Sunday, May 18, 2008

പ്രണയത്തിന്റെ രസം : പ്രണയത്തിന്റെ രസതന്ത്രം (തന്ത്രവും രസവും) :ഭാഗം 3

പ്രണയം ധൈര്യശാലികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.ധൈര്യശാലികളെ എന്നും ആളുകള്‍ ആരാധനയോടെനോക്കിനിന്നിട്ടുണ്ട്.പ്രണയിക്കുന്നവരുടെ പ്രണയം നോക്കികാണുന്നതിന് ധൈര്യം ആവിശ്യമില്ല എന്നുള്ളതുകൊണ്ട് പലരുടേയും പ്രണയം നോക്കി ഞാന്‍ നിന്നിട്ടുണ്ട്.അവരുടെ ഓരോ ചലനവും നോക്കി എവിടെഎങ്കിലും നില്‍ക്കാന്‍ എന്തു രസമാണ്.അല്ലങ്കില്‍ തന്നെ ആരാന്റെയമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല രസംഎന്നാണല്ലോ പഴഞ്ചൊല്ല്.നമുക്ക് പ്രണയിക്കാന്‍ ധൈര്യം ഇല്ലങ്കിലും ബാക്കിയുള്ളവര്‍ക്ക് ധൈര്യം നല്‍കിനിലാവിലെ കോഴിയെപ്പോലെ പ്രണയഗോധയിലേക്ക് ഇറക്കിവിട്ടിട്ടുണ്ട്.അത്യാവിശ്യം വേണ്ട അല്ലറചില്ലറസഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട്.സഹായം എന്നുവച്ചാല്‍ എഴുത്ത് എഴുതിക്കൊടുക്കുക,എഴുത്ത് സൂക്ഷിക്കുക,വിരഹവേദനയില്‍ ഇരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുക തുടങ്ങിയ അല്ലറചില്ലറ സഹായങ്ങള്‍.

ഡിജിറ്റല്‍-ഇലക്ട്രോണില്‍ യുഗത്തില്‍ നമ്മുടെ മലയാള സാഹിത്യത്തിന് പറ്റിയ ഏറ്റവും വലിയ അപചയംആണ് പ്രണയലേഖനങ്ങളുടെ വംശനാശം.ചിലരെഴുതുന്ന പ്രണയലേഖനം വായിച്ച് കഴിഞ്ഞാല്‍ അത്എഡിറ്റ് ചെയ്യാതെ പുസ്തകമാക്കിയാല്‍ സാഹിത്യഅക്കാഡമി അവാര്‍ഡു‌വരെ ലഭിക്കും എന്ന് തോന്നും.ചിലത് വായിച്ചിട്ട് നമ്മള്‍ അത് കൊണ്ടുനടന്നാല്‍ അശ്ലീലസാഗിത്യസൃഷ്ടികള്‍ കൊണ്ടു നടന്നതിന് പോലീസ്ചിലപ്പോള്‍ നമ്മളെ അറസ്റ്റ്ചെയ്തന്ന് ഇരിക്കും.ചിലരുടെ പ്രണയ ചാപല്യം കണ്ടാല്‍ ലോകത്ത് ബാക്കിയുള്ളവരെല്ലാം കണ്ണുപൊട്ടന്മാരാണന്ന് തോന്നും.(ഇത്തരം ചിലക്കാഴ്ചകള്‍ ഞാന്‍ രാവിലെ 11.30 ന് എറണാകുളത്ത്നിന്ന് കായംകുളത്തിന് വരുന്ന പാസഞ്ചര്‍ ട്രയിനില്‍ കണ്ടിട്ടുണ്ട്.).അതെല്ലാം നമുക്ക് വിടാം പ്രണയരസങ്ങളിലേക്ക് കടന്നു വരാം.

ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസില്‍ പഠിക്കുന്ന ഒരു കൊച്ചിനെ മറ്റൊരു ക്ലാസിലെ ചെറുക്കന്ഇഷ്ടമായിരുന്നു.അവരങ്ങനെ പ്രണയലേഖനങ്ങള്‍ കൈമാറിയിരുന്നില്ല.കാരണം രണ്ടുപേര്‍ക്കും വലുതായിട്ട്എഴുതാനും വായിക്കാനും അറിയില്ലായിരുന്നു.പത്താം ക്ലാസില്‍ രണ്ടു പേരും തോറ്റു.രണ്ടു വര്‍ഷം കഴിഞ്ഞ്ഏതായാലും രണ്ടുപേരും തമ്മിലങ്ങ് കെട്ടി.ഞാന്‍ നോക്കി കണ്ട പ്രണയത്തിലെ ഒരേ ഒരു വിവാഹമായിരുന്നുഇത്.ഞാന്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കാണാതായി.കുറേ ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി മടങ്ങി വന്നു.അവളെതിരക്കി കുറെ ആളുകള്‍ സ്കൂളിനടുത്ത് എത്തി.എത്രയും പെട്ടന്ന് അവരുടെ അടുത്ത് ചെന്നില്ലങ്കില്‍ അവളുടെ നഗ്നഫോട്ടോകള്‍ സ്കൂളില്‍ വിതരണംചെയ്യുമെന്ന് അവളോട് പറഞ്ഞേക്ക് എന്ന് പറഞ്ഞ് അവര്‍ പോയി.അതിനു ശേഷം അവള്‍ സ്‌കൂളില്‍എത്തിയിട്ടില്ല.വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ആ പെണ്‍കുട്ടിയെ പത്തനംതിട്ടയില്‍ വച്ച് കണ്ടു.കൈയ്യില്‍ഒരു കുട്ടിയും ഉണ്ടായിരുന്നു.ശോഷിച്ച ആ ശരീരത്തിന് ആ കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കാനുള്ള കെല്‍പ്പ്ഇല്ലായിരുന്നു.ഞാന്‍ കണ്ട ആദ്യ പ്രണയ ദുരന്തമായിരുന്നു ഇത്.

ട്രാജഡിയില്‍ നിന്ന് കോമഡിയിലേക്ക് വരാം.പണ്ട് പ്രണയത്തില്‍ ‘ലവ്‌ലറ്ററിന് ‘ നല്ല ഒരു സ്ഥാനം തന്നെഉണ്ടായിരുന്നു.കൂട്ടുകാര്‍ക്കെല്ലാം ലവ് ലെറ്റര്‍ എഴുതുന്ന ഒരുത്തന്‍ ഉണ്ടായിരുന്നു.പലരും അവന്റെ അടുത്ത്എഴുത്ത് എഴുതിക്കാന്‍ എത്തുമായിരുന്നു.പലരു കൊണ്ടുവരുന്ന എഴുത്താണങ്കിലും അതിലെ ഒട്ടുമിക്കഎഴുത്തുകള്‍ക്കും ഒരേ ശൈലി ആയിരുന്നു.അന്വേഷണത്തിന് ഇറങ്ങിയ അവന്‍ അവസാനം അവളെകണ്ടുപിടിച്ചു.കൂട്ടുകാരികള്‍ക്ക് വേണ്ടി എഴുത്ത് എഴുതിക്കൊടുക്കുന്ന അവള്‍ക്ക് അവന്‍ നേരിട്ട് തന്നെ ഒരുഎഴുത്ത് അങ്ങ് കൊടുത്തു.കരക്കാര്‍ കൊണ്ടുവരുന്ന എഴുത്തിന് മറുപിടി എഴുതി കൈമാറുന്നതിനു പകരംനെരിട്ടങ്ങ് എഴുത്തുകൈമാറല്‍ തുടങ്ങി.

