനാണ്.ഈശ്വരന്‍ നല്‍കിയ ഈ കഴിവ് അവള്‍ക്കൊരു ഭാരമാകാതിരിക്കേണ്ടത് പ്രകൃതിയുടെ നിലനില്‍പ്പിന്ആവിശ്യമാണ്.അവളൊരിക്കലും വേട്ടയാടപ്പെടാന്‍ പാടില്ല.ബോധവത്ക്കരണമല്ല ആവിശ്യം.പഠ്യപദ്ധതിയുംഅല്ല നമുക്ക് ആവിശ്യം.എന്തിനേയും ഉപഭോഗവസ്തുവായി കാണുന്ന കാഴ്ചപ്പാടാണ് മാറേണ്ടത്. നിയമം(ശിക്ഷ)കൂടുതല്‍ കര്‍ശനമാക്കിയാല്‍ ഇത്തരം കൊള്ളരുതായ്മകള്‍ നമ്മുടെ സമൂഹഠില്‍ നിന്ന് മാറ്റാന്‍ കഴിയും.കല്ലെറിഞ്ഞ് കൊല്ലേണ്ടിയവരെ കല്ലെറിഞ്ഞുതന്നെ കൊല്ലണം...

പച്ച മാംസം കൊത്തിപ്പറിക്കാന്‍ കാത്തിരിക്കൂന്ന കഴുകന്മാര്‍ക്ക് നല്‍‌കേണ്ടത് മരണം ആണ്.


............................................................................................................................................

ഈ കഥകള്‍ കൂടി ഒന്നു വായിക്കൂ ..........

http://smeaso.blogspot.com/2007/11/blog-post_25.html

http://shibupta46.blogspot.com/2007/11/blog-post.html


2 comments:

നരിക്കുന്നൻ said...

കൂട്ടുകുടുംബത്തില്‍ നിന്ന്അണുകുടുംബത്തിലേക്ക് സമൂഹം മാറിയപ്പോള്‍ നമ്മള്‍ നമ്മുടെ വീടിനുചുറ്റും മതില്‍ കെട്ടി ഉയര്‍ത്തുന്നതിനോടോപ്പം നമ്മുടെ ഹൃദയങ്ങളുടെ ചുറ്റിനും ഒരു വേലി സ്ഥാപിച്ചു.

അതെ, നമ്മൾ സമൂഹം തന്നെയാണ് ഈ ദുരവസ്തക്ക് ഉത്തരവാദി.

Nachiketh said...

അടിച്ചമര്‍ത്ത പെടുന്ന ലൈഗിംകത ഉള്ളില്‍ നിന്നും പുറത്തു ചാടുമ്പോഴുണ്ടാവുന്ന ഭീകരതയെന്നു കൂടി പറയാം