Monday, May 26, 2008

ബിലീവേഴ്‌സ് ചര്‍ച്ചും കെ.പി.യോഹന്നാന്റെ മെത്രാപ്പോലീത്താ സ്ഥാനവും :

കപട ആത്‌മീയതയ്‌ക്കും ആള്‍ ദൈവങ്ങള്‍ക്കും അവര്‍ സമ്പാദിച്ചുകൂട്ടിയ കോടിക്കണക്കിന് രൂപയുടെഅനധികൃത സമ്പത്തിനെക്കുറിച്ചും യുവജന-ജനകീയ സംഘടനകളും,യുക്തിവാദി പ്രസ്ഥാനവും നടത്തുന്ന സമരവും,മാധ്യമങ്ങള്‍ നടത്തുന്ന അന്വേഷണവും,പോലീസ് നടത്തുന്ന അന്വേഷണവുംഒക്കെ കൊണ്ട് ആള്‍ദൈവങ്ങളും,അവരുടെ പ്രസ്ഥാനവും തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാനുള്ളതീവ്രശ്രമത്തിലാണ്.പല കപട ആത്മീയ ആചാര്യന്മാരും കടപുഴകി വീഴുമ്പോള്‍ ചിലര്‍ നിയമത്തിന്പിടികൊടുക്കാതെ രക്ഷപെടാന്‍ ശ്രമിക്കുന്നു.1980 കളില്‍ തുടങ്ങിയ ഒരു പ്രസ്ഥാനം കോടിക്കണക്കിന്രൂപയുടെ ആസ്തിയുള്ള ഒരു സഭയായി പരിണമിക്കുമ്പോള്‍ അവരുടെ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ അവര്‍ക്ക് ബാധ്യതയുണ്ട്.

ചാനലുകള്‍ പല പ്രസ്ഥാനങ്ങളുടേയും കപടത ജനങ്ങളില്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്.അങ്ങനെആണ് തിരുവല്ല ആസ്ഥാനമാക്കിയുള്ള ബിലീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ചും ചാനലുകളില്‍ വാര്‍ത്ത വന്നത്.തെളിവുകള്‍ സഹിതം പുറത്തുവിട്ട ഈ വാ‍ര്‍ത്ത അസത്യമാണന്ന് അവകാശപെട്ട് ബിലീവേഴ്‌സ് ചര്‍ച്ച്പത്രങ്ങളില്‍ ഒരു പരസ്യം നല്‍കി.(മലയാള‌മനോരമ ,പേജ് 13,കോളം 1;-പത്തനംതിട്ട എഡിഷന്‍).ഈ പരസ്യം തുടങ്ങുന്നത് ഇങ്ങനെയാണ് .ബിലീവേഴ്‌സ് ചര്‍ച്ചിനെപ്പറ്റിയും സഭയുടെ പരമാദ്ധ്യക്ഷനായഡോ.കെ.പി.യോഹന്നാന്‍ മെത്രാപ്പോലീത്തായെപ്പറ്റിയും ഉയര്‍ന്നുവന്നിട്ടുള്ള........ഈ പരസ്യത്തിലെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പറയാനല്ല ഈ കുറിപ്പ്.. സഭാ പരമായ ചില കാര്യങ്ങള്‍ നിങ്ങളുടെചിന്തയിലേക്ക് കൊണ്ടുവരാനാണ് ഈ കുറിപ്പ്.

ഈ പരസ്യത്തില്‍ പറയുന്നത് ഡോ.കെ.പി.യോഹന്നാന്‍ സഭയുടെ പരമാദ്ധ്യക്ഷനായ മെത്രാപ്പോലീത്താആണന്നാണ്.ഇതു തന്നെയാണ് ഞാന്‍ വിശകലനം ചെയ്യുന്നത്.അതിനു മുമ്പ് ബിലീവേഴ്‌സ് ചര്‍ച്ച് എന്നസഭയെക്കുറിച്ച്.... സിലോണ്‍ റേഡിയോയിലൂടെ ആത്മീയ യാത്ര എന്ന റേഡിയോ പ്രോഗ്രാമിലൂടെ ആണ് കെ.പി.യോഹന്നാന്‍ സുവിശേഷവചനങ്ങളുമായി കടന്നുവരുന്നത്.ആത്മീയയാത്ര എന്ന പ്രസ്ഥാനംചില അദൃശ്യമായ പ്രക്രിയയിലൂടെ ബിലീവേഴ്‌സ് ചര്‍ച്ച് ആവുകയാണ് ചെയ്തത്.വെറും പാന്റും ഉടുപ്പുംഇട്ടുകൊണ്ട് നടന്ന ഡോ.കെ.പി.യോഹന്നാന്‍ ഒരു സുപ്രഭാതത്തില്‍ കുപ്പായം ഇട്ട് മെത്രാപ്പോലീത്തായായിമാറി.കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കണമെന്ന് വലിയകള്ളന്മാരെ ആരും പഠിപ്പിക്കേണ്ടകാര്യമില്ലല്ലോ?