ഒട്ടുമിക്ക പ്രണയത്തിലും ഒരു വില്ലനോ വില്ലത്തിയോ ഇടയില്‍ കയറും.അത് ചിലപ്പോള്‍ പെണ്ണിന്റെ ആങ്ങളആവാം,പെണ്ണിന്റെ ക്ലാസില്‍ പഠിക്കുന്ന അരെങ്കിലും ആവാം, അങ്ങനെ ആരെങ്കിലും ആവാം.ചിലപ്പോള്‍നായിക നായകനെ ഉപേക്ഷിച്ച് വില്ലനെ നായകനാക്കാനും മടികാണിക്കാറില്ല.

നായകനും നായികയും എഴുത്ത് കൈമാറാന്‍ കൂട്ടുകാരുടെ സഹായം തേടാറുണ്ട്.ഇതിലെ കാമുകന് TVS ല്‍ആണ് പണി(TVS -തെക്ക് വടക്ക് സര്‍വ്വീസ്, പച്ചമലയാളത്തില്‍ വായിനോട്ടം).കാമുകന്‍ പണിക്കിറങ്ങിപണിക്കിറങ്ങി ഒരു കാമുകിയെ ഒപ്പിച്ചെടുത്തു.എഴുത്ത് കൈമാറാന്‍ കാമുകി കാമുകന്റെ വീടിനടുത്തുള്ളകൂട്ടുകാരിയുടെ സഹായം തേടി.കാമുകി ഹംസത്തിന്റെ കൈയ്യില്‍ കൊടുത്തുവിടുന്ന എഴുത്ത് കാമുകന്‍ തന്റെകൊച്ചു ശിങ്കിടികളില്‍ ആരെയെങ്കിലും വിട്ട് വാങ്ങിപ്പിക്കും.തിരിച്ചും ഇങ്ങനെ തന്നെ.കാമുകനും കാമുകിയുംഹിന്ദുവും ഹംസം ക്രിസ്ത്യാനിയുമാണ് (ജാതി പറഞ്ഞത് എന്തിനാണന്ന് മനസ്സിലാവും).കുറച്ചുനാളുകള്‍കഴിഞ്ഞപ്പോള്‍ ഹംസത്തിന് ഈ പരിപാടി ബോറടിച്ച് തുടങ്ങി.ഹംസം കിട്ടുന്ന എഴുത്തുകള്‍ പൊട്ടിച്ച്എഡിറ്റ് ചെയ്ത് മാറ്റി എഴുതി രണ്ടുപേര്‍ക്കും കൊടുക്കാന്‍ തുടങ്ങി.ഒരു ദിവസം ഹംസത്തിന്റെ വീട്ടുകാര്‍എഴുന്നേറ്റപ്പോള്‍ ഹംസത്തെകാണാനില്ല.വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചു.അന്വേഷണത്തില്‍ കാമുകന്‍രണ്ടു ദിവസത്തിനു മുമ്പേ ക്ഷേത്ര ദര്‍ശനത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയി എന്നറിഞ്ഞു.കാമുകനുംഹംസവും ഒരാഴ്ച് കഴിഞ്ഞ് ഒരുമിച്ചാണ് നാട്ടില്‍(കാമുകന്റെ വീട്ടില്‍) തിരിച്ചെത്തിയത്.രണ്ടുരണ്ടര വര്‍ഷത്തിനു ശേഷം ഹംസത്തിന് കുഞ്ഞുണ്ടായപ്പോള്‍ ഹംസത്തിന്റെ വീട്ടുകാരുടേയും പിണക്കമെല്ലാം തീര്‍ന്നു.ഇതല്ലകാമുക-ഹംസ പ്രണയത്തിലെ രസം ഹംസത്തിന് എഴുത്തില്‍ എഡിറ്റ് ചെയ്യാനുള്ള പൊടിക്കൈ ഡയലോഗുകള്‍ പറഞ്ഞ് കൊടുത്തിരുന്നത് കാമുകന്റെ പെങ്ങളായിരുന്നു.ആ ഡ‌യലോഗുകള്‍ വായിച്ച കാമുകന്റെ കൂട്ടുകാര്‍ പെങ്ങള്‍ ആങ്ങളയ്ക്ക് നല്‍കിയ വിശേഷണങ്ങള്‍ പറഞ്ഞ് ഇപ്പോഴും ചിരിക്കാറുണ്ട്.(കാമുകികാമുകനെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ പെങ്ങള്‍ പറയുന്‍പോള്‍ എന്താണ് സംഭവിക്കുക?).

