Sunday, March 8, 2009

കേരളത്തില്‍ 100 ലോക്‍സഭാസീറ്റ് !!!!!!!!!

കേരളത്തിലെ ഇരുപത് ലോക്‍സഭാ സീറ്റുകൊണ്ട് ആര്‍ക്കും തൃപ്തിവരാത്തതുകൊണ്ട് കൊച്ചുകേരളത്തിലെ ലോക്‍സഭാ സീറ്റുകളുടെ എണ്ണം നൂറാക്കണമെന്ന് തിരഞ്ഞെടുപ്പു കമ്മീഷനോട് ആവിശ്യപ്പെടാന്‍ പോവുകയാണ്. ഏതായാലും ഈ വര്‍ഷത്തെ തിരഞ്ഞെ ടുപ്പില്‍ ഇരുപതുകൊണ്ട് നമ്മള്‍ തൃപ്തിപ്പെടണം. എടുപിടീന്നങ്ങ് സീറ്റിന്റെ എണ്ണം കൂട്ടാന്‍ ലോക്സ്ഭസീറ്റ് +2 സീറ്റുകളൊന്നും അല്ലല്ലോ? ഈ ഇരുപതുസീറ്റുകൊണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍ എന്തെല്ലമാണ് സംഭവിച്ചത് ?

കൊല്ലത്തെ RSP ക്കാര്‍ക്ക് മാനവും പോയി സീറ്റും പോയി. ജനതാദളിനു ആണങ്കില്‍ കോഴിക്കോട് പോയി. സി.പി.ഐ. യ്ക്ക് പൊന്നാനി കയ്യാലപ്പുറത്തെ തേണ്ടാപോലെയായി. കോണ്‍ഗ്രസിലാണങ്കില്‍ JSS,CMP,കേരളകോണ്‍ഗ്രസ് (ബി) തുടങ്ങിയവര്‍ക്ക് വെറുതെ യെങ്കിലും ലോക്‍സഭാസീറ്റ് സ്വപ്നം കാണാന്‍ ഇപ്പോള്‍ പറ്റുമോ ? ഒരു നൂറ് ലോക്‍സഭാ സീറ്റുണ്ടായിരുന്നെങ്കില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. കോണ്‍‌ഗ്രസിനും ഇടതുപക്ഷത്തിനും 100 ഒരു പ്രശ്‌നമല്ലങ്കിലും ബി.ജെ.പി.ക്കും ,NCP ക്കും നൂറ് ഒരു പ്രശ്നമാണ്. 20 സീറ്റില്‍ തന്നെ ആളെ നിര്‍ത്താന്‍ ബി.ജെ.പി പെടാപാടുപെടുകയാണ്. ഒരു കൂട്ടരുപറയുന്നു; പകുതി സീറ്റില്‍ മത്സരിച്ചാല്‍ മതിയന്ന് , ഒരു കൂട്ടര്‍ പറയുന്നു എല്ലാ സീറ്റിലും മത്സരിക്കണമെന്ന് , വേറൊരു കൂട്ടര്‍ പറയുന്നത് പകുതിയില്‍ മത്സരിച്ച് പകുതിയില്‍ സ്വതന്ത്രന്മാരെ
പിന്തുണയ്ക്കുണമെന്ന്. ഏതായാലും 2008 ല്‍ തുടങ്ങിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും ഇതുവരെ കഴിഞ്ഞില്ല. കേരളത്തില്‍ ലോക്‍സഭാസീറ്റുകളൊന്നും വേണ്ടാ എന്ന നിലപാടായിരിക്കും NCP യ്ക്ക്. കുറച്ചുഎം.എല്‍.എ മാരുമായി അടങ്ങിയൊതുങ്ങി എല്‍.ഡി.എഫില്‍ ജീവിച്ചു വന്നപ്പോഴാണ് കേരളം മൊത്തംകൂടി NCP ഒറ്റയ്ക്ക്എടുക്കുമെന്ന് പറഞ്ഞ് ഒരു വിദ്വാന്‍ NCP യില്‍ എത്തിയത്. അവസാനം ഉള്ളതുകൂടി പോയപ്പോള്‍ സമാധാനം ആയി. പക്ഷേ ഡയലോഗുകള്‍ക്കൊന്നും ഒരു കുറവും ഇല്ല. ഉണ്ണിയെ കാണുമ്പോഴേ ഊരിലെ പഞ്ഞം അറിയാമെങ്കിലും ആനമെലിഞ്ഞാലുംതൊഴുത്തില്‍ കെട്ടാത്തവരാണ് ഉണ്ണിയുടെ ഊരുകാര്‍ എന്നതുകൊണ്ട് പത്രസമ്മേളനം നടത്തി പാര്‍ട്ടിയെ വളര്‍ത്തുന്നുണ്ട്. പക്ഷേ വളര്‍ച്ച
പടവലങ്ങപോലെയാണന്നേയുള്ളു.