ആത്മീയയാത്രാ പ്രസ്ഥാനത്തിലൂടെ ഒഴുകി എത്തുന്ന പണത്തിന്റെ അളവ് കൂടിയപ്പോള്‍ വെറും ഒരുആത്മീയ പ്രസ്ഥാനത്തിന് കൈകാര്യം ചെയ്യാവുന്ന പണത്തിന് ഒരളവുണ്ടന്ന് അരക്കയോ കണക്കുകൂട്ടിയത്തിന്റെ ഫലമായിട്ടായിരിക്കും ബിലീവേഴ്‌സ് ചര്‍ച്ച് എന്ന സഭയുടെ ഉത്ഭവം.ഏതൊരു സഭയുടേയുംഇപ്പോഴത്തെ ആവിശ്യം(നിര്‍ബന്ധം) പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.കെ.പി.യോഹന്നാന്‍ അവിടേയും ഒരു മുഴം നീട്ടിയെറിഞ്ഞു.കേരളത്തില്‍ ഒരു പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ഒരു ആത്മീയ സംഘടനയായ ആത്മീയയാത്രയ്ക്ക് കഴിയില്ല.അതിന് ഒരു സഭതന്നെ വേണം.സ്വന്തംഇഷ്ടത്തിന് അനുസരിച്ചുള്ള ഒരു സഭ.സഭ ആയിക്കഴിഞ്ഞാല്‍ ധൈര്യമായിട്ട് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് അംഗീകാരം നേടിയെടുക്കാം.അതിന് ന്യൂനപക്ഷ പദവിക്കൂടി കിട്ടിയാല്‍ കച്ചവടംപൊടിപൊടിക്കാം.

വെറുതെ ഒരു സുപ്രഭാതത്തില്‍ ബിഷപ്പായി ജനങ്ങളുടെ മുന്നില്‍ എത്താന്‍ അദ്ദേഹത്തിന് ഒരു ഉളുപ്പുംഇല്ലായിരുന്നു.മറ്റ് ക്രിസ്ത്യന്‍ സഭകളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇദ്ദേഹം സ്വന്തമായിട്ട് ഒരു സഭതുടങ്ങുകയുംCSI സഭയിലെ ഒരു ബിഷപ്പിന്റെ സഹായത്തോടെ സ്വയം ബിഷപ്പായി അവരോധിക്കപ്പെട്ടതും.ഇദ്ദേഹത്തെ ബിഷപ്പായി വാഴിച്ചന്ന് പറയുന്ന CSI സഭയിലെ ബിഷപ്പ് താന്‍ തെറ്റിധരിപ്പിക്കപെട്ടതാണന്ന്താന്‍ ചെയ്തത് തെറ്റാണന്ന് CSI സഭയുടെ ബിഷപ്പ് മീറ്റിംങ്ങില്‍ വച്ച് പറയുകയും ചെയ്തു.കഴുത്തില്‍ഒരു കുരിശുമാലയും ദേഹത്ത് ഒരു കാവിക്കുപ്പായവും ഇട്ടാല്‍ തന്നെ എല്ലാവരും ബിഷപ്പായി കരുതുമന്ന്കരുതിയ അതിബുദ്ധിമാനാണിദ്ദേഹം.കാക്ക കുളിച്ചാല്‍ കൊക്കാവില്ലന്നും,നീലത്തില്‍ വീണ കുറുക്കന്റെരാജപദവി മഴപെയ്യുന്നതുവരെ മാത്രമേ നീണ്ടുനില്‍ക്കുകയുള്ളുവെന്നും ഇദ്ദേഹം മനസ്സിലാക്കിയിട്ടില്ലന്ന്തോന്നുന്നു.