പ്രണയഫീല്‍ഡില്‍ ഇറങ്ങിക്കളിച്ച് ഒളിച്ചോടിയ മൂന്നാലു ആളുകളെ എനിക്കറിയാം.അവരുടെ കഥകള്‍ എല്ല്ലാംകൂടി ഞാന്‍ പറഞ്ഞാല്‍ ഇതൊരു ഒളിച്ചോട്ടരസക്കഥകള്‍ ആയിപ്പോകും.അതുകൊണ്ട് ഞാനതിന് മുതിരുന്നില്ല.മറ്റൊരു പ്രണയകഥ പറയാം.ഡിഗ്രിക്ലാസില്‍ ആണ്‍കുട്ടികളുടെ ബഞ്ചിനു പിന്നിലായി പെണ്‍കുട്ടികള്‍ക്കുംഇരിപ്പടം ഉണ്ടായിരുന്നു.അവസാന ബഞ്ചിലെയൊരു ആണ്‍കുട്ടിയും ആദ്യബഞ്ചിലെയൊരു പെണ്‍കുട്ടിയും തമ്മിലുള്ളഇരിപ്പുവശം സംശയിക്കേണ്ടതായ രീതിയില്‍ അല്ലായിരുന്നു.യൂണിവേഴ്‌സിറ്റി പരീക്ഷ ആവാറായപ്പോള്‍ പുസ്ത്കങ്ങള്‍ പരിശോധിച്ചപ്പോള്‍ മലയാളത്തിന്റെ പുസ്ത്കം കൈവശം ഇല്ല.ഗൈഡ് തിരക്കി ചെന്നപ്പോള്‍ഗൈഡ് തീര്‍ന്നു.പിന്നെ രക്ഷ ഫോട്ടോ സ്റ്റാറ്റാണ്.ഫോട്ടോസ്റ്റാറ്റ് എടുക്കാനായി ഗൈഡ് തപ്പിയിറങ്ങി.അവസാന ബഞ്ചിലെ ആ ആണ്‍കുട്ടിയുടെ ഗൈഡ് ചോദിച്ചുവാങ്ങാന്‍ സമയമില്ലാത്തതുകൊണ്ട് അനുവാദംചോദിക്കാതങ്ങ് എടുത്തു.ഗൈഡിന്റെ പൊതിച്ചിലിന് അസാധാരണമായ കനം കണ്ട് പൊതിച്ചില്‍ ഇളക്കി.അതില്‍ അവള്‍ അവനെഴുതിയ ഒരു എഴുത്ത്.ഒന്നും അറിയാത്ത ഭാവത്തില്‍ ഗൈഡ് തിരിച്ച് വച്ചു.പിന്നീട്അവരുടെ ഓരോ ചലനവും നിരീക്ഷിച്ചു.അവസാനം ഗൈഡ് കൈമാറിയപ്പോള്‍ രണ്ടിനേയും തൊണ്ടി സഹിതംപൊക്കി.ഗൈഡ് എഴുതിയ വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള മനസ്സില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല തന്റെഗൈഡ് കൊണ്ട് ഇങ്ങനെയൊരു പ്രയോജനം ഉണ്ടാവുമെന്ന്.ഗോപിനാഥപിള്ളയ്ക്ക് സ്തുതി.ഒരു വര്‍ഷത്തോളം അവരുടെ പ്രണയം കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് ഞങ്ങളെഅതിശയിപ്പിച്ചു.അവന്‍ ക്രിസ്ത്യാനിയും അവള്‍ ഹിന്ദുവും ആണ്.അവര്‍ പ്രണയിച്ചുകൊണ്ടേയിരുന്നു.അവരുടെപ്രണയം ഞങ്ങളെ ഇപ്പോഴും അതിശയിപ്പിക്കുകയാണ്.തങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഒരു ബന്ധവും ഇല്ലന്ന്അവര്‍ പറയുന്നുണ്ടങ്കിലും ഞങ്ങള്‍ക്കത് വിശ്വാസമായിട്ടില്ല.കാരണം അവളിതുവരെ വിവാഹം കഴിച്ചിട്ടില്ല.അവനാണങ്കില്‍ ഇപ്പോള്‍ അച്ചപ്പട്ടത്തിന് പഠിക്കുകയാണ്.അവനേയും പ്രതീക്ഷിച്ചാണോ അവള്‍ ഇപ്പോഴുംകാത്തിരിക്കുന്നത് ?അതാര്‍ക്കും അറിയില്ല.

