Thursday, August 7, 2008

മരണത്തെ വരിക്കുന്നവര്‍ : (കവിത ???)

1.
ഒരിക്കലും കൂട്ടിമുട്ടാത്ത റയില്‍ പാളങ്ങളിലൂടെ അവര്‍ നടന്നു
പാഞ്ഞുവന്ന ട്രയിനിനുമുന്നില്‍ അവര്‍ വിജയികളെപോലെ നിന്നു
‘ഞാന്‍ നിന്നെ പ്രണയിക്കുന്നു‘ട്രയിനിന്റെ മുരള്‍ച്ചയില്‍ അവരുടെ ശബ്ദ്ദം നിലച്ചു.
കോളേജ് ഓഡിറ്റോറിയത്തില്‍ കൂട്ടുകാരുടെ ദു:ഖപുഷ്പചക്രങ്ങളുടെ സമര്‍പ്പണം
ജീവിതത്തെ ഭയപ്പെടുന്ന ഭീരുക്കള്‍ എന്തിന് പ്രണയിക്കുന്നു ?

2.
അമ്മ നല്‍കിയ ചോറുരുളയില്‍ കണ്ണീരിന്റെ ഉപ്പായിരുന്നുവെന്ന് അവര്‍ അറിഞ്ഞില്ല
അമ്മയുടെ കൈകള്‍ വിറച്ചതും കണ്ണ് നിറഞ്ഞതും അവര്‍ അറിഞ്ഞില്ല .
പത്രത്താളില്‍ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആത്മഹത്യ വാര്‍ത്തയായി
അമ്മ എന്തിന് ഈ പാതകം ചെയ്തു ?ബന്ധുക്കള്‍ അയാള്‍ക്കായി കാത്തിരുന്നു
തന്റെ കെട്ടിയവന്‍ ഒരിക്കലും തിരിച്ചുവരില്ലന്ന് അമ്മയ്ക്ക് എന്നേ അറിയാമായിരുന്നു.

3.
അമ്മൂമ്മ തേച്ച് നല്‍കിയ ചുണ്ണാമ്പ് നിറഞ്ഞ വെറ്റില വായിലേക്കിടുമ്പോള്‍
ക്ലാവ് പിടിച്ച കോളാമ്പി പിന്നാമ്പുറത്താണന്ന് അപ്പൂപ്പന്‍ ഓര്‍ത്തില്ല.
അമ്മൂമ്മ നിരങ്ങിച്ചെന്ന് കോളാമ്പി എടുത്തുവരാന്‍ എത്രദിവസങ്ങള്‍ വേണം?
അപ്പൂപ്പന്റെ വായിലൂടെ ഒലിച്ചിറങ്ങിയ വെറ്റിലക്കറയ്ക്ക് ചോരയുടെ മണമായിരുന്നു.
മക്കളുടെ സമയമവുംകാത്ത് അപ്പൂപ്പനും അമ്മൂമ്മയും മോര്‍ച്ചറയില്‍ ഉറങ്ങിക്കിടന്നു !

4.
നീ എന്നെ പുണരാന്‍ ശ്രമിക്കുമ്പോള്‍ ഞാനൊഴിഞ്ഞുമാറുന്നു
ഞാന്‍ ഭീരുവായതുകൊണ്ടല്ല ,നീ ആണ് ഭീരു ..
മറ്റ് പലരുടേയും ചായക്കൂട്ടുകളിലെ നിറങ്ങളെ ഞാനെന്തിന് നശിപ്പിക്കണം?
ഞാനൊരു നിയോഗമാണ് , അസമയങ്ങളില്‍ ഞാന്‍ നിന്നെ ദുഃഖത്തോടെ പുണരും
ഹേ,ജീവിതമേ ഞാന്‍ മരണമാണ് ... ഞാന്‍ നിന്നെത്തേടി വന്നോളാം ,സമയം ആകട്ടെ!


2 comments:

  1. Thank you for submiting the post details to us .Your post is being listed by www.keralainside.net.
    thank you for using "GET CATEGORISED"option for submiting the post details)
    this website is under test run will be fully functional from the 15th of August
    Thank You..

    ReplyDelete
  2. NENGALUDE MANASIL NALLA KAVITHAKALUDE ETHALUKAL ENIYUM VEDARATTE

    ReplyDelete