അല്‌പം ചരിത്രം :ക്രൈസ്തവ സഭ എഡി 451 വരെ ഒരൊറ്റ സഭ ആയിരുന്നു.എഡി 451ല്‍ കൂടിയകല്‍ക്കദോന്യ സുന്നഹദോസിനു ശേഷം ക്രൈസ്തവ സഭ രണ്ടായി പിരിഞ്ഞു.1014 ലെ ഫില്യോക്കെവാദം വീണ്ടും സഭയില്‍ പിളര്‍പ്പായി.1517 ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ നവീകരണ പ്രസ്ഥാനം തുടങ്ങിയതോടെവീണ്ടും സഭയില്‍ വിഭജനം ഉണ്ടായി.മൂന്നു വിഭജനങ്ങളിലൂടെ നാലു സഭാ വിഭാഗങ്ങള്‍ ഉണ്ടായി.ഓറിയെന്റ്‌ല്‍ ഓര്‍ത്തഡോക്സ് സഭ ,ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്സ് സഭ ,റോമന്‍ കത്തോലിക്ക സഭ,പ്രൊട്ടസ്റ്റന്റുസഭ എന്നിങ്ങനെയായിരുന്നു നാലു വിഭജങ്ങള്‍.ഇവയ്ക്ക് ഓരോ ഉപസഭകള്‍ കാലാകാലങ്ങളില്‍ഉണ്ടായി.ഇതിലെ ആദ്യ മൂന്നു സഭകളെ പൂര്‍ണ്ണമായും അപ്പോസ്തോലിക സഭകള്‍ എന്ന് വിളിക്കാവുന്നതാണ്.കൂടാതെ ഇവ എപ്പിസ്ക്കോപ്പല്‍ കേന്ദ്രീകരവും ആണ്.(മുഖ്യ ബിഷപ്പ്,ബിഷപ്പ്,പുരോഹിതന്മാര്‍ തുടങ്ങിയവര്‍നേതൃത്വം കൊടുക്കുന്നു)നാലാമത്തെ സഭാവിഭാഗം ആദ്യ മൂന്നു സഭാവിഭാഗങ്ങളില്‍നിന്ന് അധികാരത്തിനു വേണ്ടിയോ,വിശ്വാസപരമായ തര്‍ക്കങ്ങളുടെ പേരിലോ സഭകള്‍ രൂപീകരിച്ചവരാണ്.പ്രൊട്ടസ്റ്റന്റുസഭാ വിഭാഗത്തില്‍ പെടുത്താവുന്ന ചെറുതും വലുതുമായ നൂറുകണക്കിന് സഭകള്‍ ഉണ്ട്.ഇവരുടെസഭയുടെ അടിസ്ഥാനം വി.വേദപുസ്തകമാണന്ന് ഇവര്‍ വാദിക്കുന്നു.(ആദിമകാലത്ത് സഭാപിതാക്കന്മാര്‍ചെര്‍ന്നാണ് വേദപുസ്തകത്തിന് ഒരു ക്രോഡീകരണം രൂപം നല്‍കിയത്.അതായത് സഭയില്‍ നിന്നാണ്വേദപുസ്തകം ഉണ്ടായത്.ഒരിക്കലും വേദപുസ്തകത്തില്‍ നിന്ന് ഒരു സഭയുണ്ടാവാന്‍ സാധിക്കുന്നതല്ല).

ക്രിസ്തു ശിഷ്യന്മാരുടെ കൈവെപ്പ് കിട്ടിയവരാണ് തങ്ങള്‍ എന്ന് ക്രിസ്തീയ സഭകള്‍ വിശ്വസിക്കുന്നു.മലങ്കര ഓര്‍ത്തഡോക്സ് സഭ തങ്ങളുടെ സഭ സ്ഥാപിച്ചത് തോമസ്സ് ആണന്നും.കത്തോലിക്കര്‍തങ്ങളുടെ സഭ സ്ഥാപിച്ചത് പത്രോസ് ആണന്നും വിശ്വസിക്കുന്നു.അതായത് ഈ സഭാവിഭാഗങ്ങളുടെപൌരോഹിത്യ സ്ഥാനികള്‍ക്ക് കൈവെപ്പ് ലഭിച്ചിരിക്കുന്നത് ക്രിസ്തു ശിഷ്യന്മാരിലൂടെ ആണന്ന് അവര്‍വിശ്വസിക്കുന്നു.ഈ വിശ്വാസത്തിലേക്ക് ചുളുവില്‍ ഇടിച്ചുകയറാനാണ് സ്വയം ബിഷപ്പ് ആയതിലൂടെ കെ.പി.യോഹന്നാന്‍ ശ്രമിച്ചത്.

