"എടാ മണ്ടാ നിന്റെ തോക്ക് എനിക്ക് താടാാ...."
"ദേണ്ടടാ കത്തി , അതെടുത്ത് കുത്ത്..."
"എനിക്ക് തോക്കില്ലടാ ... നിന്റെ തോക്ക് താടാ..."
"അവനെ കൊല്ലടാ... ദോണ്ടടാ നിന്റെ സൈഡിൽ കൂടി പോകുന്നു . അവനെ വെടിവയ്ക്ക്..."
എന്താ സംഭവം എന്ന് എനിക്ക് മനസിലാകാതെ നിന്നു. അവൻ മൊബൈലും പിടിച്ച് കസേരയിൽ ഇരുന്ന് ഞെരിപിരി കൊള്ളുന്നത് എനിക്ക് റോഡീൽ നിന്ന് കാണാം. കൊല്ലടാ, കുത്തടാ , ഓടടാ എന്നൊക്കെ ഇവൻ വീണ്ടും വീണ്ടും പറയുന്നുണ്ട്. സംഗതി എന്താണന്ന് അറിയാൻ ഞാൻ കയറി ചെന്നു. ഞാൻ ചെന്നതൊന്നും അവൻ അറിഞ്ഞിട്ടില്ല. ഞാനവന്റെ മൊബൈലിലേക്ക് നോക്കി. അവനിരുന്ന് ഓൺലൈൻ ഗെയിം കളിക്കുകയാണ്. കൂടെ കളിക്കുന്നവരോടാണ് കൊല്ലാനും വെട്ടാനും കുത്താനുമുള്ള നിർദ്ദേശങ്ങൾ....
***********************************
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നൊരു ദുരന്ത വാർത്ത.പത്താം ക്ലാസ് കാരനെ അവന്റെ കൂട്ടുകാർ വെട്ടിക്കൊന്നു. !!!
ഓൺലൈൻ ഗെയിം കളിച്ചപ്പോൾ കളിയാക്കിയതിന്റെ പ്രതികാരമാണന്നോ ഫോൺ കൊടുക്കാത്തതിലുള്ള വൈരാഗ്യം ആണന്നോ കൊലപാതക കാരണം പറയുന്നു.

കൊലപാതക (ഓൺലൈൻ) ഗെയിമുകളിൽ മുഴകി ഇരിക്കുന്ന കുട്ടികളെ രക്ഷിക്കാൻ നമുക്ക് സാധിക്കുമോ? എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇവരുടെ മൊബൈൽ ഒന്നു നിങ്ങൾ മാറ്റിവെച്ച് നോക്കിയിട്ടൂണ്ടോ? മാനസികവിഭ്രാന്തി പിടിച്ചവരെപ്പോലെ ഇവർ പെരുമാറുന്നത് നമുക്ക് കാണാൻ കഴിയും (ഞാൻ കണ്ടിട്ടുണ്ട്). ഭൂരിഭാഗം കുട്ടികൾക്കും മാതാപിതാക്കൾ തന്നെയായിരിക്കും ഫോൺ വാങ്ങി നൽകിയത്? എന്തിനുവേണ്ടി ഫോൺ വാങ്ങി നൽകി എന്നതിന് ശരിയായ ഒരു ഉത്തരം പറയാൻ മാതാപിതാക്കൾക്കും കഴിയാറില്ല. ഏത് ഉദ്ദേശത്തിനുവേണ്ടി അവർക്ക് ഫോൺ നൽകി ആ ഉദ്ദേശത്തിനു വേണ്ടി അവർ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കാറുമില്ല.
കുട്ടികൾ നമ്മുടെ ആണ്. അവർ നഷ്ടപ്പെട്ടാൽ ജീവിതാവസാനം വരെ നമുക്ക് സങ്കടം മാത്രമേ . നാട്ടുകാർക്കോ ബന്ധുക്കൾക്കോ പറയാൻ ഒരു കഥമാത്രം. സ്വന്തം മക്കൾ കഥാപാത്രങ്ങൾ മാത്രമായി അവശേഷിക്കേണ്ടവർ ആണോ എന്ന് മാതാപിതാക്കളാണ് ചിന്തിക്കേണ്ടത്. നമ്മുടെ മക്കളെ കൊലയാളി/കൊലപാതക ഗെയിമുകളിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മൾ തന്നെയാണ്... കാരണം നഷ്ടപ്പെടുന്നത് നമുക്ക് മാത്രമാണ്......
ഓൺലൈൻ ഗെയിം , കൊലപാതകം , മൊബൈൽ ,