Tuesday, December 30, 2008

ചീനിക്ക്(കപ്പ) വിലത്തകര്‍ച്ച :

.

റബറിന്റെ വിലയിടിവിനു പിന്നാലെ കപ്പയ്ക്കും വിലത്തകര്‍ച്ച. റബ്ബറിന്റെ വിലയിടിവിനു ആഗോളപ്രതിസന്ധിയുമായിട്ട ബന്ധമുണ്ടന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ടങ്കിലും ചീനിയുടെ വിലത്തകര്‍ച്ചയ്ക്ക് ആഗോളസാമ്പത്തിക മാന്ദ്യവുമായിട്ട് എന്തെങ്കിലും ബന്ധമുണ്ടോഎന്ന് ആരും ഗവേഷണം നടത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ചീനിയുടെ വിലത്തകര്‍ച്ചയുടെ കാരണം അന്വേഷിച്ച് നമ്മള്‍തന്നെ പോയേ മതിയാകൂ. കാരണം പണ്ട് നമ്മുടെ വീടുകളില്‍ അരിയെക്കാ‍ള്‍ കൂടുതല്‍ ചീനി ആയിരുന്നു അടപ്പത്ത് തിളച്ചിരുന്നത് ... കപ്പയുടെ വിലത്തകര്‍ച്ചയുടെ കാരണം തേടിപ്പോയപ്പോള്‍ കണ്ടെത്തിയത് ...

ഓഗസ്റ്റ് -സെപ്റ്റംബര്‍ മാസങ്ങളില്‍ 10 രൂപവരെ വിലയുണ്ടായിരുന്ന ഒരു കിലോ കപ്പയ്ക്ക് ഇപ്പോള്‍ ആറുരൂപയ്ക്കാണ് കച്ചവടംനടക്കുന്നത്. മൂന്നുമാസത്തിനിടയ്ക്ക് 40 ശതമാനത്തോള മാണ് വിലയിടിവ് ഉണ്ടായത്. വിലകുറഞ്ഞു എങ്കിലും ഇപ്പോള്‍ആവിശ്യക്കാ‍ര്‍ ഇല്ലാത്തതു കൊണ്ട് കപ്പ കണ്ടത്തില്‍ തന്നെക്കിടന്ന് ‘പൊങ്ങന്‍‘ ആവുകയാണ്. (കരിമ്പ് പൂത്തുകഴി ഞ്ഞാല്‍കരിമ്പിന്റെ ഗുണനിലവാരം നഷ്ടപ്പെടുന്നതുപോലെ ചീനി മണ്ണില്‍ക്കിടന്ന് കൂടുതല്‍ വിളഞ്ഞാല്‍ പൊങ്ങന്‍ ആവും. ചീനിയുടെരുചി,ഗുണം ഒക്കെ നഷ്ടപ്പെടുകയും ചെയ്യും.). കച്ചവടക്കാര്‍ വിലപറഞ്ഞ് എടുക്കാത്തതുകൊണ്ട് കൃഷിഭൂമിയില്‍ തന്നെ ചീനിപിഴാതെ കിടക്കുകയാണ് .). അരിക്ക് വിലകൂടി നിന്ന സമയത്ത് ചീനിക്ക് പത്തുരൂപ വിലയുണ്ടായി രുന്നപ്പോള്‍ പൊട്ടുചീനിവരെ ആളുകള്‍ വാങ്ങിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ അരി വിപണിയില്‍ സുലഭമായതുകൊണ്ട് വിലകുറഞ്ഞിട്ടുംആളുകള്‍ ചീനിവാങ്ങുന്നില്ല.

ചീനി വേവിച്ചോ പുഴുങ്ങിയോ ആണ് സാധാരണയായി കഴിക്കുന്നത്. ചീനിയ്ക്ക് തൊട്ടുകൂട്ടാന്‍ മീന്‍ കറിയോ ഇറച്ചിക്കറിയോഅത്യന്താപേക്ഷിതമാണ്. (ചീനിയും മത്തിക്കറിയുമാണ് അപ്രഖ്യാപിത കോമ്പിനേഷന്‍) . എന്നാല്‍ മീനിന് വിലകൂടിയതോടെആളുകള്‍ മീന്‍ വാങ്ങുന്നത് ചുരുക്കുകയും കപ്പ വാങ്ങുന്നത് നിര്‍ത്തുകയും ചെയ്തിരിക്കുകയാണ് . ഇപ്പോള്‍ ഷാപ്പുകാര്‍ മാത്രമാണ്കപ്പ വാങ്ങുന്നതെന്ന് തോന്നുന്നു. പൊങ്ങന്‍ കപ്പ (മൂപ്പുകൂടിയ കപ്പ) വില്‍ക്കാനായി പിഴുന്നതുകൊണ്ട് ആളുകള്‍ കപ്പവാങ്ങുന്നതുമില്ല. വെറുതെക്കൊടുക്കാമെന്ന് പറഞ്ഞിട്ടുപോലും ആളുകള്‍ കപ്പ വാങ്ങിക്കൊണ്ടുപോകാന്‍ മടിക്കുകയാണ്.