ക്രിസ്തീയ സഭയുടെ പാരമ്പര്യം അനുസരിച്ച് ക്രിസ്തു ശിഷ്യന്മാരില്‍ കൂടി ലഭിച്ച കൈവെപ്പ് (ആത്മീയ അധികാരം)ഈ ശ്രേണിയില്‍ കൂടി അടുത്ത ഒരാള്‍ക്ക് ആദ്യ ആളില്‍ നിന്ന് ലഭിക്കുന്നു.ഞാന്‍ മുകളില്‍ സൂചിപ്പിച്ചആദ്യ മൂന്നു സഭാവിഭാഗത്തീനും ഈ പാരമ്പര്യം അവകാശപെടാവുന്നതാണ്.ഈ പാരമ്പര്യം തന്റെസഭയ്ക്കും ലഭിച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ കെ.പി.യോഹന്നാനും ശ്രമിക്കുന്നു.പരസ്യത്തില്‍ ഇങ്ങനെപറയുന്നു.... ക്രി‌സ്തീയ സഭയുടെ പാരമ്പ്യര്യവും ചരിത്രവും അനുസരിച്ച് ഭാരതത്തിലെ ഒരു പ്രമുഖ എപ്പിസ്‌കോപ്പല്‍ സഭയുടെ സഭയുടെ പരമാദ്ധ്യക്ഷനും ഇതര സഭകളിലെ ബിഷപ്പുമാരും ചേര്‍ന്നാണ്ബിലീവേഴ്സ് ചര്‍ച്ചിന്റെ മെത്രാപ്പോലീത്തയായി ബിഷപ്പ് ഡോ.കെ.പി.യോഹന്നാനെ വാഴിച്ചത്.

പരസ്യത്തില്‍ ഭാരതത്തിലെ ഒരു പ്രമുഖ എപ്പിസ്‌കോപ്പല്‍ സഭയുടെ സഭയുടെ പരമാദ്ധ്യക്ഷന്‍ എന്നുമാത്രമാണ് പറയുന്നത്.തീര്‍ച്ചയായും ഏത് എപ്പിസ്‌കോപ്പല്‍ സഭയുടെ സഭയുടെ പരമാദ്ധ്യക്ഷന്‍ എന്ന്പറയാനുള്ള ബാധ്യത ബിലീവേഴ്സ് ചര്‍ച്ചിന് ഉണ്ടായിരുന്നു.അവരത് മനപൂര്‍വ്വം ഒഴിവാക്കി.എപ്പിസ്‌കോപ്പല്‍ഹൈറാര്‍ക്കി അനുസരിച്ച് ഒരാളും നേരിട്ട് ബിഷപ്പാവുന്നില്ല.ഡീക്കന്(ശെമ്മാശന്‍)‍,പുരോഹിതന്‍(അച്ചന്‍),റമ്പാന്‍,ബിഷപ്പ് എന്നീ സ്ഥാനങ്ങളിലൂടെ ആണ് ബിഷപ്പ് ആകുന്നത്.ഡോ.കെ.പി.യോഹന്നാന്‍ഈ നാലു സ്ഥാനങ്ങളിലൂടെ കടന്നുവന്നല്ല ബിഷപ്പായത്.അതുകൊണ്ടു തന്നെ ഈ ബിഷപ്പ് സ്ഥാ‍നത്തിന്ക്രൈസ്തവസഭാപരമായി യാതൊരുവിധഅടിസ്ഥാനവും ഇല്ല.ഡോ.കെ.പി.യോഹന്നാന്റെ സഭയ്ക്കുംയാതൊരുവിധ ക്രൈസ്തവ പാരമ്പ്യര്യമോ ചരിത്രവുമോ അവകാശപെടാനാവില്ല.സ്വന്തം ചെയ്തികള്‍ക്ക്തണലായി ഒരു സഭ എന്നു മാത്രം...

പച്ച വെള്ളം കുപ്പിയിലാക്കി നിറച്ചു വില്‍ക്കുന്ന വെള്ളക്കമ്പിനിക്കാരന്‍ ഒരു സുപ്രഭാതത്തില്‍ പച്ചവെള്ളംപാല്‍ക്കുപ്പിയിലാക്കി പാലെന്ന് ലേബല്‍ ഒട്ടിച്ച് വിറ്റാല്‍ പച്ചവെള്ളം ഒരിക്കലും പാല്‍ ആവത്തില്ലല്ലോ?ഇതു പോലെ തന്നെയാണ് ഡോ.കെ.പി.യോഹന്നാന്റെ സ്വന്തം സഭയും ബിഷപ്പ് സ്ഥാനവും....

13 comments:

മൂര്‍ത്തി said...

വിവരങ്ങള്‍ക്ക് നന്ദി..

ഇതിന്റെ സാമ്പത്തിക വശങ്ങളെക്കുറിച്ച് സാജന്‍ എവുജിന്‍ ദേശാഭിമാനിയില്‍ എഴുതിയ ഒരു റിപ്പോര്‍ട്ട് പോസ്റ്റ് ചെയ്യുന്നു.