ചില ലൈന്‍‌മാന്മാര്‍ എവിടെ ഫ്യൂസ് പാനല്‍ കണ്ടാലും അവിടൊക്കെ ഫ്യൂസ് കുത്താന്‍ നോക്കുമെന്ന് പറഞ്ഞ്കേട്ടിട്ടുണ്ട്.അതുപോലെയാണ് പ്രേമപ്പനി പിടിച്ച ചിലര്‍.എവിടെയെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരുപെണ്‍കൊച്ചിനെ കണ്ടോ,അന്നേരം മുതല്‍ എലിപുന്നല്ലു കണ്ട് ഓടുന്നതുപോലെ അവന്‍അതിന്റെ പുറകെ വിടും.അവളുടെ വായില്‍ നിന്ന് എന്തെങ്കിലും കേട്ടാലേ കക്ഷിക്ക് ഉറക്കം വരുകയുള്ളു.കേള്‍ക്കേണ്ട തെറി കേട്ടുകഴിയുമ്പോള്‍ സംതൃപ്തിയോടെ തിരിച്ചുപോരും..

ഒരേസമയം തന്നെ ഒന്നില്‍ക്കൂടുതല്‍ കാമുകിമാരെ മാനേജ് ചെയ്യുന്ന ട്രിപ്പീസ്‌കളി കാമുകന്മാരെ പലപ്പോഴുംകാണാന്‍ കഴിഞ്ഞിട്ടുണ്ട്.കാമുകന്‍‌മാര്‍ മാത്രമല്ല ട്രിപ്പീസ് കളിയില്‍ മിടുക്കന്മാര്‍.ചില കാമുകിമാരും ഈ ട്രിപ്പീസ് കളി നടത്താറുണ്ട്.X എന്ന കാമുകി Y എന്ന കാമുകനെ സ്നേഹിക്കുന്നതായി പറയുന്നു.Y എന്ന കാമുകന്സന്തോഷമായി.തണുപ്പുള്ള ഒരു രാത്രിയില്‍ കാമുകി ഐസ്ക്രീം വേണാമെന്ന് പറഞ്ഞപ്പോള്‍ കാമുകന്‍ഐസ്ക്രീം വാങ്ങാന്‍ എവിടെയൊക്കെ പോയതാണ്?X ഉം Y ഉം പ്രണയിച്ചു കഴിയുമ്പോള്‍ കം‌മ്പ്യൂട്ടര്‍ ലാബില്‍നിന്ന് പുറത്തേക്കിറങ്ങിയ X താനിരുന്ന സിസ്റ്റം ഒന്നു ഷട്ട് ഡൌണ്‍ ചെയ്യാന്‍ മറ്റൊരാളോട് പറയുന്നു.അയാള്‍സിസ്റ്റം ഡൌണ്‍ ചെയ്യാന്‍ ചെന്നപ്പോള്‍ Xന്റെ സിസ്റ്റ്‌ത്തില്‍ അവളുടെ മെയില്‍ ഓപ്പണാക്കി ഇട്ടിട്ടുണ്ട്.'compose'ല്‍ Zന് അയക്കാനായി ഒരു മെയില്‍ ടൈപ്പ് ചെയ്ത് ഇട്ടിരിക്കൂകയാണ് .താന്‍ Y യെ പ്രണയിക്കുന്നതായി അഭിനയിക്കുകയാണന്ന് X ആ മെയിലില്‍ എഴുതിയിരുന്നു.കമ്പ്യൂട്ടര്‍ ഡൌണ്‍ ചെയ്യാന്‍ പോയവന്‍ആ മെയില്‍ തന്റെ മെയിലിലേക്കും കൂടി അയിച്ചിട്ടാണ് സിസ്റ്റം ഡൌണ്‍ ചെയ്തത്.