കപ്പ കഴിച്ചാല്‍ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുമത്രെ. ഗ്യാസ് ,നെഞ്ചെരിച്ചില്‍ ഒക്കെ ഉണ്ടാവുന്നുണ്ടത്രെ!! മൂന്നു നേരവും കപ്പ കഴിച്ചിരുന്ന ഒരു തലമുറ നമുക്ക് മുന്നില്‍ ഉണ്ടായിരുന്നു. പത്തും‌പന്ത്രണ്ടും പേര്‍ അടങ്ങിയിരുന്ന കുടുംബം അന്ന വിശപ്പ് അകറ്റിയിരുന്നത് കപ്പകൊണ്ടായിരുന്നു. പഞ്ഞകര്‍ക്കിടകത്തിന്റെ പട്ടിണിമാറ്റാന്‍ ‘കര്‍ക്കടക കപ്പ’ എന്ന പ്രത്യേക ഇനംകപ്പ തന്നെ കൃഷി ചെയ്തിരുന്നു.കപ്പക്കാലാകള്‍(കപ്പ കൃഷിചെയ്യുന്ന സ്ഥലം) ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.മറ്റൊരു കൃഷിയിനം കൂടി നഷ്ടമാകുമ്പോള്‍ ആ കൃഷി നിര്‍ത്താന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായിത്തീരും. അങ്ങനെയെങ്കില്‍നെല്ലിന് സംഭവിച്ചത് തന്നെ കപ്പയ്ക്കും സംഭവിക്കും. വരും കാലങ്ങളില്‍ അരിവരാന്‍ കാത്തിരിക്കുന്നതുപോലെ കപ്പയ്ക്കുവേണ്ടിയുംആന്ധ്രക്കാരനയോ തമിഴനയോ കാത്തിരിക്കേണ്ടിവരാം. നെല്ലിനും റബറിനും താങ്ങുവില താങ്ങുവില എന്ന് നിലവിളിക്കുന്നവര്‍കപ്പയ്ക്ക് താങ്ങുവില എന്ന് നിലവിളിക്കാത്തതെന്തേ???? (കപ്പക്കാലകള്‍ കപ്പ പറിച്ചാല്‍ ഉടന്‍ തന്നെ സജീവമാകും .. എന്തിനെന്നോ സുവിശേഷപ്രസംഗവേദികള്‍ ആകാനായി...).

പണ്ട് ചീനിഉള്ള വീടുകളില്‍ കപ്പ പിഴുത് അരിഞ്ഞുണക്കുമായിരുന്നു. വാട്ടക്കപ്പ, പച്ചയ്ക്കരിഞ്ഞു ണക്കിയത് , ഉപ്പേരിച്ചീനി എന്നിങ്ങനെ ഉണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് അങ്ങനേയും ആരും ചീനി സൂക്ഷിച്ചു വയ്ക്കാറില്ല. എന്ത് കാരണംകൊണ്ടാണങ്കിലും ചീനിക്ക് വിലത്തകര്‍ച്ച ഉണ്ടായി എന്നത് സത്യമാണ് . അതെക്കുറിച്ച് ഓര്‍ത്ത് തല പുണ്ണാക്കേണ്ടതില്ല ... കാരണം കപ്പ തിന്നില്ലങ്കിലും നമുക്ക് ജീവിക്കാന്‍ പറ്റുമല്ലോ !!!!!!!!!!!!!


.

2 comments:

സഞ്ചാരി said...

ഉം..ഉം...ശരിയാട്ടോ....

പക്ഷെ ഇത്രയും നാളായിട്ടും കപ്പ തിന്നാതിരുന്ന ഞാന്‍ ഈ കഴിഞ്ഞ 3 മാസം വീട്ടില്‍ വന്നുനിന്നു തീറ്റിയടിക്കുന്നതിന്റെ ഭാഗമായി കപ്പയും കഴിച്ചുനോക്കീരുന്നു. സത്യം പറയാല്ലോ..ഇപ്പോ ഇതില്ലാതെ വയ്യാന്നായിരിക്കാണൂൂൂ

Aadhaar said...

ഉം..ഉം...ശരിയാട്ടോ....