സുവിശേഷകന്‍ കെ പി യോഹന്നാന്റെ തിരുവല്ലയിലെ ഗോസ്പെല്‍ ഫോര്‍ ഏഷ്യ കോടികളുടെ വിദേശസഹായം സ്വീകരിച്ചത് ചട്ടങ്ങള്‍ മറികടന്ന്. വിദേശസംഭാവനനിയന്ത്രണ ചട്ടപ്രകാരം കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിക്കേണ്ട എഫ്സി-1എ ഫോം നല്‍കാതെയാണ് കെ പി യോഹന്നാന്റെ ട്രസ്റ്റ് വിദേശഫണ്ടുകള്‍ സ്വീകരിച്ചത്. ട്രസ്റ്റുകള്‍ക്ക്് പദ്ധതിക്ക് വിദേശസഹായം ആവശ്യമുണ്ടെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങണം. അംഗീകാരം ലഭിച്ച പദ്ധതിയുടെ വിശദാംശം രേഖപ്പെടുത്തിയ എഫ്സി ഫോം ആഭ്യന്തരമന്ത്രാലയത്തിലും സമര്‍പ്പിക്കണം. ഗോസ്പെല്‍ ഫോര്‍ ഏഷ്യ ഇതൊന്നും പാലിച്ചിട്ടില്ല. വിവരാവകാശനിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനു തിരുവനന്തപുരം ആസ്ഥാനമായ ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് ട്രസ്റ്റ് ചെയര്‍മാന്‍ എ എം വര്‍ഗീസിന് ആഭ്യന്തരമന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഗോസ്പെല്‍ ഫോര്‍ ഏഷ്യയുടെ തട്ടിപ്പ് വെളിച്ചത്തായത്. 17 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗോസ്പെല്‍ ഫോര്‍ ഏഷ്യ 2005-06 സാമ്പത്തികവര്‍ഷം 58.29 കോടി വിദേശസഹായം സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ട്. ആദായനികുതി വകുപ്പിനു ഗോസ്പെല്‍ ഫോര്‍ ഏഷ്യ നല്‍കിയ സ്റ്റേറ്റ്മെന്റ്പ്രകാരം 2005-06 വര്‍ഷത്തെ ബാലന്‍സ്ഷീറ്റ് 1175 കോടിയാണ്. ട്രസ്റ്റ് സ്വീകരിച്ച വിദേശസഹായത്തിന്റെ വലുപ്പം ഇതില്‍നിന്ന് വ്യക്തമാണ്. ചട്ടപ്രകാരം ഓരോ പദ്ധതിക്കുമുള്ള വിദേശസഹായത്തിന്റെ മൂല്യവും സ്വഭാവവും ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിക്കണം. സംഭാവന നല്‍കിയ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കത്തും പദ്ധതിയുടെ ലക്ഷ്യം, ബജറ്റ്, നടപ്പാക്കുന്ന സ്ഥലം എന്നിവയടങ്ങിയ റിപ്പോര്‍ട്ടും നല്‍കണം. 1991 ഒക്ടോബര്‍ ഒന്നിനാണ് തിരുവല്ല സബ്രജിസ്ട്രാര്‍ ഓഫീസില്‍ സഹോദരങ്ങളായ കെ പി യോഹന്നാന്‍, കെ പി ചാക്കോ, കെ പി മാത്യു എന്നിവര്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തത്. 900 രൂപയായിരുന്നു തുടക്കത്തിലുള്ള നിക്ഷേപം. തിരുവല്ല കടപ്പനാലില്‍ ചാക്കോ പുന്നൂസിന്റെ മക്കളായ മൂന്നുപേര്‍ ചേര്‍ന്ന് രൂപീകരിച്ച ഇത് കുടുംബട്രസ്റ്റാണ്. അവകാശവാദമാകട്ടെ, പൊതുട്രസ്റ്റ് എന്നും. പൊതുട്രസ്റ്റ് രൂപീകരിക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ഗോസ്പെല്‍ ഫോര്‍ ഏഷ്യ പാലിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ തോട്ടങ്ങള്‍ ഉള്‍പ്പെടെ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ക്രൈസ്തവസഭയുടെ വ്യവസ്ഥാപിതമാര്‍ഗങ്ങള്‍ മറികടന്ന് യോഹന്നാനെ 'ബിഷപ്പായി' വാഴിച്ചത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

വിന്‍സ് said...