വിജാതീയ ധ്രുവങ്ങള്‍ തമ്മില്‍ ആകര്‍ഷിക്കും എന്ന തത്വത്തില്‍ ആണ് ഒട്ടുമിക്ക പ്രണയങ്ങളും ഉടലെടുക്കുന്നത്.കറത്തവനെ വെളുത്തവള്‍ പ്രണയിക്കും,വണ്ണമുള്ളവളെ വണ്ണമില്ലാത്തവന്‍ പ്രണയിക്കും.ചില പ്രണയജോഡികളെ കണ്ടാല്‍ നമ്മള്‍ തന്നെ മനസില്‍ പറയും ഇവളെന്തോ കണ്ടോട്ടാ ഇവനെ പ്രേമിച്ചത്.പ്രണയംഅങ്ങനെയാണ് അതിന് കണ്ണും മൂക്കും ഒന്നും ഇല്ല.കാണാന്‍ തരക്കേടില്ലാത്ത ഒരു പിഡിസി കൊച്ചിന്റെപുറകെ ഞങ്ങള്‍ കുറേയെണ്ണം നടന്നു.അവള്‍ വരുന്ന വഴിയില്‍ അവളെക്കാത്ത് നിന്നു.നില്‍പ്പ് നിര്‍ത്താംഎന്ന് തീരുമാനം എടുക്കാറായപ്പോള്‍ അവള്‍ ഞങ്ങളില്‍ ആരയോ നോക്കി ചിരിച്ചു തുടങ്ങി.അവളാരെയാണ്നോക്കി ചിരിക്കുന്നതെന്ന് അറിയാന്‍ ഞങ്ങള്‍ ക്ലാസിലെ പെണ്‍കുട്ടികളെ അന്വേഷിക്കാന്‍ വിട്ടു.അവര്‍കൊണ്ടുവന്ന വാര്‍ത്ത കേട്ട് ഞങ്ങള്‍ ഞെട്ടി.ഒരുത്തിപോലും നിന്നെ പ്രേമിക്കത്തില്ലന്ന് പറഞ്ഞ് ഞങ്ങള്‍ദിവസവും കളിയാക്കുന്നവനെ ഒരുത്തനെ നോക്കിയാണത്രെ അവള്‍ ചിരിക്കുന്നത്.പിറ്റേന്ന് മുതല്‍ അവനൊഴിച്ച്ബാക്കിയുള്ളവര്‍ അവളുടെ പുറകില്‍ നിന്ന് പിന്മാറി.അവനൊരു ജീവിതം ഉണ്ടാക്കി കൊടുക്കണമല്ലോ ?ഞങ്ങള്‍ തന്നെ ഒരു എഴുത്ത് എഴുതി അവനുവേണ്ടി അവള്‍ക്ക് നല്‍കി.വെറും എഴുത്തല്ല രക്തം കൊണ്ട്എഴുതിയ ഒരു എഴുത്ത്.ചോരയില്‍ മുക്കിയുള്ള ആ എഴുത്തില്‍ അവള്‍ ഭയന്നു.അതോടെ വിടരും മുമ്പേആ പ്രണയം കൊഴിഞ്ഞു.