ഇടതുപക്ഷത്ത് സീറ്റ് വിഭജനത്തില്‍ അടിയൊക്കെ നടക്കുമെങ്കിലും സീറ്റ് വിഭജിച്ചു കഴി ഞ്ഞാല്‍ പിന്നെ പ്രശ്നമൊന്നും ഇല്ല. പക്ഷേ വലുതുപക്ഷത്തില്‍ ; ഇരുപതുസീറ്റില്‍ രണ്ടെ ണ്ണത്തെ വലുച്ചെടുത്ത് മുസ്ലീം‌ലീഗിനും ഒരെണ്ണത്തെ എടുത്ത് മാണിസാറിനും കൊടുത്ത് വിട്ടിട്ട്രണ്ടാഴ്ച് കഴിഞ്ഞു. ജോസ് മോനും അഹമ്മദ് സാഹിബും ഇ.റ്റി. സാറും പ്രചരണം തുടങ്ങിയിട്ടും കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥിപോലുംപുറത്തുവന്നില്ല. പതിനേഴ് സീറ്റിനു വേണ്ടി നൂറിലധികം യോഗ്യന്മാരാണ് സാധ്യതാ ലിസ്റ്റില്‍. കോണ്‍ഗ്രസിന്റെ അംഗത്വലിസ്റ്റിലുള്ളവരെല്ലാംസാധ്യതാ ലിസ്റ്റില്‍ ഉണ്ടന്നാണ് തോന്നുന്നത്. അല്ല ജനങ്ങളെ സേവിക്കണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ ജനാധിപത്യ
വ്യവസ്ഥയില്‍ വകുപ്പ് ഇല്ലല്ലോ ? ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് വരുന്നവന് ജനപിന്തുണയുണ്ടോ എന്നൊന്നും നോക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ല. ‘പിന്തുണ’യുള്ള വന്‍ പുറകിലുണ്ടോ സീറ്റുറപ്പ്. ഇന്ന സീറ്റിലെ ജനങ്ങളേ തങ്ങള്‍ സേവിക്കുകയുള്ളു എന്നൊന്നും കോണ്‍‌ഗ്രസുകാര്‍ക്ക് നിര്‍ബന്ധമില്ല. “പാര്‍ട്ടിപറഞ്ഞാല്‍ എവിടെ നിന്ന് വേണമെങ്കിലും മത്സരിക്കും” എന്നാ‍ണ് പാര്‍ട്ടി വിധേയരായ എളിയ പാര്‍ട്ടിപ്രവര്‍ത്തകരു ടെ അഭിപ്രായം. അതുകൊണ്ട് തന്നെ തിരുവന്തപുരത്തും വയനാട്ടിലും തൃശ്ശൂരിലും ഒക്കെയു ള്ള സാധ്യതാലിസ്റ്റില്‍ പേര് വന്നവരുണ്ട്.ഈ പത്തു നൂറ് യോഗ്യന്മാരുടെ യോഗ്യത എന്താ ണന്ന് മാത്രം നമുക്കറിയില്ല. എല്ലാവരും പറയുന്നത് എനിക്ക് യോഗ്യതയുണ്ട് എനിക്ക് യോഗ്യതയുണ്ട് എന്നാണ്. (കഴിഞ്ഞ ഇലക്ഷനില്‍ എറണാകുളത്തുനിന്ന് ജയിച്ചുപോയ സെബാസ്‌‌റ്റ്യന്‍ പോള്‍ അഞ്ചുവര്‍ഷം കൊണ്ട് ചോദിച്ചത് നാലു ചോദ്യങ്ങളാണ് . ലോക്‍സഭയില്‍ പുള്ളിക്കാരന്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ലങ്കിലും ‘മാധ്യമ വിചാര’ത്തി ലൂടെ കുറേ ചോദ്യങ്ങള്‍ ജനങ്ങളോട് അദ്ദേഹം ചോദിച്ചതാണ് ....).