മറ്റേ മീന്‍ കാരി തള്ളച്ചിയെ കുറിച്ച് ഇതു വരെ ആരും എഴുതാത്തതു മനസ്സിലാവുന്നില്ല???

ജോണ്‍ജാഫര്‍ജനാ::J3 said...

മൂര്‍ത്തി, അതിന്റെ ലിങ്കൊന്നു പബ്ലീഷാമൊ?
അല്ലെങ്കില്‍ ആ വിശദമായ റിപ്പോര്‍ട്ട് ഇട്ടതിനു ശേഷം ഡേറ്റും കൂടൊന്നു ഇട്ടാല്‍ മതി, റിലയിബിള്‍ ആയത്.
ബ്ലോഗിനു പുറത്തൊരു വീശ് വീശാനാണ്:)

Anonymous said...

തെക്കേടന്‍,
പോട്ട് സാരമില്ല ചില കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് താങ്കളുടെ ഈ ആത്മരോഷം,
അതിപ്പൊ ഞാനായാലും, അങ്ങനെ തന്നെ ആവും
ഇവിടെ സ്വന്തം സഭയുണ്ടാക്കി അതിന്റെ പരമാധ്യക്ഷനായി എന്നത് ഒരു വിരോധാഭാസമായി തോന്നാം എന്നാല്‍ അതില്‍ കവിഞ്ഞ് വല്യകാര്യമൊന്നും ഇല്ല ഗോസ്പല്‍ ഫോര്‍ ഏഷ്യയുട വെബ് സൈറ്റില്‍ ഒന്നു കയറി നോക്കുക, നോക്കണം :)
http://www.gfa.org/
കുറേയൊക്കെ തെറ്റിദ്ധാരണ മാറിക്കിട്ടും.
ഇദ്ദേഹം ആളൊരു പ്രസ്ഥാനം തന്നെ എന്നതില്‍ സംശയമില്ല 200 പുസ്തകങ്ങള്‍ മലയാളത്തിലും 5 പുസ്തകങ്ങള്‍ ഇംഗ്ലീഷിലും എഴുതിക്കൂട്ടിയിട്ടുണ്ട് ഒരു കാലത്ത് , ഇത് ആത്മീയ യാത്ര എന്റെ പേര് ഡോക്റ്റര്‍ കെപി യോഹന്നാന്‍ എന്ന് കേട്ടായിരുന്നു ഞാന്‍ ഉണരുന്നത് തന്നെ.

പിന്നെ കെപി യോഹന്നാന്റെ സ്വത്ത് അത് അദ്ദേഹത്തിന്റെ കുടുംബസ്വത്ത് തന്നെ,
അദ്ദേഹത്തിന്റെ ഭാര്യയെ കേട്ടിട്ടുണ്ടോ പേര് ജിസില യോഹന്നാന്‍ , ജര്‍മനിയിലെ ഒരു വന്‍‌വ്യവസായിയുടെ മകളാണ് കേപി യോഹന്നാന്‍ പണ്ട് മിഷണറിയായിട്ട് കുറച്ചു നാള്‍ ഓ എം (ഓപറേഷന്‍ മൊബലൈസേഷന്‍ ) എന്ന സംഘടനയില്‍ പ്രവര്‍‌ത്തിച്ചിട്ടുണ്ട് അവിടെ വച്ച് പ്രേമിച്ച് വിവാഹം കഴിച്ചതാണ് ഈ ജര്‍മ്മന്‍ കാരിയായ മിഷണറിയെ, ഒന്നിലധികം കപ്പലുകള്‍ ഒക്കെയുള്ള ഒരു വന്‍പ്രസ്ഥാനമാണ് ജിസിലാ യോഹന്നാന്റെ അപ്പന്റെ വ്യവസായ സാമ്രാജ്യം അവര്‍ ഇപ്പൊ ബേസ് ചെയ്തിരിക്കുന്നത് അമേരിക്കാവിലാണ് അവിടെയും ഉണ്ട് ജി എഫ് എയുടെ ഒരു ട്രസ്റ്റ്.

ആ ട്രസ്റ്റ് വഴിയാണ് ജി എഫ് എയ്ക്കും ബെലീവേഴ്സ് ചര്‍ച്ചിനും കാ‍ഷ് വന്നു മറിയുന്നത് ടാക്സ് കൊടുക്കേണ്ടി വരുമെന്നല്ലാതെ ആ സ്രോതസ് നിര്‍ത്തലക്കാന്‍ കഴിയുകയില്ല കാരണം അമ്മായിയപ്പന്‍ കൊടുക്കുന്ന കാഷ് കൊടുക്കണ്ട എന്ന് പറയാന്‍ ഏത് സര്‍ക്കാരാ മുന്നോട്ട് വരിക?