പ്രണയത്തിന്റെ ആ ചൂടില്‍ പെണ്ണിന്റെ വീടും സ്ഥലവും ഒക്കെ മറന്നുപോകം.അവനും അവളും തമ്മില്‍ഒടുക്കത്തെ പ്രണയം.ഒരു മതം ആണങ്കിലും രണ്ട് ജാതിക്കാരായിരുന്നു അവര്‍.വിവാഹം കഴിക്കുകയാണങ്കില്‍അവളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് അവന്‍ വീട്ടില്‍ പറഞ്ഞു.അവളും അങ്ങനെ തന്നെ വീട്ടില്‍പറഞ്ഞു.രണ്ടു വീട്ടിലും പ്രശ്നമായി.എന്നാല്‍ പിന്നെ രജിസ്റ്റ്ര് മാര്യേജ് എന്നു തന്നെ അവനും അവളും അങ്ങ്ഉറച്ചു.നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചു.നമ്മുടെ പയ്യന്റെ വീട്ടുകാര്‍പെണ്ണുകാണാനായി പെണ്ണിന്റെ വീട്ടിലേക്ക് കാറില്‍ യാത്രയായി.പയ്യന്‍ അവളെ കാണാനായി ഒന്നു രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആ വഴി വന്നിട്ടുണ്ട്.പയ്യന് അന്നത്തെ വഴി ഒരുഓര്‍മ്മയുണ്ട്.പയ്യന്‍ പറഞ്ഞ സ്ഥലത്തുകൂടികാര്‍ വിട്ടു.കുറച്ചു കഴിഞ്ഞപ്പോള്‍ വഴി തെറ്റിയന്ന് അവര്‍ക്ക് മനസ്സിലായി.ചെറുക്കന്‍ പണ്ട് ആ വഴി വന്നപ്പോള്‍പെണ്ണിന്റെ വീടിന്റെ മുന്നിലെ വലിയ റബ്ബര്‍ മരങ്ങളാണ് അടയാളമായി വച്ചിരുന്നത്.ഇപ്പോള്‍ ആ പ്രദേശത്ത് എല്ലാംതൈറബ്ബര്‍ ആണ്.കാമുകിയുടെ വീടറിയാത്ത ഇവന്‍ എന്തൊരു കാമുകനാടാ എന്ന് കാറിലിരുന്നവര്‍ചിന്തിച്ചു.അവര്‍ വണ്ടി നിര്‍ത്തി.കാമുകന്‍ ഇറങ്ങി.അടുത്ത ഒരു വീട്ടില്‍ നിന്ന് ഒരു പട്ടിയുടെ കുര കേള്‍ക്കുന്നു.അതെ അതുതന്നെ ആണവളുടെ വീട്.രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വന്നപ്പോള്‍ ആ പട്ടി ഓടിച്ചത് എങ്ങനെയാണ്മറക്കാന്‍ പറ്റുക.

എല്ലാം നമ്മള്‍ മറന്നേ പറ്റുകയുള്ളു.മനുഷ്യര്‍ക്ക് ദൈവം തന്ന ഒരു വരമാണല്ലോ മറവി.അതുകൊണ്ട് നമ്മുക്ക്എല്ലാം മറക്കാം.പ്രണയ രസങ്ങള്‍ തല്‍ക്കാലം അവസാനിപ്പിക്കുകയാണ്. ലോകം ഉള്ള കാലത്തോളം പ്രണയവും അതിനുവേണ്ടിയുള്ള തന്ത്രങ്ങളും അതിലുള്ള രസങ്ങളും ഉണ്ടാവും..രണ്ടുപേര്‍ തമ്മില്‍ എങ്ങനെപ്രണയിക്കുന്നു എന്ന് നമുക്ക് ഇനി മുതല്‍ നിരീക്ഷിക്കാം.