കോണ്‍ഗ്രസിലെ ഗ്രൂപ്പ് ഒരു സുപ്രഭാതത്തില്‍ ഇല്ലായതാണ്. ഗ്രൂപ്പ് പരിഗണിച്ച് സീറ്റ് വീതം വയ്ക്കുന്നതാണ് ഇതിലും ഭേദം എന്ന് കോണ്‍ഗ്രസുകാര്‍ക്ക്ഇപ്പോള്‍ തോന്നിയിട്ടുണ്ടാവും. സ്ഥാനാര്‍ത്ഥിയെ ഗ്രൂപ്പുകാരന്‍ നോക്കുമായിരുന്നു. ഇന്ന് അതാണോ സ്ഥിതി. പത്തുനൂറ് പേരുടെ ഒരു സാധ്യതാപട്ടികഎന്നൊരു സാധനം ഉണ്ട് ,അതും പേരാഞ്ഞിട്ട് കരുണാകരന്‍ വക മറ്റൊരു ലിസ്റ്റ്. അതിലുമുണ്ട് പത്തിരുപത് പേര്‍. ആകെ പതിനേഴ് സീറ്റും ഉണ്ട്..
നൂറ്റമ്പതു ആള്‍ക്കാരുമുണ്ട്. ഇവരെയൊക്കെ ഒന്നു സ്ക്രീന്‍ ചെയ്യാന്‍ ഒരു ഒന്‍പതംഗ സ്ക്രീനിങ്ങ് കമ്മറ്റിയെ ഉണ്ടാക്കിയിട്ടുണ്ട്. അവരു സ്ക്രീന്‍ ചെയ്ത് വരുമ്പോഴേക്കും അടുത്ത പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണം കഴിഞ്ഞിട്ടുണ്ടാവും. ഒരു സ്ഥാനാര്‍ത്ഥിയേയും കെട്ടിയിറക്കരുതെന്ന് എല്ലാ ജില്ലാകോണ്‍ഗ്രസ് കമ്മറ്റികളും പറഞ്ഞിട്ടുണ്ട്. കെട്ടിയിറക്കല്‍ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് തള്ളിപ്പറയുകയൊന്നും ഇല്ല. അങ്ങനെ പറയണമെന്ന് നിര്‍ബന്ധമാണങ്കില്‍ റായ്‌ബേലിലും അമേഠിയും ഡല്‍ഹിയുടെ ഭാഗമാകണം.



കേരളത്തില്‍ ഇരുന്നൂറ് ലോക്‍സഭാമണ്ഡലങ്ങള്‍ ഉണ്ടായാലും കോണ്‍ഗ്രസിലെ അടിക്ക് യാതൊരു കുറവും ഉണ്ടാവുകയില്ല. കോണ്‍ഗ്രസില്‍ എല്ലാവരും യോഗ്യന്മാരാണ് . ജനിച്ച അന്നുമുതല്‍ മരിക്കുന്നതുവരെ ലോക്സഭയിലോ രാജ്യസഭയിലോ കൊണ്ടിരുത്താമോ കോണ്‍ഗ്രസിലെ പകുതിനേതാക്കന്മാര്‍ക്കും സമാധാനമാവും. കേരളത്തിലെ ഓരോ താലൂക്കും ഒരു ലോക്‍സഭാമണ്ഡലമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്
പുറപ്പെടുവിക്കണം. രാഷ്ട്രീയത്തില്‍ മതനേതാക്കള്‍ ഇടപെടുന്നത് പരിഗണിച്ച് അവര്‍ക്ക് രണ്ടൊ മൂന്ന് സീറ്റ് സംവരണമായി നല്‍കുകയും വേണം.കോണ്‍‌ഗ്രസിന്റെ ഇപ്പോഴത്തെ നില അനുസരിച്ച് കേരളത്തിലെ ഒരു ലോക്‍സഭാസീറ്റ് ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനം കേന്ദ്രീകരിച്ച്രൂപീകരിക്കുകയും വേണം. വടക്കന്മാര്‍ക്ക് വേണ്ടിയുള്ള സംവരണമണ്ഡലമായി ഇതിനെ പ്രഖ്യാപിക്കുകയും വേണം. ഇടുക്കി,ഉടുമ്പഞ്ചോല
സേനാപതിക്കാരില്‍ ഒരുത്തനും ഈ സംവരണമണ്ഡലത്തില്‍ എത്തിപ്പോലും നോക്കരുത്.



കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച തൃശ്ശൂരിനെക്കുറിച്ചാണ് . വടക്കൂന്ന് ഒരുത്തനും ഇങ്ങോട്ട് വരേണ്ട എന്ന് പറഞ്ഞിട്ടും വടക്കന്‍ തെക്കോട്ടേ വരത്തുള്ളു. രണ്ടുവര്‍ഷം മുമ്പേ നോക്കിയിരുന്ന ഒരു സീറ്റാ തൃശ്ശൂര്‍ !! എത്രനാളന്നുവച്ചാ പത്രക്കാരുടെ മുന്നിലിരുന്ന് വായിട്ടലയ്ക്കുന്നത്. കുറച്ചു നാളു ലോക്‍സഭയിലും പോയിരിക്കാന്‍ ന്യായമായ ആഗ്രഹം ഉണ്ടാവില്ലേ? പക്ഷേ നാട്ടുകാര്‍ അത് സമ്മതിക്കില്ലന്ന് വച്ചാല്‍ എന്താ ചെയ്യുക. വടക്കന്‍ നാലുപ്രാവിശ്യം പ്രസംഗിച്ചാല്‍ കെട്ടിവച്ച കാശ് കിട്ടത്തില്ലന്നാ അഴിക്കോട് മാഷിന്റെ പ്രവചനം. തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ കഴിവ് മാഷിന് കിട്ടിയത് ഇപ്പോഴാണ് . പണ്ടങ്ങാണം ഈ കഴിവ് കിട്ടിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റവന്‍ എന്ന നാണക്കേടില്‍ നിന്ന് രക്ഷപെടാമായിരുന്നു. ഏതായാലും വടക്കന്‍ ഇത്രയെങ്കിലും മലയാളം പറയുന്നുവല്ലോ എന്ന് മാഷിന് ആശ്വസിക്കാമായിരുന്നു. പാലാക്കാട്ട്
മത്സരിക്കുമെന്ന് പറഞ്ഞ് കേള്‍ക്കുന്ന ശശി തരൂരിനെക്കുറിച്ച് മാഷിങ്ങിനങ്ങാണം പറയുമോ? പറഞ്ഞാല്‍ കൊതിക്കെറുവാണന്നേ നാട്ടുകാര്‍ പറയൂ.തരൂരിനെക്കാള്‍ ഭംഗിയായി മലയാളം വടക്കന്‍ പറയുന്നുണ്ട്. മലയാളികളെല്ലാം മലയാളം പറയണമെന്ന് വാശിപിടിക്കാന്‍ മാഷിന് പറ്റുമോ?പ്രകാശ് കാരാട്ട് മലയാളത്തില്‍ പ്രസംഗിക്കണം എന്ന് മാഷ് പറഞ്ഞാലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കിക്കേ ..!!!!!!!!!!


വടക്കന്‍ ഏതായാലും വടക്കുതന്നെ പത്രക്കാരെയൊക്കെ കണ്ട് ചാനല്‍ ചര്‍ച്ചകളിലൊക്കെ പങ്കെടുത്ത് ഇരിക്കുന്നതാണ് നല്ലതും കേരളത്തിലെജനങ്ങള്‍ ആഗ്രഹിക്കുന്നതും അതുതന്നെയാണ്‍. അഴിക്കോട് മാഷ് ആവേശത്തില്‍ കുറച്ച് കൂടുതല്‍ പറഞ്ഞന്നേയുള്ളു. ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യേണ്ട കാര്യമില്ല.

തമ്മിലടിച്ചാലും കോണ്‍‌ഗ്രസ് കുറച്ച് സീറ്റ് നേടും. സ്വന്തം കളി നന്നായതുകൊണ്ടല്ല എതിര്‍പക്ഷം സെല്‍‌ഫ് ഗോളടിക്കുന്നതുകൊണ്ട് മാത്രം ആയിരിക്കും കോണ്‍‌ഗ്രസിന്റെ വിജയം. കോണ്‍ഗ്രസില്‍ ഇത്രയും യോഗ്യന്മാ‍ര്‍ ഉണ്ടായിട്ടും ഇപ്പോഴും എന്തിനാണ് നോമിനേറ്റഡ് സ്ഥാനങ്ങള്‍എന്ന് മനസിലാവുന്നില്ല. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടന്നിട്ട് വര്‍ഷങ്ങളെത്രെയായി. സംഘടനയായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പോരേസംഘടനാതിരഞ്ഞെടുപ്പ് എന്നാരെങ്കിലും ചോദ്യകര്‍ത്താവ് ആവിശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുത് എന്നേ പറയാനുള്ളു.

കേരളത്തില്‍ നൂറ് ലോക്‍സഭാസീറ്റുകള്‍ ആവിശ്യമുണ്ടോ എന്ന് പതിനഞ്ചാം തീയതി കഴിയുമ്പോള്‍ നമുക്ക് അവസാനതീരുമാനം എടുക്കാം .. അതുവരെ തമ്മില്‍തല്ല് കണ്ടുകൊണ്ടിരിക്കാം....

2 comments:

Akshay S Dinesh said...

സിക്കിമിന്റെ കാര്യം ആലോചിച്ചു നോക്ക്.

ajeeshmathew karukayil said...

തമ്മിലടിച്ചാലും കോണ്‍‌ഗ്രസ് കുറച്ച് സീറ്റ് നേടും