പിന്നെ ഇന്നത്തെ സാഹചര്യത്തില്‍ നോര്‍ത് ഇന്‍ഡ്യയില്‍ ഏറ്റവും കൂടുതല്‍ നമ്പര്‍ ഓഫ് ചര്‍ച്ചസ് ഉള്ളതും (16500 മിഷണറി സ്റ്റേഷന്‍സ്) ബെലീവേഴ്സ് ചര്‍ച്ചിനാണ് , ഇനി പേരുമാറ്റിയതും എപിസ്കോപല്‍ രീതിയിലേക്ക് മാറിയതും മറ്റൊന്നു കൂടെ മുമ്പില്‍ കണ്ടുകൊണ്ടാണ് അടുത്ത് ഇലക്ഷനില്‍ ബി ജേ പി അധികാരത്തില്‍ വരികയും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വരുന്ന വിദേശ വരുമാനം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയാല്‍ തല്‍ക്കാലം അതില്‍ പെട്ട് പോവാതിരിക്കാനുള്ള ഒരു മുന്‍‌കരുതല്‍ ആണ് അവരുടെ ഈ എപ്പിസ്കോപല്‍ കുപ്പായം അല്ലാതെ താങ്കള്‍ ദേഷ്യപ്പെടണ്ട ഇത് കത്തോലിക്കാ കാരുടേയും മര്‍ത്തോമാകാരുടേയും യാക്കോബാക്കാരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാനോ അവരുടെ പേര് പിടിച്ചു പറ്റാനോ ഉള്ള അങ്ങേരുടെ അടവല്ല.

ഈ പേരും കുപ്പായവും മാറ്റി നിര്‍ത്തിയാല്‍ പൂര്‍ണ്ണമായും ഇതും മറ്റൊരു പെന്തക്കോസ്തല്‍ സഭ തന്നെ.
വിനു

ബാബുരാജ് ഭഗവതി said...

തെക്കേടന്‍
ഇന്ന് ഇത്തരം മതസ്ഥാപനങ്ങള്‍ ഇന്ന് നമ്മുടെ സമൂഹത്തിന് ഒരു ബാധ്യതയായിക്കഴിഞ്ഞു. അത് ബാധ്യതമാത്രമല്ല ഒരു ഭീഷണിയുമാണ്.
സത്യത്തില്‍ മാതാ അമൃതനന്ദമയി,യോഹന്നാന്‍ തുടങ്ങിയ കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങളാണ് അത്തരം ഭീഷണി ഉയര്‍ത്തുന്നത്. ചെറുമീനുകളായ നാട്ടുആള്‍ദൈവങ്ങളാണ് ഇന്ന് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെടുന്നു.യോഹന്നാനും അമൃതാനന്ദമയിയും അടക്കമുള്ളവരെ പ്രതിക്കൂട്ടില്‍ കയറ്റാത്തിടത്തോളം ഈ ആള്‍ ദൈവവേട്ടയില്‍ വലിയ കാര്യമുണ്ടെന്നു തോനുന്നില്ല.കാരണം ഈ വേട്ടയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ -വന്‍ കിടക്കാര്‍- നീതീകരിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
അത് അവരുടെ സാമ്രാജ്യം കൂടുതല്‍ വിപുലമാക്കും.

ബാബുരാജ് ഭഗവതി said...

തെക്കേടന്‍..
ലേഖനം നന്നായിരുന്നു.

മൂര്‍ത്തി said...

മേയ് 24/25ലെ ദേശാഭിമാനിയിലാണിത് വന്നത്. അത് മുഴുവന്‍ ഇട്ടിട്ടുണ്ട്. ആര്‍ക്കൈവ്സ് പിഡീഫ് ആണ് ദേശാഭിമാനിയുടേത്. http://www.deshabhimani.com/ ഇ പേപ്പര്‍ എന്നതില്‍ ആ ദിവസത്തെ പേപ്പര്‍ നോക്കിയാല്‍ കാണാം.

Rajeeve Chelanat said...