മനസ്സുകള്‍ തമ്മിലാണ് പ്രണയിക്കുന്നതന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.കവികളെല്ലാം അതു തന്നെയാണ് പറഞ്ഞത്.പ്രണയത്തിന്റെ നിത്യ സ്മാരകമായി നമ്മള്‍ കരുതുന്ന താജ്‌മഹലില്‍ മുംതാസ് സന്തോഷവതി ആയിരുന്നോ?താജ്‌മഹലില്‍ കഴിഞ്ഞ മുംതാസിന്റെ പ്രധാനപണി ഷാജഹാന് കൊച്ചുങ്ങളെ പ്രസവിക്കുക എന്നതായിരുന്നു.ഒരു പ്രസവത്തിന്റെ ക്ഷീണം മാറുമ്പോഴേക്കും അടുത്ത പ്രസവത്തിനുള്ള സമയം ആകുമായിരുന്നു..പിള്ളാരുടെഎണ്ണം ഡസന്‍ കഴിഞ്ഞപ്പോഴേക്കും മുംതാസ് ഒരു പരുവമായിക്കഴിഞ്ഞിരുന്നു.എന്നിട്ടും തന്റെ എല്ലാമെല്ലാമായഷാജഹാനുവേണ്ടി അവള്‍ സ്വന്തം ദുഃഖം മറന്നു.മുംതാസ് മരിക്കുന്നത് ഒരു പ്രസവത്തോടു കൂടിയാണ്.

ഷാജഹാനും മുംതാസും മരിച്ചു.അവരുടെ പ്രണയകഥളുടേയും സ്മാരകങ്ങളുടെയും പേരില്‍ നമ്മള്‍ ഇപ്പോഴുംപ്രണയിക്കുന്നു.... പ്രണയം നടക്കട്ടെ... പുതിയ രസക്കഥകളുമായി വീണ്ടും കാണാം.

4 comments:

  1. നന്നായിരിക്കുന്നു...

    ReplyDelete
  2. പ്രണയം അതൊരു സായന്തനക്കാറ്റുപോലെ...
    വിരഹത്തിന്റെ വേദനയും പ്രണയത്തിന്റെ ആര്‍ദ്രതയും അനുഭവിച്ചുതന്നെ അറിയണം..
    പ്രണയിക്കുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് സ്വപ്നം
    കാണുന്നവര്‍ക്കും പ്രണയം സുന്ദരമാണ്..
    എന്നാല്‍ പ്രണയിച്ചവര്‍ക്കൊ ..?
    അത് മധുരമോ ചവര്‍പ്പോ ആകാം..
    ഇരുവഴികളിലേയ്ക്ക് യാത്രയാകുന്നവര്‍....
    അവര്‍ക്കെല്ലാം കാത്ത് വെച്ചത് വെറും സ്വപ്നങ്ങള്‍ മാത്രം.
    എനിക്കും നിനക്കുമായി പകുത്തെടുക്കേണ്ടിവരുമ്പോള്‍
    എന്റെ കയ്യില്‍ നിന്റെ കുപ്പിവളപ്പൊട്ടുകള്‍
    എന്റെ കൈത്തണ്ടയില്‍ നിന്റെ നഖക്ഷതങ്ങള്‍..
    അവള്‍ എന്നെ കളിയാക്കിച്ചിരിക്കുന്നു..
    കാതില്‍ വന്ന് കിന്നാരം ചൊല്ലുന്നൂ.

    ReplyDelete
  3. ഒരിക്കല്‍ പ്രണയിച്ചു നോക്കൂ....ആത്മാര്‍ത്ഥതയോടെ...

    ReplyDelete
  4. നശ്വരമായ ജീവിതത്തില്‍ അനശ്വരമായ ഭാവമാണ്ണ്‍ പ്രണയം ..........

    ReplyDelete