ഷിബു,

ഉചിതമായ പോസ്റ്റ്. സന്തോഷം തോന്നുന്നുണ്ട്, കപട-ആള്‍-ദൈവങ്ങളുടെ മുഖം‌മൂടികള്‍ അഴിഞ്ഞുവീഴുമ്പോള്‍. സുധാമണി, രവിശങ്കരന്‍ ആദിയായ വലിയ മീനുകള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായി വിലസുന്നത് കാണുമ്പോള്‍ ഒപ്പം നിരാശയും തോന്നുന്നു. ‘ചുണയുണ്ടെങ്കില്‍ ഞങ്ങളെയൊന്നു തൊട്ടുനോക്കെടാ‘ എന്ന മട്ടിലാണ് അവര്‍ നമ്മുടെ മുഖമടച്ച് ആട്ടുന്നത്. അവര്‍ക്ക് ഓശാന പാടാന്‍ ആഭ്യന്തരനടക്കമുള്ള അരാഷ്ട്രീയഷണ്ഡന്മാരും.

അനോണി തന്ന വിവരങ്ങളും ഏറെ പ്രയോജനപ്രദം. ഈ പോസ്റ്റിലേക്കെത്തിച്ച മൂര്‍ത്തിക്കും നന്ദി.

അഭിവാദ്യങ്ങളോടെ

SABU PRAYAR ~ സാബു പ്രയാര്‍ said...

കെ.പി യോഹന്നാന്‍ എന്ന വ്യക്തിയുടെ പണം മാസാമാസം പറ്റാത്ത സുവിശേഷകര്‍ കേരളത്തില്‍ ചുരുക്കമാണ്. അയാള്‍ ബിഷപ്പോ, അച്ചനോ എന്തോ ആയിക്കൊള്ളട്ടെ. ഒരുപാട് പാവങ്ങളെ ജാതിയും, മതവും നോക്കാതെ ഇന്നും സഹായിക്കുന്നുണ്ട്.

Anonymous said...

കെ.പി യോഹന്നാൻ തെക്കൻ ജില്ലകളിൽ വാങ്ങിക്കൂട്ടിയ സ്വത്തിന്റെ കാര്യമേ എല്ലാവരും പറഞ്ഞുകേൾക്കുന്നുള്ളൂ.
എന്നൽ തൃശ്ശൂർ ജില്ലയിൽ മാളയിലെ കമാലിയ്യ മെഡിക്കൽ കോളേജ് 65 കോടി രൂപക്ക് വാങ്ങിയ കഥ ആരും പറഞ്ഞുകേട്ടില്ല.ചോദിച്ചതിലും കൂടുതൽ കൊടുത്താണത്രേ ആ കോളേജ് വാങ്ങിയത്.
അതിൽ ഇടനിലക്കാരായി നിന്നത് മലയാളികളുടെ പ്രിയങ്കരനായ സൂപ്പർസ്റ്റാർനടനും സഹോദരന്മാരുമാണ്.
കമാലിയ്യ ട്രസ്റ്റിന്റെ ചില നിയമാവലികൾ പാലിക്കാനാണത്രേ ഇവർ കൂട്ടുനിന്നത്.
തൃശ്ശൂർ ജില്ലയിൽ വേറെയും ഒരുപാട് ഭൂമി യൊഹന്നാൻ വാങ്ങിയതായാണ് അറിവ്.

david said...

the comment on May 27, 2008 4:08:00 AM is also good to know the opp. side. thanks

കൂപന്‍ said...

കപട ആത്മീയ ദൈവങ്ങള്‍ നിറഞ്ഞാടുന്ന ഇക്കാലത്ത്
ഈ ബ്ലോഗ് തികച്ചും അര്‍ത്ഥവത്താണ്
ബിഷപ്പെന്ന് അവകാശപ്പെടുന്ന ഈ യോഹന്നാന്‍
കോടികള്‍ മുടക്കി ചാനലു തുടങ്ങിയെങ്കിലും രക്ഷപെട്ടില്ല..
എന്നാല്‍ തുലോം പരിമിതമായ അംഗങ്ങളുള്ള ഇവര്‍
ഒറു ചാനല്‍ തുടങ്ങിയതിന്‍റെ സാന്പത്തികവശങ്ങളെക്കുറിച്ച്
എന്തെങ്കിലും അന്വേഷണം നടന്നോയെന്ന് സംശയമാണ്.
ആള്‍ദേവങ്ങളുടെ കാലില്‍ വീഴുകയും, അവരെ കെട്ടിപ്പിടിക്കാന്‍
ഓടിപ്പായുകയും ചെയ്യുന്ന നട്ടെല്ലില്ലാത്ത നേതാക്കളുള്ള കേരളത്തില്‍
ഇനിയും ആള്‍ദൈവങ്ങളുണ്ടാകും.
അങ്ങനെ ഇത് ആള്‍ദൈവങ്ങളുടെ സ്വന്തം നാടാകും

എന്ന്
കൂപന്‍

saju john said...

Dear.....

Nice work.......

Thank you for your link in my buzz